രാഷ്ട്രീയ കൊലപാതകങ്ങൾ കേരളത്തിൽ കണ്ണീരാവുമ്പോൾ യുകെയിൽ ചിലരെങ്കിലും പുഞ്ചിരിക്കുന്നു; രാഷ്ട്രീയ അസ്ഥിരതയുടെയും കൊലപാതകികളുടെയും നാടെന്ന് തെളിയിക്കാൻ ശ്രമം; ബ്രിട്ടീഷ് പൗരത്വം നേടാനുള്ള പെടാപ്പാടുകൾ
കെ ആർ ഷൈജുമോൻ, ലണ്ടൻ
കവൻട്രി: കേരളം വീണ്ടും രാഷ്ട്രീയ കൊലകളുടെ ചർച്ചയിലാണ്. തിരുവല്ലയിൽ സന്ദീപ് എന്ന സിപിഎം പ്രവർത്തകന്റെ കൊലയാണ് ഏറ്റവും ഒടുവിൽ നടന്നത്. ഈ വർഷം പാർട്ടിയിൽ തന്നെ ഏഴുപേർ കൊലക്കത്തിക്ക് ഇരയായെന്നു സിപിഎം പറയുന്നു. മറ്റു പ്രധാന പാർട്ടികളുടെ എണ്ണം കൂടിയാകുമ്പോൾ കുറഞ്ഞത് ഒന്നര ഡസൻ ചെറുപ്പക്കാർ എങ്കിലും ചുരുങ്ങിയ പക്ഷം സ്വന്തം വീട്ടുകാർക്ക് എങ്കിലും തീരാ നഷ്ടമായി മാറിയിരിക്കും. ഈ കൊലകളിൽ രാഷ്ട്രീയം മാറ്റി വച്ചാൽ സാമൂഹ്യ കേരളം തീർച്ചയായും തേങ്ങും.
എന്നാൽ രാഷ്ട്രീയം ഉള്ളതുകൊണ്ട് മാത്രം രാഷ്ട്രീയക്കാർക്ക് കാര്യമായ പ്രയാസം തോന്നില്ല എന്നുമാത്രമല്ല, അടുത്ത കൊലയ്ക്കുള്ള കത്തി മൂർച്ച കൂട്ടുന്ന തിരക്കിലും ആയിരിക്കും. ഈ കൊലകൾക്കു ബ്രിട്ടനിൽ യാതൊരു വാർത്താ പ്രാധാന്യവും ഇല്ലെങ്കിലും യുകെ മലയാളിക്ക് ഇതൊരു പ്രധാന വാർത്ത തന്നെയാണ്. കാരണം ഓരോ രാഷ്ട്രീയ കൊല നടക്കുമ്പോഴും അകത്തും പുറത്തും ചിരിക്കുന്ന ഒരുകൂട്ടം മനുഷ്യർ യുകെയിൽ ഉണ്ട്. സംശയിക്കണ്ട, മലയാളികൾ തന്നെ.
കൊലപാതക വാർത്തയോട് ചിരിയോടെ പ്രതികരിക്കുന്നവർ
ആരാകും ആ നിഷ്ടൂര ചിന്താഗതിക്കാർ? അവർ ചിരിക്കുന്നത് രാഷ്ട്രീയ കാരണങ്ങളാൽ കൊണ്ടൊന്നുമല്ല. മറിച്ചു ബ്രിട്ടീഷ് സർക്കാരിന് മുന്നിൽ കേരളം അശാന്തമാണ് എന്ന് തെളിയിക്കാൻ അവർക്കു ലഭിക്കുന്ന സുവർണ അവസരമാണ് ഓരോ രാഷ്ട്രീയ കൊലയും. പല വർഷങ്ങളായി അവർ ബ്രിട്ടീഷ് സർക്കാരിന് മുന്നിൽ സ്ഥാപിക്കാൻ ശ്രമിക്കുന്ന അശാന്തമായ കേരളത്തിനുള്ള സാധൂകരണമാണ് ഓരോ രാഷ്ട്രീയ കൊലയും. അതിനാൽ കൊലയുടെ സചിത്ര വിവരണവും തുടർന്നുള്ള ഹർത്താലും കോലാഹലവും ഒക്കെ വാർത്തകളിൽ നിന്നെടുത്തു ഫയലുകളാക്കി ബ്രിട്ടീഷ് ഹോം ഓഫീസിന് സമർപ്പിക്കുകയാണ് നൂറു കണക്കിന് യുകെ മലയാളികൾ.
ഓരോ മലയാളിയും വേദനയോടെ നോക്കുന്ന ഇത്തരം കൊലപാതക മരണങ്ങളിലേക്കു കഴുകൻ കണ്ണുകളോടെയാണ് ബ്രിട്ടനിൽ അഭയാർത്ഥി വിസയ്ക്കായി കാത്തു കഴിയുന്ന ആയിരത്തിലേറെ യുകെ മലയാളികൾ നോക്കുന്നത്. കേരളത്തിൽ മടങ്ങിയെത്തിയാൽ തങ്ങളും ഇത്തരത്തിൽ ഒരു കത്തിമുനയിലോ കണ്ണൂരിലും മറ്റും സംഭവിക്കുന്നത് പോലെ ബോംബെറിലോ ഇല്ലാതായി തീരും എന്നാണ് അനധികൃതമായി യുകെയിൽ ലണ്ടൻ നഗര പ്രദേശത്തു താമസിക്കുന്ന നൂറു കണക്കിന് മലയാളികൾ ബ്രിട്ടീഷ് സർക്കാരിനെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത്. ഇക്കാരണത്താലാണ് ഓരോ രാഷ്ട്രീയ കൊലയിലും തങ്ങളുടെ അപേക്ഷകൾ സാധൂകരിക്കാൻ സാധിക്കുന്ന അക്രമം ഉണ്ടെന്നു തിരിച്ചറിഞ്ഞു ഈ യുകെ മലയാളികളുടെ മുഖത്ത് പുഞ്ചിരി വിടരുന്നത്.
കോൺഗ്രസുകാർ കമ്മ്യുണിസ്റ്റാകും, കമ്മ്യുണിസ്റ്റ് സംഘ്പരിവാറാകും, വിചിത്രമീ ജീവിതം
വളരെ രസകരവും കൗതുകവും നിറഞ്ഞതാണ് യുകെയിൽ എത്തിയ അനധികൃത മലയാളികളുടെ ജീവിത കഥ. വർഷങ്ങളായി ഇവർക്ക് വേണ്ടി അപേക്ഷകൾ തയ്യാറാക്കുന്ന മലയാളി അഭിഭാഷകൻ നൽകുന്ന വിവരങ്ങൾ കേട്ടാൽ ആരും മൂക്കിൽ വിരൽ വച്ചുപോകും. കേരളത്തിലെ ഭരണ സിരാ കേന്ദ്രങ്ങളിൽ നല്ല ബന്ധങ്ങൾ ഉള്ള ഇദ്ദേഹം ഇക്കാര്യങ്ങൾ പലവട്ടം അധികാരശ്രേണികളിലും
പാർട്ടി വൃത്തങ്ങളിലും എത്തിച്ചു കഴിഞ്ഞ കാര്യമാണ്. എന്നാൽ ഇങ്ങനെ ഒരു സംഭവം പുറം ലോകം അറിയാതിരിക്കട്ടെ എന്നാണ് കേരളത്തിൽ നിന്നും തമാശ കലർന്ന മട്ടിൽ ലഭിക്കുന്ന മറുപടി.
പ്രവാസി ഉന്നമനം എന്ന പേരിൽ ഒന്നാം പിണറായി സർക്കാർ ജന്മം നൽകിയ ലോക കേരള സഭ വെറും നോക്കുകുത്തിയായി യുകെ അടക്കം എല്ലാ രാജ്യങ്ങളിലും മാറുമ്പോൾ ഇത്തരം കാര്യങ്ങളെ കുറിച്ച് യുകെയിലെ ലോകകേരള സഭയിൽ കാര്യമായ അറിവുള്ളതു ഒരംഗത്തിനു മാത്രമാണ്. തന്നെക്കൊണ്ടാകും വിധമൊക്കെ അദ്ദേഹം ഇക്കാര്യത്തിൽ പരിഹാരം ഉണ്ടാക്കാൻ ശ്രമിച്ചെങ്കിലും അനധികൃത താമസക്കാരായ യുകെ മലയാളികൾക്കു തിരികെ കേരളത്തിലേക്ക് മടങ്ങേണ്ട. അനധികൃതം ആയാലും യുകെ തന്നെ മതി.
കേരളത്തിൽ അറിയപ്പെട്ട കമ്യുണിസ്റ്റ് ആയി ജീവിച്ച അനധികൃത മലയാളി യുകെയിൽ ഇപ്പോൾ സംഘ്പരിവാറാണ്, ചുരുങ്ങിയ പക്ഷം അപേക്ഷയിൽ എങ്കിലും. കാരണം കമ്യുണിസ്റ്റ് സംസ്ഥാനമായ കേരളത്തിൽ താൻ മടങ്ങി എത്തിയാൽ തന്റെ ജീവന് ഭീഷണിയുണ്ടെന്നു കാണിക്കാൻ അദ്ദേഹം കരുതുന്നത് പത്തു വർഷത്തിനിടയിൽ കൊല്ലപ്പെട്ട ആർഎസ്എസ് - ബിജെപിക്കാരുടെ പട്ടികയാണ്. അക്കൂടെ തന്റെ പേരും വേണോ എന്നാണ് അദ്ദേഹം ബ്രിട്ടീഷ് സർക്കാരിനോട് ചോദിക്കുന്നത്. തീർച്ചയായും വേണ്ട എന്നേ യുകെയിലെ ഏതു പ്രധാനമന്ത്രിക്കും പറയാനാകൂ.
ഇതേ വിധത്തിലാണ് മറ്റു പാർട്ടി അനുഭാവികളും ഒരു പാർട്ടിയും ഇല്ലാത്തവരും ഒക്കെ അഭയാർത്ഥി വിസയിൽ ജീവന് ഭീക്ഷണി എന്ന് കാണിക്കാൻ ഓരോ പാർട്ടി കുപ്പായം അണിയുന്നത്. മേമ്പൊടിയായി താൻ ജീവിക്കുന്ന പ്രദേശത്തെയോ ജില്ലയിലെയോ അടിപിടിയുടെയും അക്രമത്തിന്റെയും ഗുണ്ടായിസത്തിന്റെയും ഒക്കെ കണക്കുകളും നിരത്തും. കേരളത്തിൽ ഇപ്പോൾ അതിനു ഒരു പഞ്ഞവും ഇല്ലാത്തതിനാൽ തന്റെ അപേക്ഷ തള്ളില്ലെന്നും ഇവർക്ക് ഉറപ്പാണ്. ഇതേ വിധത്തിൽ മുസ്ലിം അപേക്ഷകളിൽ ഹിന്ദു ഭീകരതയും ഹിന്ദു ക്രിസ്ത്യൻ അപേക്ഷകളിൽ മുസ്ലിം ഭീകരതയും ഒക്കെ കുത്തി നിറച്ചും അപേക്ഷകൾ എത്തും. എന്തിനേറെ മാറാട്, പൂന്തുറ കലാപങ്ങൾ വരെ ഇത്തരത്തിൽ യുകെയിലെ മലയാളികളായ അനധികൃത കുടിയേറ്റക്കാർ പ്രയോജനപ്പെടുത്തുന്നുണ്ട്.
സ്ത്രീകൾ നൽകുന്നത് ലജ്ജാകരമായ വിവരണങ്ങൾ, കേരളമെന്നു കേട്ടാലറയ്ക്കും പുറം ലോകം
ഇതിനേക്കാൾ ഭീകരമാണ് സ്ത്രീകൾ ആയ മലയാളികൾ നൽകുന്ന അഭയാർത്ഥി അപേക്ഷകൾ എന്നാണ് അഭിഭാഷകർ വെളിപ്പെടുത്തുന്നത്. തന്നെ ക്രൂരമായി ബലാത്സംഗത്തിന് വിധേയമാക്കിയിട്ടുണ്ടെന്നും ഇനിയും അതാവർത്തിക്കാൻ ഇടയുണ്ട് എന്നുമാണ് മധ്യകേരളത്തിൽ നിന്നും അപേക്ഷ നൽകിയ ഒരു യുവതി പറഞ്ഞിരിക്കുന്നത്. മറ്റൊരു അപേക്ഷയിൽ പറയുന്നത് തിരികെ എത്തിയാൽ കുടുംബ അംഗങ്ങൾ തന്നെ തന്റെ പത്തു വയസുകാരിയായ മകളെ ബലാത്സംഗം ചെയ്യുമെന്നാണ്.
കേരളത്തിലെ വീട്ടിൽ ഉള്ള കാർ പോർച്ചിലെ തുറന്ന ഇടത്തിൽ വച്ചും ബലാത്സംഗത്തിന് വിധേയയായിട്ടുണ്ടെന്നും കേരളം അത്തരത്തിൽ ഉള്ള നാടാണ് എന്നുമാണ് ഈ അപേക്ഷക എഴുതി പിടിപ്പിച്ചിരിക്കുന്നത്. ചുരുക്കത്തിൽ കേരളം എന്ന് കേട്ടാൽ അറപ്പു തോന്നണം അപേക്ഷ വായിക്കുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്ക്. അല്ലെങ്കിൽ ഇങ്ങനെയൊക്കെ എഴുതി വച്ചാൽ മാത്രമേ നാട് കടത്താതെ ബ്രിട്ടനിൽ തന്നെ തുടരാനാകൂ. ഇത്തരം അപേക്ഷകൾ നൽകി പൗരത്വം നേടിയ മറ്റു രാജ്യക്കാരുടെ വഴി തേടിയാണ് ഇത്തരം അപേക്ഷകൾ തയ്യാറാക്കി മലയാളികൾ ഹോം ഓഫീസിൽ എത്തിക്കുന്നത്.
ഏകദേശം രണ്ടായിരത്തോളം അപേക്ഷകൾ, മിക്കവയും ഈസ്റ്റ് ഹാം പരിസരത്തു നിന്നും
കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഈ രംഗത്ത് പ്രവർത്തിക്കുന്ന മലയാളി അഭിഭാഷകൻ പറയുന്നത് വിശ്വസിക്കാമെങ്കിൽ ഏകദേശം 2000 ഓളം അഭയാർത്ഥി വിസക്കാരുണ്ട് മലയാളികളുടെ കൂട്ടത്തിൽ. മൽസ്യ ബന്ധന വിസയിൽ എത്തിയ ഏതാനും യുവാക്കളുടെ അപേക്ഷയും ഇപ്പോൾ ഒരു മലയാളി അഭിഭാഷകൻ തന്നെയാണ് കൈകാര്യം ചെയ്യുന്നത്.
ഇപ്പോഴും കൊച്ചിയിൽ നിന്നും മൽസ്യ ബന്ധന വിസയിൽ യുകെയിൽ എത്താൻ ആളുകൾ കാത്തുനിൽക്കുകയാണ്. കഴഞ്ഞ മാസം നെടുമ്പാശേരിയിൽ വ്യാജ സർട്ടിഫിക്കറ്റുകളുടെ പേരിൽ അറസ്റ്റിൽ ആയ എട്ടു വിദ്യാർത്ഥികളും ലക്ഷ്യമിട്ടതു യുകെയിൽ എത്തി മുങ്ങുക എന്നത് തന്നെയാണ്. സ്റ്റേഷൻ ജാമ്യം ലഭിച്ച ഇവർ ശ്രമം ഉപേക്ഷിക്കാതെ മറ്റൊരു നാട്ടിൽ നിന്നും വീണ്ടും യുകെയിൽ എത്താനാണ് സാധ്യതയെന്നു പൊലീസും കരുതുന്നു.
യുകെയിൽ ഇപ്പോൾ അഭയാർത്ഥികൾ ആയി കഴിയുന്ന മലയാളികളുടെ അവസ്ഥ പരമ ദയനീയമാണ്. ഒരു മുറിയിൽ 20 പേര് വരെ ഊഴമിട്ടു കഴിയുന്നു എന്നാണ് ഈ രംഗത്ത് വളന്റിയർമാരായി പ്രവർത്തിക്കുന്ന യുകെ മലയാളികൾ പറയുന്നത്. പലരും ഒരു ദിവസം 20 മുതൽ 30 പൗണ്ട് വരെ വേതനത്തിന് മാത്രമാണ് മണിക്കൂറുകൾ ജോലി ചെയ്യുന്നത്. മിക്കവാറും സ്ത്രീകൾ സമ്പന്നരുടെ വീടുകളിൽ അടുക്കള ജോലിയും പുരുഷന്മാർ പഴം പച്ചക്കറി കടകളിലും വെയർഹൗസ് രംഗത്തുമാണ് ജോലി ചെയ്യുന്നത്.
രാവിലെ അഞ്ചു മുതൽ വൈകിട്ട് പത്തു വരെയാണ് ചില പുരുഷന്മാർ ജോലി ചെയ്യുന്നത്. അടുത്തിടെ വാടക നൽകുന്നത് സംബന്ധിച്ച തർക്കത്തിൽ ഇത്തരത്തിൽ പെട്ട ഒരു മലയാളി കുടുംബം പൊലീസ് കേസിൽ ഉൾപ്പെട്ടിരുന്നു. ഒടുവിൽ ക്രോയിഡോണിൽ നിന്നുള്ള ഒരു മലയാളി എത്തി മനസ്സലിവ് കാട്ടിയാണ് താൽക്കാലിക പരിഹാരം ഒരുക്കിയത്
Stories you may Like
- ഹോട്ടൽ വെയിറ്ററിൽ നിന്ന് സൂപ്പർ താരത്തിലേക്ക്! അക്ഷയ് കുമാറിന്റെ അതിജീവന കഥ
- സിഎഎ: കേരളത്തിൽ അടക്കമുള്ളത് ആടിനെ പട്ടിയാക്കുന്ന ഭീതി വ്യാപാരം
- വിദേശ പൗരത്വം സ്വീകരിക്കുന്നതിൽ കുതിച്ചു ചാട്ടമുണ്ടായത് 2012 ലും 2013 ലും
- മുസ്ലിം വിരുദ്ധമായ സിഎഎ ഇലക്ഷന് തൊട്ടുമുമ്പ് ഇന്ത്യ നടപ്പാക്കിയെന്ന വാർത്തയുമായി അൽജസീറ
- ബ്രിട്ടീഷ് പൗരത്വം നൽകുവാനുള്ള ലേബർപാർട്ടിയുടെ പദ്ധതിക്കെതിരെ ബ്രെക്സിറ്റ് അനുകൂലികൾ
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്