Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജാക്വിലിൻ ഫെർണാണ്ടസിനെ വീഴ്‌ത്താൻ സുകേഷ് ചന്ദ്രശേഖർ പഠിച്ച പണി പതിനെട്ടും പയറ്റി; വീഴാതെ വന്നപ്പോൾ അമിത്ഷായുടെ ഓഫീസിൽ നിന്നെന്ന വ്യാജേനയും കോൾ; മിനി കൂപ്പർ മുതൽ വജ്ര മോതിരങ്ങളും ബ്രെസ് ലെറ്റും വരെ സമ്മാനകൂമ്പാരം; 200 കോടിയുടെ തട്ടിപ്പ് കേസിലെ പ്രതി ആള് ചില്ലറക്കാരൻ അല്ലെന്ന് ഇഡി

ജാക്വിലിൻ ഫെർണാണ്ടസിനെ വീഴ്‌ത്താൻ സുകേഷ് ചന്ദ്രശേഖർ പഠിച്ച പണി പതിനെട്ടും പയറ്റി; വീഴാതെ വന്നപ്പോൾ അമിത്ഷായുടെ ഓഫീസിൽ നിന്നെന്ന വ്യാജേനയും കോൾ;  മിനി കൂപ്പർ മുതൽ വജ്ര മോതിരങ്ങളും ബ്രെസ് ലെറ്റും വരെ സമ്മാനകൂമ്പാരം; 200 കോടിയുടെ തട്ടിപ്പ് കേസിലെ പ്രതി ആള് ചില്ലറക്കാരൻ അല്ലെന്ന് ഇഡി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 200 കോടിയുടെ തട്ടിപ്പ് നടത്തിയ സുകേഷ് ചന്ദ്രശേഖർ ആള് ചില്ലറക്കാരനല്ല. പതിനേഴാം വയസിൽ ക്രിമിനൽ ലോകത്ത് അരങ്ങേറിയ ആളണ്. ജയിലിൽ നിന്ന് വരെ തട്ടിപ്പ് നടത്തുന്ന വിരുതൻ. കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫീസിൽ നിന്നാണെന്ന് പറഞ്ഞ് നടി ജാക്വിലിൻ ഫെർണാണ്ടസിനെ വിളിച്ചു. ജാക്വിലിനെ വലയിൽ വീഴത്താൻ വേണ്ടിയായിരുന്നു ആ തന്ത്രം. എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച കുറ്റപത്രത്തിലാണ് സുകേഷ് ചന്ദ്രശേഖറിന്റെ തട്ടിപ്പുകൾ വിശദമാക്കുന്നത്.

ജയലളിതയുടെ രാഷ്ട്രീയ കുടുംബാംഗം എന്ന് പരിചയപ്പെടുത്തൽ

കേന്ദ്ര മന്ത്രി അമിത് ഷായുടെ ഓഫീസിൽ നിന്നെന്ന വ്യാജേന ജാക്വിലിനെ വിളിച്ച സുകേഷ് ചന്ദ്രശേഖർ അവകാശപ്പെട്ടത് താൻ തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജെ.ജയലളിതയുടെ രാഷ്ട്രീയ കുടുംബത്തിൽ പെട്ടയാളെന്നായിരുന്നു. കേസുമായി ബന്ധപ്പെട്ട 36 കാരിയായ ജാക്വിലിന്റെ മൊഴി ഇഡി രണ്ടു വട്ടം എടുത്തിരുന്നു. ശേഖർരത്‌ന വാല എന്നാണ് സുകേഷ് സ്വയം പരിചയപ്പെടുത്തിയതെന്ന് ജാക്വിലിൻ പറഞ്ഞു. ഡൽഹിയിലെ കോടതിയിലാണ് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഇഡി കുറ്റപത്രം ഫയൽ ചെയ്തത്. സുകേഷിന്റെ ഭാര്യ ലീന മരിയ പോളും മറ്റ് ആറ് പേരും കേസിലെ പ്രതികളാണ്.

ജാക്വിലിനെ വീഴ്‌ത്താൻ പഠിച്ച പണി പതിനെട്ടും പയറ്റി

2020 ഡിസംബർ മുതൽ 2021 ജനുവരി വരെ പല ആഴ്ചകളായി സുകേഷ് ജാക്വിലിനെ പരിചയപ്പെടാനും, അടുക്കാനും ശ്രമിച്ച് വരികയായിരുന്നു. നിരവധി കോളുകൾ വന്നങ്കിലും ആളെ പരിചയം ഇല്ലാത്തതുകൊണ്ട് ജാക്വിലിൻ കോളുകൾ എടുത്തില്ല. ഇതോടെ സുകേഷ് അടുത്ത തന്ത്രം പ്രയോഗിച്ചു. ഒരുസർക്കാർ ഓഫീസിൽ നിന്നാണെന്ന് പറഞ്ഞ് ജാക്വിലിന്റെ മെയ്ക്ക് അപ്പ് ആർട്ടിസ്റ്റ് ഷാൻ മുത്തത്തിലിനെ വിളിച്ചു. ശേഖർരത്‌ന വാല വളരെ പ്രധാനപ്പെട്ട വ്യക്തിയാണെന്നും ജാക്വിലിൻ അദ്ദേഹത്തെ പരിചയപ്പെടണമെന്നും, അദ്ദേഹം അവരുമായി സംസാരിക്കാൻ താൽപര്യപ്പെടുന്നു എന്നുമായിരുന്നു കോൾ.

ജാക്വിലിൻ പിന്നീട് സുകേഷിനെ പരിചയപ്പെട്ടപ്പോൾ, അയാൾ താൻ സൺ ടിവിയുടെ ഉടമയാണ് എന്നാണ് പരിചയപ്പെടുത്തിയത്. ജെ.ജയലളിതയുടെ രാഷ്ട്രീയ കുടുംബത്തിലെ അംഗമാണെന്നും തങ്ങൾ ചെന്നൈ സ്വദേശികൾ ആണെന്നും നുണ പറഞ്ഞു. മാത്രമല്ല, താൻ ജാക്വിലിന്റെ കടുത്ത ആരാധികയാണെന്നും ദക്ഷിണേന്ത്യൻ ചിത്രങ്ങളിൽ അവർ അഭിനയിക്കണമെന്നും സൺ ടിവിക്ക് നിരവധി പ്രോജക്റ്റുകൾ ഉണ്ടെന്നും സുകേഷ് ധരിപ്പിച്ചു.

ഇത് കൂടാതെയാണ് മെയ്ക്ക് അപ്പ് ആർട്ടിസ്റ്റിന് അമിത് ഷായുടെ ഓഫീസിൽ നിന്നാണെന്നും സുകേഷ് വിഐപി ആണെന്നും പറഞ്ഞ് കോൾ വന്നത്. അതൊരു തട്ടിപ്പ് കോളായിരുന്നു എന്ന് ഇഡിയുടെ കുറ്റപത്രത്തിൽ പറയുന്നു.

ജാക്വിലിനും നോറ ഫത്തേഹിക്കും സമ്മാന പെരുമഴ

ജാക്വിലിൻ ഫെർണാണ്ടസിനും നോറ ഫത്തേഹിക്കും അത്യാഡംബര വസ്തുക്കൾ സമ്മാനിച്ചതായി സുകേഷ് ചന്ദ്രശേഖർ ഇഡിയോട് വെളിപ്പെടുത്തി. മിനി കൂപ്പർ കാർ മുതൽ ഗുച്ചി , ചാനൽ തുടങ്ങിയ ബ്രാൻഡ് ബാഗുകൾ, ഗുച്ചിയുടെ ജിം വെയർ, ലൂയിസ് വൂട്ടന്റെ ഷൂസ്, രണ്ട് ജോഡി വജ്ര മോതിരങ്ങൾ, ബ്രെയിസ്ലെറ്റ് എന്നിവ ജാക്വിലിന് സമ്മാനമായി നൽകി. വിവിധ ഹോട്ടലുകളിലെ താമസവും യാത്രയ്ക്കുള്ള ജെറ്റ് വിമാനസർവീസും ജാക്വിലിന് തരപ്പെടുത്തി നൽകി. മിനി കൂപ്പർ പിന്നീട് താൻ സുകേഷിന് തിരിച്ചുനൽകിയെന്ന് ജാക്വിലിൻ ചോദ്യം ചെയ്യലിൽ പറഞ്ഞു.

.നോറ ഫത്തേഹിക്ക് ബിഎംഡബ്യു കാറാണ് സമ്മാനിച്ചത്. കൂടാതെ ഗൂച്ചിയുടെ ബാഗ്, ഐ ഫോൺ എന്നിവയും സമ്മാനിച്ചു. ഭാര്യയും നടിയുമായ മരി ലിനാ പോൾ വഴിയാണ് ഇവ എത്തിച്ചതെന്ന് സുകേശ് ഇഡിയുടെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. നോറ ഫത്തേഹിയും ഇക്കാര്യം ഇഡിക്ക് മുന്നിൽ സമ്മതിച്ചിട്ടുണ്ട്.

തട്ടിപ്പിന്റെ സൂത്രധാരൻ

ഓഗസ്റ്റ് ഏഴിന് ഡൽഹി പൊലീസിന്റെ പിടിയിലാകും വരെ ജാക്വിലിനുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നു സുകേഷ്. ഫോർട്ടിസ് ഹെൽത്ത് കെയർ പ്രമോട്ടർ ശിവിന്ദർ മോഹൻ സിങ്ങിന്റെ ഭാര്യ അദിതി സിങ് അടക്കം നിരവധി സമ്പന്ന വ്യക്തികളെ സുകേഷും ഭാര്യ ലീന മരിയ പോളും ചേർന്ന് തട്ടിച്ച്തായി ഡൽഹി പൊലീസും ഇഡിയും കണ്ടെത്തിയിട്ടുണ്ട്

ജയിലിൽ വച്ച് ഫോൺ സ്പൂഫ് ചെയ്ത് തട്ടിപ്പ്

രോഹിണി ജയിലിൽ കഴിയുമ്പോൾ ഫോൺ സ്പൂഫിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് സുകേഷും ഗ്യാങ്ങും തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു. സുകേഷിനും ഭാര്യക്കും ഒപ്പം കൂട്ടുപ്രതികളായ പ്രദീപ് രംണനി, ദീപക് രംണനി, സുകേഷിന്റെ കൂട്ടാളി പിങ്കി ഇറാനി എന്നിവരെയും പിടികൂടിയിരുന്നു. ഓഗസ്റ്റിൽ സുകേഷിന്റെ ചെന്നൈയിലെ കടലിന് അഭിമുഖമായ ബംഗ്ലാവ് ഇഡി റെയ്ത് ചെയ്തിരുന്നു. അവിടെ നിന്ന് 82.5 ലക്ഷവും 12 ലധികം ആഡംബര കാറുകളും പിടിച്ചെടുക്കുകയും ചെയ്തു.

സുകേഷ ചന്ദ്രശേഖറാണ് ഈ തട്ടിപ്പിന്റെ സൂത്രധാരൻ. 17 ാം വയസിലേ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് കടന്നു. നിരവധി കേസുകൾ ഇയാൾക്കെതിരെ ഉണ്ട്, ഇഡി പറഞ്ഞു. ജയിലിലായിരിക്കുമ്പോഴും ആളുകളെ തട്ടിച്ചു. ജയിലിൽ അനധികൃതമായി സമ്പാദിച്ച സെൽപോൺ വഴി സ്പൂഫിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉന്നത സർക്കാർ ഉദ്യോഗസ്ഥരുടെ നമ്പറുകളിൽ നിന്ന് തട്ടിപ്പ് നടത്താനായി വിളിക്കുക പതിവായിരുന്നു. ജയിലിൽ നിന്ന് ആളുകളെ വിളിക്കുമ്പോൾ, താൻ ഉയർന്ന സർക്കാർ ഉദ്യോഗസ്ഥൻ ആണെന്നാണ് ഇയാൾ അവകാശപ്പെട്ടിരുന്നത്. തുക വാങ്ങി ആളുകളെ സഹായിക്കുകയാണ് താൻ എന്നാണ് ഇയാൾ പറഞ്ഞിരുന്നതെന്നും ഇഡിയുടെ കുറ്റപത്രത്തിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP