കാന്തപുരത്തിന്റെ നോളജ് സിറ്റിക്കെതിരേയുള്ള കേസ് പൊളിഞ്ഞതോടെ സമസ്തയിൽ തമ്മിലടി; കേസിനു വേണ്ടി സ്വരൂപിച്ച ലക്ഷങ്ങൾ എവിടെ പോയെന്ന് ചോദിച്ച് ഒരു വിഭാഗം; നിലവിളക്ക് വിവാദത്തിന്റെ വിവാദം അടങ്ങും മുമ്പ് മുസ്ലിം പണ്ഡിത സംഘടനയിൽ അഭിപ്രായ ഭിന്നത
എം പി റാഫി
കോഴിക്കോട്: നോളജ്സിറ്റി വിഷയത്തിൽ അന്തിമവിധി കാന്തപുരത്തിന് അനുകൂലമായതോടെ ഇ.കെ വിഭാഗത്തിൽ ആഭ്യന്തരകലഹം രൂക്ഷമായിരിക്കുകയാണ്. സമസ്തയിലെ ഒരു വിഭാഗം നേതാക്കൾ നോളജ്സിറ്റിക്കെതിരെ കേസ് നടത്തുന്നതിൽ എതിർപ്പു പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇത് വകവെയ്ക്കാതെ ലക്ഷങ്ങൾ മുടക്കി കേസ് നടത്തി പരാജയം നേരിട്ടതാണ് മറുവിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്. നിലവിളക്ക് വിഷയത്തിൽ എംപി മുസ്തഫൽ ഫൈസിക്കെതിരെയുണ്ടായ നടപടിയുമായി ബന്ധപ്പെട്ട് സമസ്തയിൽ ഉടലെടുത്ത വിവാദം കെട്ടടങ്ങും മുമ്പാണ്, കേരളത്തിലെ ആധികാരിക മുസ്ലിം പണ്ഡിത സംഘടനയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിലെ തലമുതിർന്ന പണ്ഡിതർ തമ്മിൽ അഭിപ്രായഭിന്നത വീണ്ടും തലപൊക്കിയിരിക്കുന്നത്.
ആസൂത്രണത്തിലെ പിഴവും വക്കീലിനെ തെരഞ്ഞൈടുക്കുന്നതിലെ വീഴ്ചയുമാണ് കേസ് പരാജയപ്പെടാൻ കാരണമായതെന്നാണ് ഒരുവിഭാഗം പണ്ഡിതർ അഭിപ്രായപ്പെടുന്നത്. എന്നാൽ കേസ് നടത്തുന്നതിനാവശ്യമായ നാൽപ്പത്തിരണ്ടു ലക്ഷം രൂപ സമാഹരിച്ചത് സമസ്തയുമായി ബന്ധമുള്ള ധനികരിൽ നിന്നായിരുന്നു. കൂടാതെ മദ്രസകൾ കേന്ദ്രീകരിച്ചും കാന്തപുരത്തിനെതിരെയുള്ള കേസ് നടത്തുന്നതിന് ഫണ്ട് സ്വരൂപിച്ചിരുന്നു. ഈ പണം എങ്ങനെ ചെലവഴിച്ചു എന്നുള്ളതിന് മറുപടിയും വ്യക്തതയും നൽകണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. മദ്രസകൾ കേന്ദ്രീകരിച്ച് പിരിച്ചെടുത്ത തുകയ്ക്കു കൃത്യമായ കണക്കില്ലെങ്കിൽ പൊതു കൺവെൻഷൻ വിളിച്ചു ചേർത്ത് പ്രവർത്തകരെ വസ്തുത ധരിപ്പിക്കുമെന്നുള്ള ഭീഷണിയും ഒരുവിഭാഗം ഉയർത്തിയിട്ടുണ്ട്. സമസ്തയുടെ കീഴിലുള്ള ഇസ്ലാംമതവിദ്യാഭ്യാസ ബോർഡിലേക്കു പിരിച്ചെടുത്ത തുക വകമാറ്റി ചെലവഴിച്ചെന്ന ആരോപണം നിലനിൽക്കുന്നതിനിടെയാണ് മദ്രസകളിൽ നിന്നും പിരിച്ചെടുത്ത തുകയെ ചൊല്ലി കലഹം ശക്തമായിരിക്കുന്നത്. മുൻകാലങ്ങളിൽ ആഭ്യന്തരമായി നിലനിന്നിരുന്ന ചില സംഘടനാ പ്രശ്നങ്ങൾ കൂടിയാണ് ഇപ്പോൾ കലഹം മൂർച്ഛിക്കുന്നതിലേക്ക് എത്തിയത്.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും സുന്നി യുവജന സംഘം ജനറൽ സെക്രട്ടറിയുമായ പ്രൊഫസർ ആലിക്കുട്ടി മുസ്ലിയാരുടെ നേതൃത്വത്തിലുള്ള പണ്ഡിത സംഘമാണ് കാന്തപുരം വിഭാഗത്തിന്റെ നോളജ് സിറ്റി കേസ് നടത്തുന്നതിനെതിരെ നേരത്തെ രംഗത്തുവന്നിരുന്നത്. ഇതിനു മുതിർന്ന പണ്ഡിതരുടെ പിന്തുണയും ലഭിച്ചിരുന്നു. എന്നാൽ കാന്തപുരം വിഭാഗത്തിന്റെ നോളജ്സിറ്റിയെ എന്തു വിലകൊടുത്തും എതിർക്കുമെന്നും നിർമ്മാണ പ്രവർത്തനത്തിന് അനുവദിക്കില്ലെന്നും സമസ്തയുടെ മറ്റൊരു സെക്രട്ടറിയും കേരള ഹജ്ജ് ബോർഡ് ചെയർമാനുമായ കോട്ടുമല ബാപ്പു മുസ്ലിയാർ പരസ്യമായി തന്നെ പറഞ്ഞ് രംഗത്തുവന്നിരുന്നു. ഇതുമുതൽ ഭിന്നത പ്രകടമായി നിലനിന്നിരുന്നു.കേസിന്റെ നടത്തിപ്പും മറ്റു ചുമതലയുമെല്ലാം സമസ്ത മുശാവറയിൽപ്പെട്ട ഒരു പണ്ഡിതന്റെയും വിദ്യാർത്ഥി സംഘടനയായ എസ്.കെ എസ്.എസ്.എഫ് മുൻ സംസ്ഥാന സെക്രട്ടറിയുടെയും അധീനതയിലായിരുന്നു നടന്നുവന്നിരുന്നത്. മർക്കസ് നോളജ് സിറ്റിക്കെതിരെ ചെന്നൈ ഹരിത ട്രിബ്യൂണലിൽ കേസ് വാദിക്കുന്നതിനായി സംഘടനയുമായി ബന്ധമുള്ള ഒരു പ്രമുഖ വക്കീലിനെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ കേസിന്റെ അന്തിമ വിധിഘട്ടത്തിൽ പ്രതീക്ഷിക്കാതെയുള്ള തിരിച്ചടിയുണ്ടായതാണ് ഇപ്പോൾ ഭിന്നത രൂക്ഷമാകാൻ ഇടയാക്കിയിട്ടുള്ളത്.
കാന്തപുരം സുന്നികളുടെ നേതൃത്വത്തിൽ വരാനിരിക്കുന്ന മർക്കസ് നോളജ് സിറ്റി വിവിധ വിദ്യാഭ്യാസ വ്യവസായ തൊഴിൽ സംരംഭങ്ങൾ ഏകോപിപ്പിച്ചുള്ള പദ്ധതിയായിരുന്നു. എന്നാൽ ഇത് സ്ഥാപിക്കുന്നത് പരിസ്ഥിതിക്ക് കോട്ടംതട്ടുന്ന തരത്തിൽ പരിസ്ഥിതി ലോലപ്രദേശങ്ങളുടെ പരിധിയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചെന്നൈയിലെ ഹരിത ട്രിബ്യൂണലിൽ ഹരജി സമർപ്പിച്ചത്. കേരള സർക്കർ, ജില്ലാകലക്ടർ, മലിനീകരണനിയന്ത്രണ ബോർഡ് തുടങ്ങി പത്തോളം കക്ഷികൾക്കെതിരെയും മർക്കസിനോടൊപ്പം കേസുണ്ടായിരുന്നു. സമസ്തക്കു കീഴിലെ സംഘടനയായ ജംഇയ്യത്തുൽ ഖാസി ഖുളാത്ത് എന്ന സംഘടനയുടെ നേതാവും അഭിഭാഷകനുമായ പയ്യോളി സ്വദേശി നൂറുദ്ദീൻ മുസ്ലിയാരുടെ മരുമകൻ കെ. സവാദ് നൽകിയ കേസാണ് ഹരിത ട്രിബ്യൂണൽ തള്ളിക്കൊണ്ട് ഉത്തരവിറക്കിയത്. കേസിനു പിന്നിൽ പരിസ്ഥിതി സ്നേഹമല്ലെന്നും കാന്തപുരം വിഭാഗത്തോടുള്ള അന്ധമായ സംഘടനാ വിരോധമാണെന്നും നോളജ്സിറ്റിക്കു വേണ്ടി ഹാജരായ അഭിഭാഷകർ കോടതിയിൽ ബോധിപ്പിക്കുകയായിരുന്നു.
നോളജ്സിറ്റിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് യാതൊരു വിലക്കുമില്ലെന്നും വിദ്യാഭ്യാസ പ്രവർത്തനവും പരിസ്ഥിതി സംരക്ഷണവും സമന്വയിപ്പിച്ചു കൊണ്ടുള്ള ഇത്തരം പദ്ധതികൾ രാജ്യപുരോഗതിക്ക് അനിവാര്യമാണെന്നും കോടതി അഭിപ്രായപ്പെട്ടതായി രേഖകൾ വ്യക്തമാക്കുന്നു. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ കൈതപ്പൊയിലിൽ നിർമ്മാണം പുരോഗമിക്കുന്ന മർക്കസ് നോളജ് സിറ്റി പരിസ്ഥിതി നിയമങ്ങൾ ലംഘിക്കുന്നുവെന്നും പ്രസ്തുത ഭൂമി വയനാട് വന്യജീവി സങ്കേതത്തോട് ചേർക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജിക്കാരൻ പരാതി നൽകിയിരുന്നത്. എന്നാൽ ഒരു വർഷക്കാലമായി നടന്നു വരുന്ന കേസ് പരിശോധിച്ച ശേഷം കോടതി കേസ് തള്ളുകയായിരുന്നു. ജസ്റ്റിസ് ഡോ.ജ്യോതിമണി, എക്സ്പേർട്ട് മെമ്പർ പ്രൊഫ. ആർ നാഗേന്ദ്രൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് 31ന് വിധി പ്രസ്താവിച്ചത്.
അതേസയം, ഭരണഘടന ഉറപ്പു നൽകുന്ന നിയമവ്യവസ്ഥയുടെ വിജയമായി കോടതി വിധിയെ കാണുന്നതായി നോളജ്സിറ്റി അധികൃതർ പറഞ്ഞു. പദ്ധതിയുമായി പൂർവ്വാധികം ശക്തിയോടെ മുന്നോട്ടു പോകുമെന്നും 2020ഓടെ ആദ്യഘട്ടം പൂർത്തീകരിക്കുമെന്നും അധികൃതർ അറിയിച്ചു. കേസിൽ തിരിച്ചടി നേരിട്ട സാഹചര്യത്തിൽ മേൽകോടതിയെ സമീപിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ ഹരജിക്കാർ തീരുമാനമെടുത്തിട്ടില്ല. സമസ്തയിൽ നോളജ്സിറ്റി വിവാദം പുകയുന്ന സാഹചര്യത്തിൽ എത്രയും പെട്ടെന്ന് തുടർനടപടിയെടുക്കുമെന്നാണ് അറിയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍