റെന്റ് എ ബൈക്കിൽ എത്തി കുട്ടിയുമായി മുങ്ങി; പ്രത്യേകിച്ച് ജോലിയില്ലാത്ത ഇയാൾക്ക് അണ്ടർ വേൾഡുമായും അടുത്ത ബന്ധം; കണ്ണൂരും ബംഗ്ലൂരുവിലും അരിച്ചു പെറുക്കിയിട്ടും പൊലീസിന് നന്ദകുമാറിനെ കണ്ടെത്താനാകുന്നില്ല; സനുമോഹൻ 'മോഡൽ' സംശയവും ശക്തം; നാലു വയസ്സുകാരന് വേണ്ടിയുള്ള അന്വേഷണം പൊലീസ് മതിയാക്കുമ്പോൾ
വിഷ്ണു ജെജെ നായർ
തിരുവനന്തപുരം: ഏറെ നിഗൂഡതകൾ നിറഞ്ഞതാണ് കൊച്ചിയിലെ 13കാരിയായ വൈഗയുടെ മരണവും പിതാവ് സനു മോഹന്റെ തിരോധാനവും അറസ്റ്റും. മകളെ വകവരുത്തിയ ശേഷം തന്നെ തട്ടിക്കൊണ്ടുപോയെന്ന് വരുത്തി തീർക്കാനാണ് സനു മോഹൻ ശ്രമിച്ചത്. പക്ഷേ മാധ്യമ ഇടപെടലുകൾ കള്ളം പൊളിച്ചു. എന്നാൽ ഈ സംഭവവും പൊലീസിന്റെ കണ്ണു തുറപ്പിക്കുന്നില്ല. തിരുവനന്തപുരത്ത് മറ്റൊരു കുട്ടിയെ അച്ഛൻ ഇതേ തരത്തിൽ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പൊലീസിന് തുമ്പൊന്നും കണ്ടെത്താനുമാകുന്നില്ല.
സ്വന്തം കുഞ്ഞുങ്ങളെ അച്ഛനമ്മമാർ അപായപ്പെടുത്തിയ വാർത്തകൾ കാണുമ്പോൾ ആര്യങ്കോട്ടുള്ള ഈ അമ്മയുടെ ഉള്ളിലൂടെ ആശങ്കയുടെ ഒരു കൊള്ളിയാൻ കടന്നുപോകും. അമ്മയുടെ നാലുവയസുകാരൻ മകനെ അച്ഛൻ തട്ടിക്കൊണ്ടുപോയിട്ട് ഒരാഴ്ച്ചയാകുന്നു. ഇതുവരെയും കാണാതായ മകനേയോ തട്ടിക്കൊണ്ടുപോയ നന്ദകുമാറിനേയോ പറ്റി ഒരു തുമ്പും കണ്ടെത്താൻ കേസന്വേഷിക്കുന്ന ആര്യങ്കോട് പൊലീസിന് കഴിഞ്ഞിട്ടില്ല.
ആര്യങ്കോട് എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കണ്ണൂർ, മംഗലാപുരം, ബാംഗ്ലൂർ എന്നീ നഗരങ്ങളിലെ തിരച്ചിൽ നിർത്തി കഴിഞ്ഞ ദിവസം തിരിച്ചെത്തി. ഇതുവരെയും ഇരുവരും എവിടെയാണെന്നതിനെ കുറിച്ച് യാതൊരു അറിവും അവർക്ക് ലഭിച്ചിട്ടില്ല. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും അന്നേ ദിവസം യാത്ര ചെയ്തവരുടെ കൂട്ടത്തിൽ നന്ദകുമാറും കുട്ടിയും ഉള്ളതായി കണ്ടെത്തിയിട്ടില്ല. ഇത്തരത്തിലുള്ള ഒരു അച്ഛനും മകനും തമ്പാനൂരിൽ നിന്നും യാത്ര പുറപ്പെടുന്ന കെഎസ്ആർടിസി ബസുകളിൽ കയറിയിട്ടില്ലെന്നും പൊലീസ് പറയുന്നു. എന്നാൽ മറ്റ് സ്റ്റേഷനുകളിൽ നിന്നും അവർ ട്രയിനിലും ബസിലും കയറാനുള്ള സാധ്യതയും അവർ തള്ളിക്കളയുന്നില്ല.
കണ്ണൂരിലെ നന്ദകുമാറിന്റെ കുടുംബവീട്ടിൽ പരിശോധന നടത്തിയ പൊലീസ് അവരവിടെ എത്തിയിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്. മംഗലാപുരത്തും ബാംഗ്ലൂരും അന്വേഷണത്തിനായി എത്തിയ പൊലീസ് സംഘത്തിന് ഒരു തുമ്പും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ നന്ദകുമാറിനൊപ്പം എത്തിയ സഹോദരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ട ആര്യങ്കോട് സർക്കിൾ ഇൻസ്പെക്ടറുടെ പ്രവർത്തിയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. കുട്ടിയെ കാണാതായി ഒരാഴ്ച്ചയായിട്ടും കുട്ടിയെ പറ്റി ഒരറിവുമില്ലാത്തതാണ് അമ്മ ചിത്രയെ ആശങ്കയിലാക്കുന്നത്.
കഴിഞ്ഞ 23-ാം തീയതിയാണ് നന്ദകുമാർ കുട്ടിയെ കാണാനെന്ന വ്യാജേന സഹോദരനൊപ്പം ചിത്രയുടെ വീട്ടിലെത്തി കുട്ടിയുമായി കടന്നുകളഞ്ഞത്. ഭർത്താവുമായി പിരിഞ്ഞ് മകനോടൊപ്പമാണ് കഴിഞ്ഞ എട്ട് മാസമായി ചിത്ര ആര്യങ്കോടുള്ള വീട്ടിൽ താമസിക്കുന്നത്. ഉടൻതന്നെ ചിത്ര ആര്യങ്കോട് പൊലീസ് സ്റ്റേഷനിൽ വിളിച്ച് പരാതി നൽകിയെങ്കിലും നന്ദകുമാർ ഉപേക്ഷിച്ചുപോയ ബൈക്ക് മാത്രമാണ് പൊലീസിന് ലഭിച്ചത്. നന്ദകുമാറിനൊപ്പം എത്തിയ സഹോദരനെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും അയാൾ പറഞ്ഞതൊക്കെ വെള്ളം തൊടാതെ വിശ്വസിച്ച പൊലീസ് സ്റ്റേഷൻ ജാമ്യം നൽകി അയാളെ പറഞ്ഞുവിടുകയായിരുന്നു.
തിങ്കളാഴ്ച്ച കുട്ടിയുടെ നാലാം ജന്മദിനമായിരുന്നു. പിറ്റെന്ന് രാവിലെ 11 മണിയോടെയാണ് നന്ദകുമാർ സഹോദരനോടൊപ്പം കുട്ടിയെ കാണണമെന്ന ആവശ്യവുമായി വീട്ടിലെത്തുന്നത്. കുട്ടിയെ എടുത്തുകൊണ്ട് നന്ദകുമാർ ബൈക്കിലേയ്ക്ക് കയറുമ്പോൾ ബൈക്ക് യാത്ര ഇഷ്ടമായ മകനെ വച്ചുകൊണ്ട് ചെറിയദൂരം ഓടിക്കാനാണെന്നാണ് കരുതിയതെന്നാണ് ചിത്ര പറയുന്നത്. നന്ദകുമാറിന്റെ സഹോദരൻ അവിടെ ഇരിക്കുന്നതിനാൽ ആർക്കും സംശയം തോന്നിയില്ല. എന്നാൽ മകനെയും കൊണ്ട് ബൈക്ക് സ്റ്റാർട്ട് ചെയ്തുപോയ നന്ദകുമാർ പിന്നീട് തിരിച്ചുവന്നില്ലെന്ന് ചിത്ര പറയുന്നു. റെന്റെ എ ബൈക്കിലാണ് ഇയാൾ വന്നത്.
അസ്വാഭാവികത തിരിച്ചറിഞ്ഞ ഉടനെ തന്നെ ചിത്ര ആര്യങ്കാവ് പൊലീസ് സ്റ്റേഷനിൽ വിളിച്ച് പരാതി പറയുകയും അവർ നന്ദകുമാറിനെ ബന്ധപ്പെടുകയും ചെയ്തു. കുട്ടിയേയും കൊണ്ട് വസ്ത്രമെടുക്കാൻ വന്നതാണെന്നും ഉടൻ തിരിച്ചെത്തുമെന്നുമാണ് അയാൾ മറുപടി നൽകിയത്. അതിന് ശേഷം അയാൾ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. അയാൾ സഞ്ചരിച്ചിരുന്ന വാടകയ്ക്കെടുത്ത ബൈക്ക് കാട്ടാക്കടയ്ക്ക് സമീപം മംഗലയ്ക്കൽ നിന്നും പൊലീസ് കണ്ടെത്തി. അവിടെ നിന്നും അയാൾ ബസിൽ കയറിയെന്നാണ് കരുതുന്നത്.
റെന്റ് എ ബൈക്കിൽ എത്തിയത് തന്നെ ഗൂഢാലോചനയുടെ ഭാഗമാണ്. സഹോദരനെ ചിത്രയുടെ വീട്ടിൽ ഇരുത്തിയ ശേഷമായിരുന്നു മകനുമായി പോയത്. അതുകൊണ്ട് തന്നെ തിരിച്ചു വരുമെന്ന് തന്നെ ഏവരും കരുതി. എന്നാൽ മൊബൈൽ സ്വച്ച് ഓഫായതോടെ സംഭവത്തിന്റെ ഗൗരവം പൊലീസിനും മനസ്സിലായി. ഇതോടെ അന്വേഷണവും വ്യാപകമാക്കി. കണ്ണൂരിലെ തളിപ്പറമ്പാണ് നന്ദകുമാറിന്റെ വീട്. ഇവിടേയും കുട്ടിയെ തേടി പൊലീസ് എത്തി. പക്ഷേ തുമ്പൊന്നും കിട്ടിയിട്ടില്ല.
കുട്ടിയെ കൊണ്ടുപോകുന്ന കാര്യം തനിക്കറിയില്ലായിരുന്നെന്നും കുട്ടിയെ കാണാനെന്ന് പറഞ്ഞാണ് തന്നെ കൂട്ടിക്കൊണ്ടുവന്നതെന്നുമാണ് സഹോദരൻ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. രണ്ട് ദിവസം കസ്റ്റഡിയിൽ വച്ച സഹോദരനെ ഇന്നലെ പൊലീസ് ജാമ്യത്തിൽവിട്ടു. നന്ദകുമാറിന് ചില സ്വഭാവവൈകൃതങ്ങളുണ്ടെന്നും അതിനാലാണ് അയാൾ കുട്ടിയെ കൊണ്ടുപോകുന്നതിൽ ഭയമെന്നും കുട്ടിയുടെ അമ്മ ചിത്ര മറുനാടനോട് പറഞ്ഞു. ആര്യങ്കോട് എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കണ്ണൂരിലും മംഗലാപുരത്തും ബാംഗ്ലൂരിലും തിരച്ചിൽ നടത്തിയെങ്കിലും നന്ദകുമാറിന്റെ പൊടി പോലും കിട്ടിയില്ല.
നന്ദകുമാറിനെ പറ്റി സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ അറസ്റ്റുണ്ടാകുമെന്നും മൂന്ന് ദിവസം മുമ്പ് സിഐ മറുനാടനോട് പറഞ്ഞിരുന്നെങ്കിലും കൈയുംവീശിയാണ് പൊലീസ് സംഘം കർണാടകത്തിൽ നിന്നും മടങ്ങിയത്. നന്ദകുമാറിന് കുതിര പന്തയത്തിലും അതിന് സമാനമായ പല പണ ഇരട്ടിപ്പിലും പങ്കുണ്ടെന്ന് ചിത്ര പറയുന്നു. ഇതാണ് അമ്മയുടെ ആശങ്കയ്ക്ക് കാരണം. നന്ദകുമാറിന്റെ അധോലോക ബന്ധങ്ങൾ പൊലീസും ഭാഗികമായി ശരിവയ്ക്കുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍