എയർ ഇന്ത്യ വിമാനത്തിൽ കുഞ്ഞു പിറന്ന സംഭവം; രക്ഷാ ദൗത്യത്തിനു പുതിയ അവകാശികൾ; ആരോഗ്യ പ്രവർത്തകർക്ക് മൊത്തം അപമാനമെന്ന് യഥാർത്ഥ രക്ഷകർ; എൻഎച്ച്എസ് ട്രസ്റ്റുകളെ തെറ്റിദ്ധരിപ്പിച്ചു പുരസ്കാരം സ്വന്തമാക്കാനുള്ള നീക്കമെന്നും ആക്ഷേപം; വിവാദം ഒന്നുമറിയാതെ കുഞ്ഞും മാതാപിതാക്കളും
കെ ആർ ഷൈജുമോൻ, ലണ്ടൻ
കവൻട്രി: എട്ടുകാലി മമ്മൂഞ്ഞിനെ അറിയാത്ത മലയാളികൾ വിരളം ആയിരിക്കും. നാട്ടിലെ ഏതൊരു സംഭവത്തിനും അവകാശി ആയി പ്രത്യക്ഷപ്പെടുന്ന ഇതിഹാസ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ കിടിലൻ കഥാപാത്രം. തനിക്കു യാതൊരു റോൾ ഇല്ലെങ്കിലും മമ്മൂഞ്ഞു ഒന്ന് തല കാണിക്കാൻ അവസരം ലഭിച്ചാൽ ആ സംഭവം തന്റെ പേരിൽ ചേർത്ത് വയ്ക്കും. ബഷീർ കഥാപാത്രത്തെ സൃഷ്ടിച്ചു കടന്നു പോയെങ്കിലും മമ്മൂഞ്ഞിന്റെ സ്വഭാവമുള്ളവരെ തേച്ചൊട്ടിക്കാൻ ഇന്നും മലയാളികൾക്ക് ഏറെയിഷ്ടം എട്ടുകാലി മമ്മൂഞ്ഞിനോടു ഉപമിക്കാൻ തന്നെയാണ്. ഇത്തരത്തിൽ പൊതുവേയുള്ളതു രാഷ്ട്രീയക്കാരും സാമൂഹ്യ പ്രവർത്തകരും സംഘടനാ നേതാക്കളും ഒക്കെ ആണെങ്കിലും യുകെ മലയാളികൾക്കിടയിലെ ആരോഗ്യ പ്രവർത്തകരിലും എട്ടുകാലി മമ്മൂഞ്ഞിനു സമാന സ്വഭാവം ഉള്ളവർ ഉണ്ടെന്നു തെളിഞ്ഞു കൊണ്ടിരിക്കുന്നു.
കഴിഞ്ഞ മാസം ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനത്തിൽ ഏഴു മാസം ഗർഭിണിയായ യുകെ മലയാളി യുവതി കുഞ്ഞിന് ജന്മം നൽകിയ സംഭവമാണ് ഇപ്പോൾ യഥാർത്ഥ രക്ഷ ദൗത്യം ഏറ്റെടുത്തവരെ തള്ളിമാറ്റി പുത്തൻ അവകാശികൾ എത്തിക്കൊണ്ടിരിക്കുന്നത് .സംഭവം നടന്ന ഉടൻ തന്നെ മറുനാടൻ മലയാളി പ്രസിദ്ധീകരിച്ച വാർത്തയിൽ പ്രസവ ശുശ്രൂഷയ്ക്കു നേതൃത്വം നൽകിയ ഡോ ഇർഷാദ്, ഡോ റിച്ചു , സൗത്താംപ്ടണിലെ സീനിയർ നഴ്സ് ആയ ലീല ബേബി എന്നിവരുടെയൊക്കെ പേര് സഹിതം വാർത്ത നൽകിയത് പിന്നീട് ലോകമൊട്ടാകെ വാർത്ത മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ വായനക്കാരിൽ എത്തിക്കുക ആയിരുന്നു. വ്യോമയാന രംഗത്ത് പ്രവർത്തിക്കുന്ന ആയിരക്കണക്കിന് വെബ്സൈറ്റുകളിലും സംഭവം വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട് .
ഈ വാർത്തകളിൽ ഒക്കെ പേര് നൽകിയ രണ്ടു ഡോക്ടർമാരുടെയും നാല് നഴ്സുമാരുടെയും ധീരതയാണ് വാഴ്ത്തുന്നത്. കാരണം മുഴുവൻ ആശുപത്രി സംവിധാനം ഉപയോഗിച്ചാൽ പോലും വലിയ അപകട സാധ്യതയുള്ള പ്രസവം ഒരു കൊച്ചു കത്രിക പോലും ലഭിക്കാൻ പ്രയാസം നേരിട്ട ഘട്ടത്തിൽ നിർണായക തീരുമാനത്തിലൂടെ സധൈര്യം നേരിട്ട മെഡിക്കൽ പ്രൊഫഷനുകളുടെ ഇച്ഛാശക്തിയെ നിശ്ശേഷം അപകീർത്തിപ്പെടുത്തും വിധമാണ് യുകെ മലയാളികളായ അതേ വിമാനത്തിൽ യാത്ര ചെയ്തു എന്ന് അവകാശപ്പെടാൻ മാത്രം യോഗ്യതയുള്ള സ്റ്റോക് ഓൺ ട്രെന്റിലെ മിഡ്ലാൻഡ്സ് ഹോസ്പിറ്റലിൽ ജോലി ചെയുന്ന ഒരു വനിതാ ഡോക്ടറും ഓക്സ്ഫോർഡ് എൻഎച്എസ് ഹോസ്പിറ്റലിലെ ഒരു നേഴ്സും തങ്ങളുടെ വീര കൃത്യമായി യുകെയിൽ മടങ്ങി എത്തിയപ്പോൾ അവതരിപ്പിക്കുന്നത്. എന്നാൽ ഇവർ പറയും പോലെയാണ് കാര്യങ്ങൾ എങ്കിൽ ലോകമൊട്ടാകെ എത്തിയ വാർത്തകളിൽ എന്തുകൊണ്ട് ഇവരുടെ സാന്നിധ്യം പരാമർശിക്കുന്നില്ല എന്ന ചോദ്യത്തിൽ തന്നെ ഈ പുതിയ അവകാശവാദം സംബന്ധിച്ചു കാര്യമായ സംശയം ഉയരുകയാണ്.
മാത്രമല്ല എയർ ഇന്ത്യയും നെടുമ്പാശേരി വിമാനത്താവള അധികൃതരും ഒക്കെ ഡോ ഇർഷാദ്, ഡോ റിച്ചു, ലീല ബേബി എന്നിവരുടെയൊക്കെ പേരുകൾ പറയുമ്പോൾ ഇപ്പോൾ രംഗത്തുള്ളവരുടെ പേരുകൾ ഒന്നും ആ ലിസ്റ്റിൽ ലഭ്യമല്ല. വാർത്ത എത്തി രണ്ടു നാൾ കഴിഞ്ഞാണ് കേരളത്തിൽ പാർട്ടി പ്രവർത്തകനായ അച്ഛന്റെ സ്വാധീനം ഉപയോഗിച്ച് ഓക്സ്ഫോർഡ് മലയാളിയായ നഴ്സ് കേരളത്തിലെ ഒരു പാർട്ടി പത്രത്തിൽ സ്വന്തം പേരുമാത്രം വച്ച് വാർത്ത നൽകിയത്. മറ്റെല്ലാ മാധ്യമങ്ങളും രക്ഷാ ദൗത്യം ഏറ്റെടുത്ത സംഘത്തിന്റെ ചിത്രങ്ങൾ സഹിതം വാർത്ത നൽകിയപ്പോൾ പാർട്ടി പത്രത്തിന് അതൊരു നഴ്സിന്റെ മാത്രം വീരകൃത്യമായി മാറുകയായിരുന്നു .
കുറച്ചുകൂടി കടന്ന കയ്യായിപ്പോയി കഴിഞ്ഞ ദിവസം സ്റ്റോക് ഓൺ ട്രെന്റിൽ സംഭവിച്ചത്. അവധി കഴിഞ്ഞു യുകെയിൽ മടങ്ങിയെത്തിയ മലയാളി ഡോക്ടർ ഇനി വാർത്ത മാധ്യമങ്ങളെ സത്കീർത്തിക്കു വേണ്ടി സമീപിക്കുന്നതിൽ കഥയിലെന്നു മനസിലാക്കി നേരെ എൻഎച്എസിന്റെ മുന്നിലാണ് എത്തിയത് .രണ്ടു മാസമായ സംഭവം മിഡ്ലാൻഡ്സ് ഹോസ്പിറ്റൽ ട്രസ്റ് തങ്ങളുടെ വെബ്സൈറ്റ് പേജിലൂടെയാണ് ലോകത്തോട് വിളംബരം ചെയ്യുന്നത്. എന്തായാലും ട്രസ്റ്റ് നൽകിയ വാർത്താ വിവരണത്തിൽ പ്രസ്തുത ഡോക്ടറുടെ പേരാണ് മുഴച്ചു നില്കുന്നതെങ്കിലും പ്രസവ ശുശ്രൂഷ നൽകിയ മുഴുവൻ ടീമും ഒന്നിച്ചു നിൽക്കുന്ന ഫോട്ടോ പ്രസിദ്ധീകരിക്കാൻ ഉള്ള സാമാന്യ മര്യാദ കാണിച്ചിട്ടുണ്ട്. മാത്രമല്ല താനൊറ്റയ്ക്കാണ് ഇക്കാര്യം ഒക്കെ ചെയ്തതെന്നും കുമരകം നഴ്സിനെ പോലെ അവകാശവാദം ഉന്നയിച്ചിട്ടുമില്ല.
എന്നാൽ ഈ രണ്ടു സംഭവങ്ങളും യുകെ മലയാളികൾക്കിടയിൽ സാമൂഹ്യ മാധ്യമങ്ങളിലും വൻപ്രചാരണം നേടിയ നിലയ്ക്ക് വിമാനത്തിലെ മറ്റു യാത്രക്കാരും ഇനി അവകാശവാദവും ആയി എത്തുമോ എന്നാണ് പലരും സംശയം പങ്കിടുന്നത്. എന്നാൽ വിമാനത്തിൽ പ്രസവിച്ച യുവതിയും ഭർത്താവും ഈ കോലാഹലം ഒന്നും അറിയുന്നില്ല എന്ന് മാത്രമല്ല അടിയന്തിരമായി ജർമനിയിൽ ചികിത്സ തേടേണ്ടി വന്നതിന്റെ ഭാരിച്ച ചെലവ് എങ്ങനെ അടയ്ക്കുമെന്ന ആശങ്കയിലുമായിരുന്നു കഴിഞ്ഞ ദിവസങ്ങളിലും. പുത്തൻ അവകാശവാദക്കാരാകട്ടെ അത്തരം കാര്യങ്ങൾ ഒന്നും അറിയുന്നു പോലുമില്ല. മാത്രമല്ല, സംഭവത്തെ തുടർന്ന് താൽക്കാലികമായി രൂപം നൽകിയ രക്ഷാപ്രവർത്തകരുടെ വാട്സാപ്പ് കൂട്ടായ്മയിലും ഇവരുടെ സാന്നിധ്യം ഉണ്ടായിട്ടില്ല.
സാമൂഹ്യ മാധ്യമങ്ങളിലും വാർത്ത മാധ്യമങ്ങളിലും ഇത്ര പ്രാധാന്യം ലഭിച്ച സംഭവം സ്വന്തം സത്കീർത്തിക്കു വേണ്ടി ഒട്ടിച്ചു വയ്ക്കാൻ തയ്യാറെടുക്കുന്നവർ എൻഎച്എസിൽ സമ്മർദം ചെലുത്തി രാജ്യത്തെ പ്രധാന പുരസ്കാരങ്ങൾ സംഘടിപ്പിച്ചെടുക്കാനുള്ള ശ്രമം ആണെന്നും ആക്ഷേപം ഉയർന്നിരിക്കുകയാണ്. ഇതോടെ പ്രസ്തുത എൻഎച്എസ് ട്രസ്റ്റിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്ന ജീവനക്കാർക്കെതിരെ പരാതിയും യഥാർത്ഥ വസ്തുതയും അറിയിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ആരോഗ്യ മേഖലയിൽ സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിച്ചു ആത്മാർത്ഥ ജോലി ചെയ്യുന്നതിന് അനവധി പുരസ്കാരം നേടിയിട്ടുള്ള യുകെ മലയാളികൾക്കിടയിൽ കറുത്ത പാടായി ആരൊക്കെ ഇനി ഉയർത്തെഴുന്നേൽക്കും എന്ന ചോദ്യം കൂടിയാണ് ഓക്സ്ഫോർഡിലും സ്റ്റോക് ഓൺ ട്രെന്റ് ഹോസ്പിറ്റൽ ട്രസ്റ്റിനും മുന്നിൽ എത്താനിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍