ലോക്കൽ കമ്മറ്റി അംഗം രണ്ടു ഡോക്ടർമാരുടെ സഹായത്തോടെ തട്ടിയെടുത്ത ആ കുട്ടി അച്ഛന്റേയും അമ്മയുടേയും അടുത്ത് എത്താൻ ഇനി അധികം വൈകില്ല; കുഞ്ഞിനെ ഇന്ന് തന്നെ അനുപമയ്ക്ക് കൈമാറി എല്ലാം സർക്കാർ ഇടപെടലെന്ന് വരുത്താൻ നീക്കം; തോൽക്കുന്നത് സൈബർ സഖാക്കൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അനുപമാ എസ് ചന്ദ്രന്റെ കുഞ്ഞിനെ അവർക്ക് തന്നെ കൈമാറുമെന്ന തീരുമാനം കുടുംബ കോടതിയെ സർക്കാർ അറിയിക്കും. കോടതി വിധിയിലൂടെ അല്ല സർക്കാർ തന്നെ അനുപമയ്ക്ക് അനുകൂലമായ നിലപാട് എടുത്തുവെന്ന് വരുത്താനാകും ഇത്. എന്നാൽ അനുപമ നൽകിയ. ക്രിമിനൽ പരാതിയിൽ അനുപമയുടെ അച്ഛൻ ജയചന്ദ്രനെതിരെ ബാലനീതി വകുപ്പുകൾ ചുമത്തുകയുമില്ല. ശിശു ക്ഷേമ സമിതിയിലെ ഉന്നതർക്കെതിരെ നടപടിയും എഠുക്കില്ല.
കോടതി നടപടികൾ വേഗത്തിലാക്കി രണ്ടു ദിവസത്തിനകം കുഞ്ഞിനെ നൽകാൻ വേണ്ട കാര്യങ്ങൾ ചെയ്യാമെന്നാണു സിഡബ്ല്യുസി അധികൃതർ അറിയിച്ചതെന്ന് അനുപമ പറഞ്ഞു.എന്നാൽ ദത്തുനൽകലിനു നിയമപരമായ മേൽനോട്ടം വഹിക്കുന്ന ജുഡീഷ്യൽ അധികാരങ്ങളുള്ള സിഡബ്ല്യുസിക്കു കോടതിയുടെ അനുമതിയില്ലാതെ തന്നെ കുഞ്ഞിനെ അമ്മയ്ക്കു വിട്ടുനൽകാനാകുമെന്നു നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. സിഡബ്ല്യുസി നിയമോപദേശം തേടിയതായി വിവരമുണ്ട്. ഈ നിയമോപദേശം അനുകൂലമായാൽ ഇന്ന് തന്നെ കുട്ടിയെ അമ്മയ്ക്ക് കൈമാറും. ഇതാകും സർക്കാരിന് നല്ലതെന്ന വിലയിരുത്തലും ഉയരുന്നുണ്ട്. സ്വന്തം കുട്ടിയെ നേടാൻ പേരൂർക്കട സ്വദേശി അനുപമ എസ്.ചന്ദ്രന്റെ അസാധാരണമായ പോരാട്ടവും വിജയവും രാജ്യത്തു തന്നെ ഇത്തരത്തിലുള്ള ആദ്യ സംഭവമാണ്.
കുഞ്ഞിനെ ദത്തു നൽകാൻ അനുമതി നൽകിയതു സിഡബ്ല്യുസി ആണ്. അനുപമയ്ക്കു കുഞ്ഞിനെ നൽകണമെങ്കിൽ അതിനു മുൻപ് ഈ അനുമതി റദ്ദാക്കേണ്ടി വരും. അതിനു ശേഷം കുഞ്ഞിനെ മടക്കി നൽകാൻ ഉത്തരവിടണം. കോടതിയിൽ റിപ്പോർട്ട് നൽകാൻ 29 വരെയാണ് സിഡബ്ല്യുസി സമയം നീട്ടിച്ചോദിച്ചത്. 30ന് ആണ് കേസ് വീണ്ടും പരിഗണിക്കുക. പുതിയ സാഹചര്യത്തിൽ കോടതിയിൽ കേസ് പരിഗണിക്കുന്നതു വേഗത്തിലാക്കാനും ശ്രമം നടക്കുന്നുണ്ട്. ഇതിനൊപ്പം കുട്ടിയെ കൈമാറുന്ന കാര്യവും കോടതിയെ അറിയിക്കും. അനുപമയ്ക്ക് സർക്കാർ എതിരായിരുന്നില്ലെന്ന് വരുത്താൻ കൂടിയാണഅ ഇത്.
അനുപമയുടെ കുഞ്ഞിനെ സംരക്ഷിച്ചിരുന്ന ആന്ധ്രയിലെ ദമ്പതികൾക്കു മറ്റൊരു കുഞ്ഞിനെ ദത്തു നൽകുന്നതിൽ മുൻഗണന നൽകണമെന്നു സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അഥോറിറ്റിയോട് (കാര) ആവശ്യപ്പെട്ടതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇനി രജിസ്റ്റർ ചെയ്യുമ്പോൾ ഈ ദമ്പതികൾക്കു മുൻഗണന നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണു സംസ്ഥാനം ഇടപെട്ടത്. വലിയൊരു പോരാട്ട വിജയമാണ് അനുപമ നേടുന്നത്. കുഞ്ഞിനെ അനുപമയിൽനിന്ന് അകറ്റാൻ കൂട്ടുനിന്ന സർക്കാർ സംവിധാനങ്ങൾക്കൊപ്പം സിപിഎമ്മിനെയും പ്രതിരോധത്തിലാക്കിയ വിവാദത്തിൽ പാർട്ടി അനുഭാവികളുടെ അടക്കം സൈബർ ആക്രമണങ്ങളും നേരിട്ടാണ് അനുപമ കുഞ്ഞിനെ വീണ്ടെടുക്കുന്നത്.
അനാഥരായ കുഞ്ഞുങ്ങൾക്കു പുതിയൊരു ജീവിതത്തിലേക്കു വഴി തുറക്കേണ്ട ശിശുക്ഷേമ സമിതിയുടെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെയും സുതാര്യത വലിയ ചോദ്യചിഹ്നമായി മാറുകയും ചെയ്തു. സമിതിക്കും സിഡബ്ല്യുസിക്കുമെതിരെ ഉയർന്ന പരാതികൾക്കും ആക്ഷേപങ്ങൾക്കും വ്യക്തമായ വിശദീകരണം നൽകാൻ ഇരു സ്ഥാപനങ്ങളുടെയും മേധാവികൾ ഇതുവരെ തയാറായിട്ടില്ല. ഒരു മാസം മുമ്പ് എനിക്ക് എന്റെ കുട്ടിയെ കിട്ടുമോ എന്ന ചോദ്യവുമായി നിന്ന അനുപമ എസ് ചന്ദ്രൻ ഓരോ ദിവസം കഴിയും തോറും കരുത്തുള്ളവളായി. സൈബർ ആക്രമണങ്ങളിൽ പതറിയില്ല. മന്ത്രി സജി ചെറിയാൻ തന്നെ നേരിട്ട് അപമാനിക്കാനെത്തി. പേരൂർക്കട പൊലീസിൽ പരാതി കൊടുത്തപ്പോൾ അത് നാട്ടിലെ കഥയെന്ന് പറഞ്ഞ് മന്ത്രി തടിയൂരി. വനിതാ കമ്മീഷനിലെ പരാതിയും വെറുതെ ആയി.
അവർക്കും ഒന്നും ചെയ്യാനായില്ല. പക്ഷേ വിട്ടു കൊടുക്കാൻ അനുപമ തയ്യാറായിരുന്നില്ല. കുടുംബ കോടതിയിൽ കൃത്യമായി തന്റെ കേസ് പറഞ്ഞ് അവർ നിയമ പോരാട്ടവും നടത്തി. ഇതോടെ ചില ചോദ്യങ്ങൾ ശിശുക്ഷേമ സമിതിക്ക് മുമ്പിലെത്തി. വെറും കുടുംബ പ്രശ്നമായി അതിനെ ഒതുക്കാൻ പിന്നെ ആർക്കും കഴിഞ്ഞില്ല. അങ്ങനെ അമരാവതിയിലെ ആ കുട്ടി വിജയവാഡ വഴി തിരുവനന്തപുരത്ത് തിരിച്ചെത്തി. കുട്ടിയെ കൊടുത്ത് എല്ലാ വിവാദവും അവസാനിപ്പിക്കുകയാണ് ശിശുക്ഷേമ സമിതിയുടേയും സർക്കാരിന്റേയും ആഗ്രഹം. അതിന് വേണ്ടിയാണ് സൈബർ സഖാക്കളുടെ ഇല്ലാ കഥ പറഞ്ഞുള്ള ആക്രമണങ്ങൾ. പക്ഷേ കുറ്റക്കാർ ശിക്ഷിക്കപ്പെടും വരെ ഈ അമ്മ പോരാട്ടം തുടരും. തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടണമെന്ന് അനുപമ പറയുന്നു.
അച്ഛനെ സ്നേഹിച്ച മകളായിരുന്നു അനുപമ. അച്ഛന്റെ വഴിയേ എസ് എഫ് ഐയിൽ എത്തിയ വിദ്യാർത്ഥിനി. ഇതിനിടെ പാർട്ടി യോഗങ്ങളിൽ കണ്ട അജിത്ത് എന്ന ഡിവൈഎഫ്ഐക്കാരനുമായി പ്രണയത്തിലായി. കുടുംബ ജീവിതം താറുമാറായ അജിത്തും അനുപമയും ഒരുമിക്കാൻ തിരുമാനിച്ചു. ആദ്യ ഭാര്യയിൽ നിന്ന് ഡിവോഴ്സ് കിട്ടും മുമ്പേ അനുപമ ഗർഭിണിയായി. ഇതായിരുന്നു ആ ബന്ധത്തിൽ പ്രതിസന്ധിയായത്. ആരുമറിയാതെ ഗർഭത്തെ അനുപമ സംരക്ഷിച്ചു. അജിത്തിന് ഡിവോഴ്സ് കിട്ടിയോപ്പോൾ വില്ലനായി അവതരിച്ചത് ഏറെ സ്നേഹിച്ച അച്ഛൻ ജയചന്ദ്രനായിരുന്നു. മാർക്ക് വെട്ടിപ്പിലും ഒളിച്ചോട്ടത്തിലും കുടുങ്ങിയ പഴയ സഖാവ്. അച്ഛന്റെ സ്വാഭവം അറിയാവുന്ന അനുപമ കുട്ടിയെ സംരക്ഷിക്കാൻ പെടാപാടുപ്പെട്ടു. തടങ്കലിൽ മകളെ പാർപ്പിച്ച് ഗർഭസ്ഥ ശിശുവിനെ കൊല്ലാൻ ശ്രമിച്ചു. പിന്നെ പിറന്ന കുഞ്ഞിനെ തട്ടിയെടുത്തു. ഇതൊന്നും സൈബർ സഖാക്കൾ കണ്ടും കേട്ടുമില്ല. അവർ അനുപമയെന്ന എസ് എഫ് ഐക്കാരിയെ കടന്നാക്രമിച്ചു. അജിത്തിനെ മൂന്ന് കുട്ടികളുടെ അച്ഛനാക്കി പോലും വ്യാജ പ്രചരണമെത്തി. പക്ഷേ ഇതൊന്നും അനുപമയെ തളർത്തിയില്ല. അവർ ശിശുക്ഷേമ സമിതിക്ക് മുമ്പിൽ സമരത്തിനെത്തി.
പന്തൽ കെട്ടാൻ അനുവദിക്കാതെ പൊലീസ് സമരത്തെ പൊളിക്കാൻ നോക്കി. റോഡരികിൽ മാരുതി വാൻ കൊണ്ടൊതുക്കി അതിലായി മഴക്കാലത്തെ സമരം. ഇത് ആരും പ്രതീക്ഷിച്ചില്ല. തന്നെ കാണാൻ എത്തുന്നവർക്ക് ചെറിയൊരു ചായ്പ പോലെ ടാർപാളിൻ കെട്ടാൻ അനുവദിച്ചു ഒടുവിൽ പൊലീസ്. ഡൽഹിയിലെ കർഷക സമരത്തെ അടിച്ചമർത്താൻ മോദിയും കൂട്ടരും കാട്ടിയ അതേ തന്ത്രങ്ങൾ തന്നെയാണ് സമര പന്തൽ പോലും കെട്ടാൻ അനുവദിക്കാതെ പിണറായി പൊലീസും ആദ്യം ചെയ്തത്. രണ്ടു ദിവസം മഴ നനഞ്ഞ് സമരം ചെയ്ത അനുപമ പിന്നോട്ടില്ലെന്ന സന്ദേശം അതിശക്തമായി നൽകി. ഇതോടെ നടപടികൾ വേഗത്തിലായി.
കുട്ടിയെ കൊണ്ടു വരാൻ ശിശുക്ഷേമ സമിതി തീരുമാനിച്ചു. പൊലീസ് സംരക്ഷണയിൽ കുട്ടി തിരുവനന്തപുരത്ത് പറന്നിറങ്ങി. വിമാനത്താവളത്തിൽ ശിശുക്ഷേമ സമിതിയിലെ ജീവനക്കാരി കുട്ടിയെ മാറോട് അണച്ചു കൊണ്ടു വന്നു. ഈ ജീവനക്കാരിയെ പോറ്റമ്മയുടെ ഇമേജ് നൽകി ഉയർത്തിക്കാട്ടി സൈബർ സഖാക്കൾ. വീണ്ടും ദത്തെടുത്തവരുടെ അവകാശങ്ങളിലേക്ക് ചർച്ച കൊണ്ടു പോയി. അപ്പോഴും കുട്ടിക്ക് വേണ്ടി അനുപമ പരാതിയുമായി നടക്കുമ്പോൾ അത് തിരിച്ചറിഞ്ഞാണ് ശിശുക്ഷേമ സമിതി കുട്ടിയെ അമരാവതിയിലേക്ക് കടത്തിയതെന്ന സത്യം ആരും ഉയർത്തിക്കാട്ടിയില്ല. ഈ പ്രചരണങ്ങളോടെ ഡിഎൻഎ ടെസ്റ്റിൽ അട്ടിമറിയുണ്ടാകുമെന്ന് അനുപമ ഭയന്നു. അതോടെ അതായി സൈബർ സഖാക്കളുടെ ചർച്ച. കളിയാക്കൽ.
പക്ഷേ അതിനൊന്നും 24 മണിക്കൂറിന്റെ ആയുസ്സുണ്ടായില്ല. പേരൂർക്കടയിലെ ലോക്കൽ കമ്മറ്റി അംഗം രണ്ടു ഡോക്ടർമാരുടെ സഹായത്തോടെ തട്ടിയെടുത്ത ആ കുട്ടിയുടെ മതാപിതാക്കളെ ഒടുവിൽ തിരിച്ചറിഞ്ഞു. ഇനി ആ കുട്ടി അനാഥയല്ല. അനുപമയോട് ചേർന്ന് ആ കുട്ടിക്ക് ഇരിക്കാം. അനധികൃത ദത്ത് വിവാദത്തിൽ കുഞ്ഞ് അനുപമയുടേതു തന്നെയെന്ന് ഡിഎൻഎ പരിശോധനാ ഫലം പുറത്തു വന്നു കഴിഞ്ഞു. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ നടത്തിയ പരിശോധനയിൽ കുഞ്ഞ് അനുമപയുടെയും അജിത്തിന്റേയും തന്നെയെന്ന് തെളിഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്