Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സാജൻ ആത്മഹത്യ ചെയ്തത് എന്തിനാണെന്ന് എല്ലാവർക്കുമറിയാം; ആ സംഭവത്തിൽ നേതാക്കൾക്കുണ്ടായ തെറ്റുകൾ ചൂണ്ടികാണിക്കുകയാണ് താൻ ചെയ്തത്; എംവിആറിനോടൊപ്പം പാർട്ടി വിട്ട് തിരിച്ചു വന്ന ആളാണ് പാർട്ടിയെ കുറിച്ച് പഠിപ്പിക്കുന്നത്; എംവി ഗോവിന്ദനെതിരെ ആഞ്ഞടിച്ച് കോമത്ത് മുരളീധരൻ; കോളടിച്ച് സിപിഐ

സാജൻ ആത്മഹത്യ ചെയ്തത് എന്തിനാണെന്ന് എല്ലാവർക്കുമറിയാം; ആ സംഭവത്തിൽ നേതാക്കൾക്കുണ്ടായ തെറ്റുകൾ ചൂണ്ടികാണിക്കുകയാണ് താൻ ചെയ്തത്; എംവിആറിനോടൊപ്പം പാർട്ടി വിട്ട് തിരിച്ചു വന്ന ആളാണ് പാർട്ടിയെ കുറിച്ച് പഠിപ്പിക്കുന്നത്; എംവി ഗോവിന്ദനെതിരെ ആഞ്ഞടിച്ച് കോമത്ത് മുരളീധരൻ; കോളടിച്ച് സിപിഐ

അനീഷ് കുമാർ

കണ്ണൂർ: സിപിഎം പുറത്താക്കിയ തളിപ്പറമ്പ് നോർത്ത് ലോക്കൽ കമ്മിറ്റിയംഗവും മുൻ നഗരസഭാ അധ്യക്ഷനുമായ കോമത്ത് മുരളീധരനും അൻപതോളം പേരും സിപിഐയിൽ ചേർന്നു. തളിപറമ്പ് പ്രസ് ഫോറത്തിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് താൻ സിപിഐയിൽ ചേർന്നതായി കോമത്ത് മുരളീധരൻ അറിയിച്ചത്.

സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും മന്ത്രിയുമായ എം.വി ഗോവിന്ദനെതിരെ അതിരൂക്ഷമായ വിമർശനമാണ് മുരളീധരൻ അഴിച്ചുവിട്ടത്. പാർത്ഥാസ് കൺവൻഷൻ സെന്റർ ഉടമ ആത്മഹത്യ ചെയ്ത സംഭവത്തിൽ തന്റെ നിലപാട് പാർട്ടിയിൽ തുറന്നു പറഞ്ഞതിനാണ് വേട്ടയാടൽ തുടങ്ങിയത്. പാർത്ഥാസ് ഉടമ സാജൻ ആത്മഹത്യ ചെയ്തത് എന്തിനാണെന്ന് എല്ലാവർക്കുമറിയാം. സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പാർട്ടി നേതാക്കൾക്കുണ്ടായ തെറ്റുകൾ ചൂണ്ടികാണിക്കുക മാത്രമാണ് താൻ ചെയ്തത്. തളിപറമ്പിലെ മൂന്ന് ഡി.സി മെമ്പർമാരാണ് പാർട്ടിയെ നിയന്ത്രിക്കുന്നത്. തളിപറമ്പിലെ പാർട്ടിയെ നിയന്ത്രിക്കുന്നത് ഇവരാണ്. ഇവർക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ അവരെ നശിപിക്കുകയാണ് ചെയ്യുന്നത്. മുഖസ്തുതി പറയുന്നവർക്ക് മാത്രമേ തളിപറമ്പ് സിപിഎമ്മിൽ സ്ഥാനമുള്ളു. നേതാവിന് ചുറ്റും സംരക്ഷണ വലയം തീർക്കുകയാണ് ചിലർ ചെയ്യുന്നത്.

18 പാർട്ടി മെമ്പർമാരുൾപ്പെടെ 57 പേരാണ് തനിക്കൊപ്പം പാർട്ടി വിട്ടതെന്ന് കോമത്ത് മുരളീധരൻ വ്യക്തമാക്കി. ലോക്കൽ സെക്രട്ടറിയുടെ വിഭാഗീയ പ്രവർത്തനവും സാമ്പത്തിക അരാജകത്വവും സഹിക്കാവുന്നതിലും അപ്പുറമാണ്. ഏകപക്ഷീയമായാണ് തീരുമാനമെടുക്കുന്നത്.
1983 മുതൽ സിപിഎം മെമ്പറാണ് താൻ. 10 വർഷം ലോക്കൽ സെക്രട്ടറി, 18 വർഷം ഏരിയ കമ്മറ്റി അംഗം, നഗരസഭ വൈസ് ചെയർമാൻ, പ്രതിപക്ഷ നേതാവ് എന്നീ നിലകളിലും പ്രവർത്തിച്ചു.

ഞങ്ങളെ ഞങ്ങളാക്കിയത് പാർട്ടിയാണ്. അതിന്റെ പേരിൽ അങ്ങേയറ്റം ബഹുമാനമുണ്ട്. എന്നാൽ ഉൾപ്പാർട്ടി ജനാപത്യം നിലനിൽക്കുന്ന പാർട്ടിയിൽ പോരായ്മകൾ ചൂണ്ടിക്കാണിച്ചതിന്റെ പേരിൽ താൻ ചിലർക്ക് ശത്രുവായി. തെറ്റായ പ്രവണതകൾക്കെതിരെ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ വ്യക്തിപരമായ ശത്രുത വച്ചു പുലർത്തുകയാണ് അവർ ചെയ്തത്. തെറ്റുകൾ ചൂണ്ടിക്കാണിക്കാതെ മുഖസ്തുതി പറയുന്നവർക്കു മാത്രമേ തളിപ്പറമ്പിലെ സിപിഎമ്മിൽ സ്ഥാനമുള്ളു. പാർത്ഥാസ് ഉടമ സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തെറ്റുകൾ ചൂണ്ടിക്കാണിച്ചതാണ് തന്നോടുള്ള വ്യക്തി വിരോധത്തിന് കാരണമെന്നും മുരളീധരൻ പറഞ്ഞു.

മന്ത്രിസഭയിലുള്ള ഉന്നതനെതിരെയോ തളിപ്പറമ്പിൽ നിന്നുള്ള 3 ജില്ലാ കമ്മിറ്റി അംഗങ്ങൾക്കെതിരെയോ എന്തെങ്കിലും പറഞ്ഞാൽ അവരെ നശിപ്പിക്കും. ഇവർ എന്ത് തെറ്റ് ചെയ്താലും ശരിയെന്ന് പറയുന്നവർക്ക് മാത്രമേ തളിപ്പറമ്പിൽ നിലനിൽപ്പുള്ളൂ. സ്ഥാനമാനങ്ങൾ സംരക്ഷിക്കാനും ഭാര്യമാരുടെ ജോലി നിലനിർത്താനും വേണ്ടി അവരുടെ മുഖസ്തുതി പറയുന്നവരായി തളിപ്പറമ്പിലെ സി.പിഎമ്മുകാർ മാറി. ലോക്കൽ സമ്മേളനത്തിനു ശേഷം തളിപ്പറമ്പിലെ പാർട്ടി മെമ്പർമാർ എന്നോട് സംസാരിക്കുന്നതിന് വിലക്കേർപ്പെടുത്തി. എം വിആറിനോടൊപ്പം പാർട്ടി വിട്ട് പിന്നീട് തിരിച്ചു വന്ന് നടപടിക്ക് വിധേയനായി മന്ത്രിയായ ആളാണ് ഇപ്പോൾ പാർട്ടിയെ കുറിച്ച് പഠിപ്പിക്കുന്നതെന്നും മുരളീധരൻ വിമർശിച്ചു.

ചില നേതാക്കളുടെ കൊള്ളരുതായ്മകൾക്ക് കൂട്ടുനിൽക്കുന്ന സമീപനമാണ് തളിപ്പറമ്പിലെ സിപിഎം നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ഈ സാഹചര്യത്തിൽ സിപിഐയോട് ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിക്കുകയാണെന്നും കോമത്ത് മുരളീധരൻ പറഞ്ഞു.കഴിഞ്ഞ വെള്ളിയാഴ്‌ച്ചയാണ് കോമത്ത് മുരളിധരനെ സിപിഎം ജില്ലാ നേതൃത്വം പാർട്ടി അച്ചടക്കം ലംഘിച്ചുവെന്ന് ആരോപിച്ച് സിപിഎം ജില്ലാ നേതൃത്വം പുറത്താക്കിയത്. വാർത്താസമ്മേളനത്തിൽ സിപിഐ മണ്ഡലം സെക്രട്ടറി വി.വി.കണ്ണൻ, സി. ലക്ഷ്മണൻ, എം.മനോഹരൻ, കെ.എ. സലീം എന്നിവരും പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP