കിംസ് ആശുപത്രിയിലെ നേഴ്സിങ് മാനേജർ വ്യാജ റിക്രൂട്ട്മെന്റ് ഏജൻസിയുടെ കുഴലൂത്തുകാരിയോ? കേന്ദ്ര സർക്കാർ നിരോധനം മറികടക്കാൻ വ്യാജ റിക്രൂട്ട്മെന്റ് ഏജൻസികൾക്ക് വേണ്ടി നേഴ്സിങ് അദ്ധ്യാപികയുടെ പരസ്യം; ചതിയിൽ വീണവർ മുടക്കിയത് ലക്ഷങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നേഴ്സിങ് വിദ്യാർത്ഥിനി റോജി റോയിയുടെ ചാടി മരണത്തിലൂടെ കുപ്രസിദ്ധമായ തിരുവനന്തപുരത്തെ കിംസ് നേഴ്സിങ് കോളേജിനെ സംശയത്തിലാക്കി വ്യാജ റിക്രൂട്ട്മെന്റ് വിവാദവും. മാനേജ്മെന്റുമായി ഏറെ അടുപ്പമുള്ള അസിസ്റ്റന്റ് പ്രൊഫസർ സാറ്റാലിൻ ലെയ്ത് നേഴ്സുമാരെ അനധികൃതമായി വിദേശത്തേക്ക് കടത്തുന്ന ലോബിയുടെ കണ്ണിയാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
നേഴ്സിങ് റിക്രൂട്ട്മെന്റുകൾക്ക് കർശന നിയന്ത്രണം വന്നതോടെ തട്ടിപ്പുകൾക്ക് വിശ്വാസ്യത നേടിയെടുക്കാൻ പുതു തന്ത്രങ്ങളുമായി മാഫിയകൾ സജീവമായി. നേഴ്സിങ് അദ്ധ്യാപകരെ ഉപയോഗിച്ച് ഉദ്യോഗാർത്ഥികളെ കണ്ടെത്തി പണം തട്ടുകയാണ് ഈ സംഘത്തിന്റെ രീതി. അംഗീകാരമില്ലാത്ത റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളുടെ ഏജന്റായി പല പ്രമുഖ അദ്ധ്യാപകരും പ്രവർത്തിക്കുന്നുണ്ട്. വിദേശത്ത് നേഴ്സുമാരാകാൻ ആഗ്രഹിക്കുന്നവരെ വലയിൽ വീഴ്ത്താനുള്ള തന്ത്രമാണിത്. നേഴ്സിങ് റിക്രൂട്ട്മെന്റിന് സർക്കാർ ഏജൻസികൾ മതിയെന്ന നിബന്ധന വന്നതോടെ പത്രത്തിൽ പരസ്യം നൽകുക അസാധ്യമായി. ഈ സാഹചര്യത്തിലാണ് അദ്ധ്യാപകരിലൂടെ തട്ടിപ്പ് നടത്താനുള്ള തന്ത്രം അണിയറയിൽ ഒരുങ്ങിയത്.
കിംസ് നേഴ്സിങ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ സ്റ്റാലിൻ ലെയ്സിന് വ്യാജ റിക്രൂട്ട്മെന്റ് മാഫിയയുമായി ബന്ധമുണ്ടെന്ന സൂചനകളാണ് മറുനാടൻ മലയാളിക്ക് ലഭിച്ചത്. അംഗീകാരമില്ലാത്ത ഏജൻസിക്ക് വേണ്ടി സ്റ്റാലിൻ ലെയ്സ് ആളുകളെ റിക്രൂട്ട്മെന്റ് മാഫിയയ്ക്ക് വേണ്ടി സ്വാധീനിക്കുന്നുവെന്നാണ് സൂചന. നേഴ്സിങ് റിക്രൂട്ട്മെന്റുകൾ സർക്കാർ ഏജൻസി വഴിയേ പാടുള്ളൂവെന്ന കേന്ദ്ര സർക്കാർ നയം നിലനിൽക്കെയാണ് കിംസ് നേഴ്സിങ് കോളേജിലെ അസിസ്റ്റിന്റ് പ്രൊഫസറുടെ വഴിവിട്ട നീക്കങ്ങൾ. പരസ്യമായി തന്നെ നടക്കുന്ന നിയമലംഘനം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽകൊണ്ടു വന്നിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഫെയ്സ് ബുക്കിലൂടെയായിരുന്നു സ്റ്റാലിൻ ലെയ്സിന്റെ ആളെ പിടിത്തം.
വിദേശരാജ്യങ്ങളിലേക്ക് ഇന്ത്യയിൽനിന്നുള്ള നേഴ്സിങ് റിക്രൂട്ട്മെന്റുകൾക്ക് കേന്ദ്രസർക്കാർ നിയമംമൂലം നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു. ഇന്ത്യയിൽനിന്നുള്ള വിദേശ റിക്രൂട്ട്മെന്റുകൾക്ക് പ്രാട്ടക്ടർ ഓഫ് എമിഗ്രന്റ്സ് ഓഫീസിന്റെ ക്ലിയറൻസ് വേണം, കേരളത്തിലാണെങ്കിൽ റിക്രൂട്ട്മെന്റുകൾ നടത്തുന്നത് നോർക്ക റൂട്ട്സും ഒഡിഇപിസിയുമായിരിക്കും. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഏജൻസികളാണ് ഇതു രണ്ടും. നേഴ്സിങ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ചതിയും വഞ്ചനയും തട്ടിപ്പുമെല്ലാം ഇതോടെ അവസാനിക്കുമെന്ന് സർക്കാർ അവകാശപ്പെടുന്നു. ഇതിനിടെയിലാണ് പ്രമുഖ നേഴ്സിങ് കോളേജിലെ അദ്ധ്യാപിക തന്നെ നേഴ്സുമാരെ ചാക്കിട്ട് പിടിക്കുന്നത്. ഉതുപ്പ് വർഗ്ഗീസ് ഉൾപ്പെടെയുള്ളവരുടെ ചതിക്കുഴിയിൽ വീണ് നേഴ്സുമാർ ഗൾഫ് രാജ്യത്തിൽ ദുരിത ജീവിതം നയിക്കുമ്പോഴാണ് സ്റ്റാലിൻ ലെയ്സിന്റെ റിക്രൂട്ട്മെന്റ്.
ദുബായ് സർക്കാർ ആശുപത്രിയിൽ ആളെ ആവശ്യമുണ്ടെന്നായിരുന്നു സ്റ്റാലിൻ ലെയ്സിന്റെ പോസ്റ്റ്. മെയ് ആറിനായിരുന്നു ഫെയ്സ് ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് എത്തിയത്. ബിഎസ്എസി നേഴ്സിങ് ബിരുദമുള്ള മൂന്നവർശം എക്സ്പീരിയൻസുള്ളവർക്കാണ് സാധ്യതയെന്നാണ് പോസ്റ്റിട്ടത്. സ്കൈപ് വഴി അഭിമുഖ നടക്കുമെന്നും വ്യക്തമാക്കിയിരുന്നു. ബന്ധപ്പെടേണ്ടവരുടെ സൈറ്റ് വിലാസം നൽകി. ഫോൺ നമ്പറുകളുമുണ്ടായിരുന്നു. ഉത്തരവാദിത്തത്തോടെയാണ് ഇത്തരമൊരു പോസ്റ്റ് സ്റ്റാലിൻ ലെയ്സ് ഇട്ടത്. ഈ ചതിക്കുഴിയിൽ നിരവധി പേർ വീണുവെന്നാണ് സൂചന. രജിസ്ട്രേഷൻ ഫീസ് മാത്രം നൽകി ജോലിക്ക് കൊണ്ടു പോകുമെന്നായിരുന്നു ഫെയ്സ് ബുക്ക് പോസ്റ്റിൽ കുറിച്ചത്. ഇതനുസരിച്ച് പോസ്റ്റിലുണ്ടായിരുന്ന ഫോൺ നമ്പറിൽ വിളിച്ചവരാണ് കുടുങ്ങിയത്.
മംഗലാപുരത്തുള്ള ബിഗ് ജോബ് കൺസൾട്ടന്റ്സ് എന്ന ഏജൻസിയുമായി ബന്ധപ്പെടാനായിരുന്നു സ്റ്റാലിൻ ലെയ്സിന്റെ നിർദ്ദേശം. ഇതനുസരിച്ച് വിളിച്ചവരിൽ പലരും ചതിയിൽപ്പെട്ടുവെന്നാണ് സൂചന. കിംസ് നേഴ്സിങ് കോളേജിലെ ടീച്ചറുടെ നിർദ്ദേശ പ്രകാരം രജിസ്ട്രേഷൻ ചാർജ്ജ് എത്രയാകുമെന്ന് ചോദിച്ച് വിളിച്ചവരിൽ പലരും തുക കേട്ട് ഞെട്ടി. അഞ്ച് ലക്ഷം രൂപയാണ് അവർ ആവശ്യപ്പെട്ടത്. ഇത് നിയമ വിരുദ്ധമാണ്. ഇരുപതിനായിരം രൂപയിൽ കൂടുതൽ തുക വാങ്ങാൻ പാടില്ലെന്നായിരുന്നു മുൻ നിയമം. ഇത് തെറ്റിച്ചതിനാണ് ഉതുപ്പ് വർഗ്ഗീസ് അടക്കമുള്ളവർ നിയമ നടപടി നേരിടുന്നത്. ഇത്തരത്തിൽ കോടികൾ സംമ്പാദിച്ച ഉതുപ്പ് വർഗ്ഗീസിന്റെ മാതൃകയാണ് മംഗലാപുരത്തെ ഏജൻസിയും പിന്തുടരുന്നത്. വിശ്വാസ്യത ഉറപ്പാക്കാൻ നേഴ്സിങ് അദ്ധ്യാപകരെ തന്നെ ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇവർക്ക് ഇനി നേഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ കഴിയില്ലെന്നതാണ് മറ്റൊരു വസ്തുത.
കിംസിലെ ടീച്ചർ മെയ് ആറിനാണ് പോസ്റ്റിട്ടത്. അപ്പോൾ തന്നെ നേഴ്സിങ് റിക്രൂട്ടമെന്റുമായി ബന്ധപ്പെട്ട് ശക്തമായ ചട്ടങ്ങൾ കേന്ദ്ര സർക്കാർ രൂപീകരിച്ചിരുന്നു. പുതിയ നിയമം അനുസരിച്ച് നേഴ്സ് മാര്‍ക്ക് സർക്കാർ അധീനതയിൽ ഉള്ള 3 ഏജൻസി വഴി മാത്രമേ പോവാൻ സാധിക്കു എന്ന് അവരെ അറിയിച്ചു. നേഴ്സ് മാർക്ക് പുതിയ നിയമം അനുസരിച്ച് പോവാൻ സാധിക്കില്ല എന്നുള്ള നിയമം അറിഞ്ഞിട്ടാണോ ഇപ്പ്രകാരം തട്ടിപ്പ് എന്നറിയാൻ ടീച്ചറോട് തന്നെ പലരും കാര്യങ്ങൾ തിരികത്കി. അപ്പോൾ നമ്മുടെ സർക്കാർ അല്ലെ അത് നടന്നത് തന്നെ എന്ന് പറഞ്ഞു ഫേസ്ബുക്കിലൂടെ മറുപടിയും ടീച്ചർ നൽകി. വിദേശ തെക്ക് നേഴ്സ് മാരെ സ്വകാര്യ മേഖലയിലൂടെ അനുവദിക്കില്ല എന്ന നിയമം ഉള്ളതിനാൽ ഈ ഏജൻസി യെ പറ്റി കൂടുതൽ അന്വേഷിച്ചു. കേന്ദ്ര വിദേശ മന്ദ്രലയത്തിൽ നിന്നും ഈ ഏജൻസി ക്ക് വിദേശ കാര്യാ മന്ദ്രലായ ലൈസൻസ് ഇല്ല എന്ന് മറുപടി ലഭിച്ചു. യുഎഇയിലെ ഇന്ത്യൻ എംബസിക്കും ഇതേ കുറിച്ച് ഒരു വിവരവുമില്ല. ഇതോടെയാണ് തട്ടിപ്പിന്റെ യഥാർത്ഥ ചിത്രം മറനീക്കി പുറത്തുവന്നത്. എല്ലാ തെളിവുകളും ഉണ്ടെന്ന് അറിഞ്ഞതോടെ പരാതിയുമായി മുന്നോട്ട് പോയവർക്ക് വധ ഭീഷണിയും തെറിവിളികളും എത്തി. ഇതോടെ റിക്രൂട്ട്മെന്റ് തട്ടിപ്പിലെ മാഫിയകളുടെ കരുത്തും വ്യക്തമായി.
ഈ സംഘത്തിനെതിരെ പരാതികൾ നിരവധി പൊലീസിനും മറ്റ് ഏജൻസികൾക്കും ലഭിച്ചെങ്കിലും നടപടിയൊന്നും ആരും എടുത്തില്ല. ഈ മഫിയാ സംഘത്തിന്റെ ഉന്നത സ്വാധീനം തന്നെയാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ തട്ടിപ്പുകാർ വിലസുകയുമാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍