Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓടിയെത്തി മോഫിയയുടെ ബാപ്പയേയും ഉമ്മയേയും സമാധാനിപ്പിച്ച് മന്ത്രി രാജീവ്; ഫോണിൽ ആശ്വാസ വാക്കുമായി മുഖ്യമന്ത്രിയും; സിഐ സുധീറിനെതിരെ നടപടി ഉണ്ടാകുമെന്ന് വ്യവസായ മന്ത്രിയുടെ ഉറപ്പ്; നീതിപൂർവ്വകമായ അന്വേഷണമെന്ന വാദ്ഗാനവുമായി പിണറായിയും; ആലുവയിലെ സമരം ഫലം കാണുമ്പോൾ

ഓടിയെത്തി മോഫിയയുടെ ബാപ്പയേയും ഉമ്മയേയും സമാധാനിപ്പിച്ച് മന്ത്രി രാജീവ്; ഫോണിൽ ആശ്വാസ വാക്കുമായി മുഖ്യമന്ത്രിയും; സിഐ സുധീറിനെതിരെ നടപടി ഉണ്ടാകുമെന്ന് വ്യവസായ മന്ത്രിയുടെ ഉറപ്പ്; നീതിപൂർവ്വകമായ അന്വേഷണമെന്ന വാദ്ഗാനവുമായി പിണറായിയും; ആലുവയിലെ സമരം ഫലം കാണുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആലുവയിലെ കോൺഗ്രസ് സമരം വെറുതെയായില്ല. മഴയുടെ പെയ്ത്തിനും ഈ വീര്യത്തെ തകർക്കാനായില്ല. ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയൻ മോഫിയാ പർവീണിന്റെ ബാപ്പയെ ഫോണിൽ വിളിച്ചു. നീതി പൂർവ്വകമായ അന്വേഷണം ഉറപ്പു നൽകി. സർക്കാർ ഒപ്പമുണ്ടെന്ന് വാക്കും നൽകി. വ്യവസായ മന്ത്രി പി രാജീവ് അതിരാവിലെ തന്നെ ആലുവയിലെ വീട്ടിലെത്തിയിരുന്നു. സിഐ സുധീറിനെതിരെ നടപടി ഉറപ്പും നൽകി. സാങ്കേതികമായാണ് തീരുമാനം വൈകുന്നതെന്നും അറിയിച്ചു. ഇതോടെ മോഫിയാ പർവ്വീണിന് നീതി കിട്ടുകയാണ്. മുത്തലാഖിന്റെ പേരിൽ ആത്മഹത്യ ചെയ്ത ആ നിയമവിദ്യാർത്ഥിനിക്ക് വേണ്ടി സഹപാഠികൾ തെരുവിലേക്ക് ഇറങ്ങിയത് വെറുതെയായില്ല.

മോഫിയയുടെ മാതാപിതാക്കളുമായി ഫോണിൽ സംസാരിച്ച മുഖ്യമന്ത്രി നീതി ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തു. മന്ത്രി പി രാജീവ് മോഫിയയുടെ വീട്ടിലെത്തിയപ്പോഴാണ് മുഖ്യമന്ത്രി മാതാപിതാക്കളുമായി ഫോണിൽ സംസാരിച്ചത്. സിഐ സുധീറിനെതിരെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് മോഫിയയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഉറപ്പിൽ ആശ്വാസമുണ്ടെന്നാണ് മോഫിയയുടെ പിതാവ് ദിൽഷാദ് പറഞ്ഞത്. നോഫിയയുടെ അമ്മയും മുഖ്യമന്ത്രിയുടെ ഉറപ്പിൽ പ്രതീക്ഷയുണ്ടെന്ന് പ്രതികരിച്ചു. കുറ്റക്കാരെ സംരക്ഷിക്കുന്ന നടപടി സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. സർക്കാർ നീതി ഉറപ്പാക്കും, വകുപ്പ് തല അന്വേഷണം പുരോഗമിക്കുകയാണെന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കി തുടർനടപടി ഉണ്ടാകുമെന്നാണ് മന്ത്രിയുടെ ഉറപ്പ്. സിഐയുടെ സ്ഥലം മാറ്റം നടപടിക്രമങ്ങളുടെ ഭാഗമാണെന്നാണ് വിശദീകരണം.

ആലുവയിൽ അതിശക്തമായ സമരമാണ് കോൺഗ്രസ് നടത്തിയത്. കേരളത്തിൽ ഉടനീളം ഇതിന്റെ അനുരണനങ്ങൾ ഉണ്ടായി. ഉത്രാ കേസിലെ വില്ലനെ ആലുവയിലും സർക്കാർ സംരക്ഷിക്കുന്നുവെന്ന വാദം ചർച്ചയായി. വിവാദങ്ങളിൽ കോൺഗ്രസ് രാഷ്ട്രീയ നേട്ടമുണ്ടാക്കിയെന്ന പൊതു വിലയിരുത്തലും വന്നു. ഇതോടെയാണ് വ്യവസായ മന്ത്രിയും കളമശ്ശേരിയിലെ ജനപ്രതിനിധിയുമായി പി രാജീവ് മോഫിയയുടെ അച്ഛനേയും അമ്മയേയും കാണാനെത്തിയത്. ഇരുവരേയും സമാധാനിപ്പിച്ച് സുധീറിനെതിരെ നടപടി ഉറപ്പും നൽകി. അച്ഛനും മുഖ്യമന്ത്രിയും തമ്മിലെ ഫോൺ ചർച്ചയും സാധ്യമാക്കി. നീതി പൂർവ്വകമായ അന്വേഷണം ഉണ്ടാകുമെന്നും സർക്കാർ മോഫിയയ്‌ക്കൊപ്പമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതോടെ ഈ കുടുംബത്തിന് ആശ്വാസം എത്തുകയാണ്.

മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവിധേയനായ സിഐ സുധീറിനെതിരെ കൂടുതൽ നടപടി വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവിയും ആവശ്യപ്പെട്ടിരുന്നു. ഡിവൈഎസ്‌പി യോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിച്ച ശേഷം കൂടുതൽ നടപടിയുണ്ടാകുമെന്നും സതീദേവി അറിയിച്ചു. സിഐ സുധീർ തെറ്റ് ആവർത്തിക്കുന്നുവെന്നാണ് മാധ്യമങ്ങളിലൂടെ മനസ്സിലായത്. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ ഇടപെടൽ.

മോഫിയ പർവീൺ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ കേസെടുക്കുന്നതിൽ സിഐ സുധീറിന് ഗുരുതര വീഴ്ച പറ്റിയെന്നാണ് സർക്കാരിന്റെ ഇപ്പോഴത്തെ വിലയിരുത്തൽ. ഒക്ടോബർ 29 ന് പരാതി ഡിവൈഎസ്‌പി സിഐയ്ക്ക് കൈമാറിയിരുന്നു. എന്നാൽ സിഐ തുടർ നടപടികൾ എടുത്തില്ല. കേസെടുക്കാതെ 25 ദിവസമാണ് പൊലീസ് നടപടി വൈകിപ്പിച്ചതെന്നും അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇത് പരിഗണിച്ച് സിഐയെ സസ്‌പെന്റ് ചെയ്യും.

മോഫിയാ പർവീൻ ആത്മഹത്യ ചെയ്ത കേസ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിവൈ.എസ്‌പി വി.രാജീവിനാണ് ചുമതല. പ്രത്യേക അന്വേഷണസംഘവും രൂപീകരിച്ചു. സംഭവത്തെതുടർന്ന് ആരോപണ വിധേയനായ ആലുവ സിഐ സി.എൽ.സുധീറിനെ പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സിലേക്ക് സ്ഥലംമാറ്റിയെങ്കിലും ആലുവയിൽ കോൺഗ്രസ് നേതൃത്വത്തിൽ പ്രക്ഷോഭം തുടരുകയാണ്. ഇതിനിടെയാണ് കുടുംബത്തെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി എത്തുന്നത്.

ഭർത്തൃപീഡനത്തിനെതിരെ പരാതിയുമായി സമീപിച്ചപ്പോൾ പ്രതികളുടെ മുന്നിൽ വച്ച് തന്നെ ഇൻസ്‌പെക്ടർ അവഹേളിച്ചതായി എഴുതി വച്ചാണ് മോഫിയ ചൊവ്വാഴ്ച വീട്ടിൽ തൂങ്ങിമരിച്ചത്. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP