ജൂനിയർ വിദ്യാർത്ഥിയുടെ മുടി മുറിച്ചു ചെരിപ്പുമാല അണിയിച്ച് കാട്ടാള ആചാരം; നവാഗതരെ വരവേൽക്കുന്നത് ശിലായുഗത്തിലെ പ്രാകൃത മനുഷ്യരെപ്പോലെ; റാഗിങ്ങിന്റെ പേരിൽ തെമ്മാടിത്തം സ്കൂളുകളിലേക്ക്; കാസർകോട് സ്കൂൾ റാഗിങ്ങിൽ പ്രതിഷേധം അലയടിക്കുമ്പോൾ
ബുർഹാൻ തളങ്കര
കാസർകോട് :കുട്ടികളുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കും വേണ്ടി നിരവധി നിയമങ്ങൾ ഉള്ള നാടാണ് നമ്മുടെ നാട്. അദ്ധ്യാപകർ കുട്ടിയെ ഒന്ന് ശാസിച്ചാലും ചെറിയ ശിക്ഷാനടപടികൾ എടുത്താലും പോക്സോ കേസുകളിൽ പെട്ടുപോകുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത് . അതുകൊണ്ടുതന്നെ ഗുരുശിഷ്യ ബന്ധങ്ങൾക്ക് പഴയ വിലയൊന്നും ഇപ്പോളില്ല. എന്തു വേണമെങ്കിലും ആയിക്കോട്ടെ ഞങ്ങൾക്ക് ശമ്പളം കിട്ടിയാൽ മതിയെന്ന് മനോഭാവത്തിലേക്ക് അദ്ധ്യാപകരും തങ്ങളെ ചോദ്യം ചെയ്യാൻ ആർക്കും സാധിക്കില്ലെന്നും എങ്ങിനെയും ഞങ്ങൾക്ക് ജീവിക്കാമെന്ന് മനോഭാവത്തിലെക്കും വിദ്യാർത്ഥികളും എത്തിക്കഴിഞ്ഞു.
ഈയൊരു സാഹചര്യത്തിലേക്ക് അ നമ്മുടെ വിദ്യാഭ്യാസ മേഖലയെ കൊണ്ടെത്തിച്ചതിൽ ഈ സമൂഹത്തിന് വലിയ ഉത്തരവാദിത്വമുണ്ട്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ഒന്നും ഇല്ലാത്ത ഒരു പ്രത്യേകതരം നിയമസംരക്ഷണം ആണ് കേരളത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഒന്നര വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം സ്കൂളുകൾ തുറന്നതോടെ വളരെ ആവേശത്തോടെ സ്കൂളിലേക്ക് എത്തിയ വിദ്യാർത്ഥികളെ സീനിയർ വിദ്യാർത്ഥികൾ വരവേൽക്കുന്ന കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു.
കാസർകോട് ജില്ലയിലെ ചില സ്കൂളുകൾ കേന്ദ്രീകരിച്ച് നടന്ന റാഗിങ്ങ് ആണ് വലിയ ചർച്ചാവിഷയമായി മാറിയത്. പ്രവേശനം നേടിയ ജൂനിയർ വിദ്യാർത്ഥിയുടെ മുടി മുറിച്ചു ചെരിപ്പുമാല അണിയിച്ചുമാണ് വിദ്യാർത്ഥികൾ റാഗിങ്ങെന്ന കാട്ടാള ആചാരം നടപ്പിലാക്കിയത്. ജില്ലയ്ക്ക് തന്നെ അപമാനമാകുന്ന വിധത്തിലാണ് ഉപ്പളയിലെ സ്കൂളിൽ റാഗിങ്ങ് നടന്നതെന്നതിൽ യാതൊരു സംശയവുമില്ല.
പുതുതായി സ്കൂളിലെത്തുന്ന വിദ്യാർത്ഥികളെ റാഗിങ്ങിന്റെ പേരിൽ പീഡിപ്പിക്കുന്ന ദുരാചാരം കേരളത്തിൽ പണ്ട് മുതലേ നിലവിലുണ്ട്. റാഗിങ്ങിനിരയായി വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്ത സംഭവം വരെ കേരളത്തിലുണ്ടായിട്ടുണ്ട്. ജൂനിയർ വിദ്യാർത്ഥികളെ സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്യുന്നതിന് യാതൊരു ന്യായീകരണവുമില്ലെങ്കിലും, ഈ ദുരാചാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പതിറ്റാണ്ടുകളായി നിർവിഘ്നം തുടരുന്നുണ്ട്. പണ്ടുകാലങ്ങളിൽ കോളേജുകൾ കേന്ദ്രീകരിച്ച് നടന്ന റാഗിങ്ങ് പതിയെ സ്കൂളുകളിലേക്കും കടന്നുവന്നത് ഏറെ ഭയപ്പെടുത്തുന്ന കാര്യമാണ്.
പത്താംതരം വരെ സ്കൂളുകളിൽ പഠിച്ച വിദ്യാർത്ഥികൾ പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളുമായാണ് പ്ലസ് വൺ പ്രവേശനം നേടി സ്കൂളുകളിലെത്തുന്നത്. ഈ പ്രതീക്ഷകളെയെല്ലാം തല്ലിക്കെടുത്തുന്ന വിധത്തിലാണ് സീനിയർ വിദ്യാർത്ഥികൾ നവാഗതരെ വരവേൽക്കുന്നത്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പരിഷ്കൃത ജീവിത ക്രമങ്ങൾക്ക് ചേരാത്ത വിധത്തിലാണ് ചില സ്കൂളുകളിലെ റാഗിങ്ങ്. ഇത്തരം റാഗിങ്ങിനിരയാകുന്ന വിദ്യാർത്ഥികൾ വിദ്യാഭ്യാസത്തെയും ഈ സമൂഹത്തെയും അതിലുപരി സ്വന്തം ജീവിതത്തെയും വെറുത്ത് മറ്റു വഴികളിലേക്ക് തിരിയുന്നത് വരെ നമ്മുടെ ഉറക്കം വിട്ടുമാറില്ല .
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെല്ലാം റാഗിങ്ങുണ്ടെന്നത് വസ്തുതയാണെങ്കിലും കാസർകോട് ജില്ലയിൽ റാഗിങ്ങിന്റെ പേരിൽ നടക്കുന്ന തോന്ന്യാസങ്ങൾ സംസ്ഥാനത്ത് മറ്റൊരിടത്തും കാണാത്തതാണ്. നവാഗതരെ വിദ്യാഭ്യാസത്തിന്റെ പുതിയ ലോകത്തേക്ക് പുഞ്ചിരിയോടെ കൈപിടിച്ച് വരവേൽക്കേണ്ടതിന് പകരം കാസർകോട് ജില്ലയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ നവാഗതരെ വരവേൽക്കുന്നത് ശിലായുഗത്തിലെ പ്രാകൃത മനുഷ്യരെപ്പോലെയാണ്.
റാഗിങ്ങെന്ന ദുരാചാരം സ്കൂളുകളിലും കോളേജുകളിലും ഇനിയും തുടരേണ്ടതുണ്ടോയെന്ന് വിദ്യാർത്ഥി സംഘടനകളാണ് ആത്മ പരിശോധന നടത്തേണ്ടത്. റാഗിങ് പോലെ മനുഷ്യത്വരഹിതവും പ്രാകൃതവുമായ നടപടി വേറൊന്നില്ല. അതിനാൽ റാഗിങ്ങിന് നേതൃത്വം നൽകുന്നവരെ പരസ്യമായി തള്ളിപ്പറയാൻ വിദ്യാർത്ഥി സംഘടനകൾ തയ്യാറാകുക തന്നെ വേണം. എന്നാൽ വിദ്യാർത്ഥി സംഘടനകൾ അതിനെ തയ്യാറാവാൻ സാധ്യതയില്ല കാരണം ഇത്തരം നദികൾ നടത്തിയാണ് ഇവർ നേതാക്കന്മാരായത്.
സഹപാഠികളെ റാഗ് ചെയ്ത് രസിക്കുന്നവർ സാഡിസ്റ്റ് മനോഭാവമുള്ളവരാണെന്നതിൽ തർക്കമില്ല. സഹജീവിയോട് ക്രൂരത കാണിച്ച് അതിൽ മനോനിർവൃതി കൊള്ളുന്ന ഒരു തലമുറ വളർന്നുവന്നാൽ നാട്ടിലെ സാമൂഹ്യ വ്യവസ്ഥയുടെ പരിണതി എന്നായിരിക്കുമെന്ന് ഗൗരവതരമായ ചർച്ചകൾ നടക്കേണ്ടിയിരിക്കുന്നു.
അപരനോട് ക്രൂരത കാണിക്കുന്ന മനസ്ഥിതി കൗമാരപ്രായത്തിൽ വളർത്തിയെടുക്കുന്നവർ മുതിർന്ന് കഴിഞ്ഞാൽ എന്നും ചെയ്യാൻ ധൈര്യമുള്ളവരായിത്തീരും. ഇത്തരമൊരു തലമുറയെ വളർത്തിയെടുക്കില്ലെന്ന ദൃഢനിശ്ചയം വീടുകളിൽ നിന്ന് തന്നെ ആരംഭിക്കേണ്ടിയിരിക്കുന്നു. റാഗിങ്ങിനെതിരെ കർശന നിയമമുണ്ടായിട്ടും ഇപ്പോഴും റാഗിങ്ങ് നടക്കുന്നുണ്ടെങ്കിൽ അത് നിയമം നടപ്പാക്കുന്നതിലെ വീഴ്ച തന്നെയാണ്. സഹപാഠികളെ റാഗിങ്ങിന്റെ പേരിൽ പരസ്യമായി ക്രൂരവിനോദങ്ങൾക്കിരയാക്കുന്ന വിദ്യാർത്ഥികളോട് സാരോപദേശകഥകൾ പറഞ്ഞ് ബോധവൽക്കരണം നടത്തുന്നതിന് പകരം നിയമപരമായി നേരിടുക തന്നെ വേണം.
കുടുംബമെന്നത് സമൂഹത്തിന്റെ ചെറിയ യൂണിറ്റാണ്. സമൂഹം നന്നാക്കിയെടുക്കണമെങ്കിൽ കുടുംബങ്ങളിൽ തന്നെ അഴിച്ചുപണി വേണ്ടിവരും. റാഗിങ്ങ് ക്രൂരതയാണെന്ന് മക്കളെ ബോധ്യപ്പെടുത്താൻ രക്ഷിതാക്കളും തയ്യാറാകണം. റാഗിങ്ങിന്റെ പേരിൽ തെമ്മാടിത്തം കാണിക്കുന്നവർക്ക് ചൂടാക്കിയ ചൂരൽ കൊണ്ടുള്ള സമ്മാനം തന്നെയാണ് അഭികാമ്യം.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍