മാടമുക്ക് തോപ്പിൽ മലയിലെ പയ്യൻ ബാറ്റിലേക്ക് വരുന്ന പന്തുകളെ എല്ലാം അടിച്ചകറ്റി; പത്തനംതിട്ടയിൽ കളിച്ച് തിരുവല്ലയിൽ നിറഞ്ഞ് എത്തിയത് കേരളത്തിന്റെ ജൂനിയർ ടീമിൽ; ഗോഡ്ഫാദറില്ലാതെ മുന്നേറുന്ന ഈ 28കാരൻ ഇന്ന് സഞ്ജുവിന്റെ മാച്ച് വിന്നർ; വിജയ് ഹസാരെയിലെ സൂപ്പർ ഹീറോ വിഷ്ണു വിനോദിന്റെ ക്രിക്കറ്റ് ജീവിതം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ആദ്യം ടിനു യോഹന്നാൻ... പിന്നെ എസ് ശ്രീശാന്ത്, പിന്നാലെ സഞ്ജു സാംസൺ, ഇന്ത്യൻ ജഴ്സി അണിയുന്ന അടുത്ത കേരള താരം ആരായിരിക്കും? ഈ ചോദ്യം ക്രിക്കറ്റിനെ ആരാധിക്കുന്ന, നെഞ്ചേറ്റുന്ന മലയാളികൾ ചോദിച്ചു തുടങ്ങിയിരിക്കുന്നു. മാച്ച് വിന്നറായി മാറി വിഷ്ണു വിനോദ് ഇന്ത്യൻ സെലക്ടർമാരുടെ കണ്ണിലെ പ്രധാനിയാവുകയാണ്. വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തെ ക്വാർട്ടർ കടത്തിയത് വിഷ്ണുവിന്റെ മികവാണ്. വിജയ് ഹസാരയുടെ രണ്ടാം പാദത്തിൽ കേരളം അപരാജിത കുതിപ്പ് തുടരുകയും വിഷ്ണു ഫോം നിലനിർത്തുകയും ചെയ്താൽ കേരളാ ക്രിക്കറ്റിന് പുതിയ ഇന്ത്യൻ താരത്തെ കിട്ടാനുള്ള സാധ്യത ഏറെയാണ്. സഞ്ജു സാംസൺ എന്ന കേരളാ ക്യാപ്ടന്റെ തുറുപ്പു ചീട്ടാണ് വിഷ്ണു വിനോദ് എന്ന ബാറ്റ്സ്മാൻ.
അനന്തപത്മനാഭന്റെ ലെഗ് സ്പിന്നുകളാണ് കേരളത്തെ ആദ്യം ദേശീയ തലത്തിൽ ശ്രദ്ധേയനാക്കിയത്. ജൂനിയർ ഇന്ത്യ കളിച്ച ശ്രീകുമാർ നായരും സുരേഷ് കുമാറും റോഹൻ പ്രേമും റെയ്ഫിയും എല്ലാം പ്രതീക്ഷകളായി. എന്നാൽ ടിനുവും ശ്രീശാന്തുമായിരുന്നു ഇന്ത്യൻ ജേഴ്സിയിൽ കളിക്കാൻ മലയാളിക്ക് കഴിയുമെന്ന് കാട്ടിയത്. പേസ് ബൗളിങ്ങിൽ കേരളത്തിന്റെ കരുത്തും ചർച്ചയായി. ഇതിനിടെയാണ് സഞ്ജുവിന്റെ വരുവ്. ഇതിന് ശേഷം ഐപിഎല്ലിൽ നിരവധി മലയാളികൾ കളിച്ചു. കേരളാ ക്രിക്കറ്റിൽ വിക്കറ്റ് കീപ്പറായി എത്തി ബാറ്റിങ് മികവ് കാട്ടിയ ഓൾറൗണ്ടറാണ് വിഷ്ണു. ഇപ്പോഴത്തെ കേരളാ ടീമിൽ മൂന്ന് വിക്കറ്റ് കീപ്പർമാരുണ്ട്. സഞ്ജുവും വിഷ്ണുവും പിന്നെ അസറുദ്ദീനും. റോബിൻ ഉത്തപ്പ പരിക്ക് മൂലം പുറത്താണ്. പരിക്ക് മാറിയെത്തിയാൽ ഉത്തപ്പ അടക്കം നാലു വിക്കറ്റ് കീപ്പർമാർ.
പരിമിത ഓവർ മത്സരങ്ങളിലേക്ക് അനുയോജ്യമാണ് വിഷ്ണുവിന്റെ വെടിക്കെട്ട് ബാറ്റിങ്. തിരുവല്ലയിൽ നിന്നാണ് വിഷ്ണു വിനോദിന്റെ വരവ്. എസ് അനീഷിനും കെജെ രാകേഷിനും ശേഷം തിരുവല്ലയിൽ കളിച്ച് കേരളാ ടീമിലെത്തിയ പ്രതിഭ. കളിക്കാൻ തുടങ്ങുന്ന സമയത്ത് വിഷ്ണുവിന് പ്രത്യേകിച്ച് കോച്ചോ ഒന്നും ഇല്ലായിരുന്നു. സ്വാഭാവിക അറ്റാക്കിംഗുമായി തിരുവല്ലയിൽ കളിച്ചു നടന്ന വിഷ്ണു അതിവേഗം കേരളാ ക്രിക്കറ്റിലെ പ്രധാനിയായി മാറുകയായിരുന്നു. സ്ഥിരമായ പ്രകടനത്തിലൂടെ പ്രതിഭ അരക്കിട്ടുറപ്പിക്കുകായണ് വിഷ്ണു.
തിരുവല്ലയ്ക്ക് അടുത്ത് മാടമുക്ക് തോപ്പിൽമലയ്ക്ക് അടുത്താണ് വിഷ്ണുവിന്റെ നാട്. അച്ഛൻ മരിച്ചു. അമ്മയുടെ തണലിലാണ് വിഷ്ണു വളർന്നത്. സഹോദരിയും ഉണ്ട്. ചെറുപ്പത്തിലേ ക്രിക്കറ്റ് കളിച്ചു തുടങ്ങിയ വിഷ്ണുവിന് ശാസ്ത്രീയമായി ആരും കുട്ടിക്കാലത്ത് ക്രിക്കറ്റ് പറഞ്ഞു കൊടുത്തിരുന്നില്ല. പത്തനംതിട്ടയിലെ സിഎൻസിസി ക്രിക്കറ്റ് ക്ലബ്ബിലാണ് പാഡ് കെട്ടി ആദ്യമായി കളിച്ച് തുടങ്ങിയത്. ഇവിടെ എല്ലാ പിന്തുണയും നൽകിയത് തോമസ് മാഷും. ക്ലബ്ബ് ക്രിക്കറ്റിലെ കുട്ടി മിടുക്കന്റെ കൂറ്റനടികൾ വിഷ്ണുവിനെ ജൂനിയർ തലത്തിലെ കേരളാ താരമാക്കി. ഝാർഖണ്ഡിനെതിരെ ജൂനിയർ ക്രിക്കറ്റിലെ സെഞ്ച്വറി നേട്ടത്തോടെ സീനിയർ ടീമിലുമെത്തി. പിന്നെ ഗോഡ് ഫാദറില്ലാത്ത വിഷ്ണു തകർപ്പൻ അടികളിലൂടെ കേരളാ ക്രിക്കറ്റിലെ മിന്നും താരമായി.
ശാസ്ത്രീയമായി കളി അഭ്യസിച്ചിട്ടില്ലാത്തതു കൊണ്ട് തന്നെ മുന്നിലേക്ക് വരുന്ന പന്തുകളെ ബൗണ്ടറി കടത്തുന്നതാണ് ശീലവും വിഷ്ണുവിന്റെ ഇഷ്ടവും. ഇത് തന്നെയാണ് കേരളത്തെ ഈ സീസണിലെ വിജയ് ഹസാരയിൽ രണ്ടാം ഘട്ടത്തിലേക്ക് എത്തിച്ചത്. ഈ സീസണിൽ 20-20 ക്രിക്കറ്റിൽ രണ്ട് അർദ്ധ സെഞ്ച്വറി നേടി. തമിഴ്നാടിനെതിരെ 65ഉം റെയിൽവേയ്ക്കെതിരെ 62ഉം. ഈ ഫോമുമായാണ് വിജയ് ഹസാരെ ട്രോഫിക്ക് വിഷ്ണു എത്തിയത്. അവിടേയും കേരളത്തിന് ഈ താരം കരുത്തായി. ചണ്ഡിഗഡിനെതിരെ 32 റൺസ്. ഈ കളിയിൽ വിഷ്ണു പന്തും എറിഞ്ഞു. പതിനൊന്ന് റൺസിന് ഒരു വിക്കറ്റ്. 22 പന്തിൽ നിന്നും 32 റൺസും. അഞ്ചാമനായി ഇറങ്ങിയായിരുന്നു ഈ നേട്ടം.
മധ്യപ്രദേശിനെതിരായ ഹൈ സ്കോറിങ് മത്സരത്തിൽ എട്ട് ഓവർ എറിഞ്ഞ് മൂന്ന് വിക്കറ്റ് നേട്ടത്തോടെ വഴങ്ങിയത് 59 റൺസാണ്. മധ്യപ്രദേശ് സ്കോറിനെ 329 റൺസിൽ പിടിച്ചു കെട്ടുന്നതിൽ ആ മൂന്ന് വിക്കറ്റുകൾ നിർണ്ണായകമായി. ബാറ്റിംഗിൽ വിഷ്ണു പരാജയപ്പെട്ടു. എട്ടു റൺസുമായി വിഷ്ണു അതിവേഗം മടങ്ങിയപ്പോൾ കേരളം ആ മത്സരം തോറ്റു. പിന്നീടുള്ള കളി കേരളത്തിന് ജീവന്മരണ പോരാട്ടമായിരുന്നു. ഇവിടെ വിഷ്ണു രൗദ്രഭാവം പൂണ്ടു. മഹാരാഷ്ട്രയുടെ 291 റൺസ് ചെയ്സ് ചെയ്ത കേരളം ഒരു ഘട്ടത്തിൽ ആറു വിക്കറ്റിന് 120 റൺസ് എന്ന നിലയിലായിരുന്നു. വിജയ് ഹാസരയിലെ ക്വാർട്ടർ മോഹങ്ങൾ പൊലിഞ്ഞെന്ന് കേരളം മനസ്സിൽ കണക്കൂ കൂട്ടി. എന്നാൽ വിട്ടു കൊടുക്കാൻ വിഷ്ണു തയ്യാറായിരുന്നില്ല.
ഏകദിനത്തിലെ കേരളാ ക്രിക്കറ്ററുടെ ഏറ്റവും മികച്ച ഇന്നിങ്സ്. 82 പന്തിൽ 100 റൺസുമായി വിന്നിങ് ഷോട്ട് ഉറപ്പിച്ചു വിഷ്ണു. സിജുമോൻ ജോസഫിന്റെ അപരാജിത 70 റൺസും കേരളത്തെ തുണച്ചു. കേരളാ ക്രിക്കറ്റിലെ ഏറ്റവും മികച്ച സെഞ്ചുറി കടന്നുള്ള കൂട്ടുകെട്ടുമായി അത്. ചത്തീസ് ഗഡിനെതിരെ പുറത്താകാതെ നേടിയ 26 റൺസും. ഉത്തരാഖണ്ഡിനെ തകർത്ത 34 റൺസും. കേരളത്തിന്റെ ഈ സീസണിലെ വിജയത്തിൽ എല്ലാം വിഷ്ണുവിന്റെ ബാറ്റിന്റെ കരുത്ത് പ്രകടം. അങ്ങനെ മാച്ച് വിന്നറായി ഈ മധ്യനരിയിലെ കരുത്ത് മാറുകയാണ്.
ക്വാർട്ടറിലും വിഷ്ണു മികവ് തുടർന്നാൽ കേരളം ചാമ്പ്യൻ പട്ടം സ്വന്തമാക്കുമെന്ന് കരുതുന്നവരുമുണ്ട്. ഐപിഎല്ലിൽ ഡൽഹി ക്യാപ്പറ്റൽസിന്റെ താരമാണ് ഈ ഇരുപത്തിയെട്ടുകാരൻ. റോയൽ ചലഞ്ചേഴ്സ് ബംഗ്ളുരുവിനായും കളിച്ചു. അടുത്ത ഐപിഎൽ സീസണിൽ ഡൽഹിക്കാർ വിഷ്ണുവിന് കൂടുതൽ അവസരം നൽകാനും സാധ്യതകൾ ഏറെയാണ്. ദേശീയ തലത്തിലെ പ്രകടന മികവ് അവരും ശ്രദ്ധിച്ചു കഴിഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍