ചന്ദ്രികയിലെ സാമ്പത്തിക തിരിമറി: ചന്ദ്രിക ഫിനാൻസ് ഡയറക്ടർ പി.എം.എ സമീർ അറസ്റ്റിൽ; നടക്കാവ് പൊലീസ് അറസ്റ്റു ചെയ്തത് ജീവനക്കാർ നൽകിയ പരാതിയിൽ; ജീവനക്കാരുടെ പിരിച്ചെടുത്ത പിഎഫ് വിഹിതം അടയക്കാതെ നാലു കോടിയുടെ തട്ടിപ്പു നടത്തിയെന്ന് പരാതി
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: മുസ്ലിംലീഗ് മുഖപത്രമായ ചന്ദ്രികയിൽ സാമ്പത്തിക തട്ടിപ്പ് കേസിൽ ഫിനാൻസ് ഡയറക്ടർ പി എം എ സമീർ അറസ്റ്റിൽ. ജീവനക്കാരുടെ പി എഫ് വിഹിതം അടയ്ക്കാത്ത കേസിലാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ജീവനക്കാർ നൽകിയ പരാതിയിലാണ് അറസ്റ്റ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിലിറങ്ങി. 2017 മുതൽ 100 ഓളം ജീവനക്കാരുടെ പിരിച്ചെടുത്ത പിഎഫ് വിഹിതമാണ് അടയ്ക്കാത്തത്. പിഴയും പിഴ പലിശയുമായി ഏകദേശം നാല് കോടിയോളം രൂപയാണ് അടയ്ക്കാനുള്ളത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഏത് സമയം വിളിച്ചാലും ഹാജരാകണമെന്ന് മുൻകൂർ ജാമ്യ വ്യവസ്ഥയിലാണ് വിട്ടയച്ചതെന്ന് പൊലീസ് അറിയിച്ചു.
അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്നും ഇന്ത്യ വിട്ട് പോകരുതെന്നുമുള്ള കർശന വ്യവസ്ഥയിലാണ് സമീറിന് മുൻകൂർ ജാമ്യം അനുവദിച്ചത്. സ്റ്റേഷനിൽ ഹാജരായ സമീറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നടപടി ക്രമങ്ങൾ പൂർത്തിയാക്കി വിട്ടയച്ചു. പി എഫ് അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കാത്തതിനാൽ വിരമിച്ച ജീവനക്കാർ 14 ദിവസമായി കോഴിക്കോട് ചന്ദ്രിക ഓഫീസിന് മുന്നിൽ സമരത്തിലാണ്.
പാർട്ടി മുഖപത്രമായ ചന്ദ്രിക നിലച്ചുപോവാതിരിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് സ്ഥാപനത്തിലെ പത്രപ്രവർത്തകരും മറ്റ് ജീവനക്കാരും ചേർന്ന് തയ്യാറാക്കി മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങൾക്ക് നൽകിയ ഹർജിയും നേരത്തെ പൊതുസമൂഹത്തിൽ ചർച്ചയായിരുന്നു. ചന്ദ്രിക ഫിനാൻസ് ഡയറക്ടറായ പിഎംഎ സമീറിനെതിരെ വലിയ ആരോപണങ്ങളാണ് ജീവനക്കാർ ഹർജിയിൽ ഉന്നയിക്കുന്നത്. മാധ്യമ മേഖലയുമായി ഒരു ബന്ധവും ഇല്ലാത്തയാളായിരുന്നു സമീറെന്നത് ചുമതലയേറ്റെടുത്തത് ഏതാനും മാസങ്ങൾക്കകം തെളിയിച്ചെന്ന് ജീവനക്കാർ ആരോപിക്കുന്നു.
ഫിനാൻസ് ഡയറക്ടറായ പിഎംഎ സമീർ ചുമതലയേറ്റെടുത്തത് മുതൽ ചന്ദ്രികയുടെ അക്കൗണ്ടും ഫയൽ സിസ്റ്റവുമെല്ലാം ചന്ദ്രികക്ക് പുറത്ത് ഒരു സമാന്തര സംവിധാനത്തിലൂടെയാണ് കൈകാര്യം ചെയ്യുന്നത്. ആഷിഖ് സമീർ അസോസിയേറ്റ്സ് എന്ന സമീറിന്റെ സ്വകാര്യ ഓഫീസിൽ നിയമിച്ച ആൾക്ക് ചന്ദ്രികയിൽ നിന്ന് മാസശമ്പളം നൽകുന്ന അവസ്ഥ വരെ ഉണ്ടായി. ചന്ദ്രികയുടെ സർക്കുലേഷൻ വിഭാഗം അറിയാതെ വരിക്കാരെ ചേർത്ത് സംഖ്യ വാങ്ങിയെടുക്കുന്ന രീതി പോലും സ്വീകരിച്ചു. ഇപ്പോൾ പരസ്യ കുടിശ്ശിക പിരിക്കുന്നതും ഈ സ്ഥാപനത്തിലെ സ്റ്റാഫുകളാണ്. അത് ചന്ദ്രികയിലെത്തുന്നുണ്ടോ എന്ന് അന്വേഷിക്കണമെന്നും മറ്റൊരു സ്ഥാപനത്തിലും ഇങ്ങനെ നടക്കില്ലെന്ന് ഹർജിയിൽ ജീവനക്കാർ പറയുന്നു.
പാണക്കാട് കുടുംബത്തെയും ലീഗിന്റെ സംസ്ഥാന നേതൃത്വത്തെയും ചന്ദ്രിക ഡയറക്ടർ ബോർഡ് അംഗങ്ങളെയും തെറ്റിദ്ധരിപ്പിച്ചും വ്യാജകണക്കുകൾ ഉണ്ടാക്കി സമാന്തര ഓഫീസ് സംവിധാനത്തിൽ ചന്ദ്രികയുടെ മഹിത പാരമ്പര്യത്തെ നശിപ്പിക്കുന്ന സാഹചര്യത്തിൽ സത്യാവസ്ഥ ബോധ്യപ്പെടുത്താൻ നിർബന്ധിതരാവുകയാണെന്ന് ജീവനക്കാർ ആരോപിച്ചിരുന്നു.
ഫിനാൻസ് ഡയറക്ടർക്കെതിരെ ഉന്നയിച്ചിരുന്ന ആരോപണങ്ങൾ ഇങ്ങനെ:
പ്രസക്തഭാഗങ്ങൾ
കോഴിക്കോട് ചന്ദ്രികയുടെ വെബ് ഓഫ്സെറ്റ് പ്രിന്റിങ് മെഷീൻ മാറ്റി പകരം പുതിയത് സ്ഥാപിക്കാൻ ഖത്തർ കെഎംസിസി 4 കോടി രൂപയോളം നൽകിയിരുന്നതായും അന്നത്തെ ജനറൽ മാനേജരായിരുന്ന കക്കോടൻ മുഹമ്മദ് പുതിയ പ്രസ് വാങ്ങുന്നതിന് ഡയറക്ടർ ബോർഡിന്റെ അനുമതിയോടെ ആവശ്യമായ തീരുമാനം എടുത്തിരുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ പൊടുന്നനെ സമീർ ഇടപെട്ട് പദ്ധതി നിർത്തിവെയ്പ്പിച്ചു. നവീകരണ പദ്ധതി അട്ടിമറിച്ചു. അങ്ങനെയെങ്കിൽ ആ കോടികൾ എവിടെയെന്ന ചോദ്യം ബാക്കി.
അക്കൗണ്ട് സോഫ്റ്റ്വെയർ സെൻട്രലൈസിംഗിന് എന്ന പേരിൽ 35 ലക്ഷം രൂപ ചെലവഴിച്ചു. സ്വകാര്യ സോഫ്റ്റ്വെയർ കമ്പനിക്ക് 13 ലക്ഷത്തിധികം രൂപ നൽകിയതായി കണക്കുണ്ട്. പക്ഷെ പദ്ധതി യാഥാർത്ഥ്യമായില്ല. ആ 35 ലക്ഷം ആര് കൊണ്ടുപോയെന്നത് ഇപ്പോഴും അറിയില്ല. പാർട്ടി ചുമതല ഏൽപ്പിച്ച ഫിനാൻസ് ഡയറക്ടർ നാളിതുവരെ പാണക്കാട് കുടുംബത്തെയും മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തെയും വഞ്ചിച്ചതിന് തെളിവുകൾ ഏറെയാണ്.
ന്യൂസ് പ്രിന്റ്, മഷി എന്നിവ കേന്ദ്രീകൃത വാങ്ങൽ സംവിധാനം നടത്താതെയും ടെണ്ടർ വിളിക്കാതെയുമാണ് തോന്നിയവിലയ്ക്ക് ഇപ്പോഴും വാങ്ങുന്നത്. മറ്റൊരു പത്രസ്ഥാപനത്തിലും പർച്ചേസിങ് ഇങ്ങനെയല്ല. ഇടനിലക്കാർക്ക് ലക്ഷങ്ങൾ വരുമാനം ഉണ്ടാക്കാവുന്ന ഈ മാർഗം ഇപ്പോഴും ചന്ദ്രികയിൽ തുടരുകയാണ്.
2013-2014 കാലത്ത് ചന്ദ്രികയുടെ ഔദ്യോഗിക കണക്ക് പ്രകാരം നഷ്ടം 85,600 രൂപക്ക് താഴെയായിരുന്നു. എന്നാൽ തൊട്ടടുത്ത സാമ്പത്തിക വർഷത്തിൽ അത് 3.69 കോടിയായി. എങ്ങനെ?
ഫിനാൻസ് ഡയറക്ടർ ചാർജ് എടുക്കുമ്പോൾ തന്നെ വർഷങ്ങൾക്ക് മുമ്പ് പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 50 ലക്ഷം രൂപ ഓവർ ഡ്രാഫ്റ്റ് ഇനത്തിൽ തുക അടയ്ക്കാനുണ്ടായിരുന്നു. എന്നാൽ ഇത് തീർപ്പാക്കുന്നതിന് വർഷങ്ങൾ കഴിഞ്ഞിട്ടും നടപടി എടുത്തില്ലെന്ന് മാത്രമല്ല പലിശയും പിഴപ്പലിശയുമടക്കം രണ്ട് കോടിയിലധികം രൂപയാണ് ചന്ദ്രിക ഒടുക്കിയത്. അതിപ്പോഴും തുടരുന്നു. ആരാണതിന് ഉത്തരവാദി?. കോടികൾ ചന്ദ്രികയുടെ നവീകരണത്തിനെന്നും പറഞ്ഞ് പിരിച്ചിട്ട് എന്തുകൊണ്ട് ഫിനാൻസ് ഡയറക്ടർ ഈ തുക അടച്ച് ചന്ദ്രികയെ രക്ഷിച്ചില്ല?.
നോട്ട് നിരോധന കാലത്ത് പത്ത് കോടിയിലധികം രൂപ ചന്ദ്രികയുടെ അക്കൗണ്ടിൽ ഫിനാൻസ് ഡയറക്ടർ നിക്ഷേപിച്ചു. ഉറവിടം കാണിച്ച് രേഖകൾ നൽകാത്തതിന്റെ പേരിൽ രണ്ട് കോടിയിലധികം രൂപ ഇൻകം ടാക്സിലേക്ക് പെനാൽറ്റി അടക്കേണ്ടി വന്നു. ചരിത്രത്തിലാദ്യമായി ചന്ദ്രികയുടെ കോഴിക്കോട് യൂണിറ്റിൽ ജീവനക്കാരെ പുറത്താക്കി ഇൻകം ടാക്സിന്റെ റെയ്ഡ് നടന്നു. ഇങ്ങനെ പൊതു ജനമധ്യത്തിൽ സ്ഥാപനത്തെ അപമാനിച്ചു. കമ്പനിയുടെ ഉയർച്ചക്ക് പകരം ഇത്തരം നടപടികൾ നടത്തുന്ന ഒരാൾ നൽകുന്ന റിപ്പോർട്ടും കണക്കും എങ്ങനെ വിശ്വസനീയമാവും?
2017 മുതൽ ജീവനക്കാരുടെ പേരിൽ പിരിച്ചെടുത്ത പിഎഫ് സംഖ്യ പിഎഫ് ഓഫീസിൽ അടച്ചിട്ടില്ല. ഏതാണ്ട് നാല് കോടിയിലെത്തുകയാണ് ഭീമമായ പിഴയും പിഴപ്പലിശയുമായി ഇത്. 36 ശതമാനമാണ് പിഎഫ് പലിശ. ഓരോ ദിവസവും പലിശ കൂടുകയാണ്. ജീവനക്കാരുടെ കയ്യിൽ നിന്ന് മാസാമാസം പിടിക്കുന്ന പണം എവിടെ?. പിരിഞ്ഞുപോയവർക്ക് പിഎഫ് ആനുകൂല്യം ലഭ്യമാക്കാത്തത് എന്തുകൊണ്ട്?
കമ്പനിയുടെ സാമ്പത്തിക ബാധ്യത തീർക്കാൻ വഴികൾ ഏറെയുണ്ടായിട്ടും അത് സ്വീകരിക്കാതിരിക്കുന്നതിന്റെ ഉദ്ദേശ്യം കടബാധ്യത കുന്നുകൂട്ടിക്കാണിച്ച് സ്ഥാപനത്തിന്റെ സ്ഥലം വിൽപ്പന നടത്താനുള്ള ഗൂഢാലോചനയാണെന്ന് സംശയിക്കേണ്ടിയിരുന്നു.
2016-2017 സാമ്പത്തിക വർഷത്തിൽ 4.86 കോടി രൂപ ചന്ദ്രികക്ക് വേണ്ടി ഭൂമി വാങ്ങുന്നതിലേക്ക് അഡ്വാൻസ് തുക നൽകുന്നതിനായി മുസലിം ലീഗിൽ നിന്ന് ലഭിച്ചതായി കാണുന്നു. എന്താണ് ഇതിന്റെ യാഥാർത്ഥ്യം?
മാസം തോറും 45 ലക്ഷം പാർട്ടി ചന്ദ്രികയിലേക്ക് നടത്തിപ്പിന് നൽകുന്നതായാണ് ഡയറക്ടർമാർ പറയുന്നത്. എന്നാൽ 18 ലക്ഷത്തിന് മുകളിൽ നഷ്ടം ചന്ദ്രികക്കില്ല എന്നതാണ് യാഥാർത്ഥ്യം.
2016-17 ലെ ഔദ്യോഗിക കണക്ക് പ്രകാരം വാർഷിക വരിക്കാരെ ചേർത്ത വകയിൽ 16 കോടി രൂപ ലഭിച്ചിട്ടുണ്ട്. ഈ പണം എവിടെ?
2020ലും വരിക്കാരെ ചേർത്ത് കോടികൾ ലഭിച്ചിട്ടുണ്ട്. ഇത് എവിടെ? എന്തിന് ഉപയോഗിച്ചു? മാത്രമല്ല ചന്ദ്രികയുടെ നവീകരണത്തിനെന്നും പറഞ്ഞ് 2019-20ലും സ്പെഷ്യൽ ഫണ്ട് പിരിച്ചിട്ടുണ്ട്. അവയൊക്കെ ചന്ദ്രികയുടെ അക്കൗണ്ടിൽ വന്നോ?
2017ൽ ചന്ദ്രികയുടെ നവീകരണത്തിന് ഗൾഫിൽ നിന്നും വലിയ സംഖ്യ പിരിച്ചെടുത്തിരുന്നു. ഈ തുക ആര് കൈവശം വെച്ചു? . എന്തിന് ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഫിനാൻസ് ഡയറക്ടർ ബാധ്യസ്ഥനാണ്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്