കൊലപാതകം പുനരാവിഷ്കരിച്ച് നാടകീയമായ എൻട്രി; കേസ് ഡയറി കൈമാറാതെ ക്രൈംബ്രാഞ്ച് ഉടക്കിട്ടപ്പോൾ കോടതിയെ സമീപിച്ച് വിജയം; ആർക്കും ഒരുപിടിയും കിട്ടാത്ത കുശാഗ്രബുദ്ധിയോടെ ഉള്ള നീക്കങ്ങൾ; സിപിഎമ്മിന്റെ മുൻ എംഎൽഎയെ വരെ കുടുക്കി സിബിഐ
മറുനാടൻ മലയാളി ബ്യൂറോ
കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐയുടെ നീക്കങ്ങൾ കുശാഗ്ര ബുദ്ധിയോടെ. ഉദുമ മുൻ എംഎൽഎയും സിപിഎം കാസർകോട് ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി കുഞ്ഞിരാമനെ സിബിഐ പ്രതി ചേർത്തതോടെ, സിപിഎമ്മും വിറളി പൂണ്ടു. പാർട്ടി അറിഞ്ഞല്ല പെരിയ ഇരട്ട കൊലപാതകമെന്നും സിപിഎമ്മിന് ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്നും കാസർകോട് ജില്ലാ സെക്രട്ടറി എം വിബാലകൃഷ്ണൻ പറഞ്ഞത് പറ്റിപ്പോയ കോട്ടം തീർക്കാനാണ്. എന്നാൽ, വളരെ നല്ല കണക്കുകൂട്ടലോടെ സാവകാശമുള്ള സിബിഐ നീക്കങ്ങൾ ഈ കേസിൽ നിർണായകമായെന്ന് പറയാതെ വയ്യ.
2019 ഫെബ്രുവരി 17നായിരുന്നു കൃപേഷ്, ശരത്ലാൽ എന്നീ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പെരിയയിൽ വച്ച് കൊല്ലപ്പെട്ടത്. ക്രൈംബ്രാഞ്ചിന്റെ കള്ളക്കളികൾ പൊളിച്ചുകൊണ്ട് രംഗപ്രവേശം. എൻട്രി തന്നെ സംഭവം പുനരാവിഷ്കരിച്ച് കൊണ്ട് നാടകീയമായിട്ടായിരുന്നു.
പെരിയയിലെ കൊലപാതകം നടന്ന കല്യോട്ട് കൂരാങ്കര റോഡിൽ കൊലപാതക ദിവസത്തെ സംഭവങ്ങൾ സംഘം പുനരാവിഷ്കരിച്ചു. നന്ദകുമാരൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവം പുനരാവിഷ്കരിച്ചത്. സംഭവം നടന്ന സ്ഥലത്തെത്തിയ സിബിഐ സംഘം ആദ്യം സ്ഥലം വിശദമായി പരിശോധിച്ചു. പിന്നീട് ശരത്ലാലിന്റെ അച്ഛൻ ശങ്കരനാരായണന്റെ സഹോദരനോടും നാട്ടുകാരോടും വിവരങ്ങൾ ചോദിച്ചറിഞ്ഞു. പിന്നീട് കേസിലെ സാക്ഷികളുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യത്തിൽ സംഭവം പുനരാവിഷ്കരണം നടത്തി.
അന്വേഷണ വിവരങ്ങൾ കൈമാറാതെ ക്രൈംബ്രാഞ്ചിന്റെ കളി
ബൈക്കിൽ സഞ്ചരിച്ചിരുന്ന കൃപേഷ്, ശരത്ലാൽ എന്നിവരെ ആക്രമിച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. 2019 ഒക്ടോബറിൽ കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിയുണ്ടായതിന് പിന്നാലെ അന്വേഷണം ഏറ്റെടുത്തു. എന്നാൽ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഈ വിധിക്കെതിരെ സർക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. വിധി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്യാത്തതിനെ തുടർന്ന് സുപ്രീംകോടതിയിലെത്തിയ സർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതിയും തള്ളുകയായിരുന്നു.
കേസ് ആദ്യം അന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ചിന് ഏഴ് തവണ കത്ത് നൽകിയിട്ടും അന്വേഷണ വിവരങ്ങൾ കൈമാറിയിരുന്നില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് അടിയന്തരമായി ഇവ കൈമാറാനും കേസ് ഡയറി എത്തിക്കാനും സുപ്രീംകോടതിയിലെ ജസ്റ്റിസ് എൽ.നാഗേശ്വർ റാവു അദ്ധ്യക്ഷനായ ബെഞ്ച് ഡിസംബർ 2ന് സർക്കാർ ഹർജി തള്ളിയതിനൊപ്പം നിർദ്ദേശിച്ചു. തുടർന്നാണ് വിശദ അന്വേഷണം സിബിഐ ആരംഭിച്ചത്. പ്രദേശത്തെ സിപിഎം നേതാക്കൾ പ്രതികളായ കേസിൽ ഉന്നത രാഷ്ട്രീയ നേതാക്കൾക്കെതിരായി ശരത്ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കൾ ഉന്നയിച്ച ആരോപണങ്ങളാണ് സിബിഐ മുഖവിലയ്ക്ക് എടുത്തത്
തന്ത്രപൂർവം ചോദ്യം ചെയ്യൽ
പ്രദേശത്തെ തന്നെ സിപിഎം നേതാക്കളും അനുഭാവികളും ഒക്കെ ഉൾപ്പെട്ട കേസായതിനാൽ, വളരെ തന്ത്രപൂർവമായിരുന്നു നീക്കങ്ങൾ. ഇടയ്ക്കിടെ നേതാക്കളെയും പ്രവർത്തകരെയും വിളിച്ചുചോദ്യം ചെയ്യൽ. കൃത്യമായ ഇടവേളകളിൽ വ്യക്തമായ പ്ലാനിങ്ങോടെ നീങ്ങിയപ്പോൾ, ആർക്കും ഒന്നും പിടികിട്ടിയില്ല. തദ്ദേശ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി വി.പി.പി.മുസ്തഫ അടക്കമുള്ള നേതാക്കളെയും സിബിഐ ചോദ്യംചെയ്തു. എന്നാൽ, തങ്ങൾ പ്രതികളായേക്കുമെന്ന് ഒരു സൂചനയും സിപിഎം നേതാക്കൾക്ക് കിട്ടിയില്ല.
ഫെബ്രുവരിയിൽ അന്വേഷണ സംഘം ചട്ടഞ്ചാലിലെ സിപിഎം ഓഫീസിൽ എത്തി പരിശോധന നടത്തി. സിപിഎം ഉദുമ ഏരിയ കമ്മിറ്റി ഓഫീസ് സെക്രട്ടറിയുടെ മൊഴിയെടുത്തു. കമ്മിറ്റി ഓഫീസിലെത്തിയാണ് പരിശോധന നടത്തിയത്. ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധനകൾ നടന്നത്. കൊല നടന്ന കല്യോട്ടും സിബിഐ സംഘം എത്തിയിരുന്നു. കൊലപാതകത്തിന് ശേഷം പ്രതികൾ ധരിച്ചിരുന്ന വസ്ത്രം കത്തിച്ച സ്ഥലത്തും പരിശോധന നടത്തി.
കൊല നടത്തിയതിന് ശേഷം പ്രതികൾ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിൽ താമസിച്ചുവെന്നും ക്രൈം ബ്രാഞ്ച് തയ്യാറാക്കിയ കുറ്റപത്രത്തിലുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ എത്തി പരിശോധന നടത്തിയത്. ഇതിന് പുറമെ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ മൊഴിയെടുത്തു. കേസിലെ 14ാം പ്രതിയാണ് മണികണ്ഠൻ. കൊലപാതകം നടന്ന സമയത്ത് മണികണ്ഠനായിരുന്നു ഉദുമ ഏരിയ സെക്രട്ടറി. 300ലേറെ പേരിൽ നിന്നാണു സംഘം മൊഴിയെടുത്തത്. സംശയിച്ച നൂറുകണക്കിനു ഫോൺകോളുകളും പരിശോധനയ്ക്കു വിധേയമാക്കി. ഇതിന് ശേഷം നാടകീയമായാണ് ഇന്നലെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ അഞ്ചു പാർട്ടി പ്രവർത്തകരെ സിബിഐ അറസ്റ്റ് ചെയ്തത്. വിഷ്ണു സുര, ശാസ്താ മധു, റജി വർഗീസ്, ഹരിപ്രസാദ്, രാജു എന്നിവരാണ് അറസ്റ്റിലായത്. കാസർകോട് ഗസ്റ്റ്ഹൗസിലെ സിബിഐ ക്യാംപ് ഓഫീസിലെ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്.
കേസിൽ ഇന്ന് മുൻ ഉദുമ എംഎൽഎ കെ.വി കുഞ്ഞിരാമനെ പ്രതി ചേർത്തു. സിപിഎം കാസർകോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് കുഞ്ഞിരാമൻ. പ്രതികൾക്ക് വേണ്ട സഹായം ചെയ്തു കൊടുത്തത് കുഞ്ഞിരാമനാണെന്നാണ് സിബിഐ കണ്ടെത്തൽ. ഇരുപത്തൊന്നാം പ്രതിയായിട്ടാണ് അദ്ദേഹത്തെ പട്ടികയിൽ ചേർത്തിരിക്കുന്നത്. പുതുതായി 10 പേരെ കൂടി പ്രതി ചേർത്തിട്ടുണ്ട്
അറസ്റ്റിലായവരിൽ വിഷ്ണു സുര കൊലപാതകത്തിൽ നേരിട്ട പങ്കെടുത്ത പ്രതിയാണെന്നും മറ്റുള്ളവർ കൊലപാതക ഗൂഢാലോചനയിൽ പങ്കെടുത്തവരാണെന്നും സിബിഐ കോടതിയെ അറിയിച്ചു. സിപിഎം ഏരിയ, ലോക്കൽ സെക്രട്ടറിമാരും പാർട്ടി പ്രവർത്തകരും അനുഭാവികളും ഉൾപ്പെടെ നിലവിൽ 19 പേരാണ് കേസിലെ പ്രതികൾ. ഇവരിൽ മൂന്ന് പേർ ജാമ്യത്തിലാണ്. സിപിഐഎം പെരിയ ലോക്കൽ കമ്മിറ്റി അംഗം എ പീതാംബരനാണ് ഒന്നാം പ്രതി.
പാർട്ടി ഒന്നും അറിഞ്ഞില്ല
പാർട്ടി അറിഞ്ഞല്ല പെരിയ ഇരട്ട കൊലപാതകമെന്നും സിപിഎമ്മിന് ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്നും കാസർകോട് ജില്ലാ സെക്രട്ടറി എം വിബാലകൃഷ്ണൻ പറഞ്ഞു. സിപിഎം വിരുദ്ധചേരി നടത്തുന്ന പ്രചാരണമാണ്. രാഷ്ട്രീയ മുതലെടുപ്പിന് സിബിഐ കൂട്ടുനിന്നു. കോൺഗ്രസ് പറഞ്ഞവരെയാണ് പ്രതിചേർത്തതെന്നും എം വിബാലകൃഷ്ണൻ പറഞ്ഞു.
'പീതാംബരൻ എന്നു പറഞ്ഞ ലോക്കൽ കമ്മറ്റി മെമ്പർ ഇതിൽ പ്രതിയാണെന്ന് പറഞ്ഞു. അയാൾ എന്തെങ്കിലും രീതിയിൽ ഇടപെട്ടിട്ടുണ്ടെങ്കിൽ പാർട്ടിയിൽനിന്ന് പുറത്താക്കുമെന്ന് അന്ന് പറഞ്ഞിരുന്നു. മൂന്നു ദിവസം കഴിഞ്ഞപ്പോൾ അയാളെ പുറത്താക്കി. ഒരു ലോക്കൽ കമ്മറ്റി മെമ്പറെ പുറത്താക്കിയെങ്കിൽ അത് പാർട്ടി കാണിച്ച ധീരതയാണ്. കാരണം ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ കൊലപാതകം പാർട്ടി അറിഞ്ഞല്ല. ഇങ്ങനെയൊരു സംഭവം പാർട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടാകില്ല.
സിപിഎം ഈ സംസ്ഥാനത്ത് വളരെ ശക്തമായ പ്രസ്ഥാനമാണ്. അപ്പോൾ സിപിഎമ്മിനെ കടത്തിവെട്ടാൻ ജനങ്ങളെ ശരിയായ രീതിയിൽ സമീപിച്ചിട്ട് കാര്യമില്ല. അതുകൊണ്ട് സിപിഎം ആണ് ഈ കൊലപാതകം നടത്തിയതെന്ന് രാഷ്ട്രീയ മുതലെടുപ്പിനായി അവർ പ്രചരിപ്പിച്ചു.' എം വിബാലകൃഷ്ണൻ പറഞ്ഞു.
Stories you may Like
- ഡൽഹി പണിക്ക് ടാക്സും കൊടുക്കേണ്ട; എല്ലാം കെവി തോമസ് സ്വന്തമാക്കുമ്പോൾ
- ജസ്ന ജീവിച്ചിരിപ്പില്ലെന്ന് പിതാവ് ജയിംസ്
- സോളർ ഗൂഢാലോചനയിൽ ഒന്നാം പ്രതി മുഖ്യമന്ത്രി; സതീശൻ
- മദ്യനയക്കേസിലെ മാപ്പുസാക്ഷി ബിജെപിക്ക് ഇലക്ടറൽ ബോണ്ട് വഴി പണം നൽകി: എഎപി
- സാധാരണക്കാർക്കു വേണ്ടി ആശുപത്രി നിർമ്മിച്ച് നാടകം കളിച്ചു നടക്കുന്ന കൽപ്പണിക്കാരൻ
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ട്രിവാൻഡ്രം ക്ലബിലെ പണം വച്ചുള്ള ചീട്ടുകളി പൊക്കിയതോടെ താവളം മാറി ചൂതാട്ട സംഘം; തിരുവനന്തപുരം നഗരത്തിലെ രണ്ട് ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളി; വർക്കലയിലെ റിസോർട്ടിലും ചീട്ടുകളിക്ക് ബ്രാഞ്ച്; പിന്നിൽ ട്രിവാൻഡ്രം ക്ലബ് സംഘം തന്നെ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍