ക്ലൈമാക്സിൽ കലമുടച്ച 'ചുരുളി'; ലിജോ ജോസ് പെല്ലിശ്ശേരി പ്രതീക്ഷ കാത്തില്ല; 'മായും കായും പായും' വെച്ചുള്ള തെറി വാക്കുകൾ പച്ചയായി; തകർത്ത് അഭിനയിച്ച് വിനയ് ഫോർട്ടും ചെമ്പൻ വിനോദും ജാഫർ ഇടുക്കിയും; ചുരുളഴിയുന്നത് റിയലിസവും ഫാന്റസിയും കൂടിപ്പണിണഞ്ഞ് ഹിപ്നോട്ടിക് സ്പൈറൽ!
എം റിജു
പകൽ മുഴൂവൻ വെള്ളം കോരി സന്ധ്യക്ക് കലമുടക്കുക. ഒരുതരം നാറാണത്ത് ഭ്രാന്തൻ ശൈലി, ആധുനികതയുടെ പേരിൽ കൊണ്ടുവന്നത് നമ്മുടെ പഴയ അവാർഡ് സിനിമാക്കാരാണ്. ആ കാലം വളരെ പെട്ടന്ന് മാറി മലയാള സിനിമ റിയലിസ്റ്റിക്കായി. പക്ഷേ അപ്പോഴും പഴയ അടൂർ സ്കുളിന്റെ ഹാങ്ങോവർ, പുതിയ സിനിമക്കാർക്കും മാറിയിട്ടില്ലെന്നതിന് മികച്ച ഉദാഹരണമാണ്, വിഖ്യാത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രമായ ചുരുളി. കഴിഞ്ഞ ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിച്ച ചിത്രം ഇപ്പോൾ സോണി ലിവ് എന്ന ഒ.ടി.ടി പ്ലാറ്റ്ഫോമിലുടെയാണ് റിലീസ് ചെയ്തിരിക്കുന്നത്.
അതുവരെ നന്നായി എടുത്തിട്ട് ക്ലൈമാക്സിൽ എന്താണ് സംഭവിച്ചതെന്ന്, സംവിധായകൻ പ്രേക്ഷകന്റെ അടുത്ത് കസേരയിട്ട് വന്ന് ഇരുന്ന് വിശീദകരിക്കേണ്ട അവസ്ഥ. ഇതുപോലെ ഒരു ചിത്രത്തെ മുമ്പ് ഓർമ്മ വന്നത് ഫഹദ്ഫാസിലിനെ നായകനാക്കി, വേണു എടുത്ത 'കാർബൺ' എന്ന ചിത്രമായിരുന്നു. കാർബണിന്റെ ക്ലൈമാക്സിലെ അവ്യക്തതയേക്കാൾ ഭീകരമാണ് ചുരുളി. സ്വപ്നമാണോ, യാഥാർഥ്യമാണോ, ഇനി മാജിക്കൽ റിയലിസമാണോ എന്നൊന്നും ഒന്നും പിടികിട്ടാത്ത അവസാനം. ചുഴിപോലെത്തെ ചുരുളിയിൽ കഥാപാത്രങ്ങൾ ഒരു തമോഗർത്തംപോലെ ആയി എന്ന് നമുക്ക് സാഹിത്യഭാഷയിൽ എഴുതാം. പക്ഷേ സാധാരണക്കാരന് ഒന്നും പടികിട്ടില്ല. പ്രിയപ്പെട്ട ലിജോ ഇത് പ്രേക്ഷകർക്ക് നേരെയുള്ള വെല്ലുവിളിയായിപ്പോയി!
അമേനും, അങ്കമാലി ഡയറീസും, ഈമയൗവും, ജല്ലിക്കട്ടുമൊക്കെ സമ്മാനിച്ച, നിരവധി വിദേശ ഫിലിംഫെസ്റ്റുവലുകളിൽ പോലും അംഗീകരിക്കപ്പെട്ട സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ട്രയിലറും ടീസറും ഉയർത്തിവിട്ട അതേ മൂഡ് നമുക്ക് ചിത്രത്തിന്റെ ഷോട്ടുകളിൽ കിട്ടും. പക്ഷേ ടോട്ടാലിറ്റിയിൽ പടം ചീറ്റിപ്പോവുകയാണ്. അവസാനം നിഗൂഢതയുടെ പുക മാത്രം!
കരകയറാൻ കഴിയാത്ത ചുഴി പോലെ ചുരുളി
ദുരൂഹതകളുടെയും പ്രഹേളികതയുടെയും ഒരു വനഗ്രാമം. അതാണ് ചുരുളി. ദുർഘടമായ മലമ്പാതകൾ താണ്ടി ഇവിടെയെത്തുകയാണ് രണ്ട് പൊലീസുകാർ. ചെമ്പൻ വിനോദിന്റെയും ആന്റണിയും, വിനയ്ഫോർട്ടിന്റെ ഷാജീവനും. നാട്ടിൽ കാര്യമായ കുഴപ്പങ്ങൾ ഒപ്പിച്ചുവെച്ച് പൊലീസിന്റെ കണ്ണിൽപെടാതെ മുങ്ങിയവർ ആണ് ഇവിടെ താമസിക്കുന്നവരിൽ ഏറെയും. ( ഇതേകാര്യം തന്നെ ലിജോയുടെ ജെല്ലിക്കട്ടിൽ മലയോര ഗ്രാമവാസികളുടെ പേരിൽ ആക്ഷേപിക്കപ്പെട്ടത്. അത് വിവാദമാവുകയും ചെയ്തിരുന്നു) ഒരു ചുഴിപോലെയാണ് ആ ക്രിമിനൽ ഗ്രാമം. നാട്ടിൻ പുറത്തിന്റെ നന്മ മരങ്ങളല്ല, നാവെടുത്താൽ തെറി പറയുന്നവരും, അടികൂടുന്നവരുമാണ് അവർ. മിത്തുകളും വിശ്വാസങ്ങളും ആ നാടിനെ ചൂഴിപോലെ ചേർന്ന് നിൽക്കുന്നുണ്ട്. ചിത്രത്തിന്റെ തുടക്കം തന്നെ അത് കാണിച്ചുകൊണ്ടാണ്.
ജല്ലിക്കെട്ടിലെ പോലെ പ്രാകൃതവും ഉന്മത്തവുമായ മൃഗതൃഷ്ണകളുടെ ആഖ്യാനമാണ് ഈ ചിത്രവും. ഒരേസമയം റിയലിസവും ഫാന്റസിയും കൂടിപ്പണിണഞ്ഞ് ഹിപ്നോട്ടിക് സ്പൈറൽ പോലെ ഉള്ളിലേക്ക് ചുരുണ്ടുപോകുന്ന ഒരു സിനിമാനുഭവം. മാജിക്കൽ റിയലിസത്തിന്റെ വേറിട്ട തലം. മൈലാടുംപറമ്പിൽ ജോയി എന്ന കുറ്റവാളിയെയാണ് ഈ രഹസ്യപ്പൊലീസുകാർക്ക് കിട്ടേണ്ടത്. ചുരുളിയിലേക്കുള്ള പ്രവേശന കവാടമായ ഒരു പഴകിയ പാലത്തിലൂടെ ഇവർ സഞ്ചരിക്കുന്ന ജീപ്പ് സാഹസികമായി കടക്കുന്ന രംഗം മുതലങ്ങോട്ട് ലിജോ ജോസ് പെല്ലിശേരിയുടെ മാന്ത്രിക സ്പർശം സിനിമയിലുടനീളം കാണാം. അതുവരെ നിഷ്കളങ്കരായി കാണപ്പെട്ട ജീപ്പിന്റെ ഡ്രൈവറും സഹയാത്രികരും പാലം കടന്നതോടെ മലയാളവും ചുരുളാളവും കലർന്ന ഭാഷയിൽ അസഭ്യം വിളിക്കുന്ന അക്രമോത്സുകരായി മാറുന്നു. ചുരുളിയുടെ മൃഗതൃഷളണയുടെ ചുരുൾ അവിടെ നിവരുന്നു.
അക്രമണോത്സുകത പടരുമ്പോൾ
അവർ കാട്ടിലൂടെ എത്തുന്നത് ചുരുളിയിലെ പുരുഷന്മാർ ഒത്തുചേരുന്ന ഏക ഇടമായ ചാരായഷാപ്പിലേക്കാണ്. മറ്റ് മാർഗങ്ങൾ ഇല്ലായെ അവർ ആ കടയുടമയുടെ ( ചിത്രത്തിൽ ജാഫർ ഇടുക്കി) കീഴിൽ ജോലിക്ക് നിൽക്കുന്നു. വാറ്റുചാരായം ആവോളം മോന്തുകയും പ്രാകൃതരീതിയിൽ കലഹിക്കുകയും തെറിവിളിക്കുകയും ചെയ്യുന്ന ഒരുകൂട്ടമാളുകൾക്കിടയിൽ അവർ പ്രതിയെ തിരിയുന്നു. ക്രമേണേ ചുരുളിയിലെ അക്രമോത്സുകത ഷാജീവനിലേക്കും ആന്റണിയിലേക്കും പടരുകയാണ്. ഷാജീവന് ഇടക്കിടെയുണ്ടാകുന്ന വെളിപാടുകൾ സിനിമിയിലെ പ്രഹേളികയാണ്. രാത്രിയിൽ പാഞ്ഞു പോകുന്ന ഒരു പന്തം, വിചിത്ര രൂപികളുടെ പ്രത്യക്ഷപ്പെടൽ, താൻ പണ്ടേ ഇവിടെയുള്ള ആളായി തോന്നിത്തുടങ്ങൽ... അങ്ങനെ ഷാജീവനെ ചുരുളി പിടികൂടുകയാണ്.
ചുരുളിയിലെത്തുന്നതു വരെ ശാന്തസ്വഭാവക്കാരനായിരുന്ന ഷാജീവൻ, ക്രമേണ അസഭ്യം വിളിക്കുന്ന, അടിയുണ്ടാക്കുന്ന, കൊലപാതകം നടത്തുന്ന, തോക്കെടുത്ത് നാട്ടുകാരെ വിറപ്പിക്കുന്ന ആളായി ഇയാൾ മാറുന്നു. സ്വതവേ പരുക്കനായ ആന്റണിയും ചുരുളിയിലെ ചാരായം മോന്തി വേട്ടയാടി തെറിവിളിച്ചു നടക്കുന്ന ആളായി മാറി. ചുരുളിയിലെ ചാരായ ഷാപ്പ് ഇടയ്ക്ക് കുർബാന നടക്കുന്ന പ്രാർത്ഥനാലയമായി മാറുന്നുണ്ട്. ശരികളും തെറ്റുകളുമില്ലാത്ത ചുരുളിയിൽ നിയമപാലകരായ ഷാജീവനും ആന്റണിക്കുമുണ്ടാകുന്ന ഈ മാറ്റം നന്മ തിന്മകളെക്കുറിച്ചുള്ള സങ്കൽപങ്ങളെ ഉടച്ചു കളയുന്നുണ്ട്. തേടിയെത്തിയ കുറ്റവാളിയെ ഇവർ കണ്ടെത്തുമ്പോഴും കുറ്റവാളിയും നിയമപാലകനും തമ്മിലുള്ള അതിരുകൾ അലിഞ്ഞില്ലാതാകുന്നത് കാണാനാകും. പക്ഷേ ഇവിയൊക്കെ അതിമനോഹരമായ ചിത്രീകരിക്കുന്നുണ്ട്. ക്ലൈമാക്സിലെ ആശയക്കുഴപ്പം ഒഴിച്ച്.
'മായും കായും പായും' വെച്ചുള്ള തെറിവാക്കുകൾ!
പക്ഷേ ഈ ചിത്രം മലയാള ചലച്ചിത്രത്തിൽ അടയാളപ്പെടുത്തുക അതിന്റെ പച്ചയായ ഭാഷാ പ്രയോഗത്തിന്റെ പേരിലായിരിക്കും. നിത്യജീവിതത്തിൽ മലയാളി നിരന്തരം പറയുന്ന 'മായും കായും പായും' വെച്ചുള്ള തെറിവാക്കുകൾ, ഈ ചിത്രത്തിൽ നിർലോഭമായിട്ടുണ്ട്. വനിതാ കഥാപാത്രങ്ങൾവരെ പറയുന്നത് നല്ല 'സുഭാഷിതമാണ്'.വെടിയിറച്ചിക്ക്പോയി ഒന്നും കിട്ടാതെ തിരിച്ചുവന്നപ്പോൾ ഷാപ്പുകാന്റെ ഭാര്യ ആന്റണിയെന്ന ചെമ്പന്റെ കഥാപാത്രത്തോട് ചോദിക്കുന്നത് ' പിന്നെ നിന്റെ 'കു-' വെച്ച് കറിവച്ചാൽ മതിയോ' എന്നാണ്. മറ്റൊരു രീതിയിൽ ചിന്തിച്ചാൽ ചുരുളി ഒരു സമാന്തരലോകമാണ്. നിയമവാഴ്കൾ ഒന്നുമല്ലാതെ, മദ്യവും മദിരാക്ഷിയും എല്ലാം കിട്ടുന്ന, എല്ലാ മൃഗ തൃഷ്ണകൾക്കും ശമനം കിട്ടുന്ന നാട്. അവിടെ ഈ ഭാഷയല്ലാതെ ഏത് ഭാഷ പ്രയോഗിക്കാൻ. 'ഇന്ന് നിന്റെ ജനനേന്ദ്രിയം മുറിച്ച് കറിവച്ചൊൽ മതിയോ സോദരാ' എന്നൊന്നും ഇവിടെ ചോദിക്കാൻ കഴിയിലല്ലോ.
തെറിവാക്കുകൾ കൊണ്ട് എ സർട്ടിഫിക്കേറ്റ് കിട്ടിയ ആദ്യ ചിത്രം ഇയായിരിക്കാം. തുടക്കത്തിൽ തന്നെ 18 വയസ്സിന് താഴെയുള്ളവർ കാണരുതെന്ന് എഴുതിക്കാണിക്കുന്നുണ്ട്. പക്ഷേ നമ്മൾ യാഥാർഥ്യത്തിലേക്ക് ഒന്ന് കണ്ണോടിക്കുക. കുട്ടികൾപോലും അവരുടെ സ്പേസിൽ എന്തെല്ലാം വാക്കുകളാണ് പറയുന്നത്. ടെക്സ്റ്റ് മെസേജ് അയക്കുന്നത്. ഇത്തരം സിനിമയിലെ ഡയലോഗുകൾ കൊണ്ട് കുട്ടികൾ വഴിതെറ്റുമെന്നതൊക്കെ കേവലം ചീപ്പ് മോറൽ പൊലീസിങ്ങ് മാത്രമാണ്. ( വന്നുവെന്ന് 'മ' വെച്ചുള്ള ഒരു തെറിവാക്കിന് ഇപ്പോൾ സാമൂഹിക അംഗീകാരം കിട്ടിക്കഴിഞ്ഞു. ഫഹദ് ഫാസിലിന്റെ ജോജി സിനിമയിൽ അത് സർവ സാധാരണമായിരുന്നു. ഇപ്പോൾ പ്രമുഖ ചില മാധ്യമങ്ങൾപോലും 'മ' തെറി നേരിട്ട് അച്ചടക്കാൻ തയ്യാറാവുന്നുണ്ട്)
വിനയ്ഫോർട്ടിന്റെ കരിയർ ബെസ്റ്റ്
അതുപോലെ തന്നെ വിനയ് ഫോർട്ട് എന്ന നടന്റെ കരിയർ ബെസ്റ്റായിരിക്കും ഈ ചിത്രം. മാലിക്ക്, കനകം കാമനി കലഹം, ഇപ്പോൾ ചുരുളിയും. അടിക്കടി വ്യത്യസ്ത വേഷങ്ങളിലൂടെ വളരുകയാണ് ഈ യുവനടൻ. ലിജോയുടെ സ്ഥിരം താരങ്ങളായ ചെമ്പൻ വിനോദും ജാഫർ ഇടുക്കിയും പതിവുപോലെ തകർക്കുന്നുണ്ട്. സൗബിൻ ഷാഹിർ, ജോജുജോർജ് തുടങ്ങി ചെറുതും വലുതുമായ കഥാപാത്രങ്ങൾ ചെയ്ത ആരും മോശമാക്കിയിട്ടില്ല. വിനോയ് തോമസിന്റെ കഥയ്ക്ക് അവലംബിത തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് എസ് ഹരീഷ് ആണ്. മീശ നോവലിലൂടെ ശ്രദ്ധേയനായ ഹരീഷിനെപ്പോലുള്ളവരുടെ കടന്നുവരുവ് കടുത്ത കഥാ ദാരിദ്ര്യം നിലനിൽക്കുന്ന മലയാള സിനിമയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും. ലിജോയുടെ ചിത്രം ആയതുകൊണ്ട് ക്യമാറയും എഡിറ്റിങ്ങും പ്രത്യേകം എടുത്ത് പറയേണ്ടതില്ല. സൂപ്പർ തന്നെ.
അതുപോലെ പൊളിറ്റിക്കൽ കറക്ട്നസ്സിന്റെ ആരാധകർക്ക്, മെയിൽ ഷോവനിസ്റ്റ് ചിത്രമായും, ഹിംസയെ ന്യായീകരിക്കുന്ന പടമായും ഒക്കെ ഇതിനെ ചിത്രീകരിക്കാൻ കഴിയും. അങ്ങനെ വ്യത്യാസ്തമായ തലത്തിൽ വായിക്കാൻ കഴിയുന്നു എന്നതുതന്നെയാണ് ഇത്തരം പടത്തിന്റെ പ്രത്യേകതയും. പക്ഷേ സമഗ്രമായി വിലയിരുത്തമ്പോൾ, ജല്ലിക്കട്ടിനും ഈമയൗവും ഒപ്പം ചേർത്ത് നിൽക്കാൻ കഴിയുന്ന ചലച്ചിത്ര അനുഭവം ആവുന്നില്ല ഈ പടം. ലിജോയുടെ മാസ്റ്റർപീസ് നാം ഇനിയും കാണാൻ ഇരിക്കുന്നതേയുള്ളൂ.
വാൽക്കഷ്ണം: കഴിഞ്ഞ വർഷം തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയുടെ തിരശീലയിൽ 'ചുരുളി' പ്രദർശിച്ചിപ്പോൾ ഒരു വിവാദം ഉണ്ടായിരുന്നു. ചുരുളി' ചിത്രീകരിച്ച സമയത്തെ ലിജോ ജോസ് പെല്ലിശ്ശേരിയെയല്ല എഡിറ്റിങ് ടേബിളിൽ വന്നപ്പോൾ കണ്ടത് എന്ന് ചിത്രത്തിന്റെ ചില അണിയപ്രവർത്തകർ മാധ്യമ പ്രവർത്തകരോട് രഹസ്യമായി പറഞ്ഞിരുന്നു. മതവിശ്വാസത്തിൽ പുതിയ ലഹരി കണ്ടെത്തിയ ലിജോയാണ് എഡിറ്റിങ് ടേബിളിൽ ചുരുളിയുടെ വിധി നിർണയിച്ചതെന്നായിരുന്നു വാർത്തകൾ. എന്നാൽ ഇത് ശരിയെല്ലെന്ന് ചിത്രം കണ്ടാൽ അറിയാം. ഇനി ഒരു ഇരുപതുവർഷം കഴിഞ്ഞ് ചിത്രം ഇറങ്ങിയാൽ അന്നത്തെ സാഹചര്യം അനുസരിച്ച് എഡിറ്റിങ്ങ് വേണ്ടിവരുമെന്നാണ് ലിജോ പറയുന്നത്. ആദ്യത്തെ പച്ചയായ തെറിയുമായി ചിത്രം ഇറങ്ങിയാൽ എത്ര ഭീകരം ആയിരുന്നുവെന്നും ഓർക്കണം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്