ആറു വയസ്സുള്ള കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ചു കൊന്ന രണ്ടാനമ്മ കുറ്റക്കാരി; ജീവിതകാലം മുഴുവൻ അഴിയെണ്ണിയേക്കും; കൂട്ടുനിന്ന പിതാവും കുറ്റക്കാരൻ; ആർതറെ കൊന്നവർക്ക് ജയിൽ
മറുനാടൻ മലയാളി ബ്യൂറോ
പത്തമ്മ ചമഞ്ഞാലും പെറ്റമ്മയാവുകയില്ലെന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കുന്ന സംഭവമായിരുന്നു കുഞ്ഞ് ആർതറിന്റെ കൊലപാതകം. പട്ടിണിക്കിട്ടും മറ്റും ഏറെ ദുരിതങ്ങൾ അനുഭവിപ്പിച്ച ശേഷമാണ് പിതാവ് 29 കാരനായ തോമസ് ഹ്യുഗസും രണ്ടാനമ്മ 32 കാരിയായ എമ്മ ടസ്റ്റിനും ആറുവയസ്സു മാത്രം പ്രായമുള്ള ആർതർ ലാബിഞ്ഞോ-ഹ്യുഗസിനെ കൊന്നത്. ആവർത്തിച്ച് തല ഒരു പരുക്കൻ പ്രതലത്തിൽ അടിച്ചതായിരുന്നു മരണകാരണം എന്ന് കണ്ടെത്തിയിട്ടുണ്ട്.
ആർതറിനെ കൊന്നതിനു ശേഷം ആകുഞ്ഞിന്റെ ജീവനറ്റ ശരീരത്തിന്റെ ചിത്രം തന്റെ മൊബൈലിൽ പകർത്തി എമ്മ തന്റെ കാമുകന് അയച്ചുകൊടുക്കുകയും ചെയ്തു. പിന്നീട് അവർ 999 എന്ന എമർജൻസി നമ്പറിൽ വിളിച്ച് ആർതർ തലയടിച്ചു വീണെന്ന് അറിയിക്കുകയായിരുന്നു. പൊലീസെത്തിയപ്പോൾ വാവിട്ട് നിലവിളിച്ച് കുഞ്ഞ് തലയടിച്ചു വീണതാണെന്ന് പൊലീസിനെ ബോദ്ധ്യപ്പെടുത്താനും ഇവർ ശ്രമിച്ചു.
ഒരു ദിവസം ആശുപത്രിയിൽ ചികിത്സയിലിരുന്നതിനു ശേഷം ആർതർ ഈ ലോകത്തോട് വിടപറഞ്ഞു. കടുത്ത മുറിവുകൾ ഉള്ളതിനാൽ ആ കുരുന്നിന്റെ ജീവൻ രക്ഷിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞതോടെ ജീവൻ രക്ഷാ ഉപകരണങ്ങൾ എടുത്തുമാറ്റുകയായിരുന്നു. ഈ കുഞ്ഞിന്റെ മരണത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ അധികൃതർക്കും കഴിയില്ലെന്നാണ് ബ്രിട്ടീഷ്മാധ്യമങ്ങൾ പറയുന്നത്. അവന്റെ യഥാർത്ഥ അമ്മ തന്റെ കാമുകനെ കുത്തിയതിന്റെ പേരിൽ ജയിലിലായപ്പോൾ ആ കുഞ്ഞിനെ പിതാവിനൊപ്പം തനിച്ചു താമസിക്കാൻ അനുവദിച്ചത് ഭരണകൂടത്തിന്റെ വീഴ്ച്ചയായിട്ടാണ് വിലയിരുത്തുന്നത്.
അതുപോലെ സാമൂഹ്യക്ഷേമ സംഘടനകളുടെ ഭാഗത്തുനിന്നും വീഴ്ച്ചകൾ ഉണ്ടായി. അടുത്തകാലത്ത് മാത്രം പരിചയപ്പെട്ട രണ്ടു കുട്ടികളുടെ അമ്മയായ സ്ത്രീയുമൊത്ത് പിതാവ് ജീവിതമാരംഭിച്ചപ്പോൾ കുഞ്ഞ് ആർതറേയും കൂടെക്കൂട്ടി. അവരുടേ രണ്ടു കുട്ടികളേയും അവരിൽ നിന്നും നേരത്തേ മാറ്റി നിർത്തിയിരിക്കുകയായിരുന്നു. ലോക്ക്ഡൗൺ കാലത്ത് കുഞ്ഞ് ആർതർ കനത്ത പീഡനങ്ങൾക്ക് വിധേയനായപ്പോൾ അവനെ രക്ഷിക്കുവാനുള്ള ചുരുങ്ങിയത് നാലു സന്ദർഭങ്ങളെങ്കിലും പൊലീസും സാമൂഹ്യക്ഷേമ സംഘടനകളും പാഴാക്കി എന്ന ആരോപണവും ഉയരുന്നുണ്ട്.
ആർതറിന്റെ മുത്തശ്ശി അവന്റെ ദയനീയ സ്ഥിതി അറിയിച്ചപ്പോൾ രണ്ട് സന്നദ്ധസേവകർ വീട്ടിലെത്തിയെങ്കിലും അവനെ കാണാതെ മടങ്ങുകയായിരുന്നു. ഇക്കാര്യം പിന്നീട് ആർതർ പഠിച്ചിരുന്ന സ്കൂളിൽ അറിയിച്ചു.. സ്കൂൾ ജീവനക്കാർ സാമൂഹ്യ പ്രവർത്തകരെ വിവരം അറിയിച്ചെങ്കിലും അവന്റെ ദേഹത്തുള്ള പരിക്കുകൾ കളികൾക്കിടെ സംഭവിച്ചതാണെന്നായിരുന്നു അവർ മറുപടി നൽകിയത്. ആർതറിന്റെ ഇളയച്ഛനും തന്റെ സംശയങ്ങൾ പൊലീസിനെ അറിയിച്ചിരുന്നു എന്നാൽ, ആ കുഞ്ഞിന്റെ വീട്ടിലേക്ക് ഇനിയൊരിക്കൽ കൂടി പോയാൽ കോവിഡ് നിയമമനുസരിച്ച് അറസ്റ്റ് ചെയ്ത് ലോക്കപ്പിലടക്കും എന്നായിരുന്നത്രെ പൊലീസ് ഇതിനോട് പ്രതികരിച്ചത്.
അവസാനമായി, പ്രതിയായ എമ്മയുടെ രണ്ടാനച്ഛൻസ്വയം പരിചയപ്പെടുത്താതെ സോഷ്യൽ സർവ്വീസിലേക്ക് ആർതറിന്റെ അവസ്ഥ അറിയിച്ചു. താനാണെന്ന് അറിഞ്ഞാൽ ഒരുപക്ഷെ അത് ആർതറിന് കൂടുതൽ ഉപദ്രവങ്ങൾക്ക് വഴിതെളിക്കുമെന്ന് ഭയന്നാണ് താനാരെന്ന് വെളിപ്പെടുത്താതിരുന്നതെന്ന് അയാൾ പറയുന്നു. ആർതറിന്റെ മരണം നടക്കുന്നതിന് ഏതാനും ആഴ്ച്ചകൾക്ക് മുൻപാണ് ഇത് നടന്നത്. എന്നാൽ, പൊലീസും സോഷ്യൽ സർവ്വീസുമെല്ലാം തികഞ്ഞ നിരുത്തരവാദപരമായ പെരുമാറ്റത്താൽ കുഞ്ഞ് ആർതറിനെ മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നു എന്നാണ് അവന്റെ മാതൃസഹോദരൻ ഇന്നലെ ആരോപിച്ചത്.
ഇഷ്ടമുള്ള ഭക്ഷണം മാത്രമല്ല ഇഷ്ടപ്പെട്ടതെന്തും ആ കുഞ്ഞിൽ നിന്നും എടുത്തുമാറ്റാൻ ആ രണ്ടാനമ്മ മടിച്ചിരുന്നില്ല എന്ന് കോടതി നിരീക്ഷിച്ചു. ചില സി സി ടി വി ദൃശ്യങ്ങളാണ് ഇതിനു തെളിവായത്. അവന്റെ അവസാന നിമിഷങ്ങളും ക്യാമറയിൽ പതിഞ്ഞിരുന്നു. എന്നെ സ്നേധിക്കാൻ ഈ ലോകത്ത് ആരുമില്ലെന്ന് പറഞ്ഞ് വിതുമ്പുന്ന ആ കുഞ്ഞിന്റെ കണ്ണുനീരിനു മുന്നിൽ ബ്രിട്ടൻ നിന്നത് തകർന്ന ഹൃദയത്തോടെയായിരുന്നു. 44 സെക്കന്റിൽ ഏഴുതവണയാണ് ഈ വാക്കുകൾ വിതുമ്പലായി ആ കുഞ്ഞുമനസ്സിൽ നിന്നും പുറത്തുവന്നത്.
ആർതറിനെ സ്ഥിരമായി ഉപദ്രവിച്ചുകൊണ്ടിരുന്ന എമ്മ പലപ്പോഴായി അവന്റെ കരച്ചിൽ ഫോണിൽ രേഖപ്പെടുത്തി ശബ്ദസന്ദേശങ്ങളായി തന്റെ കാമുകനായ ആർതറിന്റെ അച്ഛന് അയച്ചുകൊടുക്കുമായിരുന്നത്രെ. ഏകദേശം 200 ഓളം സന്ദേശങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതും ഇവർക്കെതിരെയുള്ള ശക്തമായ തെളിവായി മാറി. ഏതായാലും ഇവർക്കെതിരെയുള്ള കുറ്റം ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്. ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കാനുള്ള വിധിയായിരിക്കും ഇവർക്കെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. കൂട്ടുപ്രതിയായ ആർതറിന്റെ പിതാവിനും കടുത്ത ശിക്ഷ ലഭിക്കുമെന്നാണ് ഏവരുടെയും പ്രതീക്ഷ.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍