അവസാന നിമിഷം കോക്പിറ്റിൽ എന്താണ് സംഭവിച്ചത്? സംഭാഷണങ്ങൾ എന്തെല്ലാം? ജനറൽ ബിപിൻ റാവത്ത് അടക്കം 13 പേരുടെ ജീവനെടുത്ത കൂനൂർ ഹെലികോപ്ടർ അപകടത്തിന്റെ കാരണം അറിയാൻ ഇനി ചുരുളഴിക്കേണ്ടത് ബ്ലാക്ക് ബോക്സ് രഹസ്യങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെയും, ഭാര്യയുടെയും മറ്റ് 11 പേരുടെയും മരണത്തിന് ഇടയാക്കിയ മി-17 വി 5 ഹെലികോപ്ടറിന്റെ ബ്ലാക്ക് ബോക്സ് വ്യാഴാഴ്ച തമിഴ്നാട്ടിലെ കൂനൂരിൽ നിന്ന് കണ്ടെടുത്തു. ദുരന്തത്തിന്റെ അവസാന മിനിറ്റുകളിൽ എന്താണ് സംഭവിച്ചതെന്ന് അറിയാൻ ഫ്ളൈറ്റ് റെക്കോഡർ എന്നുകൂടി അറിയപ്പെടുന്ന ബ്ലാക്ക് ബോക്സിൽ നിന്നും നിർണായക വിവരങ്ങൾ കിട്ടും. അപകടസ്ഥലത്തെ 300 മീറ്ററിൽ നിന്നും തിരച്ചിൽ ഒരു കിലോമീറ്ററാക്കി വിപുലപ്പെടുത്തിയതോടെയാണ് ബ്ലാക്ക് ബോക്സ് കണ്ടെടുക്കാൻ കഴിഞ്ഞത്.
കോയമ്പത്തൂരിലെ സുളൂർ വ്യോമസേനാ താവളത്തിൽ നിന്ന് വെല്ലിങ്ടണിലെ ഡിഫൻസ് സ്റ്റാഫ് കോളേജിലേക്ക് സഞ്ചരിക്കുന്നതിനിടെ മി-17 വി5 ചോപ്പറിന് സംഭവിച്ചത് എന്ത് എന്നറിയുക സൈന്യത്തെ സംബന്ധിച്ച് വളരെ സുപ്രധാനമാണ്. വിശേഷിച്ചും അട്ടിമറി തള്ളിക്കളയരുത് എന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്ന പശ്ചാത്തലത്തിൽ.
എന്താണ് ബ്ലാക്ക് ബോക്സ്?
കുനൂർ അപകടം പോലെ ദൗർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടാകുമ്പോൾ അന്വേഷകർക്ക് നിർണായക വിവരങ്ങൾ കിട്ടാൻ വിമാനത്തിലോ, ഹെലികോപ്ടറിലോ സ്ഥാപിക്കുന്ന സംവിധാനമാണ് ബ്ലാക്ക് ബോക്സ്. ഒരു ഹാർഡ് ഡിസ്കിന് സമാനമാണിത്. കോക്പിറ്റിൽ നടക്കുന്ന എല്ലാ സംഭാഷണങ്ങളും ഫ്ളൈറ്റ് ഡാറ്റയും ഈ മെഷീൻ റെക്കോഡ് ചെയ്യും. കോക്പിറ്റ് സംഭാഷണം കൂടാതെ ഓട്ടോമാറ്റിക് കമ്പ്യൂട്ടർ അറിയിപ്പുകൾ, റേഡിയോ ട്രാഫിക്, ക്രൂവുമായുള്ള ചർച്ചകൾ, യാത്രക്കാർക്കുള്ള അറിയിപ്പുകൾ എല്ലാം ബ്ലാക് ബോക്സിൽ ഉണ്ടാകും.
പൈലറ്റുമാർ തമ്മിലുള്ള സ്വകാര്യ സംഭാഷണം പോലും ഫ്ളൈറ്റ് റെക്കോഡർ പിടിച്ചെടുക്കും. ഒരു അപകടം ഉണ്ടായാൽ, അതിലേക്ക് നയിച്ച സംഭവവികാസങ്ങൾ ഇങ്ങനെ തരംതിരിച്ചെടുക്കാം.
രണ്ടുതരത്തിൽ ഫളൈറ്റ് റെക്കോഡറുകൾ
ഫ്ളൈറ്റിന്റെ സമീപ കാല ചരിത്രം മുഴുവൻ ശേഖരിക്കുന്ന ഫ്ളൈറ്റ് ഡാറ്റാ റെക്കോഡർ. രണ്ടാമത്തേത് പൈലറ്റുമാരുടെ സംഭാഷണം അടക്കം കോക്പിറ്റ് ശബ്ദങ്ങൾ റെക്കോഡ് ചെയ്യുന്ന കോക്പിറ്റ് വോയിസ് റെക്കോഡർ.
ബ്ലാക് ബോക്സ് എന്ന് വിളിക്കുന്നത് എന്തുകൊണ്ട്?
ആദ്യകാലത്ത് ഈ റെക്കോഡറുകൾക്ക് കറുപ്പ് നിറമായിരുന്നു. അങ്ങനെയാണ് പേരുവന്നത്. ഇന്നത്തെ കാലത്ത് അത് ബ്രൈറ്റ് ഓറഞ്ച് നിറമാണ്. ്അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെടുക്കാനും ഈ നിറം സഹായിക്കും. കരയിലായാലും കടലിലായാലും ഏറ്റവും കടുപ്പമേറിയ തകർച്ചകളെയും അതിജീവിക്കാൻ പോന്ന വിധം തുരുമ്പെടുക്കാത്ത സ്റ്റീൽ കണ്ടെയിനറിലാണ് ബ്ലാക് ബോക്സ് ഒരുക്കിയിരിക്കുന്നത്.
കടലിൽ നിന്നും വീണ്ടെടുക്കാം
വിമാനാപകടങ്ങൾ കരയിലോ കടലിലോ സംഭവിക്കാം. കടലിന് അടിയിൽ വീണാലും വീണ്ടെടുക്കാൻ കഴിയും വിധമാണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്. ഉപ്പവെള്ളത്തിൽ വീഴുമ്പോൾ ബ്ലാക് ബോക്സ് സന്ദേശം അയയ്ക്കും. അത് രണ്ടുകിലോമീറ്റർ പരിധിയിൽ പിടിച്ചെടുക്കാൻ കഴിയും. 6000 മീറ്റർ വരെ ആഴത്തിൽ വെള്ളത്തിന്റെ സമ്മർദ്ദം താങ്ങാനും ശേഷിയുണ്ട്.
എത്ര വലുതാണ് ബ്ലാക് ബോക്സ്?
ഒരു ബ്ലാക്ക് ബോക്സിന് ഏകദേശം 4.5 കിലോ ഭാരമുണ്ട്. ഇതിൽ നാല് പ്രധാന ഭാഗങ്ങൾ അടങ്ങിയിരിക്കുന്നു. 1. ഉപകരണം ശരിയാക്കുന്നതിനും റെക്കോർഡിങും പ്ലേബാക്കും സുഗമമാക്കുന്നതിനും രൂപകൽപ്പന ചെയ്തിരിക്കുന്ന ഒരു ഇന്റർഫേസ്. 2. ഒരു അണ്ടർവാട്ടർ ലൊക്കേറ്റർ ബീക്കൺ. 3. കോർ ഹൗസിങ് അല്ലെങ്കിൽ 'ക്രാഷ് സർവൈവബിൾ മെമ്മറി യൂണിറ്റ്. ഇത് സ്റ്റെയിൻലെസ് സ്റ്റീൽ അല്ലെങ്കിൽ ടൈറ്റാനിയം കൊണ്ട് നിർമ്മിച്ചതാണ്. 4. സർക്യൂട്ട് ബോർഡുകളിലെ റെക്കോർഡിങ് ചിപ്പുകൾ. ഇതിൽ രണ്ട് റെക്കോർഡറുകളാണ് ഉള്ളത്. പൈലറ്റിന്റെ സംസാരം, കോക്ക്പിറ്റിലെ വോയിസ് എന്നിവ രേഖപ്പെടുത്താനുള്ള ഒരു കോക്ക്പിറ്റ് വോയ്സ് റെക്കോർഡർ (CVR), മറ്റൊന്ന് ഒരു ഫ്ൈളറ്റ് ഡേറ്റാ റെക്കോർഡർ (FDR).
എങ്ങനെയാണ് കണ്ടുപിടിക്കുന്നത്?
കരയിലാണ് അപകടമെങ്കിൽ നിറം മാത്രമാണ് തിരിച്ചറിയാൻ സഹായിക്കുക. വെള്ളത്തിന് അടിയിലാണെങ്കിൽ, അണ്ടർ വാട്ടർ ബീക്കൺ ലൊക്കേറ്ററാണ് പിടിവള്ളി. വെള്ളത്തിൽ വീഴുമ്പോൾ സെൻസർ അയയ്ക്കുന്ന സന്ദേശം വഴിയാണ് കണ്ടുപിടിക്കാൻ കഴിയുക.
ഫലമറിയാൻ എത്ര സമയം എടുക്കും?
ആദ്യം ബ്ലാക് ബോക്സിന്റെ സുരക്ഷാകവചം സൂക്ഷ്മതയോടെ നീക്കം ചെയ്യും. അബദ്ധത്തിൽ പോലും ഡാറ്റ മാഞ്ഞുപോകുന്നില്ലെന്ന് ഉറപ്പാക്കും. ഓഡിയോയോ ഡാറ്റാ ഫയലോ ഡൗൺലോഡ് ചെയ്ത് കോപ്പി ചെയ്യും. ഈ ഡാറ്റ ഡീകോഡ് ചെയ്തശേഷം ഗ്രാഫുകളാക്കി മാറ്റിയാണ് വിശകലനത്തിലേക്ക് കടക്കുന്നത്. ചില അവസരങ്ങളിൽ അന്വേഷകർ സ്പെക്രറൽ വിശകലനമാവും നടത്തുക.
പഴയ മോഡൽ ബ്ലാക്ക് ബോക്സുകളിൽ മാഗ്നറ്റിക് ടേപ്പിന്റെ വയർ, ഫോയിൽ അല്ലെങ്കിൽ റീലുകൾ എന്നിവയാണ് റെക്കോർഡ് ചെയ്യാൻ ഉപയോഗിച്ചിരുന്നത്. എന്നാൽ പുതിയ പതിപ്പുകളിൽ ഗ്രാവിറ്റിയുടെ 3,400 മടങ്ങ് ജി-ഫോഴ്സുകളെ ചെറുക്കാൻ കഴിയുന്ന കണ്ടെയ്നറുകൾക്കുള്ളിൽ സ്ഥാപിച്ചിരിക്കുന്ന കംപ്യൂട്ടർ ചിപ്പുകളാണ് ഡേറ്റ റെക്കോർഡ് ചെയ്യാൻ ഉപയോഗിക്കുന്നത്.
കാലാവസ്ഥാ ശാസ്ത്രജ്ഞർ, വിമാന, ഹെലികോപ്റ്റർ നിർമ്മാണ രംഗത്തെ വിദഗ്ദ്ധർ, പരിചയസമ്പന്നരായ പൈലറ്റുമാർ എന്നിങ്ങനെയുള്ള വിദഗ്ധരെ ഉൾക്കൊള്ളിച്ചാണ് കൂനൂർ അപകടത്തെ കുറിച്ചുള്ള ഡേറ്റകൾ പരിശോധിക്കുക. ഹെലികോപ്റ്റർ നിർമ്മാതാക്കളായ റഷ്യൻ, ഇന്ത്യൻ കമ്പനികളിൽ നിന്നുള്ള വിദഗ്ധരും ഇക്കൂട്ടത്തിൽ ഉണ്ടാകും.
ഏതുതരത്തിലുള്ള അപകടം, ബോക്സിനുണ്ടായിരിക്കുന്ന കേടുപാട് എന്നിവ വിശകലനം ചെയ്ത് മണിക്കൂറുകളിലോ, ചിലപ്പോൾ ദിവസങ്ങൾക്കുള്ളിലോ അടിസ്ഥാന വിവരം കിട്ടിയേക്കാം. ഇടക്കാല റിപ്പോർട്ടുകൾ സാധാരണ ഒരു മാസം വരെ എടുത്താണ് പ്രസിദ്ധീകരിക്കാറുള്ളത്. ആഴത്തിലുള്ള അന്വേഷണത്തിന് ഒരു വർഷമോ അതിലധികമോ എടുക്കാം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍