അനുപമയുടെ വിജയത്തെ ഏറ്റെടുത്ത് ബിബിസിയും; വാർത്തയിൽ പിതാവ് ജയചന്ദ്രനെ പരിചയപ്പെടുത്തിയത് മലയാളത്തിൽ; സ ജയചന്ദ്രൻ പാർട്ടി ട്രെഷറർ എന്ന് മലയാളത്തിൽ അടിക്കുറിപ്പെഴുതിയതു കൗതുകമായി
കെ ആർ ഷൈജുമോൻ, ലണ്ടൻ
കവൻട്രി:കേരളത്തിലെ ആനുകാലിക സംഭവ വികാസങ്ങൾ ബിബിസി റിപ്പോർട്ട് ചെയ്യുന്നത് ഇപ്പോൾ പുതുമയല്ല. ശബരിമല വിവാദക്കാലം മുതൽ തുടർച്ചയായി കേരളത്തിൽ സമകാലിക സംഭവങ്ങൾ ലോകമെങ്ങും ചർച്ചയ്ക്കു എത്തിക്കുന്നു. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും ലഭിക്കാത്ത വാർത്ത ശ്രദ്ധയാണ് ബിബിസി കേരളത്തിന് നൽകുന്നത്. കേരളത്തിലെ മാധ്യമങ്ങൾക്കു പോലും കണ്ടെത്താൻ കഴിയാതിരുന്ന വാർത്ത സ്കൂപ്പുകളാണ് ഇത്തരത്തിൽ ബിബിസി കേരളത്തിൽ നിന്നും കണ്ടെത്തുന്നത് .
കഴിഞ്ഞ ഒരു മാസത്തിലേറെയായി കേരളത്തിലെ മാധ്യമങ്ങൾ ഏറ്റെടുത്ത അനുപമ എന്ന യുവതിയുടെയും സകല മാനദണ്ഡങ്ങളും കാറ്റിൽ പറത്തി അവരുടെ കുഞ്ഞിനെ ദത്തു നല്‍കിയതുമാണ് കുട്ടിയെ അമ്മയ്ക്ക് തിരിച്ചു കിട്ടിയപ്പോൾ ബിബിസി വാർത്തയാക്കുന്നത്. കേരളത്തിലെ മാധ്യമങ്ങൾ ബോധപൂർവം അനുപമയെയും കുഞ്ഞിനേയും കേന്ദ്രീകരിക്കുമ്പോൾ ബിബിസി കൂടുതൽ ശ്രദ്ധ നൽകുന്നത് വിഷയത്തിലെ വില്ലൻ ആയ അനുപമയുടെ അച്ഛൻ ജയചന്ദ്രന് നേരെയാണ്. ഇയാൾ പാർട്ടിയുടെ വലിയ നേതാവാണെന്ന് മലയാളത്തിൽ ഫോട്ടോക്ക് അടിക്കുറിപ്പ് നൽകിയാണ് വാർത്തയിൽ ബിബിസി ഇപ്പോൾ വ്യത്യസ്തമാകുന്നത്. ബിബിസിയുടെ ഓൺലൈൻ വായനക്കാരിൽ മലയാളികൾ വളരെ ചെറിയ പങ്കു ആണെങ്കിലും'' സ പിഎസ് ജയചന്ദ്രൻ ട്രഷറർ ''എന്ന് വലിയ അക്ഷരങ്ങളിൽ പ്രിന്റ് ചെയ്തിരിക്കുന്നത് ഒരിക്കലും തെറ്റായി കടന്നു കൂടിയതാകില്ല.
കുഞ്ഞിന് വേണ്ടി ഒരു വർഷം നീണ്ട അനുപമയുടെ പോരാട്ടം വിശദമാക്കിയാണ് ബിബിസി വാർത്ത തുടങ്ങുന്നത്. ബിബിസി ഡൽഹി പ്രതിനിധി സൗത്തിക് ബിശ്വാസും കേരള പ്രതിനിധി അഷ്റഫ് പടന്നയിലും ചേർന്നാണ് രാഷ്ട്രീയ ഉൾപ്പിരിവുകൾ നിറഞ്ഞ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ടാഴ്ചയോളം കോരിച്ചൊരിയുന്ന മഴയത്തു പകൽ നിന്നും രാത്രി സമീപം പാർക്ക് ചെയ്തിരുന്ന ഓമ്നി വാനിലേക്ക് എത്തിയുമാണ് രാപ്പകൽ സമരം അനുപമ വിജയിപ്പിച്ചെടുത്തത് എന്നും ബിബിസി വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 19 നു കുഞ്ഞിന് ജന്മം നൽകിയ അനുപമ ഒരു വർഷവും ഒരു മാസവും പിന്നിട്ട ശേഷമാണു തന്റെ കുട്ടിയ ആദ്യമായി കാണുന്നത്. അനുപമയുടെ കുഞ്ഞിന്റെ അച്ഛനായ അജിത് ദളിതനായതാണ് അധഃസ്ഥിതരുടെ പാർട്ടിയെന്ന് പറയുന്ന സിപിഎം നേതാവ് കൂടിയായ അനുപമയുടെ അച്ഛൻ ജയചന്ദ്രനെ വിറളി പിടിപ്പിച്ചത് എന്നും ബിബിസി തുറന്നു കാട്ടുന്നു.
കുഞ്ഞു പിറന്നതോടെ അമ്മയെയും കുഞ്ഞിനേയും വേർപിരിച്ച മുത്തച്ഛൻ ജയചന്ദ്രൻ അനുപമയെ 200 കിലോമീറ്റർ ദൂരത്തിൽ തറവാട്ടിൽ എത്തിക്കുക ആയിരുന്നു. ആ സമയം എല്ലാം കുഞ്ഞു സുരക്ഷിതമാണ് സഹോദരിയുടെ വിവാഹ ശേഷം കുഞ്ഞുമൊത്തു കഴിയാം എന്ന് വാക്കും നൽകിയിരുന്നു. എന്നാൽ ഫെബ്രുവരിയിൽ സഹോദരിയുടെ വിവാഹത്തിന് വീട്ടിൽ എത്തിയപ്പോഴാണ് സംസാരത്തിനിടയിൽ തനിക്കു കുഞ്ഞിനെ നഷ്ടമായി എന്ന് അനുപമ ആദ്യം തിരിച്ചറിയുന്നത്. തുടർന്ന് പരാതിയുമായി പൊലീസിൽ എത്തിയപ്പോൾ കുഞ്ഞിനെ അനുപമ സ്വമേധയാ ദത്തു നൽകി എന്നാണ് അച്ഛൻ നൽകിയ വിവരം എന്ന് പൊലീസ് വ്യക്തമാക്കുക ആയിരുന്നു. എന്നാൽ കുഞ്ഞിനെ ''അനധികൃതം'' എന്നേ വിശേഷിപ്പിക്കാനാവൂ എന്നാണ് ജയചന്ദ്രൻ ബിബിസിയോട് വ്യക്തമാക്കിയത്. പ്രസവ ശേഷം അനുപമയുടെ മാനസിക, ശാരീരിക നിലയും തൃപ്തികരം അല്ലെന്നും ജയചന്ദ്രൻ ആരോപിച്ചിരുന്നു.
അജിത്തും അനുപമയ്ക്കും സാമ്പത്തികമായി ഇടത്തരം കുടുംബത്തിന്റെ സംരക്ഷണവും ജോലിയും ഉള്ളതിനാൽ ജാതിയല്ലാതെ മറ്റൊരു കാരണവും ഈ സംഭവത്തിനൊപ്പം കൂട്ടിവായിക്കാനില്ല എന്നാണ് ബിബിസി നിരീക്ഷണം .അനുപമയുടെ അച്ഛൻ ബാങ്ക് മാനേജരും പാർട്ടി പ്രാദേശിക നേതാവും മുത്തച്ഛനും മുത്തശ്ശിയും ജനപ്രതിനിധികൾ ആയിരുന്നു എന്നും ബിബിസി വ്യക്തമാക്കുന്നുണ്ട്. അജിത്തും അനുപമയും പുരോഗമന പ്രസ്ഥാനം എന്ന് പറയപ്പെടുന്ന് സിപിഎം അനുഭാവികൾ ആയിട്ടും ഇങ്ങനെയൊക്കെ സംഭവിച്ചതിൽ എന്ത് ന്യായീകരണമാണ് പാർട്ടിയും സർക്കാരും നല്കാൻ ഉദ്ദേശിക്കുന്നത് എന്നും വരികൾക്കിടയിൽ ഒളിഞ്ഞിരിക്കുന്നു. പഠിച്ച കോളേജിൽ പാർട്ടി വിദ്യാർത്ഥി യൂണിയൻ സാരഥി ആയി അനുപമ എത്തിയതും അജിത് യുവജന പ്രസ്ഥാനത്തിൽ നേതൃ നിരയിൽ പ്രവർത്തിച്ചതും ഒക്കെ വിശദമായ റിപ്പോർട്ടിൽ ബിബിസി വിവരിക്കുന്നു .
കേരളത്തിലെ പല മാധ്യമങ്ങളും സദാചാര വിഷയത്തിന് മുൻഗണന നല്കിയപ്പോഴും ജാതി വിവേചനത്തിന് എതിരെ നവോദ്ധാന സമരം നടത്തിയ സർക്കാർ തന്നെ അധികാരത്തിൽ ഇരിക്കുമ്പോഴാണ് ഒരമ്മക്ക് മഴയത്തു രാപ്പകൽ സമരം നടത്തേണ്ടി വന്നത് എന്നാണ് ബിബിസിയുടെ നിരീക്ഷണം. മലയാളികൾ സോഷ്യൽ മീഡിയയിലും സദാചാരം പറഞ്ഞു ഇപ്പോഴും അനുപമയെ കൊത്തിവലിക്കുമ്പോഴും ആരും ഈ സംഭവത്തിലെ ജാതീയത തുറന്നു കാട്ടാൻ തയ്യാറല്ല എന്നതും മലയാളിയുടെ കപട മുഖം ഒരിക്കൽ കൂടി വലിച്ചു കീറപ്പെടുകയാണ്. ഉയർന്ന സമുദായത്തിലെ ഒരു പെൺകുട്ടി താഴ്ന്ന സമുദായത്തിലെ ഒരാളെ സ്നേഹിക്കാനോ വിവാഹേതര ബന്ധം സ്ഥാപിക്കാനോ പാടില്ലെന്ന മലയാളിയുടെ ചിന്തകൾ ഈ കേസിൽ നിറഞ്ഞു നിൽപ്പുണ്ട്. ഇത് വെറും വീട്ടുകാര്യം എന്ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ പറഞ്ഞു നിസാരവൽക്കരിക്കാൻ നോക്കിയപ്പോഴും സമര ചൂട് കത്തിച്ചു നിർത്താൻ മാധ്യമങ്ങൾക്കായതാണ് അനുപമയ്ക്ക് സ്വന്തം കുഞ്ഞിനെ തിരികെ ലഭിക്കാൻ കാരണമായത്.
ചൈനയിൽ നിന്നും പാർട്ടി ഉൾപ്പെട്ട വാർത്തകൾ പുറത്തു വരുമ്പോഴും പാർട്ടി നേതാക്കളെ ബിബിസി ഇത്തരത്തിൽ തുറന്നു കാട്ടാറുണ്ട് . സർക്കാരിനെക്കാളും ഭരണത്തിൽ പാർട്ടിയാണ് മേൽക്കോയ്മ സ്ഥാപിക്കുന്നത് എന്നതു വായനക്കാരിൽ എത്തിക്കുകയാണ് ഇത്തരം വാർത്തകളിൽ ബിബിസി ബോധപൂർവം ചെയ്യുന്നതും. ലോകത്തെവിടെ കമ്മ്യുണിസ്റ് സർക്കാരുകൾ ഉണ്ടായാലും അവിടെയൊക്കെ പാർട്ടിയുടെ കരങ്ങൾ സർക്കാരിനെ വരിഞ്ഞു മുറുക്കാൻ ഉണ്ടാകും എന്നാണ് വരികൾക്കിടയിൽ ബിബിസി പറഞ്ഞുവയ്ക്കുന്നത്. അടുത്തിടെ ചൈനീസ് റിയൽ എസറ്റേറ്റ് രംഗം തകരാൻ ഉള്ള സാദ്ധ്യതകൾ റിപ്പോർട്ട് ചെയ്തപ്പോഴും ബിബിസി അതിൽ പാർട്ടിയുടെ കരുത്തരായ നേതാക്കളുടെ സാന്നിധ്യം തുറന്നു കാട്ടിയിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍