ഇന്ധനവില വർദ്ധനവിൽ ഒറ്റയാൾ പ്രതിഷേധം; കൊല്ലത്ത് നിന്നും ഡൽഹിയിലേയ്ക്ക് സൈക്കിൾ യാത്ര നടത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ; പിന്തുണയുമായെത്തിയത് ഉമ്മൻ ചാണ്ടി മുതൽ രാഹുൽ ഗാന്ധി വരെ; പഞ്ചറൊട്ടിക്കാൻ ഒപ്പംകൂടി ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിജെപി പ്രവർത്തകനും; വേറിട്ട മാർഗത്തിൽ പ്രതികരണം രേഖപ്പെടുത്തിയ റാഫി കൊല്ലത്തിന്റെ യാത്ര സമാപിച്ചു
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഇന്ധനവില വർദ്ധനവിനെതിരെയും കർഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ചും വേറിട്ട പ്രതിഷേധത്തിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകനായ റാഫി കൊല്ലം. കൊല്ലം മുതൽ ഇന്ത്യൻ പാർലമെന്റ് വരെ സൈക്കിൾ ചവിട്ടിയാണ് ഒരു ഫോട്ടോഗ്രാഫർ കൂടിയായ റാഫി ജനാധിപത്യ ഇന്ത്യയിൽ തന്റെ പ്രതികരണം രേഖപ്പെടുത്തിയത്. 55 ദിവസം കൊണ്ട് 3048 കി.മി സൈക്കിൾ ചവിട്ടി റാഫി ഇന്നലെ ഡൽഹിയിലെത്തി. യൂത്ത് കോൺഗ്രസ് അഖിലേന്ത്യ അധ്യക്ഷൻ ബിവി ശ്രീനിവാസിന്റെ നേതൃത്വത്തിൽ പാർലമെന്റിന് മുന്നിൽ റാഫിയുടെയും കൂട്ടരുടെയും സൈക്കിൾ യാത്രയ്ക്ക് സ്വീകരണം നൽകി. റാഫിയ്ക്കൊപ്പം യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി സി. വിഷ്ണു, അസ്കർ എന്നിവരും സൈക്കിളിൽ ഡൽഹിയിലെത്തിയിട്ടുണ്ട്.
സാമൂഹ്യമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട നിരവധി ചിത്രങ്ങളെടുത്ത ഫോട്ടോഗ്രാഫറാണ് റാഫി കൊല്ലം. കൊല്ലം വാടി കടപ്പുറത്തെത്തിയ രാഹുൽ ഗാന്ധി എത്തിയപ്പോൾ ഏറെ പ്രചരിക്കപ്പെട്ട വള്ളത്തിൽ നിന്നും ചാടിയിറങ്ങുന്ന ചിത്രത്തിന്റെ പിതാവും റാഫി ആയിരുന്നു. ജനകീയവിഷയങ്ങളിൽ തന്റെ പ്രതികരണവുമായി ഭാരത യാത്ര നടത്തുന്ന റാഫിക്ക് പിന്തുണയുമായി രാജ്യത്തുടനീളം നിരവധിയിടങ്ങളിലാണ് സ്വീകരണങ്ങൾ നൽകപ്പെട്ടത്.
കടന്നുവന്ന വഴികളിൽ യാത്രയുടെ ലക്ഷ്യം അറിഞ്ഞ് തോളിൽ തട്ടി അഭിനന്ദിച്ച ഒട്ടേറെ മനുഷ്യരും യൂത്ത് കോൺഗ്രസിന്റെ കൊടി കണ്ണിൽപ്പെട്ട് വാഹനം റിവേഴ്സെടുത്ത് കാര്യം തിരക്കിയ വാഹനങ്ങളുമുണ്ടെന്ന് റാഫി പറയുന്നു. കൊല്ലത്ത് നിന്നും യാത്ര തുടങ്ങിയ ശേഷം കേരളത്തിലുടനീളം ഹൃദ്യമായ വരവേൽപ്പാണ് ഓരോ കവലകളിലും ഈ ചെറുപ്പക്കാരന് നൽകിയത്. ഒരു ദിവസം 40 കിലോമീറ്റർ എന്ന കണക്കുകൂട്ടലുമായി യാത്ര പുറപ്പെട്ട റാഫി കാലാവസ്ഥയും ജനങ്ങളിൽ നിന്നും പ്രതികരണവും അനുകൂലമായപ്പോൾ പ്രതിദിനം 60- 70 കിലോമീറ്റർ വീതം പിന്നിട്ടാണ് 55 ദിവസംകൊണ്ട് ഡൽഹിയിലെത്തിയത്. താമസിക്കാനുള്ള ടെന്റ് അടക്കമുള്ള സജ്ജീകരണങ്ങൾ കരുതിയിരുന്നെങ്കിലും യാത്ര അവസാനിക്കുന്ന സ്ഥലങ്ങളിലെ കോൺഗ്രസ് ഓഫിസുകളിലായിരുന്നു മിക്കവാറും ദിവസങ്ങളിലെ വിശ്രമം. തന്റെ പാർട്ടി നൽകിയ പിന്തുണയാണ് ഈ യാത്രയിലുടനീളം ആവേശമായതെന്ന് റാഫി പറയുന്നു.
കേരളം വിട്ടാൽ യൂത്ത് കോൺഗ്രസ് പതാക അഴിച്ചുവയ്ക്കണമെന്നും അല്ലെങ്കിൽ കാവി കോട്ടകളിൽ നിന്നും അക്രമമുണ്ടാകുമെന്നും പലരും റാഫിയെ ഉപദേശിച്ചിരുന്നു. എന്നാൽ റാഫി അതിന് തയ്യാറായില്ല. യൂത്ത് കോൺഗ്രസ് പതാക കെട്ടിയതിന്റെ പേരിൽ ആരും ഉപദ്രവിച്ചില്ലെന്ന് മാത്രമല്ല, യാത്രയുടെ ഉദ്ദേശലക്ഷ്യത്തെ പറ്റി അറിഞ്ഞപ്പോൾ മറ്റ് രാഷ്ട്രീയ വിശ്വാസികളും പിന്തുണയുമായെത്തി എന്നും റാഫി പറയുന്നു. ഇന്ധനവില വർദ്ധനവും കർഷകവിരുദ്ധ കാർഷിക ബില്ലും പ്രതിപക്ഷം ഉയർത്തുന്ന കേവലം രാഷ്ട്രീയവിഷമല്ല. കർഷകരിൽ ഭരണകക്ഷിക്കാരുമുണ്ട്, പെട്രോളടിക്കുമ്പോൾ ബിജെപി പ്രവർത്തകരുടെ ഉള്ളിലും കേന്ദ്ര സർക്കാരിനെതിരായ പ്രതിഷേധമുയരുന്നുണ്ടെന്നും റാഫി വ്യക്തമാക്കുന്നു. വഴിയിൽ വച്ച് സൈക്കിൾ പഞ്ചറായപ്പോൾ പഞ്ചറൊട്ടിക്കാൻ ഒപ്പം കൂടിയത് ആ പ്രദേശത്തെ ഒരു ബിജെപി പ്രവർത്തകനായിരുന്നെന്ന് റാഫി പറയുന്നു. യാത്രയുടെ ലക്ഷ്യങ്ങൾ ചോദിച്ചറിഞ്ഞ അദ്ദേഹം യാത്രയ്ക്ക് പിന്തുണയും നൽകിയാണ് അവിടെ നിന്നും തന്നെ യാത്രയാക്കിയത്.
യാത്രയ്ക്ക് ആവശ്യമായ വളരെ കുറച്ച് പണവും വസ്ത്രങ്ങളും മാത്രമാണ് യാത്രയിൽ കൈയിൽ കരുതിയത്. യാത്രക്ക് ആവശ്യമായ സൈക്കിൾ വാങ്ങുകയായിരുന്നു. യൂത്ത് കോൺഗ്രസ് ദേശീയ- സംസ്ഥാന നേതൃത്വങ്ങൾ പൂർണ പിന്തുണയാണ് യാത്രയ്ക്ക് നൽകിയത്. ദേശീയ പ്രസിഡന്റ് ബിവി ശ്രീനിവാസ് നേരിട്ട് വിളിച്ച് കാര്യങ്ങൾ ചോദിച്ച് അറിയുന്നുണ്ട്- റാഫി പറയുന്നു.
കൊല്ലം ഡിസിസി ഓഫീസിന് മുന്നിൽ നിന്നും ആരംഭിച്ച യാത്രയാണ് ഇന്ത്യൻ പാർലമന്റിന് മുന്നിൽ ഇന്നലെ ആരംഭിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലാണ് യാത്ര ഫ്ളാഗ് ഓഫ് ചെയ്തത്. തൃശൂരിൽ നിന്നും സി. വിഷ്ണുവും സൈക്കിളിൽ ഒപ്പം ചേർന്നു. കർണാടകയിൽ നിന്നും കോൺഗ്രസ് നേതൃത്വം യാത്രയുടെ വിവരം അറിഞ്ഞ് വിളിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ്- യൂത്ത് കോൺഗ്രസ് നേതൃത്വങ്ങൾ വലിയ പിന്തുണയും സഹായങ്ങളുമാണ് ചെയ്ത് തന്നതെന്നും റാഫി കൂട്ടിച്ചേർത്തു. രക്തസാക്ഷികളായ ഷുഹൈബ്, കൃപേഷ്, ശരത് ലാൽ എന്നിവരുടെ സ്മൃതി മണ്ഡപങ്ങളും ഡൽഹിയിൽ ഗാന്ധിജി, നെഹ്റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ സമാധിയിടങ്ങളും സന്ദർശിച്ച് അഭിവാദ്യങ്ങളർപ്പിച്ചാണ് 55-ാം ദിവസം യാത്ര അവസാനിച്ചത്.
കടന്നുവന്ന വഴികളിൽ രാഹുൽ ഗാന്ധി, ഉമ്മൻ ചാണ്ടി, പി. ചിദംബരം, സച്ചിൻ പൈലറ്റ്, അശോക് ഗെലോട്ട്, യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് ബിവി ശ്രീനിവാസ്, ജന. സെക്രട്ടറി റോയ് മാണി തുടങ്ങിയവരൊക്കെ യാത്രയെ സ്വീകരിച്ച് അഭിവാദ്യങ്ങളർപ്പിച്ചിരുന്നു. ഉമ്മൻ ചാണ്ടി മൂന്ന് സ്ഥലങ്ങളിൽ വച്ച് യാത്രയ്ക്ക് അഭിവാദ്യങ്ങൾ നൽകിയെന്ന് പറയുമ്പോൾ റാഫിക്ക് ആവേശമിരട്ടിക്കും. ഡൽഹിയിലെത്തിയ ശേഷം റാഫി ആദ്യം പോയതും ഉമ്മൻ ചാണ്ടിയെ കാണാൻ കേരളാ ഹൗസിലേയ്ക്കായിരുന്നു. യൂത്ത് കോൺഗ്രസ് പാർലമെന്റിലേക്ക് നടത്തുന്ന മാർച്ചിൽ പങ്കെടുക്കാൻ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ ഡൽഹിയിലെത്തുന്ന കേരളാ സംഘം നാളെ റാഫിക്ക് സ്വീകരണം നൽകും.
യാത്രയിലെ കാഴ്ച്ചകൾ കോർത്തിണക്കി കേരളത്തിൽ ചിത്രപ്രദർശനം നടത്താനും റാഫിക്ക് പദ്ധതിയുണ്ട്. മികച്ച ഫോട്ടോഗ്രഫർ കൂടിയായ റാഫി നേരത്തെ രണ്ടു ഘട്ടങ്ങളിലായി 47 ദിവസം ഡൽഹിയിലെ കർഷക സമരത്തിൽ അണിചേർന്നിരുന്നു. റാഫി പകർത്തിയ പല ചിത്രങ്ങൾ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ ചർച്ചയാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍