Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംഘികളും സഖാക്കളും ചേർന്നൊരുക്കുന്ന അവിശുദ്ധ സഖ്യത്തിന്റെ അസംബന്ധ നാടകങ്ങളാണ് കേരളത്തിൽ എന്ന് ബഷീർ വെള്ളിക്കോത്ത്; മുസ്ലിം ലീഗ് നേതാവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ മുമ്പ് യുവതിയുമായി നടത്തിയ അശ്ലീല ഫോൺ സംഭാഷണ ക്ലിപ്പിങ് കുത്തിപ്പൊക്കി സൈബർ ഇടങ്ങൾ

സംഘികളും സഖാക്കളും ചേർന്നൊരുക്കുന്ന അവിശുദ്ധ സഖ്യത്തിന്റെ അസംബന്ധ  നാടകങ്ങളാണ് കേരളത്തിൽ എന്ന് ബഷീർ വെള്ളിക്കോത്ത്; മുസ്ലിം ലീഗ് നേതാവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ മുമ്പ് യുവതിയുമായി നടത്തിയ അശ്ലീല ഫോൺ സംഭാഷണ ക്ലിപ്പിങ് കുത്തിപ്പൊക്കി സൈബർ ഇടങ്ങൾ

ബുർഹാൻ തളങ്കര

മുക്കൂട്: സംഘികളും സഖാക്കളും ചേർന്നൊരുക്കുന്ന അവിശുദ്ധ സഖ്യത്തിന്റെ അസംബന്ധ നാടകങ്ങളാണ് കേരളത്തിലിപ്പോൾ തിമർത്താടുന്നതെന്ന് സംസ്ഥാന മുസ്ലിം ലീഗ് കൗൺസിലറും മുൻ യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രെസിഡന്റുമായ ബഷീർ വെള്ളിക്കോത്ത്. പ്രസ്താവന പുറത്തു വന്നതോടെ ബഷീർ വെള്ളിക്കോത്തിന്റെ പഴയ പഴം പൊരി കഥ കുത്തി പൊക്കിയിരിക്കുകയാണ് സൈബർ ഇടങ്ങൾ. റിയാസ് മൗലവി കൊലപാതകം നടന്ന ദിവസം ഒരു യുവതിയുമായി നടത്തിയ അശ്ലീല ഫോൺ സംഭാഷണത്തിന്റെ റെക്കോഡിങ് ആണ് വീണ്ടും തരംഗമായത്.

ആദ്യം ബഷീർ വെള്ളിക്കോത്തിന്റെ പ്രസ്താവന

മുസ്ലിം ന്യൂനപക്ഷത്തിന്റെ സ്വത്വവും അവർ രാഷ്ട്രീയ ശക്തിയിലൂടെയും സൗഹൃദാന്തരീക്ഷം കാത്തു സൂക്ഷിച്ചും നേടിയെടുത്ത അവകാശാനുകൂല്യങ്ങളും കവർന്നെടുക്കാൻ സംഘികളും സഖാക്കളും ചേർന്നൊരുക്കുന്ന അവിശുദ്ധ സഖ്യത്തിന്റെ അസംബന്ധ നാടകങ്ങളാണ് കേരളത്തിലിപ്പോൾ തിമർത്താടുന്നത്. സ്‌കോളർഷിപ്പ് വിവാദം, നാർക്കോട്ടിക് ജിഹാദാരോപണം, ഹലാൽ വിവാദം തുടങ്ങിയ മുഴുവൻ കാര്യങ്ങളിലും ഈ സഖ്യത്തിന്റെ ഒളി അജണ്ടയാണ് പുറത്ത് വരുന്നത്.

മുസ്ലീങ്ങളെല്ലാം വെട്ടിപ്പിടിക്കുന്നുവെന്ന സംഘി, കൃസംഘി ആരോപണത്തിന്റെയും നാർക്കോട്ടിക്, ഹലാൽ ആരോപണങ്ങളുടെയും കാര്യത്തിൽ വിവാദം തീപിടിച്ചു ധ്രുവീകരണം പൂർണമാകും വരെ മൗന വ്രതമാചരിച്ച മുഖ്യനും നാർക്കോട്ടിക് ആരോപണ കർത്താവിനെ സന്ദർശിച്ച് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച മന്ത്രിമാരും ഹലാലല്ലാത്ത ഭക്ഷണം വിളമ്പുന്ന ഹോട്ടലുകളുടെ പട്ടികയിൽ സംഘികൾ പ്രഥമ സ്ഥാനം നൽകിയ പാരഗണിൽ പോയി ഭുജിച്ച് ഫോട്ടോ പോസ്റ്റുകയും വിവാദമായി തീർന്നിട്ടില്ലാത്ത പന്നി ഇറച്ചി വിളമ്പുകയും ഹലാൽ ബോർഡ് വെക്കരുതെന്നാഹ്വാനം ചെയ്യുകയും ചെയ്ത റഹീം ഡിഫി ഷംസീറാദികളും ഈ അസംബന്ധ നാടകത്തിലെ മികച്ച നടന്മാരാണ്.

മാസങ്ങൾ കഴിഞ്ഞും മൗനം ഭജിക്കുന്ന മുഖ്യന്റെ വൈകിയ ഗീർവാണങ്ങൾ അദ്ദേഹത്തിന്റെ അമേദ്യം അമൃതായി ഭുജിക്കുന്ന മാപ്പിള സഖാക്കളേ സമാധാനിപ്പിക്കാനുള്ള അടവു മാത്രം. സ്‌കോളർഷിപ്പ് അനുപാതം കവർന്നതും, പൗരത്വ വിരുദ്ധ സമരങ്ങൾക്കെതിരെ കൈക്കൊണ്ട കേസുകൾ പിൻവലിക്കുമെന്ന പ്രഖ്യാപനം വിഴുങ്ങിയതും, വഖഫ് ബോർഡ് നിയമനം പി എസ് സി ക്ക് വിട്ടതും, നടപടിക്രമങ്ങൾ യഥാ സമയത്ത് ചെയ്യാത്തതിനാൽ പതിനായിരക്കണക്കിന് മുസ്ലിം വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ സ്‌കോളർഷിപ്പ് നിഷേധിക്കുന്നതുമെല്ലാം ഈ വിവാദത്തിന്റെ മറവിൽ സംഘി സഖാവ് കൂട്ടുകെട്ടിന്റെ അജണ്ടാ പൂർത്തീകരണമാണ് അദ്ദേഹം വിശദീകരിച്ചു. മുക്കൂട് മേഖലാ മുസ്ലിം ലീഗിന് കീഴിൽ പ്രവർത്തിക്കുന്ന സയ്യിദ് അബ്ദുർറഹ്മാൻ ബാഫഖി തങ്ങൾ ചാരിറ്റി സെന്റർ ആസ്ഥാന മന്ദിരോത്ഘാടനവും പൊതു സമ്മേളനവും വിജയിപ്പിക്കുന്നതിന് വേണ്ടി സംഘടിപ്പിച്ച മുക്കൂട് സൗത്ത് മുസ്ലിം ലീഗ് സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ബഷീർ വെള്ളിക്കോത്ത്.

അതേസമയം പ്രസ്താവന പുറത്തുവന്ന പാടേ, ബഷീർ വെള്ളിക്കോത്തിന്റെ പഴം പൊരി കഥ കുത്തി പൊക്കിയിരിക്കുകയാണ് സൈബർ ഇടങ്ങൾ. റിയാസ് മൗലവി കൊലപാതകം നടന്ന ദിവസം ഒരു യുവതിയുമായി നടത്തിയ അശ്ലീല ഫോൺ സംഭാഷണത്തിന്റെ റെക്കോഡിങ് ആണ് വീണ്ടും തരംഗമായത്. അശ്ലീല ഫോൺ സംഭാഷണ വിവാദത്തിൽ പെട്ടത്തോടെ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് സെക്രട്ടറിയും മുസ്ലിം ലീഗ് നേതാവുമായ ബഷീർ വെള്ളിക്കോത്ത് ജമാഅത്ത് സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു. 2019 ൽ ബഷീർ കോഴിക്കോട്ടെ ഹോട്ടൽ മുറിയിലേക്ക് യുവതിയെ ക്ഷണിക്കുന്ന ഫോൺ സംഭഷണമാണ് ആദ്യം പുറത്തു വന്നത്. തുടർന്ന് ഇയാൾ സംയുക്ത ജമാഅത്തിന്റെ സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയപ്പോഴാണ് ബഷീറും യുവതിയും തമ്മിലുള്ള ശബ്ദരേഖയുടെ മുഴുവൻ ക്ലിപ്പിങ്സുകളും പുറത്തായത്. ഇതോടെ പഴം പൊരി ബഷീർ വെള്ളിക്കോത്ത് എന്ന പേരും ഇയാൾക്ക് ലഭിച്ചു . ഉദുമ മാങ്ങാട് സ്വദേശിയായ വീട്ടമ്മയും ബഷീറും തമ്മിലുള്ള ഫോൺ സംഭാഷണം ഇങ്ങനെയിരുന്നു

യുവതിയുടെ ചോദ്യം: 'നിങ്ങക്ക് ...സുഖോന്നല്ലേ...? മലപ്പുറത്തെ മീറ്റിങ് കയിഞ്ഞോ...?

ങ്ഹാ കയിഞ്ഞു. ഇന്ന് ഞാൻ മംഗലാരത്ത് പോന്ന്''

ചോ: ആടെ...ആര്ണ്ട്.

എന്റെ ....മോള്....ഫ്ളാറ്റിലുണ്ട്.

ചോ: അപ്പോ...? നിങ്ങളെ ഭാര്യയോ-?

ഭാര്യയും മംഗലാരത്ത്ണ്ട്.

ചോ: അപ്പോ..പൊരേല് നിങ്ങോ ഒറ്റക്കാ-?

ഒറ്റക്കന്നേ.....

ചോ: നീ...ബെര്ന്നോ-?

ബന്നാല്.

ചോ: അയക്കുടിക്കാരെല്ലാം കണ്ടാല് എന്താക്കും.

സംഭാഷണം പിന്നീട് പരിധി വിടുന്നു.

എന്നെ കിട്ടിയാൽ നീ...എന്തു െചയ്യുമെന്ന് ബഷീർ യുവതിയോട് ചോദിക്കുന്നു.

'നിന്നെക്കിട്ടിയാല്...ഞാൻ എന്തുചെയ്യുമെന്ന് പറഞ്ഞില്ലേ-?

'എന്നെക്കിട്ട്യാല്..നീ എന്തു ചെയ്യുമെന്ന് പറ.? ബഷീർ ചോദിക്കുന്നു.

ഈ ചോദ്യത്തിന് യുവതി തന്ത്രപൂർവ്വം ഒഴിഞ്ഞുമാറുകയാണെന്ന് ശബ്ദരേഖയിൽ മനസ്സിലാകുന്നു.

ടനിന്റെ കാര്യം പറ'' എന്ന് ബഷീർ യുവതിയിൽ സമ്മർദ്ദം ചെലുത്തുമ്പോൾ, 'ഈടെ മാപ്പളയുണ്ടെന്ന് പറഞ്ഞ യുവതി അദ്ദേഹം പല്ലു തേക്കുകയാണെന്ന് കൂടി പറയുന്നുണ്ട്..

കാസർകോട്ട് റിയാസ് മൗലവി കൊല ചെയ്യപ്പെട്ട ദിവസമാണ് സംഭാഷണമെന്ന് ശബ്ദരേഖ തെളിയിക്കുന്നു. ഇത് മുസ്ലിം മത വിശ്വാസികൾക്കിടെയിൽ ഏറെ രോഷത്തിന് ഇടയാക്കി. അതെ സമയം ഫോൺ റെക്കോഡ് പുറത്ത് വന്നതോടെ ആധുനിക സാങ്കേതിക വിദ്യകളെ പഴി ചാരി നേതാവ് എത്തിയതും ചിരി പടർത്തിയിരുന്നു .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP