അനുപമയ്ക്ക് തുടർപഠനമോ ജോലിയോ അനുവദിക്കില്ലെന്ന വാശിയിൽ ആ അച്ഛൻ!; അനുപമയുടെ സർട്ടിഫിക്കറ്റ് തിരികെ ലഭിക്കാൻ ഇടപെടാതെ പൊലീസ്; സഹായത്തിന് അപേക്ഷിച്ച പൊതുപ്രവർത്തകയോട് 'നിങ്ങൾ വേറെ കാര്യം നോക്ക്' എന്ന് മറുപടി; പേരൂർക്കട സിഐയുമായുള്ള ടെലിഫോൺ സംഭാഷണം പുറത്താകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പേരൂർക്കടയിൽ അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ പ്രതി ജയചന്ദ്രനെ സംരക്ഷിക്കാൻ പൊലീസ് ശ്രമം. അനുപമയുടെ സർട്ടിഫിക്കറ്റുകൾ തിരിച്ചുനൽകണമെന്ന് ആവശ്യപ്പെട്ട് അവർ നൽകിയ പരാതിയിലും യാതൊരു നടപടിയും എടുക്കാതെ പ്രതിയുടെ ഭാഗം പിടിക്കുകയാണ് പേരൂർക്കട പൊലീസ്. ഇത് സംബന്ധിച്ച് അനുപമ അജിത് ഐക്യദാർഢ്യ സമരസമിതിയുടെ കൺവീനറും പൊതുപ്രവർത്തകയുമായ പിഇ ഉഷയുമായി പേരൂർക്കട സർക്കിൾ ഇൻസ്പെക്ടർ നടത്തിയ ഫോൺ സംഭാഷണം പുറത്ത്.
കുട്ടിയെ കാണാതായ കേസ് കോടതിയിൽ നടക്കുന്നതിനാൽ സർട്ടിഫിക്കറ്റും അനുപമ കോടതിയിൽ പോയി വാങ്ങട്ടേ എന്ന നിലപാടിലാണ് പേരൂർക്കട പൊലീസ്. കുടുംബകോടതിയിൽ നടക്കുന്ന കുട്ടിയെ എടുത്തുകൊണ്ടുപോയ കേസും സർട്ടിഫിക്കറ്റുകൾ തിരിച്ചുകിട്ടണമെന്ന പരാതിയും രണ്ടാണെന്ന് പിഇ ഉഷ പലവട്ടം പറയുന്നുണ്ടെങ്കിലും ഇൻസ്പെക്ടർ സമ്മതിച്ചുകൊടുക്കുന്നില്ല. കഴിഞ്ഞ ഏപ്രിൽ 15നാണ് അനുപമ സർട്ടിഫിക്കറ്റുകൾ അച്ഛനിൽ നിന്നും വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ട് പേരൂർക്കട പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഒരു നടപടിയുമെടുക്കാതെ ജയചന്ദ്രന് കൂട്ടുനിൽക്കുകയായിരുന്നു പേരൂർക്കട പൊലീസെന്ന് അനുപമ ആരോപിക്കുന്നു.
വിവാഹം രജിസ്റ്റർ ചെയ്യാനും അനുപമയ്ക്ക് തുടർപഠനത്തിനോ ജോലിക്കോ അപേക്ഷിക്കാനും സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖകളും ലഭിക്കേണ്ടതുണ്ട്. അതിന് അനുവദിക്കാതിരിക്കാനാണ് അനുപമയുടെ അച്ഛനായ ജയചന്ദ്രൻ ശ്രമിക്കുന്നത്. പേരൂർക്കട പൊലീസും അയാൾക്ക് കൂട്ടുനിൽക്കുകയാണെന്ന് ഐക്യദാർഢ്യസമിതി ആരോപിക്കുന്നത്. പേരൂർക്കട പൊലീസിൽ നിന്നും നീതി ലഭിക്കില്ല എന്ന് ഉറപ്പായതോടെയാണ് അനുപമ വനിതാ കമ്മീഷനിൽ പരാതി നൽകിയത്.
നവംബർ അഞ്ചാം തീയതി നടന്ന അദാലത്തിൽ അനുപമയുടെ പരാതി പരിഗണിക്കുകയും അന്നേ ദിവസം ജയചന്ദ്രനേയും വിളിപ്പിക്കുകയും ചെയ്തു. എന്നാൽ ജയചന്ദ്രൻ അദാലത്തിൽ പങ്കെടുത്തില്ല. തുടർന്ന് ആറാം തീയതി വൈകുന്നേരം മൂന്ന് മണിക്ക് മുമ്പായി അനുപമയുടെ സർട്ടിഫിക്കറ്റുകൾ വനിതാ കമ്മീഷനിൽ ഹാജരാക്കാൻ ജയചന്ദ്രനോട് ആവശ്യപ്പെട്ടു. എന്നാൽ പത്ത് ദിവസം കഴിഞ്ഞിട്ടും ജയചന്ദ്രൻ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ തയ്യാറായിട്ടില്ല. അനുപമയ്ക്കൊപ്പമാണ് തങ്ങൾ എന്ന് പറയുന്ന വനിതാ കമ്മീഷനും ഇക്കാര്യത്തിൽ തുടർനടപടികൾ കൈകൊണ്ടിട്ടില്ല.
വനിതാ കമ്മീഷൻ നിർദ്ദേശമുണ്ടായിട്ടും സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ ജയചന്ദ്രൻ തയ്യാറാകാത്തതിനെ തുടർന്നാണ് പൊലീസിന്റെ ഇടപെടൽ ആവശ്യപ്പെട്ട് പിഇ ഉഷ പേരൂർക്കട സർക്കിൾ ഇൻസ്പെക്ടറെ ബന്ധപ്പെട്ടത്. എന്നാൽ തങ്ങൾക്ക് സർട്ടിഫിക്കറ്റ് വാങ്ങിത്തരാൻ പറ്റില്ലെന്നും കേസ് കോടതിയിലല്ലേ എന്നുമാണ് സർക്കിൾ ഇൻസ്പെക്ടർ അവരോട് ചോദിക്കുന്നത്. അനുപമയ്ക്ക് പോസ്റ്റ് ഗ്രാജ്വേഷന് പോകുന്നതിന് വേണ്ടി സർട്ടിഫിക്കറ്റ് ജയചന്ദ്രനിൽ നിന്നും വാങ്ങി നൽകണമെന്നാണ് പിഇ ഉഷ ആവശ്യപ്പെടുന്നത്. എന്നാൽ അവർ ജാമ്യത്തിൽ നിൽക്കുന്ന പ്രതികളാണെന്നും പൊലീസിന് ഈ കാര്യത്തിൽ ഇടപെടാൻ പറ്റില്ലെന്നുമാണ് ഇൻസ്പെക്ടറുടെ മറുപടി.
അവർക്ക് സർട്ടിഫിക്കറ്റ് നൽകണമെന്നുണ്ടായിരുന്നെങ്കിൽ ഏപ്രിലിൽ തന്നെ നൽകുമായിരുന്നു. അപ്പോൾ സർട്ടിഫിക്കറ്റ് നൽകാൻ മാതാപിതാക്കൾക്ക് ഉദ്ദേശമില്ലെന്നാണ് മനസിലാക്കാനാകുന്നത്. അതുകൊണ്ട് അനുപമ കോടതി വഴി തന്നെ വാങ്ങട്ടെ എന്നും അത് സ്റ്റേഷനിൽ വച്ച് തന്നെ തീർപ്പാക്കി കോടതിയിലേയ്ക്ക് വിട്ടതാണെന്നും പേരൂർക്കട സിഐ പറയുന്നു. സർട്ടിഫിക്കറ്റുകൾ കോടതി മുഖാന്തിരം മാത്രമേ കൈമാറുകയുള്ളു എന്നോരു ഒത്തുതീർപ്പ രേഖ ഉണ്ടെങ്കിൽ അത് അനുപമയ്ക്ക് കൈമാറുമോ എന്ന ചോദ്യത്തിന് അത് ആലോചിക്കട്ടെ എന്ന അഴകൊഴമ്പൻ മറുപടി പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് സിഐ.
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് പൊലീസ് അന്വേഷണത്തിലാണെന്നും എല്ലാ കേസും കൂടി ഒന്നിച്ച് അന്വേഷിക്കാൻ കഴിയില്ലെന്നുമാണ് ഇൻസ്പെക്ടറുടെ ന്യായം. സർട്ടിഫിക്കറ്റിന്റെ കാര്യം പ്രത്യേകിച്ച് അന്വേഷിക്കാൻ കഴിയില്ല. ഏഴ് മാസം മുമ്പ് തന്നെ പരാതിയിൽ അന്വേഷിക്കാൻ പറ്റുന്നതൊക്കെ അന്വേഷിച്ചിട്ടുണ്ടെന്നും നിങ്ങളിനി വേറെ കാര്യം നോക്ക് എന്നും പറഞ്ഞാണ് സിഐ ഫോൺ കട്ട് ചെയ്യുന്നത്. അനുപമയുടെ കേസ് നിഷ്പക്ഷമായി അന്വേഷിക്കാനോ അവരുടെ സർട്ടിഫിക്കറ്റ് വാങ്ങിനൽകാനോ തങ്ങൾക്ക് സൗകര്യമില്ലെന്ന ധാർഷ്ഠ്യമാണ് സിഐയുടെ സംസാരത്തിൽ ഉടനീളം നിറഞ്ഞുനിന്നത്. സിപിഎം നേതാവായ ജയചന്ദ്രനൊപ്പമാണ് തങ്ങളെന്ന് സീഐ ഈ സംഭാഷണത്തിൽ പറയാതെ പറയുന്നു.
ഇതിനിടെ ദത്ത് നൽകപ്പെട്ട കുട്ടിയെ തിരികെ കിട്ടണമെന്നും കേസിൽ ആരോപണവിധേയരായ സിഡബ്ല്യുസി ചെയർപേഴ്സണേയും ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറിയേയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അനുപമയും അജിത്തും ശിശുക്ഷേമസമിതിക്ക് മുന്നിൽ നടത്തിവരുന്ന രാപ്പകൽ സമരം എട്ടാംദിവസത്തിലേയ്ക്ക് കടന്നു. ആവശ്യങ്ങൾ അനുവദിക്കാതെ മടങ്ങിപ്പോകില്ലെന്ന തീരുമാനത്തിലാണ് ഇരുവരും. ഇവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വനിതകളടക്കം നിരവധിപേർ ദിനംപ്രതി ഇവിടേയ്ക്ക് എത്തുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍