Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കോമത്ത് മുരളീധരൻ എത്തിയന്റെ ഭാഗമായി സിപിഐ മാന്ധം കുണ്ടിൽ ഉയർത്തിയ പതാക അഴിച്ചു മാറ്റി; സിപിഐ സകലമാന കുറ്റങ്ങളും ചെയ്യുന്നവരെ സ്വീകരിക്കുന്ന പാർട്ടിയെന്ന് കുറ്റപ്പെടുത്തി എവി ജയരാജൻ; കണ്ണൂരിൽ ഇടതുപക്ഷത്ത് തൊഴുത്തിൽ കുത്ത്; സിപിഐയും സിപിഎമ്മും വിമർശന വഴിയിൽ

കോമത്ത് മുരളീധരൻ എത്തിയന്റെ ഭാഗമായി സിപിഐ മാന്ധം കുണ്ടിൽ ഉയർത്തിയ പതാക അഴിച്ചു മാറ്റി; സിപിഐ സകലമാന കുറ്റങ്ങളും ചെയ്യുന്നവരെ സ്വീകരിക്കുന്ന പാർട്ടിയെന്ന് കുറ്റപ്പെടുത്തി എവി ജയരാജൻ; കണ്ണൂരിൽ ഇടതുപക്ഷത്ത് തൊഴുത്തിൽ കുത്ത്; സിപിഐയും സിപിഎമ്മും വിമർശന വഴിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: തളിപ്പറമ്പിൽ സിപിഎം മുൻ വിമത നേതാവ് കോമത്ത് മുരളീധരനെ സിപിഐ സ്വീകരിച്ചതിനെതിരെ അതിരൂക്ഷ വിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ നേതൃത്വം. സകലമാന കുറ്റങ്ങളും ചെയ്യുന്നവർക്ക് കയറി കിടക്കാവുന്ന കൂടാരമാണ് കണ്ണൂരിലെ സി.പി ഐ യെന്ന് എം.വി ജയരാജൻ കുറ്റപ്പെടുത്തി. കീഴാറ്റൂർ മാന്ധം കുണ്ടിൽ സിപിഎം നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു ജയരാജ.

സിപിഎം പുറത്താക്കുന്നവർക്ക് സിപിഐ അഭയം നൽകുന്നു. ഇങ്ങനെയൊരു ഗതികേട് സിപിഐയ്ക്കു വന്നതിൽ വിഷമമുണ്ട്. സിപിഎം പുറത്താക്കിയ കോമത്ത് മുരളീധരൻ സിപിഐയിൽ ചേർന്നതിന് ശേഷം തളിപറമ്പിൽ ആദ്യമായി നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് ജയരാജന്റെ ഘടക കക്ഷി പാർട്ടിക്കെതിരെയുള്ള അതിരൂക്ഷ വിമർശനം. ഇതിനിടെ മാന്ധം കുണ്ട് മേഖലയിൽ ഇരു പാർട്ടികളും തമ്മിലുള്ള ബന്ധം വഷളായിട്ടുണ്ട്.

കോമത്ത് മുരളീധരൻ പാർട്ടിയിലേക്ക് വന്നതിന്റെ ഭാഗമായി സിപിഐ മാന്ധം കുണ്ടിൽ ഉയർത്തിയ പതാക സിപിഎം നേതാക്കളുടെ സാന്നിധ്യത്തിൽ അഴിച്ചു വെച്ചു. സിപിഎം രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തിലാണ് സംഭവം. സിപിഎം പുറത്താക്കിയ തളിപ്പറമ്പ് നോർത്ത് ലോക്കൽ കമ്മിറ്റിയംഗവും മുൻ നഗരസഭാ അധ്യക്ഷനുമായ കോമത്ത് മുരളീധരനും അൻപതോളം പേരും സിപിഐയിൽ ചേർന്നിരുന്നു.

അന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും മന്ത്രിയുമായ എം.വി ഗോവിന്ദനെതിരെ അതിരൂക്ഷമായ വിമർശനമാണ് മുരളീധരൻ അഴിച്ചുവിട്ടത്. പാർത്ഥാസ് കൺവൻഷൻ സെന്റർ ഉടമ ആത്മഹത്യ ചെയ്ത സംഭവത്തിൽ തന്റെ നിലപാട് പാർട്ടിയിൽ തുറന്നു പറഞ്ഞതിനാണ് വേട്ടയാടൽ തുടങ്ങിയത്. പാർത്ഥാസ് ഉടമ സാജൻ ആത്മഹത്യ ചെയ്തത് എന്തിനാണെന്ന് എല്ലാവർക്കുമറിയാം. സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പാർട്ടി നേതാക്കൾക്കുണ്ടായ തെറ്റുകൾ ചൂണ്ടികാണിക്കുക മാത്രമാണ് താൻ ചെയ്തത്. തളിപറമ്പിലെ മൂന്ന് ഡി.സി മെമ്പർമാരാണ് പാർട്ടിയെ നിയന്ത്രിക്കുന്നത്. തളിപറമ്പിലെ പാർട്ടിയെ നിയന്ത്രിക്കുന്നത് ഇവരാണ്. ഇവർക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ അവരെ നശിപിക്കുകയാണ് ചെയ്യുന്നത്. മുഖസ്തുതി പറയുന്നവർക്ക് മാത്രമേ തളിപറമ്പ് സിപിഎമ്മിൽ സ്ഥാനമുള്ളു. നേതാവിന് ചുറ്റും സംരക്ഷണ വലയം തീർക്കുകയാണ് ചിലർ ചെയ്യുന്നതെന്നും കോമത്ത് ആരോപിച്ചിരുന്നു.

18 പാർട്ടി മെമ്പർമാരുൾപ്പെടെ 57 പേരാണ് തനിക്കൊപ്പം പാർട്ടി വിട്ടതെന്ന് കോമത്ത് മുരളീധരൻ വ്യക്തമാക്കി. ലോക്കൽ സെക്രട്ടറിയുടെ വിഭാഗീയ പ്രവർത്തനവും സാമ്പത്തിക അരാജകത്വവും സഹിക്കാവുന്നതിലും അപ്പുറമാണ്. ഏകപക്ഷീയമായാണ് തീരുമാനമെടുക്കുന്നത്. 1983 മുതൽ സിപിഎം മെമ്പറാണ് താൻ. 10 വർഷം ലോക്കൽ സെക്രട്ടറി, 18 വർഷം ഏരിയ കമ്മറ്റി അംഗം, നഗരസഭ വൈസ് ചെയർമാൻ, പ്രതിപക്ഷ നേതാവ് എന്നീ നിലകളിലും പ്രവർത്തിച്ചു. ഞങ്ങളെ ഞങ്ങളാക്കിയത് പാർട്ടിയാണ്. അതിന്റെ പേരിൽ അങ്ങേയറ്റം ബഹുമാനമുണ്ട്.

എന്നാൽ ഉൾപ്പാർട്ടി ജനാപത്യം നിലനിൽക്കുന്ന പാർട്ടിയിൽ പോരായ്മകൾ ചൂണ്ടിക്കാണിച്ചതിന്റെ പേരിൽ താൻ ചിലർക്ക് ശത്രുവായി. തെറ്റായ പ്രവണതകൾക്കെതിരെ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ വ്യക്തിപരമായ ശത്രുത വച്ചു പുലർത്തുകയാണ് അവർ ചെയ്തത്. തെറ്റുകൾ ചൂണ്ടിക്കാണിക്കാതെ മുഖസ്തുതി പറയുന്നവർക്കു മാത്രമേ തളിപ്പറമ്പിലെ സിപിഎമ്മിൽ സ്ഥാനമുള്ളു. പാർത്ഥാസ് ഉടമ സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തെറ്റുകൾ ചൂണ്ടിക്കാണിച്ചതാണ് തന്നോടുള്ള വ്യക്തി വിരോധത്തിന് കാരണമെന്നും മുരളീധരൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP