മന്ത്രി വീണ ജോർജിന്റെ ഭർത്താവിന് ദേഹാസ്വാസ്ഥ്യം ഉണ്ടായപ്പോൾ കൊണ്ടുപോയത് കാസർകോട്ട് നിന്ന് പരിയാരത്തേക്ക്; കാസർകോട്ട് ആകെ ഉള്ളത് ജലദോഷവും കൃമികടിയും മാത്രം ചികിത്സിക്കുന്ന വിചിത്രമായ ഉക്കിനടുക്കയിലെ മെഡിക്കൽ കോളേജ്
ബുർഹാൻ തളങ്കര
കാസർകോട് : മന്ത്രിയായ ശേഷം വീണ ജോർജ് ആദ്യമായി കാസർകോട്ട് എത്തിയത് നവംബർ 18 നാണ്.മന്ത്രിക്കൊപ്പം ഉണ്ടായിരുന്ന ഭർത്താവ് ജോർജ് ജോസഫിന് സന്ദർശനത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടൻ തന്നെ ഒപ്പമുണ്ടായിരുന്ന മന്ത്രിയും ഗവ. ഡോക്ടറായ ഡോ. കുഞ്ഞിരാമനും മറ്റും ചേർന്ന് ആദ്യം സർക്കാർ ആശുപത്രിയിലും പിന്നീട് കാസർകോട് കിംസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രാഥമിക ശുശ്രൂഷ നടത്തിയ ശേഷം പരിയാരത്തുള്ള കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. അപ്പോഴാണ് മന്ത്രിക്ക് ആശ്വാസം ആയത്. മന്ത്രിക്ക് ആളും ബലവും ഉള്ളതുകൊണ്ട് മികച്ച ചികിത്സ ലഭ്യമാകാൻ സാധിച്ചു. അതേസമയം സാധാരണക്കാരായ കാസർകോട്ടുകാർക്ക് ഒരു അസുഖം വന്നാൽ എന്ത് ചെയ്യു ? ഒന്നുങ്കിൽ മറ്റു ജില്ലകളെയോ മംഗലാപുരത്തയോ ആശ്രയിക്കേണ്ടേ ഗതികേടിലാണ് ഇവർ. പ്രഖ്യാപിക്കപ്പെട്ട മറ്റു മെഡിക്കൽ കോളേജുകൾ ബഹുദൂരം മുന്നോട്ട് പോവുമ്പോൾ, കാസർകോട് അവഗണനയുടെ നിഴലിലാണ്.
മെഡിക്കൽ കോളേജ് ഉണ്ട്...പക്ഷേ..
കാസർകോട്ട് ജലദോഷവും, കൃമി കടിയും ചികിൽസിക്കാൻ മാത്രം ഉപകരിക്കുന്ന ഒരു മെഡിക്കൽ കോളേജ് ഉണ്ടെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? എന്നാൽ സംഭവം സത്യമാണ്. കാസർകോട് മെഡിക്കൽ കോളജിനാണ് ഈ ദുർഗതി.
കാസർകോടിന് സംസ്ഥാന സർക്കാർ അനുവദിച്ച മെഡിക്കൽ കോളേജിന് ഉക്കിനടുക്കയിൽ തറക്കല്ലിട്ട് നവംബർ 30 ന് എട്ട് വർഷം തികഞ്ഞു. 2013 നവംബർ മുപ്പതിനാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കാസർകോട് മെഡിക്കൽ കോളേജിനായി ഉക്കിനടുക്കയിൽ ശിലയിട്ടത്. ഒമ്പതാം വർഷത്തിലേക്ക് കടക്കുമ്പോൾ ഇവിടെ ആശുപത്രി ബ്ലോക്കിന്റെ നിർമ്മാണം പോലും ഇനിയും പൂർത്തിയാവാൻ ഇരിക്കുന്നതേയുള്ളൂ.
കോവിഡ് ഒന്നാം തരംഗത്തിൽ മന്ത്രിയും കൂട്ടരും വന്ന് പണി തീരത്ത അക്കാദമിക്ക് ബ്ലോക്കിൽ മെഡിക്കൽ കോളേജ് എന്ന ബോർഡ് സ്ഥാപിച്ച് കുറച്ചു കിടകകളും ഡോക്ടർമാരെയും കൊണ്ട് വന്നു. എന്നാൽ കോവിഡ് നിരീക്ഷണ കേന്ദ്രം എന്നതിൽ ഉപരി ഒരു മാറ്റവും ഇവിടെ ഇതുവരെ ഉണ്ടായിട്ടില്ല. ഇറക്കുമതി ചെയ്ത പല ഡോക്ടർമാരെയും ഇപ്പോൾ ഇവിടെ കാണുന്നുമില്ല എന്നതാണ് രസം. വിദേശ രാജ്യങ്ങളിൽ കോവിഡ് വകഭേദമായ ഓമിക്രോൺ കണ്ടെത്തിയ സാഹചര്യത്തിലും, കർണ്ണാടക സർക്കാർ യാത്രാ നിയന്ത്രണങ്ങൾ കടുപ്പിച്ച സാഹചര്യത്തിലും അതിർത്തി ഗ്രാമത്തോട് ചേർന്നുള്ള ഉക്കിനടുക്ക മെഡിക്കൽ കോളേജ് വെറും ഒരു കെട്ടിടമായി ഇപ്പോഴും തുടരുകയാണ്.
കോവിഡ് രണ്ടാം തരംഗത്തിലും ഒന്നാം തരംഗത്തിന്റെ ആദ്യത്തിലും മംഗളൂരുവിലേക്ക് രോഗികളെ എത്തിക്കാൻ പ്രയാസം നേരിട്ട നിരവധി പേരുടെ മരണം സംഭവിച്ച സാഹചര്യത്തിലാണ് ഉക്കിനടുക്ക മെഡിക്കൽ കോളേജിന് ജീവൻ നൽകാനുള്ള പരിശ്രമങ്ങൾക്ക് തുടക്കം കുറിച്ചത്. ജില്ലയിലെ സാധാരണക്കാർക്ക് മെഡിക്കൽ കോളേജിന്റെ സേവനം ലഭ്യമാകണമെങ്കിൽ ഇനിയും ഒരുപാട് സമയവും ദൂരവും താണ്ടേണ്ടതുണ്ട്.
മറ്റുജില്ലകളിൽ മെഡിക്കൽ കോളേജുകൾ മുന്നേറുമ്പോൾ
പത്തനംതിട്ട. ഇടുക്കി, മലപ്പുറം ജില്ലകളിലും കാസർകോടിനൊപ്പമാണ് മെഡിക്കൽ കോളേജ് അനുവദിച്ചത്. മറ്റു ജില്ലകളിലെ മെഡിക്കൽ കോളേജുകളുമായി താരതമ്യം ചെയ്യുമ്പോൾ കാസർകോടിന് അനുവദിച്ച മെഡിക്കൽ കോളേജ് ഉക്കിനടുക്കയിൽ ഇന്നും പിച്ച വെച്ച് നടക്കുകയാണ്. മഞ്ചേരിയിൽ സ്ഥിതി ചെയ്യുന്ന മലപ്പുറം ജില്ലാ ആശുപത്രിയും, ചെറുതോണി പൈനാവിലെ ഇടുക്കി ജില്ലാ ആശുപത്രിയും മെഡിക്കൽ കോളേജുകളായി ഉയർത്തിയപ്പോൾ പത്തനംതിട്ടയിലും, കോന്നിയിലും കാസർകോട്ടും പുതുതായി ആശുപത്രിയും മെഡിക്കൽ കോളേജും അനുവദിക്കുകയായിരുന്നു.
കാസർകോടിനൊപ്പം പ്രഖ്യാപിക്കപ്പെട്ട മറ്റ് മെഡിക്കൽ കോളേജുകളിൽ ചികിത്സാ സൗകര്യങ്ങൾ ലഭ്യമായിട്ട് വർഷങ്ങൾ കഴിയുമ്പോഴും ഉക്കിനടുക്കയിൽ പരിമിതമായ തോതിൽ പോലും ചികിത്സാ സൗകര്യം ലഭ്യമല്ല. അക്കാദമിക് ബ്ലോക്കിൽ ജലദോഷം കൃമി കടി തുടങ്ങിയ നിസ്സാര രോഗങ്ങൾക്കുള്ള ചികിത്സയാണ് ഇപ്പോൾ നൽകി വരുന്നത്. ഉക്കിനടുക്കയിൽ ആശുപത്രി സമുച്ചയത്തിന് 2018 നവംബർ 25 ന് ഉമ്മൻ ചാണ്ടിയിട്ട തറക്കല്ലിന് മുകളിൽ മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു. 67 ഏക്കർ ഭൂമിയിൽ 500 കിടക്കകളുള്ള ആശുപത്രിയാണ് ഇവർ പ്രഖ്യാപിച്ചതെങ്കിലും, ഇതുവരെയായി അക്കാദമിക്ക് ബ്ലോക്ക് മാത്രമാണ് പൂർത്തീകരിച്ചത്. കോവിഡ് തരംഗത്തിൽ അക്കാദമിക്ക് ബ്ലോക്ക് കോവിഡ് ആശുപത്രിയായി പ്രവർത്തിക്കുകയുണ്ടായി എന്നതൊഴിച്ചാൽ, ഇതേവരെ ഒപി വിഭാഗം പോലും നേരാവണ്ണം തുടങ്ങാനായിട്ടില്ല.
മെഡിക്കൽ കോളേജിന് 270 തസ്തികകൾ അനുവദിച്ചതായി അറിയിപ്പുണ്ടായെങ്കിലും ഇതേവരെ പ്രിൻസിപ്പലും സൂപ്രണ്ടുമില്ല. പേരിന് 20 ഡോക്ടർമാരും, 24 നഴ്സ്മാരുമുണ്ട്. ന്യൂറോളജിസ്റ്റ് ഉൾപ്പെടെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമല്ല. ന്യൂറോളജിസ്റ്റിനെ നിയമിക്കുമെന്ന് ഈ മാസം 18 ന് കാസർകോട്ടെത്തിയ ആരോഗ്യ മന്ത്രി പ്രഖ്യാപിച്ചെങ്കിലും, ഒന്നും ഇതുവരെ സംഭവിച്ചില്ല.
പ്രഖ്യാപിക്കപ്പെട്ട മറ്റു മെഡിക്കൽ കോളേജുകൾ ബഹുദൂരം മുന്നോട്ട് പോവുമ്പോൾ, കാസർകോട് അവഗണനയുടെ നിഴലിലാണ്. ഉക്കിനടുക്കയിൽ മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാകുമോ എന്ന ചോദ്യവും അവശേഷിക്കുകയാണ്. വലിയ ഒരു നേതാവ് വന്ന് ചികിത്സ ലഭിക്കാതെ മരണപ്പെടുകയാണെങ്കിൽ ചിലപ്പോൾ ഇതിന് പരിഹാരം ഉണ്ടാകുമെന്ന വിചിത്രമായ ചിന്തയിലേക്ക് വരെ ജനം ഇവിടെ എത്തി കഴിഞ്ഞു. മാത്രമല്ല കാസർകോട് പ്രസിദ്ധികരിക്കുന്ന പത്രങ്ങളിൽ നിന്ന് നമ്പർ വൺ തള്ള് പരസ്യം ഒഴിവാക്കാൻ ഇവർ അഭ്യർത്ഥിക്കുകയും ചെയ്യുന്നു .
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍