പേരുദോഷമെല്ലാം മാറ്റി മാന്യനാകാൻ ശ്രമിച്ച തച്ചങ്കരിക്ക് പെരുംകള്ളന്മാരുടെ മുമ്പിൽ പിടിച്ചു നിൽക്കാൻ പറ്റിയില്ല; സ്ഥാനചലനം മന്ത്രി ഉൾപ്പെട്ട അഴിമതി ലോബിക്കെതിരെ നിലപാട് എടുത്തപ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ടോമിൻ തച്ചങ്കരിയോളം വിവാദങ്ങൾ പിന്തുടർന്ന് മറ്റൊരു ഉദ്യോഗസ്ഥൻ ഉണ്ടാകില്ല. വ്യാജസിഡി വിവാദവും വിദേശയാത്ര വിവാദവും സഹോദഹങ്ങളുടെ പേരിലുള്ള ഭൂമി കൈയേറ്റ വിവാദങ്ങൾ അടക്കം നോക്കുകയാണെങ്കിൽ ആരോപണങ്ങളുടെ പെരുമഴ തന്നെയാണ് ടോമിൻ തച്ചങ്കരിക്കെതിരെ ഉയർന്നിരുന്നത്. എന്നാൽ, ഈ വിവാദങ്ങളിൽ ചിലത് തച്ചങ്കരി ചിലരുടെ കണ്ണിൽ കരടായതു മൂലം ഉയർന്നതാണെന്ന വാദങ്ങൾ നേരത്തെ ഉണ്ടായിരുന്നു. എന്തായാലും വിവാദങ്ങൾക്കൊടുവിൽ കൺസ്യൂമർ ഫെഡ് എംഡിയിയാ നിയമിതനായ ടോമിൻ തച്ചങ്കരി ഈ വകുപ്പിന് വേണ്ടി ചെയ്ത നല്ല കാര്യങ്ങളുടെ കാര്യത്തിൽ ജീവനക്കാർക്കെല്ലാം നൂറ് നാവാണ്. അഴിമതിയിൽ മുങ്ങിക്കുളിച്ച വകുപ്പിനെ നന്നാക്കിയെടുക്കാൻ വേണ്ടി പരിശ്രമിച്ച തച്ചങ്കരിക്ക് ഒടുവിൽ രാഷ്ട്രീയക്കാരുടെ കാപട്യത്തിന് മുന്നിൽ മുട്ടുമടക്കേണ്ടി വന്നു. മന്ത്രിമാരും ശിൽപ്പന്തികളും നടത്തുന്ന അഴിമതിക്കെതിരെ പ്രതികരിച്ചതിന്റെ പേരിലാണ് തച്ചങ്കരിയെ കൺസ്യൂമർ ഫെഡ് എം ഡി സ്ഥാനത്തു നിന്നും നീക്കിയത്. പകരം റബർ മാർക്കറ്റിങ് ഫെഡറേഷൻ എംഡി രത്നകുമാരന് കൺസ്യൂമർഫെഡിന്റെ അധികചുമതല നൽകി.
തച്ചങ്കരി തങ്ങൾക്ക് തലവേദനയാണെന്ന് സഹകരണ മന്ത്രി സി.എൻ. ബാലകൃഷ്ണന്റെ സമ്മർദത്തിന് വഴങ്ങിയാണ് ഉദ്യോഗസ്ഥനെ തൽസ്ഥാനത്തു നിന്നും നക്കിയത്. സി.എൻ. ബാലകൃഷ്ണന്റെ ആവശ്യത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പിന്തുണയ്ക്കുകയായിരുന്നു. അതേസമയം കൺസ്യൂമർഫെഡ് എംഡി സ്ഥാനത്തു നിന്നും നീക്കിയതിൽ വിഷമം ഉണ്ടെന്ന് തച്ചങ്കരി പ്രതികരിച്ചു. ക്രമക്കേടുകൾ മേലധികാരികൾക്ക് റിപ്പോർട്ട് ചെയ്തിരുന്നു. കൺസ്യൂമർഫെഡിലെ ഒട്ടേറെ ക്രമക്കേടുകൾ കണ്ടെത്തി തച്ചങ്കരി നടപടിയെടുത്തിരുന്നു. കഴിഞ്ഞ മാർച്ചിലാണ് തച്ചങ്കരി കൺസ്യൂമർഫെഡിന്റെ എംഡിയായി എത്തിയത്. കൺസ്യൂമർഫെഡിലെ അഴിമതിയുമായി ബന്ധപ്പെട്ട് 17 പേർക്കെതിരെ അദ്ദേഹം നടപടിയെടുത്തിരുന്നു. നഷ്ടത്തിലായിരുന്ന നിരവധി ഔട്ട്ലെറ്റുകൾ തച്ചങ്കരി പൂട്ടിക്കുകയും ചെയ്തിരുന്നു.
പാഠപുസ്തക അച്ചടി പ്രതിസന്ധിയിലായ സാഹചര്യത്തിൽ കേരള ബുക്ക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി എംഡിയായി ടോമിൻ ജെ. തച്ചങ്കരിയെ നിയമിച്ചിരുന്നു. ഇതുകൂടാതെ മാർക്കറ്റ് ഫെഡിന്റെ എംഡി സ്ഥാനവും തച്ചങ്കരി വഹിക്കും. മുൻപും കെബിപിഎസ് എംഡിയായിരുന്നു തച്ചങ്കരി. ഏറെക്കാലമായി കൺസ്യൂമർഫെഡ് ഡയറക്ടർബോർഡും എം.ഡി.യും തമ്മിൽ തർക്കം നിലനിൽക്കുകയായിരുന്നു. ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഏതാനും പേരെ സസ്പെൻഡ് ചെയ്യണമെന്ന എം.ഡി.യുടെ ആവശ്യമാണ് തർക്കങ്ങൾക്ക് കാരണമായത്.
കൺസ്യൂമർ ഫെഡിലെ അഴിമതിയുമായി ബന്ധപ്പെട്ട് 22 പേർക്കെതിരെ തച്ചങ്കരി നടപടി എടുത്തിരുന്നു. അന്ന് മുതൽ രാഷ്ട്രീയക്കാരുടെ കണ്ണിലെ കരടായി അദ്ദേഹം. തുടർന്ന് കൺസ്യൂമർഫെ!ഡിലെ ആഭ്യന്തര അന്വേഷണവിഭാഗം കണ്ടെത്തിയ ക്രമക്കേടുകൾ പഠിക്കാൻ കൺസ്യൂമർഫെഡ് ഭരണസമിതി മൂന്നംഗ ഉപസമിതിയെ നിയോഗിക്കുകയുമായി. അതേസമയം, അഴിമതിയുടെ പേരിൽ സസ്പെൻഷൻ തീരുമാനം ഉപസമിതി റദ്ദാക്കിയാൽ താൻ എംഡി സ്ഥാനത്തു തുടരില്ലെന്നു തച്ചങ്കരി നേരത്തെ ഭരണസമിതിയോഗത്തെ അറിയിച്ചിരുന്നു.
കൺസ്യൂമർ ഫെഡിൽ നടക്കുന്നത് മറക്കാനോ പൊറുക്കാനോ കഴിയാത്ത അഴിമതിയാണെന്ന് ഒരു പൊതുചടങ്ങിൽ തച്ചങ്കരി തുറന്നു പറയുകുയും ചെയ്തിരുന്നു. കൺസ്യൂമർഫെഡ് കേരളത്തിലെ അടച്ചുപൂട്ടേണ്ട സ്ഥാപനങ്ങളിലൊന്നാണെന്ന് ഉദ്യോഗസ്ഥ തലങ്ങളിൽനിന്ന് അഭിപ്രായം ഉയരാറുണ്ട്. ഇത് അംഗീകരിക്കാത്ത രാഷ്ട്രീയക്കാർ അതു പൂട്ടാൻ തയാറാകില്ല. ലാഭമുണ്ടാക്കാനുള്ള സ്ഥാപനമല്ളെങ്കിലും കൺസ്യൂമർഫെഡിൽ നഷ്ടമുണ്ടാക്കരുത്. പത്രക്കാരുടെ മുന്നിൽ പേരെടുക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങളായിരുന്നു പലതും.
കൺസ്യൂമർഫെഡ് അതിന്റെ പ്രധാന സേവനങ്ങളിൽനിന്ന് മാറിയതും നഷ്ടത്തിനും കാരണമായി. ഉയർന്ന തലത്തിൽ മാത്രമല്ല, വളരെയധികം തൊഴിലാളികളും അഴിമതിയിൽ താൽപര്യമുള്ളവരാണ്. കൺസ്യൂമർഫെഡിന്റെ തലപ്പത്ത് നടക്കുന്നതെന്താണെന്ന് അറിയാനുള്ള അവകാശം ഓരോ തൊഴിലാളിക്കുമുണ്ട്. ഓർഡർ നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ചും ഓരോ ജീവനക്കാരനും അറിയണം. നഷ്ടം വരുമെന്ന് അറിയാമെങ്കിലും പ്രശസ്തിക്കുവേണ്ടി പലപദ്ധതികളും തുറന്നുതെന്നും തച്ചങ്കരി തുറന്നു പറഞ്ഞിരുന്നു. ഇങ്ങനെ പൊതുവേദിയിൽ രാഷ്ട്രീയക്കാർക്കെതിരെ പറഞ്ഞതിന്റെ കൂടി പ്രതിഫലനമാണ് തച്ചങ്കരിക്കെതിരായ ഇപ്പോഴത്തെ നടപടി. എങ്കിലും നിലവിലുള്ള ഇമേജ് മാറ്റിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് തച്ചങ്കരിയുടെ സ്ഥാനചലനവും
തച്ചങ്കരിയെ സംബന്ധിച്ചത്തോടെ വിവാദങ്ങലും സ്ഥാനചലനവുമൊന്നും പുതിയ കാര്യമല്ല. കേരള പൊലീസിന്റെ സൈബർ വിഭാഗത്തിന്റെ മേധാവിയായിരുന്ന വേളയിൽ തച്ചങ്കരി വ്യാജഡിസി വേട്ടയ്ക്കിറങ്ങിയിരുന്നു. എന്നാൽ പിന്നീട് അന്വേഷണം ചെന്നുനിന്നത് അദ്ദേഹത്തിന്റെ തന്നെ സ്ഥാപനത്തിലായിരുന്നു. കണ്ണൂർ റേഞ്ച് ഐജിയായിരിക്കേ തച്ചങ്കരി സർക്കാർ അനുമതിയില്ലാതെ വിദേശ യാത്ര നടത്തിയതിന് ഐ.ജി. സ്ഥാനത്ത് നിന്ന് മാറ്റി. തുടർന്ന് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടു. ഒടുവിൽ ഏറെ വിവാദങ്ങൾക്കൊടുവിലാണ് തച്ചങ്കരി വീണ്ടും സർവീസിൽ തിരികേ കയറിയത്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍