കോവഡിലെ കൊള്ള പൊളിച്ചത് പ്രതികാരമായി; എൽടി 4 എയിൽ നിന്നും താരിഫ് എൽടി 6 ബിയിലേക്ക് മാറ്റിയത് എല്ലാ ചട്ടങ്ങളും ലംഘിച്ച്; പിഴയായി വിധിച്ചത് 2,46,648 രൂപ; ഒടുവിൽ ഓഫീസിൽ എത്തി സത്യം മനസ്സിലാക്കി നീതി ഉറപ്പാക്കി ഓബുഡ്സ്മാൻ; അധികമായി പിടിച്ച തുക മറുനാടന്‍ തിരിച്ചു നൽകേണ്ടി വരും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മറുനാടൻ മലയാളിയ്ക്കെതിരെ കെ എസ് ഇ ബി യെ മുൻനിർത്തി ചിലർ നടത്തിയ കള്ള നാടകം പൊളിഞ്ഞു. മറുനാടനിൽ നിന്ന് കൂടുതൽ തുക ഈടാക്കി ദ്രോഹിക്കാനുള്ള നടപടികൾക്ക് ഓബുഡ്സ്മാന്റെ വിലക്ക്. വലിയ ഗൂഢാലോചനയാണ് ഇക്കാര്യത്തിൽ നടന്നത്. മറുനാടന്റെ അപേക്ഷയിൽ ഇതു സംബന്ധിച്ച് വിശദ ഉത്തരവ് തന്നെ വൈദ്യുതി ഓബുഡ്സ്മാൻ പുറത്തിറക്കി. മറുനാടൻ ഓഫീസിൽ എത്തി പരിശോധന വരെ നടത്തിയാണ് കെ എസ് ഇ ബിയുടെ നിരക്ക് നിശ്ചയിക്കാനുള്ള സ്ലാബ് മാറ്റത്തിൽ ഓബുഡ്സ്മാൻ അന്തിമ തീരുമാനങ്ങളിലെത്തിയത്.
കെ എസ് ഇ ബി മറുനാടൻ മലയാളിക്ക് പിഴയായി ഈടാക്കിയ 2,46,648 രൂപ ഓബുഡ്സ്മാൻ റദ്ദാക്കി. എൽടി നാല് (ബി) എന്ന കാറ്റഗറിയിൽ മറുനാടനെ ഉൾപ്പെടുത്തി 03-9-2020 മുതലുള്ള ബിൽ തുക ഈ കാറ്റഗറിൽ പെടുത്തി നിശ്ചയിക്കണം. 30 ദിവസത്തിനുള്ള നടപടി എടുക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കൺസ്യൂമർ റിഡ്രസർ ഫോറത്തെയാണ് ആദ്യം ഈ പരാതിയുമായി മറുനാടൻ സമീപിച്ചത്. ഇവിടെ മറുനാടനിൽ നിന്നുള്ള പിഴതുക പകുതിയായി കുറച്ചു. എന്നാൽ സ്ലാബ് മാറ്റത്തിൽ അനുകൂല തീരുമാനം ഉണ്ടായില്ല. ഭാഗികമായി മറുനാടനെ അംഗീകരിച്ച ഈ വിധിയെയാണ് ഓബുഡ്സ്മാനിൽ ചോദ്യം ചെയ്തത്.
കെ എസ് ഇ ബിയുടെ പ്രതികാരം കാരണം എൽ ടി ആറു(എഫ്) കാറ്റഗറിയിൽ പെടുത്തിയാണ് ബിൽ തുക ഈടാക്കിയിരുന്നത്. വൈദ്യുതി കട്ട് ഒഴിവാക്കാൻ ബിൽ അടയ്ക്കുകയും ചെയ്തു. ഓബുഡ്സ്മാന്റെ ഉത്തരവിലൂടെ ഇങ്ങനെ അധികമായി പിടിച്ച തുക മറുനാടന്‍ തിരികെ ലഭിക്കും. തുടക്കത്തിൽ എൽടി 4 എയിലായിരുന്നു മറുനാടൻ ഉണ്ടായിരുന്നത്. ഇതിനെ എൽടി 4 ബിയിലേക്ക് മാറ്റുമ്പോൾ ചെറിയ നിരക്ക് വ്യത്യാസം വരും. എങ്കിലും അത് എൽടി 6 ബിയോളം ഭീമമാകില്ല. ഇതിനൊപ്പം അധികമായി പിടിച്ച തുകയും കിട്ടുന്നത് മറുനാടന്റെ പോരട്ടത്തിന്റെ വിജയമാണ്. മറുനാടൻ മലയാളിയുടെ പ്രവർത്തന രീതി നേരിട്ട് മനസ്സിലാക്കിയാണ് ഓബുഡ്സ്മാന്റെ ഈ ഉത്തരവ്.
എൽടി നാല് എയിലായിരുന്നു മറുനാടന്റെ മുൻ താരിഫ്. ഇതിനെ എൽടി ആറു എഫിലേക്ക് മാറ്റുകയായിരുന്നു കെ എസ് ഇ ബി. കേബിൾ ടിവിക്കാരിൽ നിന്ന് ഈടാക്കുന്ന താരിഫ്. ഇതുമൂലം മറുനാടന്റെ വൈദ്യുതി ബില്ലിൽ വലിയ തുകയുടെ മാറ്റം വന്നു. കണക്ഷൻ എടുത്ത ദിവസം മുതുലള്ള ഈ തുക തിരിച്ചു പിടിക്കാനും കെ എസ് ഇ ബി നടപടികളെടുത്തു. ഇതാണ് രണ്ട് ലക്ഷത്തിൽ അധികം രൂപയുടെ പിഴയിലേക്ക് കാര്യങ്ങളെത്തിയത്. ഇതാണ് മറുനാടൻ ചോദ്യം ചെയ്തതും നിയമ നടപടി വിജയത്തിൽ എത്തിയതും. കെഎസ് ഇബി പരിശോധിച്ചിട്ടാണ് താരിഫ് അനുവദിച്ചത്. അതുകൊണ്ട് തന്നെ ആദ്യ തെറ്റ് സംഭവിച്ചത് കെ എസ് ഇ ബിക്കാണെന്നും ഓബുഡ്സ്മാൻ നിരീക്ഷിക്കുന്നുണ്ട്.
കോവിഡു കാലത്തെ മീറ്റർ പരിശോധനയിൽ ജനങ്ങളിൽ നിന്ന് കെ എസ് ഇ ബി നടത്തിയ കൊള്ള മറുനാടൻ വാർത്തയാക്കിയിരുന്നു. ഇത് മൂലം സർക്കാർ ഇടപെടലുകൾ വന്നു. അധികമായി പിടിച്ച തുക സാധാരണക്കാർക്ക് തിരിച്ചു നൽകി. ഇതിന്റെ പകയെന്നോണമായിരുന്നു മറുനാടൻ മലയാളിയുടെ വൈദ്യുത കണക്ഷൻ സ്ലാബ് മാറ്റിയത്. മറുനാടന്റെ പേരിലുള്ള 16914 എന്ന കൺസ്യൂമർ നമ്പറിൽ താരീഫ് അനുവദിച്ച് തരുന്നതിനുള്ള നടപടി ക്രമങ്ങൾ യഥാവിധി പൂർത്തിയാക്കിയതാണ്. ഗാർഹികേതര ഉപയോഗത്തിനുള്ള വൈദ്യുതിക്കാണ് അപേക്ഷ നൽകിയത്. ഇതു പ്രകാരം താങ്കളുടെ ഓഫീസിലെ ബന്ധപ്പെട്ടവർ ഓഫീസിൽ എത്തി എല്ലാം നേരിട്ട് ബോധ്യപ്പെട്ടതാണ്. അവരാണ് എൽടി 4 എ താരീഫ് പ്രകാരമുള്ള വൈദ്യുതി കണക്ഷൻ മറുനാടൻ മലയാളി എന്ന സ്ഥാപനത്തിന് അനുവദിച്ചത്.
കെ എസ് ഇ ബിയിൽ കിട്ടിയ കത്ത് പ്രകാരം(നം. ഡി.ബി/16914/2020-21/6 തീയതി 23/10/2020) വാർത്തകൾ സംപ്രേഷണം ചെയ്യുന്ന കമ്പനികൾ എന്ന ഗണത്തിൽ മറുനാടൻ മലയാളിയേയും ഉൾപ്പെടുത്തിയെന്ന് പറയുന്നു. ഈ സ്ഥാപനം പ്രിന്റിങ് മീഡിയ അല്ലെന്നും ഓൺലൈൻ വഴി വീഡിയോ ഉൾപ്പെടെ വാർത്തകൾ സംപ്രേഷണം ചെയ്യുന്ന സ്ഥാപനമാണെന്നും പ്രസ്തുത കത്തിൽ വിശദീകരിക്കുന്നു. എന്നാൽ ബില്ലിൽ കേബിൾ ടിവി സ്ഥാപനം എന്നാണ് രേഖപ്പെടുത്തുന്നത്. ഇതിൽ അസ്വാഭാവികതയും ഗൂഢാലോചനയും ഉണ്ടെന്നായിരുന്നു മറുനാടന്റെ നിലപാട്. വാർത്തകൾ ഇന്റർനെറ്റിൽ പബ്ലിഷ് ചെയ്യുന്ന ജോലിയാണ് പ്രധാനമായും മറുനാടൻ മലയാളി നടത്തുന്നത്. വാർത്തകൾ യുട്യൂബിൽ ഇടുന്നുമുണ്ട്. യൂട്യൂബിൽ വീഡിയോ ഇടുന്ന സ്ഥാപനങ്ങളെ ഒരിക്കലും 'കേബിൾ ടിവി' എന്ന നിർവ്വചനത്തിൽ ഉൾപ്പെടുത്താൻ കഴിയില്ല. ഞങ്ങൾക്ക് കൈമാറിയ ഉത്തരവിൽ പ്രേക്ഷപണ കമ്പനിയെന്നും ബില്ലിൽ കേബിൾ ടിവിയെന്നും രേഖപ്പെടുത്തുന്നതിലെ തന്ത്രം എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ഈ സാഹചര്യത്തിലാണ് നിയമ നടപടിക്ക് മറുനാടൻ തയ്യാറായത്.
മറുനാടൻ മലയാളിക്ക് കെ എസ് ഇ ബിയുടെ ഡി.ബി/16914/2020-21/6 തീയതി 23/10/2020 എന്ന കത്ത് കിട്ടിയത് വൈദ്യുത ബിൽ വന്നതിന് ശേഷം മാത്രമായിരുന്നു. കത്ത് അയച്ചാൽ അന്നോ അതിന്റെ അടുത്ത ദിവസമോ മറുനാടൻ മലയാളിക്ക് കിട്ടുന്ന തരത്തിലാണ് പ്രസ്തുത ഓഫീസിന്റെ ദൂരമുള്ളത്. എന്നിട്ടും വൈദ്യുത ബിൽ രേഖപ്പെടുത്തി പോയതിന് ശേഷം ഇത്തരത്തിൽ താരീഫ് മാറ്റുന്ന കാര്യം അറിയിച്ചുള്ള ഔദ്യോഗിക ഉത്തരവ് കിട്ടിയതിന് പിന്നിലും ഗൂഡ ലക്ഷ്യങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നു. ഇതു തെളിയിക്കുന്നത് കൂടിയായിരുന്നു് ബില്ലിൽ കേബിൾ ടിവിയെന്നുള്ള രേഖപ്പെടുത്തലും. ഇതൊക്കെ സ്വാഭാവികമായി സംഭവിച്ചതാണെന്ന് കരുതാൻ നിവൃത്തിയില്ലെന്നും മനസ്സിലാക്കി.
മറുനാടൻ മലയാളി മാധ്യമ സ്ഥാപനമാണ്. ഓൺലൈൻ പബ്ലിഷിങ് മീഡിയാ ഗണത്തിലാണ് അതിനെ സംസ്ഥാന സർക്കാർ അംഗീകരിച്ചിട്ടുള്ളത്. അതിന്റെ അനുബന്ധമായി ഓൺലൈനിൽ വീഡിയോയും എത്തുന്നുവെന്ന് മാത്രം. ഇത്തരത്തിൽ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. വിവവര സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ വാർത്താ പ്രസിദ്ധീകരണമാണ് മറുനാടൻ മലയാളി ചെയ്യുന്നത്. അതിനെ പ്രക്ഷേപണ വിഭാഗത്തിൽപെടുത്തുന്നതിന്റെ സാങ്കേതികത്വം എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ഉപഗ്രഹങ്ങളോ കേബിളോ നേരിട്ടുള്ള ഉപാധിയായി ഉപയോഗിച്ച് വാർത്തകൾ ജനങ്ങളിൽ എത്തിക്കുന്നതാണ് പ്രേക്ഷേപണം. ഈ നിർവ്വചനത്തിൽ പെടുന്നതൊന്നും മറുനാടൻ മലയാളിയിൽ നടക്കുന്നില്ല.
താങ്കൾ അയച്ച നം ഡി.ബി/16914/2020-21/6 തീയതി 23/10/2020 എന്ന കത്തിൽ കേബിൾ ടിവിയായി മറുനാടൻ പ്രവർത്തിക്കുന്നതായുള്ള പരാമർശവും കാണുന്നില്ല. മറിച്ച് പ്രക്ഷേപണം എന്ന തെറ്റായ ഗണത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നു. ഉപഗ്രഹത്തിന്റേയോ കേബിളിന്റേയോ സഹായമില്ലാതെ പ്രവർത്തിക്കുന്ന മറ്റ് മാധ്യമ സ്ഥാപനങ്ങൾക്ക് വൈദ്യുത ബോർഡ് നൽകുന്ന താരീഫ് മറുനാടൻ മലയാളിക്ക് അനുവദിക്കണമെന്നതായിരുന്നു മറുനാടന്റെ ആവശ്യം.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍