നിരീക്ഷണത്തിനുള്ള ഹൈക്കോടതി നിർദ്ദേശം പാലിക്കപ്പെട്ടില്ല; ബസുകളിൽ കള്ളവോട്ട് ചെയ്യാൻ ആളെ ഇറക്കി: കണ്ണൂർ മോഡലിൽ തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഭരണം പിടിച്ച് എൽഡിഎഫ്: കോൺഗ്രസുകാർക്ക് വിനയായത് ചേരിപ്പോരും അമിത ആത്മവിശ്വാസവും
ശ്രീലാൽ വാസുദേവൻ
തിരുവല്ല: ഏഷ്യയിലെ ഏറ്റവും വലിയ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കായ തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ഭരണം ഇതാദ്യമായി എൽഡിഎഫ് പിടിച്ചെടുത്തു. ബാങ്കിന്റെ അധികാര പരിധിക്ക് വെളിയിൽ നിന്ന് ബസുകളിൽ നൂറുകണക്കിന് പാർട്ടി പ്രവർത്തകരെ ഇറക്കി ഒരാൾ തന്നെ അഞ്ചു വോട്ട് വരെ ചെയ്താണ് ഭരണം പിടിച്ചതെന്ന ആരോപണവുമായി യുഡിഎഫ് രംഗത്തു വന്നു. കാമറ സ്ഥാപിച്ച് നിരീക്ഷണം ഉറപ്പാക്കി വേണം പോളിങ് നടത്താനെന്നുള്ള ഹൈക്കോടതി നിർദ്ദേശം പാലിക്കപ്പെട്ടില്ല.
കോടതി നിരീക്ഷകനായി നിയോഗിച്ച അഭിഭാഷകനെ ആ പരിസരത്ത് പോലും കാണാനില്ലായിരുന്നുവെന്ന് ആരോപണം. ബാങ്കിന്റെ ചരിത്രത്തിൽ ആദ്യമായാണ് എൽഡിഎഫ് അധികാരത്തിൽ വരുന്നത്. സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെയും പൊലീസിനെയും ഉപയോഗിച്ച് കള്ളവോട്ട് വഴി എൽഡിഎഫിന്റെ സഹകരണ സംരക്ഷണ മുന്നണി അധികാരം പിടിക്കുന്നത് നിസഹായതയോടെ നോക്കിൽ നിൽക്കാൻ മാത്രമേ യുഡിഎഫിനായുള്ളൂ.
ഇപ്പോഴില്ലെങ്കിൽ മറ്റൊരിക്കലുമില്ലെന്ന ലക്ഷ്യം മുന്നിൽ കണ്ട് പടയ്ക്കിറങ്ങിയ എൽഡിഎഫ് കണ്ണൂർ മോഡൽ കള്ളവോട്ടിലൂടെ അധികാരം കൈയാളിയപ്പോൾ അമിത ആത്മവിശ്വാസം യുഡിഎഫിന് വിനയായി. അന്തിമഫല പ്രഖ്യാപനം കോടതി നടത്താമെന്ന് നിർദ്ദേശം വന്നെങ്കിലും ഹൈക്കോടതിയിൽ ഹർജി നൽകിയ നിലവിലെ ബാങ്ക് പ്രസിഡന്റ് റജി തോമസ് അതിന് തയാറായില്ല. വീണ്ടും യുഡിഎഫ് ഭരണത്തിലെത്തുമെന്നും താൻ പ്രസിഡന്റായി തുടരുമെന്ന് വിശ്വസിച്ചിരുന്ന റെജി തോമസിനും കൂട്ടർക്കും വീണ്ടും നീതി തേടി ഹൈക്കോടതിയെ സമീപിക്കേണ്ട ഗതികേടിലാണ്. സമയം ഒട്ടും കളയാതെ ബാങ്ക് ഭരണം എൽഡിഎഫ് ഏറ്റെടുക്കുകയും ചെയ്തു.
1953 ൽ സ്ഥാപിതമായ ബാങ്ക് ആർബിഐയ്ക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്. 58,000 വോട്ടർമാരാണ് ബാങ്കിലുള്ളത്. വോട്ടു ചെയ്ത 8094 അംഗങ്ങളിൽ 4200 മുതൽ 4300 വരെ വോട്ടുകൾ നേടിയാണ് എൽഡിഎഫിന്റെ 13 പേർ തെരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫിന്റെ ശരാശരി വോട്ട് 2600-2700 മാത്രവും. 1600 ലേറെ വോട്ടിന്റെ ഭൂരിപക്ഷം ഓരോ എൽഡിഎഫ് സ്ഥാനാർത്ഥിക്കും ലഭിച്ചു.
തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ വോട്ടുചെയ്ത അംഗങ്ങളുടെ വിധി മാനിക്കാൻ യുഡിഎഫ് ഇനിയെങ്കിലും തയാറാകണമെന്ന് സഹകരണ സംരക്ഷണ മുന്നണി ചെയർമാൻ അഡ്വ. പീലിപ്പോസ് തോമസും കൺവീനർ ജി. അജയകുമാറും പറഞ്ഞു.
വോട്ടിങിലെ മഹാഭൂരിപക്ഷത്തെ കള്ളവോട്ടെന്ന പേര് പറഞ്ഞ് വിജയത്തിന്റെ ശോഭ കെടുത്താനാണ് യുഡിഎഫിന്റെ ശ്രമം. നിരന്തരം കേസുകളിലൂടെ യഥാർത്ഥ ജനവിധി അട്ടിമറിക്കാൻ യുഡിഎഫ് എല്ലാക്കാലവും ഈസ്റ്റ് കോ- ഓപ്പറേറ്റീവ് ബാങ്കിൽ ശ്രമിച്ചിട്ടുണ്ട്. 2016-ൽ 70000 അംഗങ്ങളുടെ വോട്ടവകാശം 300-ൽ താഴെ വോട്ടർമാരിലേക്ക് പരിമിതപ്പെടുത്തി കബിൽ സിബിലിനെ പോലെയുള്ള സീനിയർ അഭിഭാഷകരുടെ സേവനം തേടി അനധികൃത വിജയം സാധൂകരിച്ചാണ് ഇത്രകാലവും യുഡിഎഫ്. ഭരണത്തിൽ തുടർന്നത്. ഇപ്പോഴത്തെ ജനവിധി സ്വാഭാവികവും ആധികാരികവുമാണെന്നത് സഹകരണ ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ അറിയുന്നവർക്ക് സമ്മതിക്കേണ്ടി വരും.
ഓഹരി തുക ഇരട്ടിയാക്കി അംഗസംഖ്യ പരിമിതപ്പെടുത്താൻ യുഡിഎഫ്. ഭരണസമിതി നടത്തിയ ശ്രമം ഹൈക്കോടതിയാണ് തടഞ്ഞത്. എല്ലാവർക്കും വോട്ടവകാശം ഹൈക്കോടതി ഉറപ്പാക്കി.
വീഡിയോ ക്യാമറ വക്കാൻ കോടതിയിൽ അനുമതി നേടിയവർ പണം അടയ്ക്കാതെ അതിൽ നിന്ന് പിന്മാറിയപ്പോൾ തന്നെ യുഡിഎഫ് പരാജയം അംഗീകരിച്ചു. തങ്ങളുടെ തകർച്ച ന്യായീകരിക്കാനുള്ള വ്യഗ്രതയിൽ യുഡിഎഫ്. നേതാക്കൾക്ക് ഇതുപോലെ പല വേഷങ്ങളും കെട്ടേണ്ടി വരും. 58000 ത്തിലേറെ പേരുകൾ വോട്ടേഴ്സ് ലിസ്റ്റിലുണ്ടായിട്ടും 8094 പേർ മാത്രമേ വോട്ടുചെയ്യാൻ എത്തിയുള്ളുവെന്നത് യഥാർഥ അംഗങ്ങൾ മാത്രമാണ് വോട്ടുചെയ്തതെന്ന് തെളിയിച്ചു. 30 ബൂത്തുകളിലും യുഡിഎഫ് ഏജന്റുമാരും സ്ഥാനാർത്ഥികളും സന്നിഹിതരായിരുന്നുവെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
കണ്ണൂർ മോഡലിൽ വ്യാപകമായി കള്ളവോട്ട് ചെയ്ത് ഇരവിപേരൂർ ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് പിടിച്ചെടുത്ത സർക്കാരും സിപിഎമ്മും ജനാധിപത്യം അട്ടിമറിച്ചെന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു പറഞ്ഞു. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് സിപിഎമ്മിന് കള്ളവോട്ട് ചെയ്യാൻ സൗകര്യം ചെയ്തുകൊടുത്ത സഹകരണ വകുപ്പ് ഉദ്യോഗസ്ഥർക്കും എസ്പി ഉൾപ്പെടെയുള്ള പൊലീസ് ഓഫീസർമാർക്കും എതിരെ നടപടി എടുക്കണം. ഹൈക്കോടതി നിയമിച്ച നിരീക്ഷകനെ നോക്കുത്തിയാക്കി, കോടതി നിർദ്ദേശങ്ങളിൽ ഒന്നുപോലും പാലിക്കാതെയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. സിപിഎം ജില്ലാ സെക്രട്ടറി, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്, കെഎസ്എഫ്.ഇ ചെയർമാൻ, എന്നിവരുടെ നേതൃത്വത്തിൽ പോളിങ് ബൂത്ത് അക്ഷരാർഥത്തിൽ പിടിച്ചെടുത്താണ് എൽഡിഎഫിന് വിജയം ഉണ്ടാക്കിയത്. സഹകരണ മന്ത്രി വി എൻവാസവൻ, ജില്ലയിൽ നിന്നുള്ള ആരോഗ്യമന്ത്രി എന്നിവരുടെ ഓഫീസിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ചാണ് ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൂട്ടു നിന്നത്. പോളിങ് ബൂത്തിന് തൊട്ടടുത്ത കെട്ടിടത്തിൽ തിരിച്ചറിയൽ കാർഡ് പരസ്യമായി ഫോട്ടോ ഒട്ടിച്ചും സീൽ ചെയ്തും കൊടുക്കുന്ന കാര്യം ശ്രദ്ധയിൽപ്പെടുത്തിയിട്ട് പൊലീസ് ഇടപെട്ടില്ല. യഥാർഥ വോട്ടർമാരുടെ മുന്നിൽ വെച്ച് കള്ളവോട്ട് ചെയ്തതിനെ ചോദ്യം ചെയ്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദിച്ചു. നൂറു കണക്കിന് വോട്ടർമാർ ബൂത്തിലെത്തിയപ്പോഴാണ് തങ്ങളുടെ വോട്ടുകൾ മറ്റാരോ ചെയ്തെന്ന് മനസിലാക്കിയത്. തിരിച്ചറിയൽ കാർഡ് ഇല്ലാതെ വന്നവരെ പോളിങ് ബൂത്തിലേക്ക് കടത്തിവിടരുത് എന്നു പറഞ്ഞവരെ ഗൂണ്ടകൾ തല്ലിയോടിച്ചു.
ബാങ്കിൽ മെമ്പർമാർ അല്ലാത്ത അടൂർ, കോന്നി, തിരുവല്ല എന്നിവടങ്ങളിൽ നിന്നുള്ള സിപിഎം പ്രവർത്തകരെ ബസുകളിൽ എത്തിച്ചു നഗ്നമായ അട്ടിമറി നടത്തുകയായിരുന്നു. ഈ നാണംകെട്ട വിജയത്തിൽ സിപിഎമ്മിന് അഭിമാനിക്കാൻ ഒന്നുമില്ല. ജില്ലയിൽ തന്നെ പറക്കോട് സർവീസ് സഹകരണ ബാങ്കും അടൂർ അർബൻ ബാങ്കും വകയാർ സർവീസ് സഹകരണ ബാങ്കും പിടിച്ചെടുത്തത് ഇതേ മാതൃകയിലാണ്. ജില്ലയിൽ സിപിഎമ്മിനു വേണ്ടി ബാങ്ക് ഇലക്ഷൻ അട്ടിമറിക്കാനും കള്ളവോട്ട് ചെയ്യാനും ക്രിമിനലുകൾ ഉൾപ്പെട്ട പ്രത്യേകം പരിശീലനം സിദ്ധിച്ച സംഘമുണ്ട്. സഹകരണ ഡിപ്പാർട്ടുമെന്റിൽ സിപിഎമ്മിന് ബാങ്ക് പിടിക്കാൻ ഉദ്യോഗസ്ഥ സംഘമുണ്ട്. ഈ ക്രിമിനൽ സംഘങ്ങളാണ് ജില്ലയിലുടനീളം സഹകരണ ബാങ്കുകൾ ജനാധിപത്യം അട്ടിമറിച്ചു പിടിച്ചെടുക്കുന്നത്. കള്ളവോട്ട് ചെയ്ത് അട്ടിമറിക്ക് നേതൃത്വം കൊടുത്ത് ഈ ജനാധിപത്യ ലംഘനങ്ങൾക്ക് കൂട്ടു നിന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും കെ.എസ്.എഫ്.ഇ ചെയർമാനും ജനങ്ങളോട് മാപ്പ് പറയണമെന്ന് പഴകുളം മധു ആവശ്യപ്പെട്ടു.
എൽഡിഎഫ് ജില്ലാ കമ്മറ്റിയുടെ തീരുമാനമായിരുന്നു ബാങ്ക് ഭരണം പിടിക്കുകയെന്നത്. അതിനായി അധികാരത്തിന്റെ എല്ലാ വശങ്ങളും പ്രയോഗിക്കണമെന്നും നിർദ്ദേശിച്ചിരുന്നു. പുലർച്ചെ 5.30 ന് തന്നെ വോട്ടർമാരെ പോളിങ് സ്റ്റേഷനിൽ ഇറക്കണം. ഒരാൾ ചുരുങ്ങിയത് അഞ്ചു വോട്ടെങ്കിലും ചെയ്യണമെന്നും തീരുമാനിച്ചിരുന്നു. ഈസ്റ്റ് ബാങ്ക് തെരഞ്ഞെടുപ്പിൽ ഒരാൾ അഞ്ചു വോട്ട് വരെ ചെയ്തുവെന്ന് അടൂർ പ്രദേശത്തുള്ള പാർട്ടി പ്രവർത്തകർ അഭിമാനത്തോടെ മറ്റുള്ളവരോട് പറഞ്ഞിട്ടുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്