2020 ഒക്ടോബർ 15-ന് ഒരു കടലാസിൽ ഒപ്പിട്ടു വാങ്ങി; അത് വായിച്ചു നോക്കണമെന്ന് ശാഠ്യം പിടിച്ചപ്പോൾ അച്ഛൻ അടിച്ചു; മതിലിനോട് ചേർത്ത് നിർത്തി വയറിനു ചവിട്ടാനൊരുങ്ങി; സഹികെട്ട് ഞാൻ ആ പേപ്പറിൽ ഒപ്പിട്ടു കൊടുത്തു; ഒരിക്കലും കുട്ടിയെ കിട്ടില്ലെന്ന് പറഞ്ഞവരെ തോൽപ്പിച്ച് അമ്മയുടെ പോരാട്ടം; സദാചാരം ചർച്ചയാക്കിയവർ അറിയാൻ അനുപമയുടെ കണ്ണീർക്കഥ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പേരൂർക്കട സ്വദേശിനി 22വയസുള്ള അമ്മ അനുപമ എസ്. ചന്ദ്രനും അവളുടെ കുഞ്ഞും. ആ അമ്മയ്ക്ക് കുഞ്ഞിനെ തിരികെ കിട്ടിയേക്കും. അതിന് തൊട്ടടുത്തുവരെ കാര്യങ്ങളെത്തിച്ചു. നിന്റെ കുട്ടിയെ ഇനി കിട്ടില്ലെന്ന് പ്രഖ്യാപിച്ചവരെ തോൽപ്പിക്കാൻ ആ അമ്മ നടത്തിയ ഒറ്റയാൾ പോരാട്ടമാണ്. കള്ളക്കഥകളിലൂടെ സദാചാരം ചർച്ചയാക്കി സൈബർ സഖാക്കൾ പ്രതിപക്ഷത്തെ പോലും അനുപമയ്ക്ക് അടുത്തു നിന്ന് ആട്ടിയകറ്റി. ആരുടേയും പിന്തുണയില്ലാതെ അവർ പൊരുതിയപ്പോൾ സർക്കാർ മുട്ടുമടക്കി. ഇനി ഡിഎൻഎ പരിശോധന. ഡിഎൻഎ പരിശോധനയിൽ അട്ടിമറിയുണ്ടാകുമെന്ന് ഈ അമ്മ ഭയക്കുന്നുണ്ട്. അതിന് കാരണം ആരോഗ്യമന്ത്രിയുടെ ഓഫീസിലെത്തിയപ്പോൾ പ്രൈവറ്റ് സെക്രട്ടറി എൻകെ സജീവൻ നടത്തിയ ആക്രോശമാണ്.
പാർട്ടി കുടുംബത്തിലായിരുന്നു ഈ സംഭവങ്ങളെല്ലാം നടന്നത്. വിവാഹിതനായ അജിത്ത്, ഭാര്യയുമായി പ്രശ്നങ്ങളിൽ നീങ്ങുമ്പോൾ കണ്ടുമുട്ടുന്ന പെൺകുട്ടിയുമായി സൗഹൃദം തുടങ്ങുന്നു. അടുപ്പം പ്രണയമായി. ഇതിനിടെ ഡൈവേഴ്സ് കേസും അജിത്ത് കോടതിയിൽ നടത്തുന്നു. ഗർഭിണിയായപ്പോൾ ഒരുമിച്ച് ജീവിക്കാം എന്ന മോഹത്തിൽ കാത്തിരുന്നു. പക്ഷേ മാർക്ക് തട്ടിപ്പിൽ യൂണിവേഴ്സിറ്റ് ഡീബാറു ചെയ്ത അച്ഛൻ. സ്വന്തം പ്രണയത്തെ വിവാഹത്തിൽ എത്തിക്കാൻ ഒളിച്ചോട്ടം വരെ നടത്തിയ ഡിവൈഎഫ് ഐക്കാരൻ. ഇയാളുടെ സദാചാര ബോധം മകൾക്ക് വില്ലനായി. ആ ചോരക്കുഞ്ഞിനെ അവർ കടത്തി. സ്വന്തം കുട്ടിക്കായി വാതിലുകൾ മുട്ടിയപ്പോൾ അച്ഛൻ തന്നെ കള്ളക്കഥകൾ പ്രചരിപ്പിച്ചു. അതിനെ അതിജീവിക്കാൻ ആ അമ്മയ്ക്ക് കഴിഞ്ഞു. അങ്ങനെയാണ് വിജയവാഡയിലേക്ക് കടത്തിയ ആ കുട്ടി വീണ്ടും ജന്മനാട്ടിൽ എത്തിയത്.
പാർട്ടികുടുംബമാണ് അനുപമയുടേത്. അപ്പൂപ്പൻ പേരൂർക്കട സദാശിവൻ സി.പി. എമ്മിന്റെ തലസ്ഥാനത്തെ കരുത്തനായ നേതാവായിരുന്നു. അച്ഛൻ ജയചന്ദ്രൻ പാർട്ടിപ്രവർത്തകൻ. അമ്മ സ്മിതാ ജയിംസ് . ചേച്ചി അഞ്ജു. കഴിഞ്ഞ തദ്ദേശഭരണ തിരെഞ്ഞടുപ്പിൽ പേരൂർക്കട വാർഡിൽ നിന്ന് മത്സരിക്കാൻ ക്ഷണമുണ്ടായിരുന്നു അനുപമയ്ക്ക്. അത് വേണ്ടെന്ന് വെച്ചു. ഡിഗ്രി അവസാനവർഷമായിരുന്നു. നിർമലാഭവനിലായിരുന്നു പഠിച്ചത്. ചെമ്പഴന്തി എസ്.എൻ.കോളജിൽ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റായിരുന്നു. ബി.എസ്.സി ഫിസിക്സായിരുന്നു പഠിച്ചത്. ചുറുചുറുക്കുള്ള പാർട്ടി പ്രവർത്തക വിപ്ലവ വീര്യത്തോടെ കുട്ടിക്ക് വേണ്ടി പോരാട്ടത്തിന് ഇറങ്ങി.
എസ്.എഫ്.ഐ പേരൂർക്കട ഏരിയാ ജോയിന്റ് സെക്രട്ടറിയായിരുന്നു അനുപമ. ഡിവൈഎഫ്ഐ പേരൂർക്കട മേഖലാ ജോയന്റ് സെക്രട്ടറിയായിരുന്നു. അവിടെ വച്ചാണ് അജിത്തിനെ പരിചയപ്പെടുന്നത്. അജിത്ത് ഡി.വൈ.എഫ്. ഐ മേഖലാ സെക്രട്ടറിയായിരുന്നു. അജിത്ത് നേഴ്സായിരുന്നു. ജോലിയും ഉണ്ടായിരുന്നു. ഇതെല്ലാം മറച്ചുവച്ച് അജിത്തിനെ പണിയില്ലാ ദുഷ്ടനാക്കി ജയചന്ദ്രൻ ചിത്രീകരിച്ചു. അജിത്ത് ഡാൻസ് മാസ്റററാണ്. ഒരു സിനിമയിൽ കൊറിയോഗ്രാഫി ചെയ്തിരുന്നുവെന്നതാണ് വസ്തുത.
അനുപമയും അജിത്തും തമ്മിലെ പരിചയം പ്രണയമായി വളർന്നു. അജിത്ത് ഭാര്യയുമായി ഡിവോഴ്സിന് ഒരുങ്ങി നിൽക്കുകയായിരുന്നു അപ്പോൾ. ഇതിനിടെ അനുപമ ഗർഭിണിയായി. അജിത്ത് വിവാഹമോചനം നേടിയശേഷം ഒരുമിച്ച താമസിക്കാം എന്നാണ് അവർ തീരുമാനിച്ചത്. അതുകൊണ്ട് തന്നെ ഗർഭിണിയാണെന്ന കാര്യം ആദ്യം വീട്ടിൽ പറഞ്ഞില്ല. എട്ടാം മാസത്തിലാണ് അനുപമ വീട്ടിൽ വിവരം പറയുന്നത്. ഇതോട അച്ഛൻ ജയചന്ദ്രന്റെ ക്രൂരതയും തുടങ്ങി.
ഫോൺ പിടിച്ചു വാങ്ങി വെച്ചു. ഒരു വീട്ടിൽ പ്രവർത്തിച്ചിരുന്ന സ്കാൻ സെന്ററിൽ കൊണ്ടുപോയി സ്കാൻ ചെയ്തുനോക്കിയപ്പോൾ കുഞ്ഞ് നോർമലായിരുന്നു. 1.5 കിലോ തൂക്കമുണ്ടായിരുന്നു. അബോർഷൻ ചെയ്യിപ്പിക്കാൻ വല്ലവഴിയുമുണ്ടോ എന്നാണ് പിന്നെ അച്ഛൻ ജയചന്ദ്രൻ നോക്കിയത്. അച്ഛന്റെ സുഹൃത്തുക്കളായ ഡോക്ടർ ദമ്പതിമാരിൽ ഭാര്യ ഗൈനക്കോളജിസ്റ്റാണ്. അവരുടെ ഒത്താശയിൽ കള്ളക്കലി തുടർന്നുവെന്ന് അനുപമ ആരോപിക്കുന്നു. മലപ്പുറത്തെക്ക് നാടുകടത്തി. മലപ്പുറത്ത് ഒരാശുപത്രിയിൽ അഡ്മിറ്റാക്കി. ഇതിനിടെ കോവിഡ് പോസിറ്റിവായിരുന്നു. ഗർഭിണികളായ കോവിഡ് രോഗികളുള്ള ഒരു വാർഡിലായിരുന്നു പാർപ്പിച്ചു. പിന്നീട് കായംകുളത്തേക്ക്. കായംകുളത്തെ ഒരു സ്വകാര്യാശുപത്രിയിലേക്ക്കൊണ്ടു പോയി. അവിടെയും സിസേറിയൻ നടത്താനൊരു ശ്രമമുണ്ടായി. എതിർത്തപ്പോൾ സംഗതി ബുദ്ധിമുട്ടാകുമെന്ന് അവിടുത്തെ ഡോക്ടർക്ക് തോന്നി-അനുപമ പറയുന്നു.
ഇതിനിടെ 2020 ഒക്ടോബർ മാസം 15-ന് എന്നെക്കൊണ്ട് ഒരു കടലാസിൽ ഒപ്പിട്ടുവാങ്ങി, അത് വായിച്ചുനോക്കണമെന്ന് ഞാൻ ശാഠ്യം പിടിച്ചപ്പോൾ അച്ഛൻ എന്നെ അടിച്ചു. മതിലിനോട് ചേർത്ത് നിർത്തി വയറിനു ചവിട്ടാനൊരുങ്ങി, എന്റെ കുഞ്ഞിനെ കൊല്ലുമെന്ന് പറഞ്ഞു. സഹികെട്ട് ഞാൻ ആ പേപ്പറിൽ ഒപ്പിട്ടുകൊടുത്തു. എന്റെ കുഞ്ഞിനെ എന്നിൽ നിന്നടർത്തി മാറ്റാനുള്ള സമ്മതപത്രത്തിലാണ് ഒപ്പിട്ടുവാങ്ങിപ്പിച്ചത് എന്നു പിന്നീടറിഞ്ഞു.'കുഞ്ഞിനെ വളർത്താൻ ഞാൻ പ്രാപ്തയല്ല, അതിനാൽ ശിശുക്ഷേമസമിതിക്ക് കൈമാറുന്നു എന്നാണ് അതിൽ എഴുതി പിടിപ്പിച്ചിരുന്നത് എന്ന് മാസങ്ങൾക്കുശേഷമാണ് മനസ്സിലാകുന്നത്. ഞാൻ ബഹളം വെച്ചപ്പോൾ ്അടിയും വഴക്കും കിട്ടി. കടുത്ത മാനസിക സമ്മർദത്തിലാണ് കടന്നുപോയ്ക്കൊണ്ടിരുന്നത്.-അച്ഛന്റെ ക്രൂരതയെ അനുപമ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്.
ചേച്ചിയുടെ കല്യാണം കഴിഞ്ഞാൽ ഉടൻ കുഞ്ഞിനെ തിരികെ തരും എന്ന് വാക്ക് അമ്മ പറഞ്ഞുവെന്നും അനുപമ വെളിപ്പെടുത്തിയിട്ടുണ്ട്. അതിന് ശേഷം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് പോകുന്നത്. അവിടെ ടെസ്റ്റ് ചെയ്തപ്പോളും വീണ്ടും കോവിഡ് പോസിറ്റീവാണെന്ന് പറഞ്ഞു. അങ്ങനെയാണ് സിസേറിയന് സമ്മതിക്കുന്നത്. ഒക്ടോബർ19-ന് വൈകിട്ട് 5.00 മണിക്കായിരുന്നു സിസേറിയൻ. ഐ.സി.യു വിൽ കിടക്കുമ്പോൾ അവിടുത്തെ ഒരു നഴ്സിനോട് അജിത്തിനെ വിളിക്കാൻ ഫോൺ ആവശ്യപ്പെട്ടു. അവർ അത് നേരെ പോയി അമ്മയോട് പറഞ്ഞു,അതോടെ അത് പൊളിഞ്ഞു. 20-ന് വൈകിട്ട് റൂമിലേക്ക് കൊണ്ടുവന്നു. രണ്ടു ദിവസം കുഞ്ഞിനൊപ്പം കഴിഞ്ഞു. അമ്മയായിരുന്നു കൂട്ടിരുന്നത്. മൂന്നാം ദിവസം ഡിസ്ചാർജ് ചെയ്തു-അനുപമ പറയുന്നു.
തിരികെയുള്ള യാത്രക്കിടെയാണ് അച്ഛൻ കുഞ്ഞിനെയെടുത്തു കൊണ്ടുപോകുന്നത്. പിന്നീട് അമ്മയും അച്ഛനൊപ്പം പോയി. സമ്മതപത്രത്തിന്റെ കാര്യം കൂടിയായപ്പോൾ നേരത്തെ നിശ്ചയിച്ച തിരക്കഥ പ്രകാരമാണ് കാര്യങ്ങൾ നീങ്ങുന്നത് എന്നു അനുപമയ്ക്ക് മനസ്സിലായി. പിന്നീട് തന്നെ തൊടുപുഴയിലെ അമ്മ വീട്ടിലേക്ക് നാടുകടത്തി. ചേച്ചിയുടെ കല്യാണം കഴിഞ്ഞതോടെ കുട്ടിയെ കിട്ടില്ലെന്ന് അനുപമയ്ക്ക് ഉറപ്പായി. ഇതോടെയാണ് അജിത്തിനേയും കൂട്ടി പോരാട്ടത്തിന് ഇറങ്ങിയത്. ചേച്ചിയുടെ കല്യാണത്തിനുശേഷം വീണ്ടും തൊടുപുഴയിലാക്കി. അജിത്തിന്റെ കൂടെ പോവുമെന്നു തന്നെ പറഞ്ഞു. അച്ഛനും അമ്മയും എന്നോട് ആത്മഹത്യ ചെയ്തോളാൻ പറഞ്ഞു. അല്ലെങ്കിൽ എന്നെ പ്രാന്താശുപത്രിയിലാക്കും എന്നും പറഞ്ഞു. ഇതിനിടെ അജിത്ത് വിവാഹമോചിതനായിരുന്നു.
മാർച്ച് 19 നാണ് ഞാൻ തൊടുപുഴയിലെ വീട്ടിൽനിന്ന് അനുപമ രക്ഷപ്പെടുന്നത്. കോട്ടയത്ത് എത്തിയശേഷം അജിത്തിനെ വിളിച്ചു. അജിത്തുകൊട്ടാരക്കര കാത്തുനിന്നു. തിരുവനന്തപുരത്തെത്തിയശേഷം അജിത്തിന്റെ വീട്ടിൽ നിൽക്കാതെ മാറിനിന്നു. ഇതിനിടെ മകളെ കാണാനില്ലെന്ന് പറഞ്ഞ് അച്ഛൻ പൊലീസിൽ പരാതി നൽകിയിരുന്നു. കുറച്ചുദിവസം മാറി നിന്ന ശേഷം അനുപമ ഹാജരായി-അന്ന് തുടങ്ങിയ പോരാട്ടമാണ് ഡിഎൻഎ ടെസ്റ്റിലേക്ക് കാര്യങ്ങളെത്തിക്കുന്നത്. കുഞ്ഞിനെ കണ്ടുപിടിക്കണമെന്നാവശ്യപ്പെട്ട് പേരൂർക്കട പൊലീസിൽ പരാതി നൽകി. സർട്ടിഫിക്കറ്റുകൾ തിരികെ ആവശ്യപ്പെട്ട് ഒരു പരാതിയും നൽകി. ഒപ്പം പാർട്ടി സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും വൃന്ദാകാരാട്ടിനും പരാതി നൽകി. ശിശുക്ഷേമ സമിതിക്കും പരാതി നൽകി. ഇതൊന്നും ആദ്യം ആരും മൈൻഡ് ചെയ്തില്ല.
ഓഗസ്റ്റ് മാസത്തിലാണ് അച്ഛൻ ജയചന്ദ്രൻ പൊലീസിനെ അറിയിക്കുന്നത് കുഞ്ഞിനെ ശിശുക്ഷേമസമിതിയിൽ ഏൽപ്പിച്ചുവെന്ന്. അച്ഛൻ ഏൽപ്പിച്ചദിവസം കിട്ടിയ രണ്ടാമത്തെ കുട്ടിയുടെ ഡി.എൻ.എ പരിശോധന നടത്തിയപ്പോൾ മിസ്മാച്ചായിരുന്നു. അതും തട്ടിപ്പായിരുന്നു. യഥാർത്ഥ കുട്ടിയെ ആദ്യം പെൺകുട്ടിയെന്ന് രേഖപ്പെടുത്തിയതും കുതന്ത്രം. ഇതിനിടെയിൽ ഏഷ്യാനെറ്റ് ന്യൂസിൽ വാർത്ത വന്നു. മുറുനാടൻ അടക്കം വിഷയം ചർച്ചയാക്കി. ഇതോടെ സർക്കാരിന് ഉണരേണ്ടി വന്നു. വീണ്ടുമൊരു ഡിഎൻഎ പരിശോധന അതിനെ പ്രതീക്ഷയോടെ കാണുകയാണ് അനുപമ. അപ്പോഴും ഇത് അട്ടിമറിക്കുമോ എന്ന ഭീതിയും മനസ്സിലുണ്ടെന്നതാണ് വസ്തുത.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്