'പ്രിൻസി'ൽ ശബ്ദം മാറിയത് കാൻസർ മൂലമെന്നും ഇനി അഭിനയിക്കില്ലെന്നും പ്രചാരണം; അന്ന് തുണയായത് 'ചന്ദ്രലേഖ'; തുടർച്ചയായ ഫ്ളോപ്പുകൾക്ക് ശേഷം 'ബാലേട്ടനിലൂടെ' വൻ തിരിച്ചു വരവ്; ലാലിസത്തിന്റെ പരാജയവും മറികടന്നു; മൂവായിരം രൂപയിൽനിന്ന് 10 കോടിയിലെത്തിയ പ്രതിഫലം; ഒരടി പിന്നോട്ട് രണ്ടടി മുന്നാട്ട്; വീഴ്ചകളിൽ നിന്ന് ഉയർത്തെഴുനേൽക്കുന്ന മോഹൻലാലിന്റെ സിനിമാ ജീവിതം
എം റിജു
പുലിമുരുകനിലെ ആ വിഖ്യാതമായ ഡയലോഗ് ഓർമ്മയില്ലേ. പുലി ഒരു ചുവട് പിന്നോട്ടായുന്നത് മുന്നോട്ട് കുതിക്കാൻ വേണ്ടിയാണെന്ന്. മോഹൻലാൽ എന്ന മലയാളത്തിലെ എക്കാലത്തെയും വലിയ സിനിമാതാരത്തിന്റെ അഭിനയ ജീവിതം നോക്കിയാലും ഈ ഒരുപാറ്റേൺ പ്രകടമാണ്. തുടർച്ചയായി പല പടങ്ങളും ഫ്ളോപ്പ് ആവുകയും 'ലാൽ യുഗം അവസാനിച്ചോ' എന്നോക്കെയുള്ള ചർച്ചകൾ വരുമ്പോഴേക്കും ഒരു വമ്പൻ ഹിറ്റുമായി അദ്ദേഹം തിരിച്ചുവരും. 1986ൽ 'രാജാവിന്റെ മകനിലൂടെ' നേടിയ സൂപ്പർതാര പദവിയിൽ മൂന്നര പതിറ്റാണ്ട് മോഹൻലാൽ തുടരുന്നത് ഈ ഉയർച്ചകളിലുടെയും താഴ്ചകളിലുടെയുമാണ്.
ലാലേട്ടൻ എന്ന മലയാളികളുടെ വികാരം സമാനതകൾ ഇല്ലാത്ത ട്രോളുകളിലൂടെ കടന്നുപോവുന്ന സമയമാണിത്. ബ്രഹ്മാണ്ഡ ഹൈപ്പോടെ ഇറങ്ങിയ 'മരക്കാർ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രം പ്രതീക്ഷകൾക്ക് ഒത്ത് ഉയരാത്തതാണ് പ്രശ്നമായത്. (2015ൽ തിരുവനന്തപുരത്ത് ദേശീയ ഗെയിംസിനോട് അനുബന്ധിച്ച് അവതരിപ്പിച്ച 'ലാലിസം' എന്ന പരിപാടി പരാജയപ്പെട്ടപ്പോഴാണ് ലാലിനെ സമാനമായ രീതിയിൽ ട്രോളന്മാർ എയറിൽ നിർത്തിയത്.) 'ബായ ബെട്ടിയട്ടത് പോലെ കിടക്കുന്നതുകണ്ടോ എളാപ്പാ' എന്ന പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ ഹേറ്റേഴ്സും ശക്തമായി രംഗത്തുണ്ട്. പക്ഷേ ഇവർ ആരും മനസ്സിലാക്കാത്ത ഒരു കാര്യമുണ്ട്. വിജയങ്ങൾ മാത്രം സമ്മാനിക്കാൻ കഴിയുന്ന ഒരു നടനും ലോകത്ത് എവിടെയുമില്ല. സാമുവൽ എൽ ജാക്സണും, ടോം ഹാങ്ക്സും, ടോം ക്രൂസും തൊട്ട് ജാക്കി ചാൻവരെയുള്ള ലോക താരങ്ങളും നമ്മുടെ രജനീകാന്ത് തൊട്ട് ആമിർഖാൻവരെയുള്ള ഇന്ത്യൻ താരങ്ങളെയും നോക്കിയാൽ, വിജയവും പരാജയവും അവരുടെ കൂടെപ്പിറപ്പാണെന്ന് കാണാം.
എന്നാൽ ചലച്ചിത്ര വിപണിയിൽ ഒരു തിരിച്ചടിയുടെ ഉത്തരവാദിത്വം മൊത്തം നടന്റെ പിടലിക്ക് വെക്കാനും കഴിയില്ല. സംവിധായകനും തിരക്കഥാകൃത്തും അടങ്ങുന്ന വലിയ ഒരു ടീമിന്റെ കൂട്ടായ്മയാണെല്ലോ അത്. മോഹൻലാലിനെ സംബന്ധിച്ചിടത്തോളം ആണെങ്കിൽ, തിരിച്ചടികൾ ഒട്ടും പുത്തരിയല്ല. 1978ൽ വെറും 18ാം വയസ്സിൽ തിരനോട്ടം എന്ന റിലീസ് വർഷങ്ങൾ വൈകിയ ചിത്രത്തിൽ കുട്ടപ്പൻ എന്ന കഥാപാത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച്, രണ്ടുവർഷങ്ങൾക്കവെറും 20ാം വയസ്സിൽ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ വില്ലനിലൂടെ സജീവ നടനായ, വെറും 26ാാമത്തെ വയസ്സിൽ രാജാവിന്റെ മകനിലുടെ സൂപ്പർ സ്റ്റാറായ മോഹൻലാലിലെ, ഈ 61ാം വയസ്സിലെ മരക്കാറിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മാത്രം എഴുതിത്ത്ത്ത്തള്ളാൻ ആവില്ല. എപ്പോഴോക്കെ ഒന്ന് പറികോട്ട് പോയിട്ടുണ്ടോ, തൊട്ടടുത്ത വർഷം തന്നെ അതി ശക്തമായി വമ്പൻ ഹിറ്റകളോടെ കയറി വന്നതാണ് ലാലേട്ടന്റെ ചലച്ചിത്ര ജീവിതം.
ലോകത്തിന്റെ എറ്റവും പ്രായം കുറഞ്ഞ സൂപ്പർ സ്റ്റാർ
മോഹൻലാൽ എന്ന നടന്റെ അഭിനയജീവിതം കേരളത്തിലെ കൊച്ചു കുട്ടികൾക്കുപോലും സുപരിചിതമാണ്. മമ്മൂട്ടിയടക്കമുള്ള നിരവധി നടന്മാരെപ്പോലെ ചാൻസ് ചോദിച്ച് അലഞ്ഞും, കോടമ്പോക്കത്തെ പൈപ്പ്വെള്ളം കുടിച്ചും, പട്ടിണികിടന്നും നടനായ ഒരു അനുഭവം അദ്ദേഹത്തിനില്ല. തികച്ചും ആക്സ്മികമായി എം.ജി കോളജിലെ സൗഹൃദ കൂട്ടായ്മയിൽ അയാൾ നടനായി മാറി. 1980ൽ മഞ്ഞിൽ വിരഞ്ഞ പൂക്കൾ റിലീസ് ആയതിനുശേഷം ലാലിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ചെവിയുടെ രണ്ട് വശത്തേക്കും തൂക്കിയിട്ട മുടിയും, ചരിഞ്ഞ നടത്തവുമായി വന്ന നരേന്ദ്രൻ എന്ന വില്ലൻ ഏറെ ശ്രദ്ധിക്കപ്പെടുവെങ്കിലും, മലയാള സിനിമയുടെ ജാതകം തിരുത്തക്ക രീതിയിൽ ഒരു സൂപ്പർ താരമായി ഈ പയ്യൻ മാറുമെന്ന് അന്ന് ആരും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു.
ഒന്ന് രണ്ട് വർഷങ്ങൾ പിന്നെ ലാലിന് കൊടും വില്ലന്റെ വേഷമായിരുന്നു. എന്നാൽ പ്രിയദർശൻ, സത്യൻ അന്തിക്കാട്, ഫാസിൽ, ശശികുമാർ ചിത്രങ്ങളിലൂടെ വളരെ പെട്ടെന്ന് അദ്ദേഹം ഹാസ്യവും, ആക്ഷനും, ക്യാരട്കർ റോളുകളുമെല്ലാം വഴങ്ങുന്ന സകലകലാ വല്ലഭനായി. മമ്മൂട്ടി നിഷേധിച്ച ഒരു ചിത്രം ലാലിനെ സൂപ്പർ സ്റ്റാറുമാക്കി. രാജാവിന്റെ മകൻ. തമ്പി കണ്ണന്താനം മമ്മൂട്ടിയെ വെല്ലുവിളിച്ച് പറഞ്ഞപോലെ അത് പുതിയ ഒരു താരോദയമായി. മലയാളി സ്വന്തം ഭാഷയിലെ ഒരു ചിത്രത്തിൽ ആദ്യമായി മെഷീൻ ഗണ്ണ് കാണുന്നതും ഈ ചിത്രത്തിലാണ്. 86ൽ സൂപ്പർ താര പദവിയിലേക്ക് കയറുമ്പോൾ, മോഹൻലാലിന് പ്രായം വെറും 26! ലോക സിനിമയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സൂപ്പർതാരം.
പക്ഷേ തുടർന്ന് അങ്ങോട്ടുള്ള അദ്ദേഹത്തിന്റെ യാത്രകളും സുഗമമായിരുന്നില്ല. ഏതൊരു താരത്തെയും പോലെ വീണും ഉരുണ്ടും പിന്നെയും എഴുനേറ്റും തന്നെ ആയിരുന്നു ആ യാത്ര.
ശബ്ദംമാറി ഭീതി ഉയർത്തിയ പ്രിൻസ്
96-97 കാലഘട്ടത്തിലാണ് മോഹൻലാൽ തന്റെ കരിയറിലെ ഏറ്റവും വലിയ തിരിച്ചടികളിലൊന്ന് നേരിട്ടത്. 1996 ഓണക്കാലത്താണ്, ബാഷ എന്ന രജനീകാന്ത് സിനിമയുടെ സംവിധായകൻ സുരേഷ് കൃഷ്ണ മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത 'ദി പ്രിൻസ്' എന്ന സിനിമ റിലീസ് ആയത്. പക്ഷേ അത് ലാൽ ആരാധകർക്കിടയിൽ ഞെട്ടലാണ് ഉണ്ടാക്കിയത്.
മോഹൻലാലിന്റെ കടുത്ത ആരാധകനും നിരൂപകനുമായ സഫീർ അഹമ്മദ് ആ സംഭവത്തെക്കുറിച്ച് ഇങ്ങനെ എഴുതുന്നു. 'കേരളത്തിലെ തിയേറ്ററുകളെ ജനസമുദ്രമാക്കി ദി പ്രിൻസിന്റെ ആദ്യ ഷോ ആരംഭിച്ചു. സിനിമ തുടങ്ങി മോഹൻലാലിന്റെ ഇൻട്രൊ രംഗം കഴിഞ്ഞപ്പോൾ തന്നെ തിയേറ്ററിന്റെ ഇരുട്ടിൽ പ്രേക്ഷകർ പരസ്പരം പിറുപിറുത്തു 'എന്താ മോഹൻലാലിന്റെ ശബ്ദം ഇങ്ങനെ, ശബ്ദത്തിന് എന്ത് പറ്റി'. സിനിമ പുരോഗമിക്കും തോറും മോഹൻലാലിന്റെ ഇത് വരെ പരിചിതമല്ലാത്ത ആ അസഹനീയമായ ശബ്ദം കേട്ട് പ്രേക്ഷകർ അക്ഷമരായി തുടങ്ങി, അസ്വസ്ഥരായി തുടങ്ങി. അത് തിയേറ്ററുകളിൽ വൻ കൂവലുകളായി മാറി. ശബ്ദമാറ്റം കാരണം ദി പ്രിൻസിലെ മാസ് രംഗങ്ങളിലും പ്രണയരംഗങ്ങളിലും സെന്റിമെന്റൽ രംഗങ്ങളിലും ഒക്കെ പ്രേക്ഷകർ നിർത്താതെ കൂവി. മോഹൻലാലിന്റെ സിനിമ ജീവിതത്തിൽ ഇത്രമാത്രം കൂവലുകൾ ഏറ്റ് വാങ്ങിയ വേറെ ഒരു സിനിമ ഉണ്ടാകില്ല.
മോഹൻലാലിന്റെ കാലം കഴിഞ്ഞു, ഇനി സിനിമയിൽ അഭിനയിക്കില്ല എന്നൊക്കെ പറഞ്ഞ് വിമർശകർ തലപൊക്കി. ഒപ്പം മോഹൻലാലിന് തൊണ്ടയിൽ കാൻസർ ആണെന്നുള്ള വാർത്തയും കാട്ടുതീ പോലെ പടർന്നു. മോഹൻലാലിനെ ഇഷ്ടപ്പെടുന്നവരൊക്കെ ഈ വാർത്തകൾ കേട്ട് സങ്കടത്തിലായി. പ്രിൻസിന് ശേഷം 1997ൽ ഇറങ്ങിയ മണിരത്നത്തിന്റെ ഇരുവറിനും, ഐ.വി.ശശിയുടെ വർണ്ണപ്പകിട്ടിനും പ്രേക്ഷകരെ പൂർണമായ തോതിൽ സംതൃപ്തരാക്കാൻ സാധിച്ചില്ല. ഒരു വർഷത്തോളം പെട്ടിയിലിരുന്ന ശേഷം റിലീസായ പ്രതാപ് പോത്തന്റെ ഒരു യാത്രാമൊഴിയും ഹിറ്റായില്ല. അപ്പോഴാണ് 1997 ഏപ്രിൽ മാസത്തിന്റെ പ്രിയദർശന്റെ ചന്ദ്രലേഖ എത്തുന്നത്.
തങ്ങളുടെ ആ പഴയ മോഹൻലാലിനെ തിരിച്ച് കിട്ടിയ സന്തോഷത്തിൽ സാധാരണയിലും കൂടുതൽ കരഘോഷം മുഴക്കിയാണ് പ്രേക്ഷകർ ചന്ദ്രലേഖയെ സ്വീകരിച്ചത്. വിമർശകർക്ക് കിട്ടിയ തക്കതായ മറുപടി ആയിരുന്നു ചന്ദ്രലേഖ ബോക്സ് ഓഫീസിൽ നേടിയ വമ്പൻ വിജയം. 1997 വിഷു സീസണിൽ ഫാസിലിന്റെ അനിയത്തിപ്രാവ് നേടിയ സർവ്വകാല റെക്കോർഡ് കളക്ഷൻ ഭേദിച്ച് കൊണ്ടാണ് ചന്ദ്രലേഖ തിയേറ്ററുകൾ വിട്ടത്. ലാലിന്റെ ശബ്ദമാറ്റത്തെ പറ്റി അപ്പുക്കുട്ടൻ/ആൽഫി എന്ന കഥാപാത്രത്തിലൂടെ തന്നെ പറയിപ്പിച്ച് പ്രിയദർശൻ കൈയടി വാങ്ങിച്ചു.'- സഫീർ അഹമ്മദ് വ്യക്തമാക്കുന്നു.
ഇയിടെയാണ് സഫീർ അഹമ്മദ് ഇതുസംബന്ധിച്ച് പോസ്റ്റ് ഇട്ടത്. അത് വൈറലായതോടെ ആരാധകനെ ഞെട്ടിച്ച് മോഹൻലാലിന്റെ മറുപടിയും ശബ്ദസന്ദേശമായി എത്തി. തൊണ്ടയിലെ പ്രശ്നങ്ങൾ അല്ലായിരുന്നു, പ്രിൻസ് സിനിമയിലെ മിക്സിങ്ങിലെ പ്രശ്നമാണെന്നാണ് ലാലേട്ടൻ ശബ്ദ സന്ദേശത്തിൽ വ്യക്തമാക്കിയത്. ''ഈ ചിത്രത്തിൽ ബാക്കിയെല്ലാവരും പുറത്തുനിന്നുള്ളവരാണ്. പ്രകാശ് രാജ്, ഗിരീഷ് കർണാട് തുടങ്ങിയവർ. അവർക്കുവേണ്ടി വോയസ് ബാലൻസ് ചെയതേപ്പോൾ പറ്റിയതാണ് അത്. തമിഴ് ആൾക്കാർ ആരോ ആണ് മിക്സ്് ചെയ്തത്. അവർക്ക് നമ്മുടെ വോയ്സിനെക്കുറിച്ച് അറിയില്ല. അങ്ങനെ പറ്റിയതാണ്.''- മോഹൻലാൽ പറയുന്നു.
വിമർശകരുടെ വായടപ്പിച്ച ബാലേട്ടൻ
അതുപോലെ തന്നെ തന്റെ ഈ അതുല്യനടന്റെ കരിയറിലെ വെല്ലുവിളി നിറഞ്ഞ കാലമായിരുന്നു 2001 മുതലുള്ള രണ്ടുവർഷം. രാവണപ്രഭുവെന്ന സൂപ്പർ ഹിറ്റിനശേഷം തുടച്ചയായ അഞ്ചു ലാൽ ചിത്രങ്ങളാണ് ബോക്സോഫീസിൽ വീണത്. പ്രജ, ഒന്നാമൻ, താണ്ഡവം, മിസ്റ്റർ ബ്രഹ്മചാരി, കളിച്ചുണ്ടൻ മാമ്പഴം എന്നീ ചിത്രങ്ങൾ. ഇതിനിടയിൽ ചതുരംഗം എന്ന കെ മധു ചിത്രം ആവറേജായി കടന്നുപോയി. അതോടെയാണ് സിനിമാ വാരികളിൽ ചിലത് മോഹൻലാലിന് ചരമക്കുറിപ്പ് എഴുതാൻ തുടങ്ങി. 2002ന്റെ ഫ്ളാഷ് ബാക്ക് എഴുതിയ ഒരു വാരികയുടെ തലക്കെട്ടുതന്നെ 'സൂപ്പറുകൾ ആവിയായ താര വർഷം' എന്നായിരുന്നു. മോഹൻലാലിന് എക്കാലവും ഹിറ്റ് നൽകിയ പ്രിയദർശന്റെ കളിച്ചുണ്ടൻ മാമ്പഴം പോലും, ആവറേജിൽ ഒതുങ്ങിയതോടെ ലാൽ യുഗം അവസാനിച്ചുവെന്ന് വിലയിരുത്തലുകൾ വന്നു.
പക്ഷേ ആരും പ്രതീക്ഷിക്കാത്ത ഒരു അസാധാരണ കുടുംബചിത്രത്തിലൂടെ തൊടടുത്ത വർഷം ലാൽ അതിശക്തമായി തിരിച്ചുവന്നു. വി എം വിനുവിന്റെ ബാലേട്ടൻ എന്ന കുടുംബ ചിത്രം 110 ദിവസമാണ് നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കപ്പെട്ടത്. ചിത്രം കഴിഞ്ഞ ഉടനെ ആരാധകർ തന്നെ തോളിലേറ്റി കൊണ്ടുപോലത് മറക്കാൻ കഴിയില്ല എന്ന് വി എം വിനു പറയുന്നു. ശരിക്കും മോഹൻലാലിന് ബോക്സോഫീസിലേക്ക് കിട്ടിയ ലൈഫ് ആയിരുന്നു അത്.
ദൃശ്യത്തിലൂടെ കിട്ടിയത് ആഗോള വിപണി
അതുപോലെ മോഹൻലാലിനും മലയാള സിനിമക്കും വിപണിയുടെ പുതുസാധ്യകൾ കൂടി പരിചയപ്പെടുത്തിയ ചിത്രമായിരുന്നു 2013ലെ ദൃശ്യം. ദൃശ്യം ഇറങ്ങുന്നതും മോഹൻലാലിന്റെ നല്ല സമയത്ത് ആയിരുന്നില്ല. പതിവുപോലെ മമ്മൂട്ടി വേണ്ടെന്ന് പറഞ്ഞ ചിത്രവും ആയിരുന്നു ഇത്. കർമ്മയോദ്ധ, ലോക്പാൽ, റെഡ്വൈൻ, ലേഡീസ് ആൻഡ് ജെന്റിൽ മാൻ, ഗീതാഞ്ജലി എന്നീ ചിത്രങ്ങൾ തുടർച്ചയായി പരാജയപ്പെട്ട സമയം. ഇതിൽ ലോക്പാൽ ഹിറ്റ്മേക്കർ ജോഷിയുടെ പടം ആയിരുന്നു. ലേഡീസ് ആൻഡ് ജന്റിൽ മാൻ സിദ്ധീഖ്-ലാലിലെ സിദ്ധീഖിന്റെയും, ഗീതാഞ്ജലി സാക്ഷാൽ പ്രിയദർശന്റെതും. ഇത്രയും പ്രഗൽഭരുടെ പടങ്ങൾ പരാജയപ്പെട്ടതിന്റെ സമയത്ത് വരുന്ന, ദൃശ്യത്തെക്കുറിച്ച് അതുകൊണ്ട് ആരാധകർക്കുപോലും അമിത പ്രതീക്ഷയുണ്ടായിരുന്നില്ല. പക്ഷേ ചിത്രം ബ്ലോക്ക് ബസ്റ്റായി. മലയാളത്തിൽനിന്ന് ആദ്യമായി അമ്പത് കോടി ക്ലബിലെത്തിയ ചിത്രമായി എന്നു മാത്രമല്ല, ചൈനയും, മലേഷ്യയും, കൊറിയയും, ഇന്തോനേഷ്യയും ഉൾപ്പെടെ, 17ഭാഷകളിൽ അത് റീമേക്ക് ചെയ്യപ്പെട്ടു. ഹിന്ദിയും, തമിഴും, തെലുങ്കും ഉൾപ്പെടെയുള്ള ഭൂരിഭാഗം ഇന്ത്യൻ ഭാഷകളിലേക്കും അത് മൊഴിമാറ്റം ചെയ്യപ്പെട്ടു.
മോഹൻലാലിന്റെയും മലയാള സിനിമയുടെയും വിപണി മൂല്യം, കടൽ കടത്തിയ ചിത്രം കൂടിയായിരുന്നു അത്. ദൃശ്യത്തിന്റെ വൻ വിജയത്തോടെ ചൈനതൊട്ട് അമേരിക്കവരെയുള്ള വിവിധ രാജ്യങ്ങളുടെ വിപണിയാണ്, മലയാള സിനിമക്കായി തുറന്നത്.
ഈ കോവിഡ് കാലത്ത് ഒ.ടി.ടിയിൽ ഇറങ്ങിയ ദൃശ്യം -2 അതിനെയും കവച്ചുവെച്ചു. ആമസോൺ പ്രൈമിലൂടെ ഇറങ്ങിയ ചിത്രം അവരുടെ ട്രെൻഡിങ്ങിൽ വന്നത് മലയാള സിനിമയുടെയും കരുത്തായി. പ്രാദേശിക ഭാഷകളിലെ സിനിമകൾക്കും വൻ സ്വീകാര്യതയുണ്ടെന്ന് ആമസോണും തിരിച്ചറിഞ്ഞ നിമിഷം അതായിരിക്കണം. മലയാളത്തിലെ എത്രയോ ചിത്രങ്ങൾക്ക് ഒ.ടി.ടി എൻട്രി കിട്ടാനും അത് തുണച്ചു. ഇതാണ് മോഹൻലാൽ എന്ന നടൻ പിറകോട്ട് അടിച്ചാലുള്ള പ്രശ്നവും. അത് ബാധിക്കുക മലയാളത്തിലെ മൊത്തം വിപണിയെയാണ്. ഹേറ്റേഴ്സ് അത് മനസ്സിലാക്കുന്നില്ല.
ലാലിസം പരാജയപ്പെട്ടിട്ടും ആരെയും പഴി പറഞ്ഞില്ല
മോഹൻലാലിന്റെ പബ്ലിക്ക് ഇമേജിന് ഏറ്റവും കൂടുതൽ കോട്ടം തട്ടിയ സംഭവം ആയിരുന്നു, 2015ൽ കേരളം ആതിഥ്യമരുളിയ ദേശീയ ഗെയിംസിന്റെ സമാപനത്തോട് അനുബന്ധിച്ച് നടത്തിയ ലാലിസം ഷോ. പത്രങ്ങളും ചാനലുകളും സംയുക്തമായി മുക്കാൻ ശ്രമിച്ച ഈ വാർത്ത ഓൺലൈൻ മാധ്യമങ്ങളും സോഷ്യൽ മീഡിയയുമാണ് പുറത്തുകൊണ്ടുവന്നത്. മോഹൻലാൽ പാടാൻ വേദിയിൽ എത്തിയപ്പോൾ അദ്ദേഹത്തിന്റെ കൈയിൽ മൈക്ക് എത്തും മുമ്പേ റെക്കോർഡ് ചെയ്ത പാട്ട് തുടങ്ങിയപ്പോൾ ഗ്യാലറി കൂവി വിളിച്ചു. ലാൽ ചുണ്ട് അനക്കി തുടങ്ങിയപ്പോൾ റെക്കോർഡ് മ്യൂസിക്ക് ഓഫായിപ്പോവുകയും ചെയ്തു. ഇതോടെ ലിപ്സിങ്കിന്റെ കള്ളി വെളിച്ചത്തായി. ഉദ്ഘാടനച്ചടങ്ങ് ലൈവ് ടെലികാസ്റ്റ് ചെയ്ത് ദൂരദർശൻ സ്റ്റേജിലെ പ്രകടനങ്ങളുടെ ക്ലോസ് അപ് ദൃശ്യങ്ങൾ പ്രേക്ഷകരിലെത്തിച്ചത് കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാക്കി. അന്നും മോഹൻലാൽ ഒരു കുഞ്ഞാലി മരക്കാരുടെ വേഷവും ചെയ്തിരുന്നു. അതും നന്നായിട്ടില്ല.
ഇത്തരം ഒരു അരോചകമായ ഷോയാണ് ലക്ഷങ്ങൾ പ്രതിഫലം വാങ്ങി ലാലിന്റെ നേതൃത്വത്തിൽ നടന്നത് എന്ന വാർത്ത സോഷ്യൽ മീഡിയ ഏറ്റുപിടിച്ചു. സമാനതകൾ ഇല്ലാത്ത സൈബർ ആക്രമണമാണ് അന്ന് ലാലിനുനേരെ നടന്നത്. അവയിൽ ചിലത് ഇങ്ങനെയാണ്.' ഇപ്പോൾ മനസ്സിലായി മോഹൻലാലിനെ എന്തിനു പട്ടാളത്തിൽ എടുത്തുവെന്ന്. അതിർത്തിയിൽ ഇന്ത്യ-പാക് യുദ്ധം ഉണ്ടാകുമ്പോൾ അതിർത്തിയിൽ ലാലിസം അവതരിപ്പിച്ചാൽ അവർ സ്വയം വെടിവെച്ച് ചത്തോളും.' മറ്റൊരു കമന്റ് ഇങ്ങനെ -'ഒറ്റ രാത്രി കൊണ്ടാണ് പണ്ട് ധാരാവി ഒഴിപ്പിച്ചതെങ്കിൽ തിരുവനന്തപുരത്ത് രണ്ട് മണിക്കൂർ ധാരാളം'. മറ്റൊരു ട്രോൾ ഇങ്ങനെയായിരുന്നു. ' സെക്രട്ടറിയറ്റിന് മുന്നിൽ ലാലിസത്തിന് ഒരു സ്ഥിരം വേദി കൊടുക്കാമായിരുന്നു, എങ്കിൽ സമരക്കാരെ പിരിച്ചുവിടാൻ ജലപീരങ്കിയോ ലാത്തിയോ ഒന്നും വേണ്ടിവരില്ല'.
സത്യത്തിൽ എന്താണ് സംഭവിച്ചത്. മോഹൻലാൽ ഈ വിഷയത്തിൽ തീർത്തു നിരപരാധിയാണെന്ന രീതിയിൽ പിന്നീട് വാർത്തകൾ പുറത്തുവന്നു. ലാലിസത്തിന്റെ അണിയറ ശിൽപ്പികളായ പ്രമുഖ സംഗീത സംവിധായകരുടെയും, ടെക്ക്നീഷ്യന്മാരുടെയും പിടിപ്പുകേടും, അവർക്കിടയിൽ വന്ന ആശയക്കൂഴപ്പവും ആയിരുന്നു പ്രശ്നമായത്. എന്നാൽ സ്വതവേ ഒരാളെയും കുറ്റപ്പെടുത്താൻ മടിക്കാത്ത ലാൽ ആ വിഷയത്തിലും ആരെയും കുറ്റപ്പെടുത്തിയില്ല. മോഹൻലാലിന്റെ സുഹൃത്തും മാധ്യമ പ്രവർത്തകനുമായ ഉണ്ണി കെ. വാര്യർ ഇതുസംബന്ധിച്ച് എഴുതിയത് ഇങ്ങനെയായിരുന്നു. ''കൂടെയുള്ളവരെ പുർണ്ണമായും വിശ്വസിക്കുക എന്നതാണ് ലാലിന്റെ രീതി. തന്റെ പണി ആത്മാർഥമായി എടുക്കുയും ബാക്കിയെല്ലാം വിധിക്ക് വിട്ടുകൊടുക്കുകയുമാണ് അദ്ദേഹം ചെയ്യുക. ''- ഈ സ്വഭാവ ശൈലി പലരും മുതലെടുക്കുന്നുവെന്ന് വ്യക്തം. ലാലിസം സംബന്ധിച്ച് വിവാദം ഉയർന്നതോടെ ഇതിനായി വാങ്ങിയ മുഴുവൻ തുകയും അദ്ദേഹം സർക്കാറിലേക്ക് തിരിച്ചുകൊടുക്കുയും ചെയ്തു.
ഒപ്പത്തിലൂടെ വീണ്ടും ബ്രേക്ക് നൽകി പ്രിയൻ
ആ സമയത്ത് ലാൽ സിനിമകൾക്കും കഷ്ടകാലമായിരുന്നു. ദൃശ്യം വൻ തോതിലുള്ള ലാൽ തരംഗത്തിന് വീണ്ടും വിത്തിട്ടെങ്കിലും അതിനുശേഷം മറ്റ് ചിത്രങ്ങൾക്ക് സ്വീകാര്യത കിട്ടിയില്ല. ദൃശ്യത്തിനുശേഷം ഇറങ്ങിയ മിസ്റ്റർ ഫ്രോഡ്, കൂതറ, പെരുച്ചാഴി, എന്നും എപ്പോഴും, ലൈല ഓ ലൈല, ലോഹം, കനൽ എന്നീ ചിത്രങ്ങൾ അടുപ്പിച്ച് പരാജമായി. ഇതിൽ സത്യൻ അന്തിക്കാടിന്റെ എന്നും എപ്പോഴും, രഞ്ജിത്തിന്റെ ലോഹം എന്നിവ കഷ്്ടിച്ച് മുടക്കുമുതൽ തിരിച്ചുപിടിച്ചുവെന്നുമാത്രം. ഓരോ ചിത്രം വരുമ്പോഴും ചെണ്ടക്കൊട്ടും വാദ്യമേളങ്ങളുമായി തീയേറ്ററിൽ ആരവങ്ങൾ ഉയർത്തുന്ന ഫാൻസിനുപോലും ആവേശം നിലച്ചുപോയ കാലം. 2016ൽ പ്രിയദർശന്റെ സംവിധാനത്തിൽ ഒപ്പം തീയേറ്റിറിൽ എത്തുമ്പോൾ ഫാൻസിന്റെ ഭാഗത്തുനിന്നുപോലും അമിതമായ ആരവം ഉണ്ടായിരുന്നില്ല. പക്ഷേ ആദ്യഷോ കഴിഞ്ഞതോടെ ചിത്രം പ്രേക്ഷകർ ഏറ്റെടുത്തു.
ആ വർഷം തന്നെ ബ്ലോക്ക് ബസ്റ്ററായ പുലിമുരുകൻ എത്തി. മലയാളം ആദ്യമായി നൂറുകോടിയുടെ മധുരം നുണഞ്ഞു. പിന്നാലെ ഇറങ്ങിയ മുന്തിരവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രവും സൂപ്പർ ഹിറ്റായി. അതോടൊപ്പം ജനതാഗ്യാരോജ് എന്ന ലാൽ ജൂനിയർ എൻ.ടി. ആറിനൊപ്പം എത്തിയ ചിത്രവും വമ്പൻ വിജയമായി. ലാലിന്റെ പ്രതിഫലം അഞ്ചുകോടിയിലേക്ക് ഉയരുന്നതും ഈ കാലത്താണ്.
അതിനുശേഷം ഇറങ്ങിയ ചിത്രങ്ങൾ നോക്കുക. വൻ ഹൈപ്പിൽ വന്ന വില്ലനും, ഒടിയനും പരാജയമായി. ഒടിയൻ ഇനീഷ്യൽ ഹൈപ്പിന്റെയും മാർക്കറ്റിങ്ങിന്റെയും ഫലമായി മുടക്കുമുതൽ തിരിച്ചുപിടിച്ചെങ്കിലും. ഇന്ന് മരക്കാറിലെ 'ബെട്ടിയിട്ട ബാഴ' ഡയലോഗ് പോലെ തന്നെ ജനം അന്ന് ട്രോളിയത് ഒടിയനിലെ 'ഇത്തിരി കഞ്ഞി എടുക്കട്ടേ' എന്ന ഡയലോഗ് പൊക്കിക്കാട്ടിയായിരുന്നു. എന്നാൽ തൊട്ടടുത്ത ചിത്രം ലൂസിഫർ മലയാളത്തിലെ എല്ലാ കളക്ഷൻ റെക്കോർഡുകളും ഭേദിച്ച് 200 കോടി ക്ലബിലെത്തി. അതാണ് മോഹൻലാലിന്റെ മാജിക്ക്. ഒന്നോ രണ്ടോ മൂന്നോ ചിത്രങ്ങളുടെ പരാജയം കൊണ്ട് ഒന്നും നിങ്ങൾക്ക് അദ്ദേഹത്തെ എഴുതിത്ത്ത്തള്ളാൻ ആവില്ല.
മോഹൻലാലിന്റെ കരിയർ നോക്കിയാൽ നമുക്ക് കാണാം, ഹിറ്റുകളുടെ ഒരു പരമ്പരക്കൊപ്പം കടത്തനാടൻ അമ്പാടി തൊട്ട് ഒടിയൻവരെ ഫ്ളോപ്പുകളും അദ്ദേഹത്തിന്റെ കൂടെപ്പിറപ്പാണ്. ഇത് ലാലിന് മാത്രമല്ല, ലോകത്തിലെ എല്ലാതാരങ്ങളുടെയും അവസ്ഥ അതാണ്.
3000രൂപയിൽനിന്ന് പ്രതിഫലം 10 കോടിയിലേക്ക്
മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ വെറും, മൂവായിരം രൂപക്ക് തുടങ്ങിയ നടന്റെ പ്രതിഫലം രാജാവിന്റെ മകനിലൂടെ രണ്ടുലക്ഷമായി. കിരീടത്തിൽ അഭിനയിക്കുന്ന 89ൽ ലാലിന്റെ പ്രതിഫലം നാലരലക്ഷം രൂപയായിരുന്നു. മലയാള സിനിമയിൽ ആദ്യമായി ഒരു കോടി രൂപ പ്രതിഫലം വാങ്ങിയ നടനും ലാൽ തന്നെ. ഇപ്പോൾ അത് താരങ്ങൾ വാങ്ങുന്ന പ്രതിഫലം സംബന്ധിച്ച് ഐഎംഡിബി റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെയാണ്.' മോഹൻലാൽ തന്നെയാണ് മോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം. ഒരു സിനിമയ്ക്ക് അദ്ദേഹം 8 മുതൽ 11 കോടി വരെയാണത്രേ പ്രതിഫലമായി വാങ്ങുന്നത്. മറ്റ് ഭാഷാ ചിത്രങ്ങൾക്ക് മോഹൻലാൽ 8 കോടി വരെ വാങ്ങാറുള്ളതായി നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ബിഗ് ബോസ് എന്ന ടിവി റിയാലിറ്റി ഷോയിൽ അവതാരകനാകാനും മോഹൻലാൽ കോടികളാണ് വാങ്ങുന്നത്. രണ്ടാം സീസൺ വരെ 12 കോടിയാണ് വാങ്ങിയിരുന്നതെങ്കിൽ സീസൺ ത്രീയ്ക്കായി 18 കോടിയാണ് അദ്ദേഹം വാങ്ങിതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.'
തൊട്ടടുത്ത് നിൽക്കുന്ന മമ്മൂട്ടിക്ക് ലാലിന്റെ പകുതി പ്രതിഫലമോ ലാൽ ഉണ്ടാക്കിയ പോലുള്ള ഒരു കളക്ഷൻ റെക്കോർഡുകളോ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. 365 ദിവസങ്ങൾ തുടർച്ചയായി തീയേറ്റിൽ പ്രദർശിപ്പിച്ച ചിത്രങ്ങൾ ( ചിത്രം, മണിച്ചിത്രത്താഴ്), ആദ്യത്തെ അമ്പതുകോടി, നൂറുകോടി ചിത്രങ്ങൾ ( പുലിമുരുകൻ), ആദ്യത്തെ ഇരുനൂറുകോടി ചിത്രം ( ലൂസിഫർ), ഒ.ടി.ടിയിൽ ട്രെൻഡിങ്ങായ ആദ്യ മലയാള ചിത്രം എന്നിങ്ങനെയുള്ള റെക്കോർഡുകൾ എല്ലാം മോഹൻലാലിന് ഒപ്പമാണ്. മമ്മൂട്ടിക്ക് ആകെട്ടെ അന്യഭാഷകളിൽവരെ മലയാളത്തിന്റെ വിപണി തുറന്ന ന്യൂഡൽഹി കഴിഞ്ഞാൽ, കോടികളുടെ ബ്രഹ്മാണ്ഡ കളക്ഷൻ വരുന്ന, ആഗോള വിപണിയിലും വിറ്റുപോകുന്ന ചിത്രങ്ങൾ ഉണ്ടായിട്ടില്ല. മധുരരാജയെന്ന ശരാശരി ചിത്രം നൂറുകോടി ക്ലബിൽ കയറിയെന്നാണ് ആരാധകർ പറയുക. ഇത് എത്രമാത്രം ശരിയാണെന്നതിന് യാതൊരു ഉറപ്പുമില്ല. പക്ഷേ ഇപ്പോൾ ദൂൽഖർ സൽമാന്റെ 'കുറുപ്പ്', കേരളത്തിൽ ഹാഫ് ഓക്കിപ്പെൻസി മാത്രം ആയിരുന്നിട്ടു, വെറും അഞ്ചുദിവസം കൊണ്ടാണ് ഗ്ലോബൽ കളക്ഷൻ വഴി 50 കോടി ക്ലബിൽ എത്തിയത്.
അതോടെ ഡി ക്യൂവിനു സൂപ്പർതാര പദവി ലഭിച്ചിരിക്കയാണ്. അതായത് ഇനിയുള്ള എതാനും വർഷങ്ങൾ മലയാളത്തിൽ ലാൽ- മമ്മൂട്ടി ഫാൻഫൈറ്റിനു പകരം ലാൽ- ദുൽഖർ എന്ന ദ്വയത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുക എന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. മാത്രമല്ല ഏതാണ്ട് ഒരേകാലത്ത് ഫീൽഡിൽ എത്തിയ മോഹൻലാലും മമ്മൂട്ടിയും എന്നും പരസ്പര ബഹുമാനത്തോടെയും സ്നേഹത്തോടെയുമാണ് മുന്നോട്ട് പോയത്. ആരാധകക്കൂട്ടങ്ങൾ തമ്മിൽ ഏറ്റുമുട്ടി മരണംവരെ ഉണ്ടാകുന്ന തമിഴിലെയും തെലുങ്കിലെയും രീതി ഇവിടെ ഉണ്ടായിട്ടില്ല. പക്ഷേ ഇത്തവണ മരക്കാറിനെ ഡീഡ്രേ് ചെയ്യുന്നതിൽ ബോധപൂർവം മമ്മൂട്ടി ഫാൻസ് പണിയെടുക്കുന്നുവെന്നാണ് ലാൽ ആരാധകരുടെ പരാതി. മരക്കാറുടെ വ്യാജൻ യ്യൂട്യൂബിൽ അപ്ലോഡ്ചെയ്തതിന് പിടിയിലാണ് ആൾ പോലും പറഞ്ഞത് ഫാൻ ഫൈറ്റിന്റെ ഭാഗമായി തമാശക്കായി ചെയ്തതാണെന്നാണ്. സിനിമയെ സിനിമയായി കാണുകയും ആ രീതിയിൽ വിമർശിക്കുകയും ചെയ്യാതെ, ഇതോടൊപ്പം ജാതിയും മതവും പൊളിറ്റിക്കൽ കറക്ടനസ്സും എല്ലാം ചേർത്താണ് ഇപ്പോൾ ലാലിനെതിരെ ഹേറ്റ് കാമ്പയിൻ നടക്കുന്നത്.
ലാൽ ചാണകസംഘിയാണോ?
വലിയ പ്രതീക്ഷയോടെ എത്തിയ മരക്കാറിന് ആ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ കഴിയാത്തതിന്റെ വിമർശനം സോഷ്യൽ മീഡിയയിൽ ഉയരുക സ്വാഭാവികം തന്നെയാണ്. പക്ഷേ അപ്പോഴേക്കും ചില ഗ്രൂപ്പുകൾ സംഘടിതമായി പ്രചരിപ്പിച്ചത് 'സുരേഷ് ഗോപിക്ക് പിന്നാലെ ഒരു ചാണക സംഘിക്ക് കൂടി തിരിച്ചടി' എന്നായിരുന്നു. ലാൽ ഇന്നുവരെ ഒരു രാഷ്ട്രീയ പാർട്ടിയിലും ചേർന്നിട്ടില്ല. എന്നാലും അദ്ദേഹത്തെ ചാണക സംഘിയെന്ന് വിളിക്കുന്നത് ചിലർക്ക് ഹരമുള്ള കാര്യമാണ്. മോഹൻലാലിനെയും പ്രിയദർശനേയും ചേർത്ത് തിരുവനന്തപുരത്തെ നായർ ലോബി പൊളിഞ്ഞുവെന്ന ആഹ്ലാദ പ്രകടനങ്ങൾ വേറെയും. ഇത് വളരെ കൃത്യവും അപകടകരവുമായ ഒരു മാനസികാവസ്ഥയെ ആണ് പ്രതിഫലിപ്പിക്കുന്നതെന്ന് പറയാതെ വയ്യ.
സോഷ്യൽ മീഡിയാ ആക്റ്റീവിസ്റ്റ് പ്രവീൺ രവി ഈ അവസ്ഥയെ ഇങ്ങനെ വിലയിരുത്തുന്നു. 'ഞാനൊക്കെ മോഹൻലാൽ ഫാൻ ആയി വിലസി നടന്ന കാലം. മോഹൻലാൽ- മമ്മുട്ടി ഫാൻ ഫൈറ്റുകൾ അന്നും ഉണ്ടു. മമ്മൂട്ടിയെ ഡീ ഗ്രേഡ് ചെയ്യാൻ എന്നെ പൊക്കി കൊണ്ട് പോയ പ്രീ ഡിഗ്രി ബി ബാച്ച്കാരേ ഇപ്പോഴും ഓർക്കുന്നു. പക്ഷേ ഇതുപോലെ മതം , രാഷ്ട്രീയം ഒന്നും അന്നില്ല. മോഹൻലാലിനേ ഇഷ്ടം ഉള്ള ഞങ്ങൾക്ക് ആർക്കും മമ്മുട്ടി മുസ്ലിം ആണ് എന്നതുകൊണ്ട് ഒരു വൈരാഗ്യവും തോന്നിയിട്ടില്ല. മമ്മുട്ടി സിപിഎം കാരൻ ആണ് മോഹൻലാൽ സംഘി ആണ്, നായർ ആണ് ഇതൊന്നും ചിന്തിച്ചിട്ട് കൂടി ഇല്ല. പക്ഷേ ഇന്ന് അതല്ല സ്ഥിതി. മതം, ജാതി , രാഷ്ട്രീയം അങ്ങനെ കൂഴച്ചക്ക കുഴഞ്ഞു കിടക്കുന്ന പോലെ കിടക്കുവാണ്.. അതുകൊണ്ടുതന്നെ ഓരോ സിനിമയും റിലീസ് ദിവസം തന്നെ പലതരം ആക്രമണം നേരിടുന്നു.
പ്രിയദർശൻ, മോഹൻലാൽ കൊമ്പോയിലെ നായർ സ്വത്വം തിരഞ്ഞു പിടിച്ച് ആക്രമിക്കുന്ന ആളുകൾ, മമ്മുട്ടി, ആഷിക് അബു, ഫഹദ് ഫാസിൽ, സിനിമകളിലെ സ്വത്വ ബോധ നിർമ്മിതികൾക് നേരെ കണ്ണടയ്ക്കുന്നു. പ്രിയൻ സിനിമയിലെ ഈ ജാതി തിരക്കഥകൾ ഒക്കെ എഴുതിയ ഈഴവനായ ദാമോദരൻ മാഷിനെ ( ആര്യൻ), ശ്രീനിവാസനെ ഒക്കെ ഇവർ വെറുതെ വിടുകയും ചെയ്തിരിക്കന്നു. സവർണ ബോധം നിറഞ്ഞു നിൽക്കുന്ന നിരവധി സിനിമകൾ മമ്മൂട്ടിയുടേതായിയും ഉണ്ടു. പക്ഷേ അതൊന്നും ഇവർക്ക് വേണ്ട. കാരണം സിംപിൾ ആണ്. മമ്മൂട്ടിയെ നായർ സ്വത്വം പറഞ്ഞു സംഘി ആക്കാൻ പറ്റില്ല. - പ്രവീൺ രവി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.
'ഞാൻ കച്ചവടക്കാരൻ തന്നെയാണ്'
സിനിമയിൽനിന്ന് കിട്ടിയതിന്റെ ഏറെയും സിനിമയിൽതന്നെ ചെലവിട്ട വ്യക്തികൂടിയാണ് മോഹൻലാൽ. ചലച്ചിത്ര താരങ്ങളായ സീമ, മമ്മൂട്ടി എന്നിവർക്കൊപ്പം കാസിനോ എന്ന സിനിമാ നിർമ്മാണ കമ്പനിയിൽ അദ്ദേഹം പങ്കാളിയായിരുന്നു. അതിനുശേഷം 'ചിയേഴ്സ്' എന്ന പേരിൽ കെ.ടി കുഞ്ഞുമോനൊപ്പം ചേർന്ന് ചില സിനിമകൾ നിർമ്മിച്ചു. പിന്നീടാണ് പ്രണവം ആർട്ട്സ് എന്ന പേരിൽ സ്വന്തമായി ചലച്ചിത്ര നിർമ്മാണക്കമ്പനി തുടങ്ങിയത്. പിന്നീട് ആശീർവാദ് സിനിമാസ് എന്ന പേരിൽ ുൻ ഡ്രൈവറും ബിസിനസ്സ് പങ്കാളിയുമായ ആന്റണി പെരുമ്പാവൂരുമായി പുതിയൊരു സംരംഭം തുടങ്ങി.
പ്രണവം ആർട്സിന്റെ ബാനറിൽ നിർമ്മിച്ച ചില ചിത്രങ്ങൾ വലിയ സാമ്പത്തിക നഷ്ടമാണ് മോഹൻലാലിന് ഉണ്ടാക്കിയത്. എന്നാൽ പതിവുപോലെ അദ്ദേഹം അതിന്റെ ബാധ്യത ആരൂടെ മേലും ചാർത്തിയില്ല. 25 വർഷം മുമ്പ് എടുത്ത കാലാപാനി ഇന്നും ക്ലാസ് ചിത്രമാണ്. പക്ഷേ അത് ഉയർന്ന പ്രൊഡക്ഷൻ കോസ്റ്റ് കാരണം സാമ്പത്തികമായി വിജയിച്ചില്ല. അതിനുശേഷം വന്ന ഷാജി എൻ കരുണിന്റെ വാനപ്രസ്ഥവും, ദേശീയ അവാർഡും, കാൻ ഫെസ്റ്റിവലിലെ പ്രദർശനവും ഒക്കെയായി വാർത്തകളിൽ സ്ഥാനം പിടിച്ചെങ്കിലും വലിയ സാമ്പത്തിക നഷ്ടമാണ് ലാലിന് ഉണ്ടാക്കിയത്. ഇതുസംബന്ധിച്ച് സംവിധാകയൻ ഷാജി എൻ കരുൺ ഇങ്ങനെ പറയുന്നു. ''വാനപ്രസ്ഥം നഷ്ടമായെന്നൊക്കെ പലരും പറയുമ്പോഴും, മോഹൻലാൽ ഒരിക്കലും അതേക്കുറിച്ച് പറഞ്ഞിട്ടില്ല. കലാമൂല്യമുള്ള സിനിമകൾക്ക് ലാഭം പ്രതീക്ഷിക്കാതെ മുടക്കാൻ എത്രപേർക്ക് കഴിയും'.
താൻ നേരിട്ടുള്ള സിനിമാ നിർമ്മാണം താൽക്കാലികമായി നിർത്തിവെക്കാനും മോഹൻലാൽ പറയുന്ന ഒരു കാരണം ഇതുതന്നെയാണ്. കാരണം താൻ നിർമ്മാതാവായാൽ മറ്റുപല കമ്മിറ്റ്മെൻസും അതിന്റെ ഭാഗമായി ഉണ്ടാവും. ആരോടും 'നൊ' പറയാൻ കഴിയാത്ത മനസ്സ് പ്രശ്നമാവും. അതുകൊണ്ടുതന്നെയാണ് നിർമ്മാണം ആന്റണി പെരുമ്പാവൂർ ഏറ്റെടുത്തത്. മോഹൻലാലിന്റെ ഡൈവറായി വന്ന് സ്വ പ്രയത്നം കൊണ്ട് ഉയർന്ന് നിർമ്മാതാവായ വ്യക്തിയാണ് ആന്റണി. പക്ഷേ ശരാശരി മലയാളിക്ക് ഇപ്പോഴും ആന്റണിയെ പുഛമാണ്. തൊഴിലാളികളുടെ ഉയർച്ചക്കുവേണ്ടി സദാ വാദിക്കുന്ന ഒരു സമൂഹം തന്നെ ആന്റണിയെ ഡ്രൈവർ എന്ന് ആക്ഷേപിക്കുന്നു. പക്ഷേ നോക്കുക, താൻ നല്ലൊരു കച്ചവടക്കാരൻ കൂടിയാണെന്ന് ആന്റണി പലവട്ടം തെളിയിച്ചിട്ടുണ്ട്. മരക്കാറിനെ അദ്ദേഹം മാർക്കറ്റ് ചെയ്ത രീതി നോക്കുക. എന്നാൽ ഒരു അടഞ്ഞ കമ്യൂണിസ്റ്റ് ചിന്തയുടെ ഹാങ്ങോവർ മാറിയിട്ടില്ലാത്ത മലയാളിക്ക്, ബിസിനസ്, മാർക്കറ്റിങ്ങ് എന്ന വാക്കുകൾ തന്നെ അലർജിയാണ്.
മരക്കാറിന്റെ പ്രമോഷനായി അവസാനം നൽകിയ അഭിമുഖത്തിൽ മോഹൻലാൽ വെട്ടിത്തുറന്ന് പറയുന്നുണ്ട്. 'അതേ ഞാൻ കച്ചവടക്കാരൻ തന്നെയാണ്. അതിന് എന്താണ് കുഴപ്പം. നൂറുകോടി മുടക്കിയാൽ നൂറ്റൊന്നുകോടി കിട്ടണം എന്നുതന്നെയല്ലേ ഏവരും ആഗ്രഹിക്കുക. സിനിമയെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് ആളുകളുടെ ഉപജീവനം ഈ ലാഭത്തിൽനിന്നാണെന്ന് ഓർക്കണം'.
ഒരു തിരിച്ചടികൊണ്ടൊന്നും തീർന്നുപോകുന്നതല്ല മോഹൻലാലിന്റെ 40 വർഷം നീണ്ട സിനിമ ജീവിതം. ഒരടി പിന്നോട്ടെങ്കിൽ അടുത്തതിന് മൂന്നടി മുന്നോട്ട് എന്ന നിലയിൽ അദ്ദേഹം പുലിയാവുമെന്നതാണ് ചരിത്രം. ബറോസ്, എമ്പൂരാൻ, തുടങ്ങിയ വലിയ പ്രോജക്റ്റുകൾ വരാനുണ്ട്. വീണ്ടും ഒരു ലാൽ മാജിക്കിനായി നമുക്ക് കാത്തിരിക്കാം.
റഫറൻസ്: മോഹൻലാൽ അഭിമുഖം - സ്റ്റാർ ആൻഡ് സ്റ്റെൽ
ഫേസ്ബുക്ക് പോസ്റ്റ്- പ്രവീൺ രവി.
ഫേസ്ബുക്ക്പോസ്്റ്റ്- സഫീർ അഹമ്മദ്
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്