അന്ന് വൈസ് ക്യാപ്റ്റനായ രോഹിത്തിനെ മാറ്റാൻ കോലി 'കളിച്ചു'; ഇന്ന് കോലിയെ മാറ്റാൻ രോഹിത്തും; ട്വന്റി 20യിൽ ടീമിനെ നയിക്കാൻ രോഹിത് ആവശ്യപ്പെട്ടത് ഏകദിന ക്യാപ്റ്റൻസി?; ഇന്ത്യൻ ക്രിക്കറ്റിലെ അധികാര തർക്കം മറനീക്കി പുറത്തേക്ക്
സ്പോർട്സ് ഡെസ്ക്
മുംബൈ: ഒരു ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അധികാര തർക്കം രൂക്ഷമായിരുന്നതായി റിപ്പോർട്ടുകൾ. കപിൽ ദേവും മുഹമ്മദ് അസ്ഹറുദ്ദീനും ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നയിച്ചിരുന്ന കാലത്തേത്തിന് സമാനമായി പടലപ്പിണക്കങ്ങൾ ടീമിനെ ഉലച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, അനിൽ കുംബ്ലെ, വി.വി എസ് ലക്ഷ്മൺ, വീരേന്ദർ സേവാഗ്, യുവ് രാജ് സിങ് എന്നീ ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരങ്ങൾ ഒന്നിച്ച് ഒരേകാലത്ത് കളിച്ച അതേ ഡ്രസ്സിങ് റൂമിലേക്ക് കടന്നുവന്ന പുതു തലമുറയിലെ മുൻനിരക്കാർ തമ്മിൽ അധികാര തർക്കം രൂക്ഷമായിരുന്നതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനത്തും രോഹിത്ത് ശർമ്മയെ നിയോഗിച്ചതിന് പിന്നാലെയാണ് ഇരുവരും തമ്മിലുള്ള അധികാര തർക്കം പുറത്തുവരുന്നത്. സച്ചിനും ദ്രാവിഡും കുംബ്ലെയും ലക്ഷ്മണുമെല്ലാം ഗാംഗുലിക്ക് കീഴിൽ യാതൊരു പ്രശ്നങ്ങളുമില്ലാതെ കളിച്ചവരാണ്. ഗാംഗുലിയാകട്ടെ പിൽക്കാലത്ത് ദ്രാവിഡിനും ധോനിക്കും കീഴിൽ കളിച്ചു. അന്നൊന്നും കേട്ടിട്ടില്ലാത്ത ഒരു തർക്കത്തിനാണ് കഴിഞ്ഞ കുറച്ചു നാളുകളായി ഇന്ത്യൻ ക്രിക്കറ്റ് സാക്ഷിയാകുന്നത്.
താൻ ട്വന്റി 20 ക്യാപ്റ്റൻ സ്ഥാനം 2021-ലെ ട്വന്റി 20 ലോകകപ്പിനു ശേഷം ഒഴിയുമെന്ന് വിരാട് കോലി പ്രഖ്യാപിച്ചപ്പോൾ തന്നെ പല മുറുമുറുപ്പുകളും ഉണ്ടായിരുന്നു. ലോകകപ്പിലെ ഇന്ത്യയുടെ ദയനീയ പ്രകടനം കൂടിയായപ്പോൾ പഴികേട്ടത് കോലിയായിരുന്നു. ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന പ്രഖ്യാപനത്തിനൊപ്പം അന്ന് കോലി മറ്റൊരു കാര്യം കൂടി പറഞ്ഞിരുന്നു. താൻ ഏകദിന - ടെസ്റ്റ് ടീമുകളുടെ നായകസ്ഥാനത്ത് തുടർന്നും ഉണ്ടാകുമെന്ന്.
എന്നാൽ ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി എത്തിയ ബിസിസിഐ പത്രക്കുറിപ്പ് ഏവരെയും ഞെട്ടിക്കുന്നതായി. സെലക്ഷൻ കമ്മിറ്റി രോഹിത് ശർമയെ ഏകദിന ക്യാപ്റ്റനായി തിരഞ്ഞെടുത്തു എന്നതായിരുന്നു അത്. ഇതോടെ ടീമിലെ പടലപ്പിണക്കവും അധികാരത്തർക്കവുമെല്ലാം വീണ്ടും ചർച്ചയായി. ടെസ്റ്റ് ടീമിന്റെ നായകനായി വിരാട് കോലി തന്നെ തുടരുന്ന, ഇരട്ട ക്യാപ്റ്റൻ ശൈലിയിലേക്കാണ് ഇന്ത്യൻ ക്രിക്കറ്റ് മാറുന്നത്.
സ്വമേധയാ സ്ഥാനമൊഴിയാനുള്ള അവസരം വിരാട് കോലിക്ക് ബി.സി.സിഐ. നൽകിയിരുന്നുവെന്നും ഇതിന് വഴങ്ങാതിരുന്നതോടെ സ്ഥാനത്തു നിന്ന് പുറത്താക്കുകയായിരുന്നുവെന്നുമുള്ള റിപ്പോർട്ടുകൾ ഇതിന് പിന്നാലെ വന്നു. കഴിഞ്ഞ ട്വന്റി 20 ലോകകപ്പിലെ ദയനീയ പ്രകടനത്തോടെ, ഏതു സമയവും പ്രതീക്ഷിച്ചിരുന്ന നടപടി അങ്ങനെ നടപ്പായി.
ബിസിസിഐ തീരുമാനം വന്നതോടെ നിരവധി ആരാധകരാണ് ബോർഡിന്റെ ഈ നടപടിക്കെതിരേ വിമർശനങ്ങളുമായി രംഗത്തെത്തിയത്. പ്രസിഡന്റ് സൗരവ് ഗാംഗുലിക്ക് എതിരെ പോലും വിമർശനങ്ങളുണ്ടായി.
ഒടുവിൽ രോഹിത് ശർമയെ ഏകദിന നായകസ്ഥാനത്ത് നിയമിച്ചത് ബോർഡും സെലക്ടർമാരും ഒരുമിച്ചെടുത്ത തീരുമാനമാണെന്ന് വ്യക്തമാക്കി ഗാംഗുലിക്ക് തന്നെ രംഗത്തിറങ്ങേണ്ടി വന്നു. വൈറ്റ് ബോൾ ഫോർമാറ്റുകളിൽ രണ്ട് ക്യാപ്റ്റന്മാർ ഉണ്ടാകുന്നതിനോട് സെലക്ടർമാർക്ക് യോജിപ്പില്ലായിരുന്നുവെന്നും ഗാംഗുലി പറഞ്ഞു.
'ട്വന്റി20 നായകസ്ഥാനത്തുനിന്ന് മാറരുതെന്ന് ഞങ്ങൾ വിരാട് കോലിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അദ്ദേഹത്തിന് തുടരാൻ താൽപര്യമുണ്ടായിരുന്നില്ല. ആ സ്ഥിതിക്ക് രണ്ട് വൈറ്റ് ബോൾ ക്യാപ്റ്റന്മാർ വേണ്ടെന്ന് സിലക്ടർമാരും തീരുമാനിക്കുകയായിരുന്നു. അത് ടീമിന്റെ പ്രകടനത്തെ ബാധിക്കുമെന്നതിനാലാണ് കോലിക്കു പകരം രോഹിത്തിന് ഏകദിന ടീമിന്റെയും ചുമതല നൽകിയത്' ഇതായിരുന്നു ഗാംഗുലിയുടെ വാക്കുകൾ.
ട്വന്റി 20 ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറരുതെന്ന് തങ്ങൾ കോലിയോട് ആവശ്യപ്പെട്ടതാണെന്നും എന്നാൽ, കോലി അതിനോട് യോജിച്ചില്ലെന്നും കൂടി പറഞ്ഞ ഗാംഗുലി രംഗം ശാന്തമാക്കാനുള്ള ശ്രമത്തിലായിരുന്നു. രോഹിത് തന്നെ കോലിയിലെ ബാറ്റ്സ്മാനെ പുകഴ്ത്തി രംഗത്ത് വരികയും ചെയ്തു. എന്നാൽ ഇതുവരെ ഈ വിഷയത്തിൽ കോലി ഒരു വാക്ക് കൊണ്ടുപോലും പ്രതികരിച്ച് കണ്ടിട്ടില്ല.
പിന്നാലെ അടുത്ത വിവാദവുമെത്തി. ഇന്ത്യൻ നിശ്ചിത ഓവർ ടീമുകളുടെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കാൻ രോഹിത് സെലക്ടർമാർക്ക് മുന്നിൽ ഒരു ഉപാധി വെച്ചു എന്നതായിരുന്നു അത്. ട്വന്റി 20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം മാത്രമായി ഏറ്റെടുക്കാനാകില്ലെന്നും ഏകദിന ടീമിന്റെ ചുമതല കൂടി നൽകിയെങ്കിൽ മാത്രമേ താൻ ക്യാപ്റ്റൻ സ്ഥാനത്തേക്കുള്ളൂ എന്നതായിരുന്നു രോഹിത്തിന്റെ പിടിവാശി എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
രോഹിത്തിനെ ഏകദിന ടീമിന്റെ നായകനായി പ്രഖ്യാപിച്ച സിലക്ഷൻ കമ്മിറ്റി യോഗം നടക്കുമ്പോൾ ഋഷഭ് പന്ത്, കെ.എൽ. രാഹുൽ, അജിൻക്യ രഹാനെ തുടങ്ങിയവർക്കൊപ്പം മുംബൈയിൽ പരിശീലനത്തിലായിരുന്നു രോഹിത് ശർമ. ട്വന്റി20 ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കണമെങ്കിൽ ഏകദിന നായകസ്ഥാനം കൂടി വേണമെന്ന ആവശ്യം സിലക്ടർമാർക്കു മുന്നിൽ വച്ചത് രോഹിത് തന്നെയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
എന്നാൽ രണ്ടു മാസങ്ങൾക്ക് മുമ്പ് ഇതായിരുന്നില്ല സാഹചര്യം. കൃത്യമായി പറഞ്ഞാൽ സെപ്റ്റംബറിൽ മറ്റൊരു വിവാദമായിരുന്നു ഇന്ത്യൻ ക്രിക്കറ്റിനെ ചുറ്റിപ്പറ്റി ഉയർന്നത്. അന്ന് രോഹിത് ശർമയെ വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് വിരാട് കോലി ആവശ്യപ്പെട്ടെന്ന വാർത്ത ഞെട്ടലോടെയാണ് ആരാധകർ സ്വീകരിച്ചത്. സെലക്ഷൻ കമ്മിറ്റിയോടായിരുന്നു കോലിയുടെ ഈ ആവശ്യം.
രോഹിത്തിന് 34 വയസായെന്നും ടീമിന്റെ ഭാവി ക്യാപ്റ്റനെന്ന തരത്തിൽ ഉയർത്തിക്കൊണ്ടുവരുന്നതിനായി രോഹിതിന് പകരം കെ.എൽ രാഹുലിനെ ഏകദിനത്തിലും ഋഷഭ് പന്തിനെ ട്വന്റി 20യിലും വൈസ് ക്യാപ്റ്റൻ ആക്കണമെന്നുമുള്ള നിർദേശമാണ് കോലി സെലക്ഷൻ കമ്മിറ്റിക്ക് മുന്നിൽ വെച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ.
എന്നാൽ കമ്മിറ്റിയിൽ തന്നെ ഇക്കാര്യം സംബന്ധിച്ച് ഭിന്നതയുണ്ടായി. അന്ന് കമ്മിറ്റി രോഹിത്തിനൊപ്പം നിന്നതിന്റെ തെളിവായിരുന്നു ട്വന്റി 20 ലോകകപ്പിൽ അദ്ദേഹം ടീമിന്റെ വൈസ് ക്യാപ്റ്റനായി തുടർന്നത്. ഇതിനു ശേഷമാണ് കോലി ലോകകപ്പിന് ശേഷം ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ചതെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഇപ്പോൾ ഒരു സാഹചര്യം വന്നപ്പോൾ രോഹിത് കോലിക്കെതിരെ തിരിഞ്ഞതാകാം കോലിയുടെ നായകസ്ഥാനം തന്നെ തെറിപ്പിച്ചതെന്ന് വിശ്വസിക്കുന്നവരുമുണ്ട്.
കോലി - രോഹിത് ബന്ധത്തിലെ വിള്ളൽ കഴിഞ്ഞ കുറേകാലമായി ഇന്ത്യൻ ക്രിക്കറ്റിലെ സജീവ ചർച്ചയാണ്. എന്നാൽ ഇവരുടെ അഭിപ്രായഭിന്നത ടീമിന്റെ പ്രകടനത്തെയും സന്തുലിതാവസ്ഥയേയും ബാധിക്കുന്ന തലത്തിലേക്കാണ് കടന്നിരിക്കുന്നത്. 2017-ൽ കോലി ഇന്ത്യൻ ടീമിന്റെ മുഴുവൻ സമയ ക്യാപ്റ്റനായ ശേഷം ആരംഭിച്ച പോര് 2019 ലോകകപ്പിലെ ഇന്ത്യയുടെ സെമി ഫൈനൽ പരാജയത്തോടെ മുറുകി.
ഒരു കാലത്ത് ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്ന രോഹിത്തും കോലിയും 2019 ഏകദിന ലോകകപ്പോടെയാണ് ഇരുവരുടേയും ബന്ധത്തിൽ കടുത്ത വിള്ളൽ വീണത്. ടീമിന്റെ പ്രകടനത്തിലും നായകൻ എന്ന നിലയിൽ കോലിയുടെ ചില തീരുമാനങ്ങളിലും രോഹിത് അതൃപ്തി പ്രകടിപ്പിച്ചതാണ് തർക്കത്തിന് വഴിമാറിയത്.
സെമി ഫൈനലിൽ ന്യൂസിലൻഡിനോട് ഇന്ത്യ പരാജയം ഏറ്റവാങ്ങുമ്പോൾ കണ്ണീരുമായി ഡ്രസിങ് റൂമിൽ നിൽക്കുന്ന രോഹിത്തിനെ കാണാമായിരുന്നു. മിന്നുന്ന സെഞ്ചുറികളുമായി സെമി ഫൈനൽ വരെയുള്ള ഇന്ത്യൻ കുതിപ്പിന് രോഹിത്തായിരുന്നു ടീമിന്റെ എഞ്ചിനായി മാറിയത്. എന്നാൽ സെമിയിൽ മുൻനിര തകർന്നതാണ് തോൽവിക്ക് ഇടയാക്കിയത്. ഐസിസി പോരാട്ടങ്ങളിൽ നോക്കൗട്ടിൽ ഇന്ത്യയ്ക്ക് തുടർച്ചയായി കാലിടറാൻ കാരണം മുൻനിരയുടെ വീഴ്ചയാണെന്ന് രോഹിത് തുറന്നു പറഞ്ഞിരുന്നു
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് അഞ്ചാം കിരീടം കൂടി ഉയർത്തിയതോടെ ഇന്ത്യൻ ടീമിന്റെ നായകസ്ഥാനത്തേക്ക് രോഹിത്തിന്റെ പേര് ആരാധകർ ഉയർത്തിക്കൊണ്ടുവരാനാരംഭിച്ചു. വൈകാതെ രോഹിത് ടെസ്റ്റ് ടീമിലെ സ്ഥിരാംഗവും മികച്ച പ്രകടനം പുറത്തെടുക്കുന്ന താരവുമായി. സഹതാരങ്ങളുമായി തന്നേക്കാൾ മികച്ച ബന്ധം രോഹിത്തിന് സ്ഥാപിക്കാൻ സാധിച്ചതും കോലിക്ക് തിരിച്ചടിയായി മാറി.
കോലിയും അന്നത്തെ കോച്ച് രവി ശാസ്ത്രിയും ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുകയും അത് ടീം അംഗങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുകയുമാണെന്നുമുള്ള തരത്തിൽ വരെയെത്തി ആരോപണങ്ങൾ. ടീം തിരഞ്ഞെടുപ്പിലും ബാറ്റിങ് ഓർഡറിലുമടക്കം ഇരുവരും ഏകപക്ഷീയമായി പെരുമാറുന്നതായി ആരോപണമുയർന്നു. അന്ന് അശ്വിന് ടീമിൽ ഇടം നഷ്ടമായതും ഇന്ന് താരം ശക്തമായ തിരിച്ചുവരവ് നടത്തി ടീമിലെ സ്ഥാനം തിരികെ പിടിച്ചതും ഇതിനോട് ചേർത്ത് വായിക്കണം.
പ്രത്യക്ഷത്തിലല്ലെങ്കിലും ഇരുവരുടെയും പോര് ടീമിനെ ഒന്നാകെയാണ് ബാധിക്കുന്നത്. രാഹുൽ ദ്രാവിഡ് പരിശീലകനായി ചുമതലയേറ്റെടുത്തതും ദ്രാവിഡും രോഹിത്തുമായുള്ള മികച്ച ബന്ധവും കോലിക്ക് ഒരുപക്ഷേ തിരിച്ചടിയായേക്കാം. ബാറ്റിങ് ഫോം വീണ്ടെടുത്തില്ലെങ്കിൽ കോലിക്ക് വരുംനാളുകളിൽ ടീമിലെ സ്ഥാനം നഷ്ടപ്പെട്ടാലും അദ്ഭുതപ്പെടാനില്ല. എങ്കിലും കോലി എന്ന ബാറ്റ്സ്മാനെ ടീമിന് ആവശ്യമാണ്. പടലപ്പിണക്കങ്ങൾ തീർത്ത് ഇരുവരെയും ഒന്നിച്ച് കൊണ്ടുപോകേണ്ടത് ടീമിന്റെ ആവശ്യമാണ്. പ്രത്യേകിച്ചും അടുത്തടുത്ത് രണ്ട് ലോകകപ്പുകൾ വരുന്ന സാഹചര്യത്തിൽ.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്