11500 കി മി മാത്രം ഓടിയ ഹോണ്ട ആക്ടീവയ്ക്ക് വില 25000; വിളിക്കുന്നവർ 3200 രൂപ അഡ്വാൻസ് നൽകണം; ഇന്നലെ രണ്ട് മണിക്ക് ശേഷം ഫോൺ സ്വിച്ച് ഓഫ്; എയർഫോഴ്‌സ് ഉദ്യോഗസ്ഥനെന്ന് കരുതി പണം നൽകിയവർ വഞ്ചിക്കപ്പെട്ടു; സൈനിക വേഷം മറയാക്കി വീണ്ടും തട്ടിപ്പ്; കയ്യൊഴിഞ്ഞ് സൈബർ സെല്ലും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഒരേ ശൈലിയിൽ രണ്ട് വർഷമായി തട്ടിപ്പ് നടത്തിയിട്ടും പഠിക്കാതെ മലയാളികൾ. പട്ടാള ഉദ്യോഗസ്ഥൻ ചമഞ്ഞ് വാഹനം വിൽക്കാനെന്ന വ്യാജേന ഒഎൽഎക്സ് അടക്കമുള്ള സൈറ്റുകളിൽ പരസ്യം നൽകി മലയാളികളെ പറ്റിച്ച് ഉത്തരേന്ത്യൻ തട്ടിപ്പുകാർ സമ്പാദിക്കുന്നത് ലക്ഷങ്ങൾ. ആവർത്തിച്ച് തട്ടിപ്പുകൾക്ക് തലവച്ചു കൊടുക്കാൻ നമ്മൾ മലയാളികളും.
പാങ്ങോട് പട്ടാളക്യാമ്പിലെ ഉദ്യോഗസ്ഥൻ എന്ന വ്യാജേനെ വികാസ് പാട്ടിൽ എന്ന പ്രൊഫൈലിൽ നിന്നും 2019 മുതൽ നിരന്തരം തട്ടിപ്പുകൾ നടത്തികൊണ്ടിരിക്കുകയാണ്. എന്നാൽ ഹരിയാനയിൽ ഇരുന്ന് തട്ടിപ്പുകൾ നടത്തുന്ന ഈ വിരുതനെ കുടുക്കാനോ ഇയാളുടെ തട്ടിപ്പുകളിൽ വീഴാതിരിക്കാൻ മലയാളികളെ ബോധവൽക്കരിക്കാനോ നമ്മുടെ സൈബർ സെല്ലിന് താൽപര്യമില്ല. ഏറ്റവുമൊടുവിൽ ശനിയാഴ്‌ച്ച ഒഎൽഎക്സിൽ പരസ്യമിട്ടും പലരിൽ നിന്നും ഇയാൾ അഡ്വാൻസ് വാങ്ങി പറ്റിച്ചിട്ടുണ്ട്. പണം നൽകിയവർ വിളിച്ചപ്പോൾ ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണി മുതൽ ഈ നമ്പർ സ്വിച്ച് ഓഫ് ആണ്.
കരസേനയോ സേനാംഗങ്ങളോ ഉപയോഗിച്ചിരുന്ന വാഹനങ്ങൾ വൻ വിലക്കുറവിൽ വിൽക്കാനുണ്ടെന്ന് കാണിച്ചാണ് തട്ടിപ്പുകാർ ഇരകളെ ആകർഷിക്കുന്നത്. പരസ്യം കണ്ട് തട്ടിപ്പുകാരുമായി ബന്ധപ്പെടുന്നവരുമായി കച്ചവടം ഉറപ്പിച്ചാൽ വാങ്ങുന്നയാളിൽ നിന്ന് വാഹനം അയച്ച് നൽകാനുള്ള ചെലവെന്ന പേരിൽ ഓൺലൈൻ വാലറ്റുകളിലൂടെ തുക കൈമാറാൻ ആവശ്യപ്പെടും. ഇത്തരത്തിൽ കുറച്ച് പേരിൽ നിന്ന് പണം തട്ടിച്ച് കിട്ടിയാൽ ഉടൻ തന്നെ പരസ്യം പിൻവലിച്ച് ഫോൺ നമ്പർ നിർജീവമാക്കുകയാണ് ഇക്കൂട്ടരുടെ രീതി.
സിഐഎസ്എഫ് ഉദ്യോഗസ്ഥൻ എന്ന് പറഞ്ഞാണ് ഇത്തവണത്തെ തട്ടിപ്പ്. 11500 കിമി മാത്രം ഓടിയ 2014 മോഡൽ വെള്ള ഹോണ്ട ആക്ടീവ 26,500 എന്ന തുച്ഛമായ വിലയ്ക്കാണ് ഒഎൽഎക്സ് സൈറ്റിൽ വിൽക്കാനിട്ടിരിക്കുന്നത്. ഞങ്ങൾ പരിശോധിച്ചപ്പോൾ ഇത് ഒരു പാലക്കാട് സ്വദേശിയുടെ വാഹനമാണ്. വിളിക്കുന്നവർ 25000 രൂപയ്ക്കോ അതിൽ താഴ്ന്ന വിലയ്ക്കോ വണ്ടി നൽകാൻ അവർ തയ്യാറാണ്. 3200 രൂപ അഡ്വാൻസ് നൽകിയാൽ മതി. വണ്ടി ഇഷ്ടപ്പെട്ടില്ലെങ്കിൽ പണം തിരിച്ചുനൽകുമെന്നാണ് വാഗ്ദാനം. അതിനായി നൽകുന്നതാകട്ടെ ഹരിയാനയിലെ കാനറാ ബാങ്ക് അക്കൗണ്ടും. ലോട്ടറി അടിച്ചെന്ന് കരുതി അഡ്വാൻസ് അയച്ചാൽ ആ പണം പോയെന്ന് കരുതിയാൽ മതി.
പണം അയച്ചു നൽകുന്നത് പ്രേംചന്ദ് എന്ന പേരിലുള്ള അക്കൗണ്ട് വിവരങ്ങളാണ് നൽകുന്നത്. 5662101002188 എന്ന അക്കൗണ്ട് നമ്പരും CNRB0005662 എന്ന ഐഎഫ്എസ്‌സി കോഡും നൽകും. ഗൂഗിൾ പേ നമ്പരായി നൽകിയത് 8926073946 എന്ന നമ്പരാണ്. 7379164662 എന്ന നമ്പരാണ് ഇയാൾ ഒഎൽഎക്‌സിൽ നൽകിയിരിക്കുന്നത്.
കുറഞ്ഞ വിലയ്ക്ക് താരതമ്യേന പുതിയ വാഹനങ്ങളുടെ ചിത്രങ്ങളിട്ടാണ് ഇവർ ജനങ്ങളെ ആകർഷിക്കുന്നത്. കരസേനയിലെ ഉദ്യോഗസ്ഥർ ഉപയോഗിച്ചിരുന്ന വാഹനങ്ങളാണെന്ന് കാട്ടിയാണ് പരസ്യം നൽകുന്നതും. വാഹനങ്ങൾ കണ്ട് വിളിക്കുന്നവർക്ക് സംശയം തോന്നാതെയിരിക്കാനായി വളരെ തന്ത്രപരമായാണ് കരുക്കൾ നീക്കുന്നത്.
പരസ്യത്തിന് ഒപ്പം നൽകുന്ന ഫോൺ നമ്പറിൽ വിളിച്ചാൽ ഹിന്ദിയിലായിരിക്കും സംസാരം. മാത്രമല്ല സൈനിക ഉദ്യോഗസ്ഥനാണെന്നും സ്ഥലം മാറ്റമായതിനാൽ എളുപ്പം വാഹനം വിൽക്കേണ്ടതുണ്ടെന്നും, അതിനാലാണ് ഇത്ര വിലക്കുറവിൽ വാഹനം കൊടുക്കുന്നതെന്നുമാകും പറയുന്നത്. കൂടാതെ വിശ്വാസം പിടിച്ച് പറ്റുന്നതിനായി വാഹനത്തിന്റെ അസൽ രജിസ്റ്റ്രേഷൻ സർട്ടിഫിക്കറ്റിന്റെ കോപ്പിയും മറ്റ് രേഖകളും വാട്ട്സാപ്പ് വഴി അയച്ച് കൊടുക്കും. സേനയിലെ തിരിച്ചറിയൽ കാർഡ്, സേന കാന്റീൻ സ്മാർട്ട് കാർഡ്, ആധാർ കാർഡ്, പാൻ കാർഡ് തുടങ്ങിയ രേഖകളുടെ ചിത്രവും കൂട്ടത്തിൽ അയച്ച് നൽകും. വിശ്വാസ്യതയ്ക്കായി യൂണിഫോമിലുള്ളതോ സേനാ ചിഹ്നങ്ങൾ കാണാവുന്ന തരത്തിലുള്ളതോ ആയ ചിത്രങ്ങളാണ് വെബ്സൈറ്റിലെ യൂസർ പിക്ചറായി ഉപയോഗിക്കുന്നത്.
അതേസമയം പരസ്യം നൽകാനായി വ്യാജന്മാർ ഉപയോഗിക്കുന്നത് മാസങ്ങൾക്ക് മുമ്പേ ഇതേ സൈറ്റിലൂടെ വിറ്റുപോയ വാഹനങ്ങളുടെ ചിത്രങ്ങളാണ്. വാഹനങ്ങളുടെ ആർസി ബുക്കിലെ മൊബൈൽ നമ്പറുകളിൽ വിളിച്ച് അന്വേഷിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. യഥാർത്ഥ ഉടമകൾ വാഹനം വിൽക്കാൻ ഓൺലൈൻ സൈറ്റിൽ പരസ്യം നൽകിയ സമയം അവരെ ഫോണിൽ വിളിച്ചാണ് രേഖകൾ കൈക്കലാക്കുന്നത്. ഇത്തരത്തിൽ കൈക്കലാക്കിയ ഒറിജിനൽ രേഖകളുടെ കോപ്പിവച്ചാണ് തട്ടിപ്പ് നടത്തുന്നത്. അതുകൊണ്ട് തന്നെ ആർക്കും സംശയവും തോന്നില്ല.
ഇതേ രീതി, മുമ്പും തട്ടിപ്പുകൾ
ഇതേശൈലി ഉപയോഗിച്ച് കഴിഞ്ഞ രണ്ട് വർഷമായി ഇവർ കേരളത്തിൽ തട്ടിപ്പുകൾ നടത്തുകയാണ്. ഒരു വർഷം മുമ്പ് പാങ്ങോട് സൈനിക ക്യാമ്പിലെ ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിച്ച് കാർ വാങ്ങാനെത്തിയ യുവാവിൽ നിന്നും 32000 രൂപ തട്ടിയെടുത്തിരുന്നു. ഒരു ഓൺലൈൻ സൈറ്റിൽ കണ്ട കാർ വാങ്ങുന്നതിന് ഫോണിലൂടെ ബന്ധപ്പെട്ട എബി എന്ന യുവാവിനോട് കാറിന്റെ ഉടമയാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു പണം തട്ടിയത്.
വിശ്വസിപ്പിക്കാൻ ആർമിയുടെ തിരിച്ചറിയൽ കാർഡ്, ആധാർ, ലൈസൻസ് എന്നിവ ഇയാൾ അയച്ചുകൊടുത്തിരുന്നു. വിഡിയോ കാൾ വിളിച്ചപ്പോൾ സംസാരിച്ചെങ്കിലും മുഖം കാണിച്ചില്ല. ഇതിന് മറുപടി പറഞ്ഞത് ക്യാമ്പിൽ ഇതിനെല്ലാം നിയന്ത്രണമുണ്ടെന്നായിരുന്നു. വാഹനം വാങ്ങാൻ തിരുവനന്തപുരത്ത് എത്താമെന്ന് അറിയിച്ചപ്പോൾ കോവിഡ് കാരണം ഇവിടെ ആരെയും കയറ്റില്ലെന്നായിരുന്നു മറുപടി.
വാഹനം ആർമിയുടെ പാഴ്സൽ വാഹനത്തിൽ അയക്കാമെന്ന് അറിയിച്ചു. ഇതിനുള്ള തുക ആദ്യം ഗൂഗിൾ പേയിലൂടെ വാങ്ങി. ആർമി പാഴ്സലിൽ അയച്ച വിവരങ്ങളുടെ രശീതും അയച്ചുകൊടുത്തു. പിന്നീട് പലതവണയായി ഓരോ കാര്യങ്ങൾ പറഞ്ഞ് പണം വാങ്ങി.
കാർ പറഞ്ഞ സമയത്ത് എത്താതായപ്പോൾ 50,000 രൂപ കൂടി അയക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിൽ സംശയം തോന്നിയാണ് കാറിന്റെ കൂടുതൽ വിവരങ്ങൾ തേടിയത്. വിൽപനക്ക് കാണിച്ചിരുന്ന കാർ കൊട്ടാരക്കര സ്വദേശിയുടേതാണെന്ന് കണ്ടെത്തിയതോടെയാണ് തട്ടിപ്പിനിരയായെന്ന് മനസ്സിലായത്.
അതിനും രണ്ട് മാസം മുമ്പാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്വദേശിയായ അജയ് കൃഷ്ണനും കേശവദാസപുരം സ്വദേശിനിയായ യുവതിക്കും ഇതേതട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടത്. തൃശൂർ പെരുമ്പിലാവ് സ്വദേശി അബ്ദുൾ ഹമീദ് കൊങ്ങാട്ടിൽ ഉടമയായ ആക്ടീവ സ്‌കൂട്ടറിന്റെ ആർസി ബുക്കും മേൽവിലാസവും ചമച്ചായിരുന്നു തട്ടിപ്പ്. ലോക്കൽ അഡ്രസായി തിരുവനന്തപുരത്തെ സ്ഥലം പരസ്യത്തിൽ കാട്ടുകയും ചെയ്തു.
തിരുവനന്തപുരം സ്വദേശികൾ വാഹന പരസ്യം കണ്ട് ഫോണിൽ ബന്ധപ്പെട്ടപ്പോൾ പാങ്ങോട് ക്യാമ്പിലെ പട്ടാളക്കാരനാണെന്നും കോവിഡ് പ്രോട്ടോക്കോൾ കാരണം പുറത്തിറങ്ങാൻ കഴിയില്ലെന്നും അറിയിക്കുകയായിരുന്നു. അഡ്വാൻസായി കൈക്കലാക്കിയത് 5100 രൂപ. പിന്നാലെ തവണകളായി ബാക്കി തുകയും തട്ടിയെടുത്തു. വാഹനവുമായി ആളെത്തും എന്നു പറഞ്ഞായിരുന്നു പണം കൈക്കലാക്കിയത്. പിന്നാലെ ഫോൺ ഓഫായി. ഇതേ തന്ത്രമുപയോഗിച്ച് മലയിൻകീഴ് സ്വദേശി അരുൺപ്രകാശിന്റെ കൈയിൽ നിന്നും 30000 രൂപയും തട്ടിയെടുത്തിരുന്നു. ഇനിയും ഇവരുടെ വലയിൽ വീണ എത്രയോപേർ നമുക്കിടയിലുണ്ട്. പൊലീസിൽ പരാതി നൽകിയവരും നാണക്കേട് ഭയന്ന് പുറത്തു പറയാത്തവരും.
പൊലീസ് കയറാത്ത ഉത്തരേന്ത്യയിലെ തിരുട്ടുഗ്രാമങ്ങൾ
തട്ടിപ്പിന്റെ വേരുകൾ രാജസ്ഥാനും ഹരിയാനയും അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ തിരുട്ടുഗ്രാമങ്ങളിലാണ്. രണ്ടു വർഷം മുൻപ് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയെ തുടർന്ന് കേരള പൊലീസിലെ സൈബർ ടീം രാജസ്ഥാനിലെത്തിയിരുന്നു. പക്ഷേ, രാജസ്ഥാൻ പൊലീസ് സഹകരിച്ചില്ല. കാക്കിയിട്ട ആർക്കും അവിടേക്ക് പ്രവേശനമില്ല. ആരെങ്കിലും അതിനുശ്രമിച്ചാൽ ജീവനോടെ തിരിച്ചുപോകില്ല. അതോടെ കേരളാ പൊലീസിന് മടങ്ങേണ്ടി വന്നു. ഇന്നലെ അവരുടെ പരസ്യം വീണ്ടും ഒഎൽഎക്സിൽ പ്രത്യക്ഷപ്പെട്ടപ്പോൾ മറുനാടൻ സൈബർ സെല്ലിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ തങ്ങൾക്കൊന്നും ചെയ്യാനാവില്ലെന്നും അതാത് സംസ്ഥാനങ്ങളിലെ പൊലീസ് സഹകരിക്കില്ലെന്നും അവർ അവർ വ്യക്തമാക്കി. പണം പോകാതെ അവനവൻ തന്നെ സൂക്ഷിക്കണമെന്നാണ് സൈബർ സെല്ലിന്റെ നിലപാട്.
തട്ടിപ്പിന്റെ രീതിശാസ്ത്രം
വാഹനം വാങ്ങാനായി മുമ്പ് എത്തിയ ആളുകളിൽ നിന്ന് വാങ്ങിയ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചുകൊണ്ടാണ് ഓരോ പുതിയ ഇരയെയും കുടുക്കുന്നത്. അതായത് വാഹനം വാങ്ങാൻ ആഗ്രഹിച്ചെത്തുന്ന ആളുകളോട് തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെടും. ഇതിൽ കൃത്രിമം കാണിച്ച് കരസേനയിൽ ജോലിയുള്ള ആരുടെയെങ്കിലും പേരിലാക്കിയാണ് അടുത്ത ഇരയെ കുടുക്കാൻ ഉപയോഗിക്കുന്നത്. മാത്രമല്ല തട്ടിപ്പ് നടത്താൻ ഉപയോഗിക്കുന്ന മൊബൈൽ നമ്പറുകൾ ഇതേ രേഖകൾ ഉപയോഗിച്ച് തന്നെയാണ് സംഘടിപ്പിക്കുന്നതും. ഇതിലൂടെ കച്ചവടം ഉറപ്പിച്ചതിന് ശേഷം വാഹനം അയയ്ക്കാനുള്ള ചെലവ് മാത്രം വോലറ്റിലേക്ക് നൽകാൻ ആവശ്യപ്പെടും. ഇര വലയിലായാൽ തുകയിൽ കുറവ് വരുത്തിയാണ് പണം ആവശ്യപ്പെടുന്നത്. ഇരുചക്ര വാഹനമാണെങ്കിൽ 3200 മുതൽ 7500 വരെയും. കാർ, ജീപ്പ് എന്നിവയ്ക്ക് 15000 മുതൽ 50000 രൂപ വരെയുമാണ് ചോദിക്കുന്നത്. ഇത്തരത്തിൽ വിശ്വാസം ആർജിച്ചാണ് തട്ടിപ്പ് നടത്തുന്നത്. പൈസ കൈക്കലാക്കി കഴിഞ്ഞാൽ പിന്നീട് സൈറ്റിൽ നിന്ന് പരസ്യം പിൻവലിച്ച് ഇക്കൂട്ടർ സ്ഥലം വിടുകയും ചെയ്യും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍