പിണറായി വിജയൻ ഒരു മനുഷ്യനല്ല; മനുഷ്യന്റെ രൂപത്തിലുള്ള ആ വലിയ മൃഗം എന്നെ കടിച്ചു കീറി കൊല്ലും; സിപിഎമ്മുകാർ ഏതു സമയവും എന്നെ കൊല്ലും; മൂന്ന് തവണ ശ്രമിച്ച് പരാജയപ്പെട്ടു; പിണറായി സർക്കാർ നീതി നിഷേധിച്ചത് പത്തു തവണ; ആശുപത്രി കിടക്കിയിലും മനസ്സ് നിറയെ ഭയം; മുൻ ഐപിഎസുകാരൻ രാധാകൃഷ്ണൻ പീഡനം പറയുമ്പോൾ
ആർ പീയൂഷ്
കൊച്ചി: സിപിഎമ്മുകാർ ഏതു സമയവും എന്നെ കൊന്നു കളയും.. മൂന്ന് തവണ ശ്രമിച്ച് പരാജയപ്പെട്ടു.. നാലു വർഷമായി ഞാൻ അനുഭവിക്കുന്നു. പത്ത് തവണ എനിക്ക് പിണറായി സർക്കാർ നീതി നിഷേധിച്ചു. ഇനി മുന്നോട്ട് പോകാൻ കഴിയുന്നില്ല. രാഷ്ട്രീയക്കാരെ ഭയന്ന് നാടു വിട്ട് സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുമ്പോഴും വിടാതെ പിൻതുടരുകയാണ്. ഫസൽ വധക്കേസ് അന്വേഷിച്ച മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനായ കെ.രാധാകൃഷ്ണൻ ആശുപത്രിക്കിടക്കയിൽ വച്ച് മറുനാടനോട് പറഞ്ഞ വാക്കുകളാണ്. പിണറായിസത്തിന്റെ ഞെട്ടിക്കുന്ന ക്രൂര പീഡനക്കഥ.
2006 ഒക്ടോബർ 22 ന് എൻ.ഡി.എഫ് കൺവീനറായിരുന്ന മുഹമ്മദ് ഫസൽ വധക്കേസിൽ സിപിഎം നേതാക്കള അന്വേഷണ പരിധിയിലെത്തിച്ച അന്നുമുതലാണ് തനിക്ക് ഇടതുപക്ഷ സർക്കാരിന്റെ പീഡനം നേരിടേണ്ടിവന്നതെന്ന് രാധാകൃഷ്ണൻ പറയുന്നു. അന്ന് കണ്ണൂർ ഡി.സി.ആർ.ബി ഡി.വൈ.എസ്പിയായിരുന്നു. കുറ്റമറ്റ രീതിയാലായിരുന്നു അന്വേഷണം. പ്രതികളായി സിപിഎം നേതാക്കളായ കാരായി രാജൻ, ചന്ദ്രശേഖരൻ എന്നിവർ എത്തിയതോടെ സിപിഎമ്മിന്റെ സമ്മർദ്ദം തുടങ്ങി. ആർഎസ്എസുകാരെ പ്രതിയാക്കണമെന്ന അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ആവശ്യം തള്ളിയതും പ്രതികാരത്തിന്റെ ആക്കം കൂട്ടി.
ഇതിന്റെ ഭാഗമായി 2016 ൽ തളിപ്പറമ്പിൽ രാജേഷ് എന്നയാളുടെ വീട്ടിൽ ഭക്ഷണം കഴിക്കാനായി കയറിയപ്പോൾ സിപിഎം പ്രവർത്തകർ വളഞ്ഞിട്ടും മർദ്ദിച്ചു. ഭക്ഷണം കഴിക്കുന്നതിന് മുൻപ് ടോയ്ലറ്റിൽ കയറിയപ്പോൾ ഒരു കൂട്ടം ആളുകൾ രാജേഷിനെയും ഡ്രൈവറെയും വീടിനുള്ളിലിട്ട് മർദ്ദിക്കുകയായിരുന്നു. ബഹളം കേട്ട് പുറത്തിറങ്ങി അവരെ അടിച്ചോടിക്കാൻ ശ്രമിച്ചപ്പോൾ പുറത്ത് നിന്നും കൂടുതൽ ആളുകൾ ഓടിയെത്തി. മുഖത്ത് ഇരുമ്പ് കട്ട ഉപയോഗിച്ച് ഇടിച്ചതോടെ ബോധരഹിതനായി വീണു. മർദ്ദനത്തിൽ ഒന്നര വർഷം കിടക്കയിൽ തന്നെയായി. ഇത്തരത്തിൽ പല സ്ഥലത്ത് വച്ചും അക്രമം ഉണ്ടായി.
കോടിയേരി ബാലകൃഷ്ണൻ അന്ന് അഭ്യന്തരമന്ത്രിയായിരുന്നു. കേസിൽ നിന്നും സിപിഎം പ്രവർത്തകരെ ഒഴിവാക്കണമെന്നും ആരെയെങ്കിലും അറസ്റ്റ് ചെയ്യുകയാണെങ്കിൽ മുൻകൂട്ടി അറിയിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് വകവയ്ക്കാതെ നടപടി സ്വീകരിച്ച എന്നെ വേട്ടയാടിക്കൊണ്ടിരിക്കുകയായിരുന്നു. പിന്നീട് പിണറായി വിജയൻ മുഖ്യമന്ത്രിയായതോടെ അതിലും വലിയ ദുരിതപർവ്വമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ഒരു മൃഗത്തേപാലെയാണ് മുഖ്യമന്ത്രി പെരുമാറിയത്. തടഞ്ഞുവച്ചിരിക്കുന്ന ആനുകൂല്യങ്ങൾ തരണമെന്നും വീട് ജപ്തി ചെയ്തു എന്നും ആത്മഹത്യയാണ് മുന്നിലുള്ളതെന്നും നേരിട്ടു പറഞ്ഞു. അപ്പോൾ ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു.
ഇടതു സർക്കാർ ഭരിക്കുമ്പോൾ ഒരിക്കലും നീതി ലഭിക്കുമെന്ന് കരുതുന്നില്ല. 10 തവണ കോടതി എനിക്ക് അനുകൂലമായ വിധി പറഞ്ഞു. എന്നാൽ അതു നടപ്പിലാക്കാൻ സർക്കാർ തയ്യാറായിട്ടില്ല. പിണറായി വിജയൻ ഒരു മനുഷ്യനല്ല. മനുഷ്യന്റെ രൂപത്തിലുള്ള ഒരു വലിയ മൃഗമാണത്. ആ മൃഗം എന്നെ കടിച്ചു കീറി കൊല്ലും. ആ ദിവസവും പ്രതീക്ഷിച്ചാണ് എന്റെ കാത്തിരിപ്പ്. പക്ഷേ എന്റെ മക്കൾക്ക് അവകാശപ്പെട്ട ആനുകൂല്യം കിട്ടണം. അതിനു വേണ്ടിയുള്ള നിയമ പോരാട്ടവും ഒപ്പം ഉണ്ടാവും.
രാധാകൃഷ്ണൻ എസ്ഐയായി സേനയിൽ കയറി ഉദ്യോഗകയറ്റത്തിലൂടെയാണ് ഐ.പി.എസ് പദവിയിലെത്തുന്നത്. എന്നാൽ വിരമിക്കുന്നതിന് തൊട്ടു മുൻപ് കേസിൽ കുടുക്കി പെൻഷനും ആനുകൂല്യങ്ങളും സർക്കാർ തടയുകയായിരുന്നു. തുടർന്ന് കർണ്ണാടകയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലിയിൽ പ്രവേശിച്ചെങ്കിലും അവിടെയും പാർട്ടീ ഇടപെടലുകൾ ഉണ്ടായി പുറത്തായി. മകൾ ഗവേണ വിദ്യാർത്ഥിയും മകൻ ഐ.എ.എസ് പ്രിലിമിനറി എക്ലാസമിനായി കോച്ചിങ്ങിനും പോകുകയായിരുന്നു. ജോലി നഷ്ടമായതോടെ മകൻ കോച്ചിങ് നിർത്തി. മകൾ പാർട്ട് ജോലി ചെയ്ത് പഠനം തുടരുന്നു. ഉണ്ടായിരുന്ന കിടപ്പാടം ബാങ്ക് ജപ്തി ചെയ്തു.-രാധാകൃഷ്ണൻ പറയുന്നു.
ഫസൽ വധക്കേസിൽ സിപിഎം നേതാക്കളെ അന്വേഷണ പരിധിയിലെത്തിച്ച ഡിവൈഎസ്പിക്ക് പെൻഷനും ആനുകൂല്യങ്ങളും നിഷേധിച്ച് സർക്കാർ നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. മുഖ്യമന്ത്രിയെ കണ്ട് അപേക്ഷിച്ചപ്പോൾ ആത്മഹത്യ ചെയ്യുന്നതാവും നല്ലതെന്ന് പറഞ്ഞ് അധിക്ഷേപിച്ചെന്ന് രാധാകൃഷ്ണൻ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ രാധാകൃഷ്ണൻ അപകടത്തിൽപ്പെട്ടു. പലവിധ സംശയങ്ങളുണ്ടായി. കൊലപാതക ശ്രമമാണോ എന്നും പോലും ചർച്ചകളെത്തി. എന്നാൽ ഇതെല്ലാം അടിസ്ഥാന രഹിതമാണെന്ന് മറുനാടനോട് പറയുകയാണ് രാധാകൃഷ്ണൻ.
ഫസൽ വധക്കേസിൽ ആർഎസ്എസ് പ്രവർത്തകരെ പ്രതികളാക്കാനുള്ള സിപിഎം നീക്കത്തിന് കൂട്ടുനിൽക്കാത്തതോടെയാണ് രാധാകൃഷ്ണനെതിരായി സിപിഎം നീങ്ങിയത്. കൊടിയ മർദ്ദനമേറ്റ് ചികിത്സയിൽ കഴിഞ്ഞ സാഹചര്യവുമുണ്ടായി. ഈ വാർത്തകളെല്ലാം വൈറലായി. ഈ വർഷം ഏപ്രിൽ 30ന് റിട്ടയർ ചെയ്യുന്നതിന് ഒരു ദിവസം മുമ്പ് തിരുവനന്തപുരത്ത് നിന്ന് പ്രത്യേക ദൂതൻ വഴി രണ്ട് മെമോ ഒരുമിച്ച് നൽകിയാണ് പിണറായി സർക്കാർ പ്രതികാരം തുടർന്നത്.
ഇതോടെ പെൻഷനും മറ്റ് ആനകൂല്യങ്ങളും ഇല്ലാതായി. താത്ക്കാലിക പെൻഷനും നിഷേധിച്ചു. മെയ് ഒന്നിന് തന്നെ താൽകാലിക പെൻഷൻ തരണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് അപേക്ഷ നൽകിയിരുന്നു. പതിനഞ്ചു ദിവസത്തിനകം നൽകേണ്ട പെൻഷൻ കിട്ടാതെ വന്നതോടെ ജൂലൈ കഴിഞ്ഞപ്പോൾ അന്വേഷിച്ചു. അപേക്ഷ കിട്ടിയില്ലെന്നായിരുന്നു മറുപടി. ഓഗസ്ത് 14ന് രജിസ്ട്രേഡ് ലെറ്റർ വഴി വീണ്ടും അയച്ചു, 16ന് അവിടെ ലഭിച്ചു.
റിട്ടയർ ചെയ്ത് ഏഴ് മാസം പിന്നിടുമ്പോഴും മെമോ നൽകിയ വിഷയം പരിശോധിക്കാൻ പോലും തയാറായിട്ടില്ലെന്ന് രാധാകൃഷ്ണൻ കുറ്റപ്പെടുത്തിയിരുന്നു പ്രശ്നത്തിൽ കോടതിയെ സമീപിച്ചിരിക്കുകയാണ് രാധാകൃഷ്ണൻ. 2012ൽ എക്സൈസ് വകുപ്പിൽ അഡീ. കമ്മീഷൻ എൻഫോഴ്സ്മെന്റായി ഡെപ്യൂട്ടേഷനിലിരിക്കുമ്പോഴും 2015ൽ കെഎസ്ഇബി വിജിലൻസ് എസ്പിയായിരിക്കുമ്പോഴും രാധാകൃഷ്ണനെതിരെ സിപിഎമ്മിന്റെ ഒത്താശയോടെ കീഴുദ്യോഗസ്ഥർ പരാതികൾ നൽകി.
ഇതെല്ലാം വ്യാജപരാതികളാണെന്ന് പിന്നീടു കണ്ടെത്തി. 2015ൽ അന്നത്തെ ഡിജിപി സെൻകുമാറാണ് ഒരു പരാതി തള്ളിയത്. 2016ൽ പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തിയതോടെ പ്രതികാര നടപടി തുടങ്ങി. ഐപിഎസ് സെലക്ഷന് അർഹതയുള്ളവരുടെ ലിസ്റ്റിൽ നിന്ന് ആദ്യം ഒഴിവാക്കി. അർഹതയുള്ളതാണെന്ന് കണ്ടെത്തി പിന്നീട് ഉൾപ്പെടുത്തി. ഇതറിഞ്ഞതോടെയാണ് പഴയ റിപ്പോർട്ട് പൊക്കിയെടുത്ത് സസ്പെൻഷൻ നൽകുന്നത്. ഇതിന് ശേഷം പത്ത് തവണയോളം സസ്പെൻഷൻ നീട്ടി. നാലര വർഷത്തോളം സുപ്രീംകോടതിയിൽ കേസുമായി നടന്ന ശേഷം 2020 ആഗസ്തിലാണ് സർവീസിൽ തിരിച്ചു കയറിയത്. സർവീസ് റെഗുലറൈസ് ചെയ്ത് തരണമെന്ന് അപേക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ല. ഇതിനെതിരെ അതിശക്തമായി തന്നെ രാധാകൃഷ്ണൻ പ്രതികരിച്ചു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്