പാസ് വേഡിനായി മലപ്പുറത്തെ യുവാവിന്റെ ചൂണ്ടുവിരൽ മുറിച്ചെടുത്ത ക്രൂരത; 300 ദിവസം കൊണ്ട് മൂന്നിരട്ടി പണം എന്ന വാഗ്ദാനത്തിൽ വീഴുന്നത് ഡോക്ടർമാരും എഞ്ചിനീയർമാരും; കേസ് ഒതുക്കാൻ പൊലീസിനും ലക്ഷങ്ങൾ; മലപ്പുറം കേന്ദ്രീകരിച്ച ക്രിപ്റ്റോ കറൻസി തട്ടിപ്പുകളുടെ കഥ
ജംഷാദ് മലപ്പുറം
മലപ്പുറം: 300 ദിവസംകൊണ്ട് മൂന്നിരട്ടി പണമെന്ന വാഗ്ദാനവുമായി ക്രിപ്റ്റോ കറൻസികളുടെ (ഡിജിറ്റൽ നാണയം) മായിക ലോകത്തുപെട്ട് കയ്യിലുള്ളതെല്ലാം നഷ്ടമായത് നിരവധി മലയാളികൾക്ക്. മലപ്പുറത്തെ നിരവധി പേർക്കാണു ലക്ഷങ്ങൾ നഷ്ടമായത്. തട്ടിപ്പിലൂടെ ലാഭം കൊയ്യുന്നവർ പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ളവരാണെങ്കിലും ഇരകളായി ലക്ഷങ്ങൾ നഷ്ടപ്പെടുത്തുന്നവരാകട്ടെ ഡോക്ടർമാരും എൻജിനീയർമാരും ഉൾപ്പെടെ ഉന്നതവിദ്യാഭ്യാസമുള്ളവരുമാണ്. മായികലോക തട്ടിപ്പിൽ കോടികൾ കളയുന്ന മലയാളികൾ പാസ്വേഡിനായി യുവാവിന്റെ ചൂണ്ടുവിരൽ മുറിച്ചെടുത്തത് ഉൾപ്പെടെ തട്ടിപ്പിന്റെ പിന്നാമ്പുറക്കഥകളാണ്.
സാധാരണ തട്ടിപ്പുകളിൽനിന്നും വിഭിന്നമായി ചിന്തിക്കാൻ പോലും കഴിയാത്ത നൂറു കോടിക്കും ആയിരം കോടിക്കും മുകളിലാണ് പല ക്രിപ്റ്റോ കറൻസി തട്ടിപ്പുകളും നടന്നിട്ടുള്ളത്. പലയിടത്തും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും തെളിവുകളുടെ അഭാവത്തിലും സ്വാധീന വലയത്തിലും വീണ് അന്വേഷണം പാതിവഴിയിൽ തന്നെ നിൽക്കുന്നു. ഇതാണ് അവസ്ഥ. ക്രിപ്റ്റോകറൻസി ഇടപാടുകളുമായി ബന്ധപ്പെട്ട് തട്ടി ക്കൊണ്ടുപോകലുകളും കൊലപാതകവും പാസ്വേഡിനായി യുവാവിന്റെ ചൂണ്ടുവിരൽ മുറിച്ചെടുത്തതും ഉൾപ്പെടെ കുറ്റകൃത്യങ്ങൾ ഇതിനോടകം നടന്നുകഴിഞ്ഞു.
മലപ്പുറത്തുകാരനെ കൊലപ്പെടുത്തി ഇടത് ചൂണ്ടുവിരൽ മുറിച്ചെടുത്തു
ബിറ്റ്കോയിൻ ഇടപാടുകളുമായി ബന്ധപ്പെട്ട് മലപ്പുറം പുലാമന്തോൾ സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തി ഇടത് ചൂണ്ടുവിരൽ മുറിച്ചെടുത്തത് രണ്ടുവർഷം മുൻപാണ്. കേസിൽ കൂട്ടാളികൾ തന്നെയാണ് അറസ്റ്റിലായതും. നിക്ഷേപത്തിന് ഉയർന്ന മൂല്യവർധന വാഗ്ദാനം ചെയ്തു മലപ്പുറം, മഞ്ചേരി, പാണ്ടിക്കാട് എന്നിവിടങ്ങളിൽനിന്ന് യുവാവും സംഘവും 485 കോടി രൂപ സമാഹരിച്ചിരുന്നു. എന്നാൽ നഷ്ടം സംഭവിച്ചതിനെ തുടർന്ന് ഇടപാടുകൾക്കു നേതൃത്വം നൽകിയ യുവാവ് സ്ഥലം വിട്ടു.
തന്റെ ബിറ്റ്കോയിൻ അക്കൗണ്ട് അജ്ഞാതർ ഹാക്ക് ചെയ്തുവെന്നും എല്ലാം നഷ്ടപ്പെട്ടുവെന്നും യുവാവ് അറിയിച്ചെങ്കിലും കൂട്ടാളികൾ വിശ്വസിച്ചില്ല. ഡെറാഡൂണിൽ വാടകയ്ക്കു താമസിക്കുകയായിരുന്ന യുവാവിനെ പിന്തുടർന്ന് കൂട്ടാളികൾ അവിടെയെത്തി. അക്കൗണ്ടിന്റെ പാസ്വേഡ് നൽകണമെന്ന ആവശ്യത്തിനു വഴങ്ങാതായപ്പോൾ ഇയാളെ ആക്രമിക്കുകയും കൊല്ലുകയുമായിരുന്നു. മൃതദേഹത്തിൽ ഇടതു കയ്യിലെ ചൂണ്ടുവിരൽ നീക്കം ചെയ്ത നിലയിലായിരുന്നു. ഇടതു ചൂണ്ടുവിരലാണ് യുവാവ് തന്റെ ഡിജിറ്റൽ രേഖകൾക്ക് പാസ്വേഡായി ഉപയോഗിച്ചിരുന്നതെന്നായിരുന്നു പൊലീസിന്റെ നിഗമനം.
ചേരുന്ന ഘട്ടത്തിൽ കുറച്ചു നാളത്തേക്കു വലിയ ലാഭവിഹിതം നൽകി കെണിയിൽ വീഴ്ത്തുന്ന രീതിയാണ് ഇത്തരം തട്ടിപ്പുകളിലെല്ലാമുള്ളത്. ആദ്യം കിട്ടുന്ന ലാഭത്തിൽ കണ്ണുമഞ്ഞളിക്കുന്നതോടെ കൂടുതൽ പണം നിക്ഷേപിക്കുകയായി. കൂടാതെ സുഹൃത്തുക്കളെയും ബന്ധുക്കളെയുമൊക്കെ കണ്ണിചേർക്കുകയും ചെയ്യും. കുറച്ചുനാളുകൾക്കു ശേഷം ഈ ലാഭവിഹിതം നിലയ്ക്കും. മുതലുമായി തട്ടിപ്പുസംഘം സ്ഥലംവിടുകയും ചെയ്യും.
കഴിഞ്ഞ ദിവസം കണ്ണൂരിൽ നാലുപേർ പിടിയിലായി
ക്രിപ്റ്റോ കറൻസിയുടെ പേരിൽ നിക്ഷേപത്തട്ടിപ്പു നടത്തിയ നാലുപേർ കഴിഞ്ഞദിവസമാണ് കണ്ണൂരിൽ പിടിയിലായത്. കഴിഞ്ഞവർഷം മലപ്പുറത്ത് മോറിസ് കോയിൻ എന്ന ക്രിപ്റ്റോ കറൻസിയുടെ പേരിൽ കോടികൾ തട്ടിയ അതേ കമ്പനിയുടെ പേരിൽത്തന്നെയാണ് ഇവരുടെയും തട്ടിപ്പ്. ബെംഗളൂരു ആസ്ഥാനമായ ലോങ് റിച്ച് ടെക്നോളജീസ് എന്ന കമ്പനിയുടെ പേരിലായിരുന്നു കബളിപ്പിക്കൽ. മലപ്പുറം ജില്ലയിൽ ലോങ് റിച്ച് ടെക്നോളജീസ് എന്ന കമ്പനിയുടെ എംഡിക്കെതിരെയുള്ള കേസ് ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ. അന്വേഷണം നടന്നുകൊണ്ടിരിക്കെ കോടതിയിൽനിന്നു മുൻകൂർ ജാമ്യം നേടിയ പ്രതി വിദേശത്തേക്കു കടന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
മോറിസ് കോയിൻ എന്ന ക്രിപ്റ്റോ കറൻസിയുടെ പേരിൽ കോടികളുടെ അനധികൃത നിക്ഷേപം സമാഹരിച്ചതിന് ലോങ് റിച്ച് ടെക്നോളജീസ് എംഡി നിഷാദിനെതിരെ കഴിഞ്ഞ വർഷം ഒക്ടോബറിൽ മലപ്പുറം പൂക്കോട്ടുംപാടം പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. പ്രൈസ് ചിറ്റ്സ് ആൻഡ് മണി സർക്കുലേഷൻ സ്കീംസ് (ബാനിങ്) ആക്ട് പ്രകാരമായിരുന്നു കേസ്. എന്നാൽ പിന്നീട് പൊലീസിനെ ലക്ഷങ്ങൾ നൽകി സംഘം സ്വാധീനിക്കാൻ ശ്രമിച്ചതായും സൂചനകൾ പുറത്തുവന്നിരുന്നു. ഒരു പൊലീസുദ്യോഗസ്ഥൻ പണം വാങ്ങാൻ തയ്യാറായില്ലെങ്കിലും മറ്റൊരാൾ കൈക്കൂലി വാങ്ങിയതായും ആരോപണം ഉയർന്നിട്ടുണ്ട്.
15,000 രൂപ നിക്ഷേപിച്ചാൽ ദിവസം 270 രൂപ വീതം
ഏറ്റവും കുറഞ്ഞ തുകയായ 15,000 രൂപ നിക്ഷേപിച്ചാൽ ദിവസം 270 രൂപ വീതം 300 ദിവസം ലാഭവിഹിതം ലഭിക്കുമെന്നായിരുന്നു പ്രധാന വാഗ്ദാനം. മറ്റൊരാളെ ചേർത്താൽ അതിന്റെ കമ്മിഷനും ലഭിക്കും. നിക്ഷേപങ്ങൾ മോറിസ് കോയിൻ എന്ന ക്രിപ്റ്റോ കറൻസിയാക്കി മാറ്റി നിക്ഷേപകർക്കു ലഭിക്കുമെന്നും 300 ദിവസം ലാഭവിഹിതം ലഭിച്ചു കഴിഞ്ഞാൽ മോറിസ് കോയിൻ വിൽക്കാമെന്നും പറഞ്ഞായിരുന്നു നിക്ഷേപങ്ങൾ സമാഹരിച്ചത്.
ആളുകളിൽനിന്നു നിക്ഷേപം സ്വീകരിച്ചു ബിസിനസ് നടത്തുന്ന സ്ഥാപനങ്ങൾക്ക് റിസർവ് ബാങ്കിന്റെ അനുമതി ആവശ്യമാണ്. എന്നാൽ ഇയാളുടെ സ്ഥാപനങ്ങളായ ലോങ് റിച്ച് ടെക്നോളജി, ലോങ് റിച്ച് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയ്ക്ക് ഈ റജിസ്ട്രേഷൻ ഇല്ലെന്ന് പൊലീസ് പറഞ്ഞിരുന്നു. ഇയാളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഒരു വർഷത്തിനിടെ 1300 കോടി രൂപയുടെ നിക്ഷേപം എത്തിയെന്നായിരുന്നു മറ്റൊരു കണ്ടെത്തൽ. ഈ അക്കൗണ്ടുകളെല്ലാം മരവിപ്പിച്ച പൊലീസ് പണമിടപാട് സംബന്ധിച്ച വിവരങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു കൈമാറുകയും ചെയ്തു.
പൊലീസിന് ലക്ഷങ്ങൾ വാഗ്ദാനം
കേസ് അട്ടിമറിക്കാനും കേസിൽ പെടുന്ന തട്ടിപ്പുവീരന്മാരെ രക്ഷിക്കാനും പൊലീസുദ്യോഗസ്ഥരും രംഗത്ത്. മോറിസ് കോയിൻ എന്ന ക്രിപ്റ്റോ കറൻസിയുടെ പേരിൽ കോടികളുടെ അനധികൃത നിക്ഷേപം സമാഹരിച്ചതിന് ലോങ് റിച്ച് ടെക്നോളജീസ് സിഇഒ നിഷാദ് കിളിയടുക്കലിനെതിരെ കഴിഞ്ഞ വർഷം ഒക്ടോബറിൽ മലപ്പുറം പൂക്കോട്ടുംപാടം പൊലീസ് സ്വമേധയാ കേസെടുത്തിരുന്നെങ്കിലും പിന്നീട് ലക്ഷങ്ങൾ നൽകി പൊലീസിനെ സ്വാധീനിച്ച് കേസ് ഒത്തുതീർപ്പാക്കിയതായും ആക്ഷേപം.
നേരത്തെയുണ്ടായിരുന്ന പൂക്കോട്ടുംപാടം സിഐക്കു തട്ടിപ്പുവീരൻ വാഗ്ദാനം നൽകിയത് 20 ലക്ഷം രൂപയെന്നു പണം നൽകാൻ പോയവർ സുഹൃത്തുക്കളോട് സമ്മതിച്ചതായും ആരോപണം. ഈ ഉദ്യോഗസ്ഥൻ പണത്തിന് മുന്നിൽ മുട്ടുമടക്കാതിരുന്നതോടെ നിലമ്പൂർ സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ശ്രമം നടന്നു. നിലമ്പൂർ പൊലീസ് സ്റ്റേഷനിലെ അഡീഷണൽ എസ്ഐ പ്രതി നിഷാദിനെ ഗൾഫിലേക്കു പോകാൻ സഹായിച്ചതായും കേസ് അട്ടിമറിക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്. കേസിൽ ആദായനികുതി വകുപ്പും, എൻഫോഴ്സ്മെന്റും ഇപ്പോഴും അന്വേഷണം തുടരുന്നു.
കഴിഞ്ഞ യുഡിഎഫ് ഭരണ കാലത്ത് ഖാദി ബോർഡിൽ ജോലിതരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം നൽകി വിവിധയാളുകളിൽ നിന്ന് 80 ലക്ഷം രൂപയോളം കൈപറ്റിയതിനെ തുടർന്ന് കോൺഗ്രസ് പ്രവർത്തകനായിരുന്ന നിഷാദ് കിളിയടുക്കലിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. അതിന് ശേഷമാണ് ഇയാൾ മണിചെയ്ൻ മാതൃകയിലുള്ള ബിസിനസുമായി രംഗത്ത് വന്നത്.
ഈ ബിസിനസ് വഴി കോടികളാണ് നിഷാദ് സമ്പാദിച്ചിട്ടുള്ളത്. വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയാണ് ഇവരുടെ പ്രവർത്തനങ്ങൾ നടന്നിരുന്നത്. കോവിഡ് കാലത്ത് നാട്ടിലെ ക്ലബുകൾക്ക് 2 ലക്ഷം രൂപ വീതം പ്രതിരോധ പ്രവർത്തനങ്ങൾക്കും സൗജന്യ ഭക്ഷ്യകിറ്റുകൾ നൽകുന്നതിനും ഇയാൾ സഹായം നൽകിയിരുന്നു. നിലമ്പൂർ പ്രസ് ക്ലബിന്റെ നിർമ്മാണത്തിനും വലിയ സംഭാവന നൽകിയ നിഷാദിനെ പ്രസ്ക്ലബ് അനുമോദന ചടങ്ങ് നടത്തി ആദരിച്ചിരുന്നു. അതുകൊണ്ട് നിലമ്പൂരിലെ മാധ്യമ പ്രവർത്തകരും ഇയാളുടെ തട്ടിപ്പിനെ കുറിച്ച് മൗനം നടിക്കുകയും വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഇയാളെ പിന്തുണക്കുകയും ചെയ്തിരുന്നു. കേസ് രജിസ്റ്റർചെയ്തതിന് പിന്നാലെ പൊലീസിന്റെ സഹായത്തോടെ വിദേശത്തേക്കുപോയ നിഷാദിപ്പോൾ അവിടെ സുഖവാസത്തിലാണ്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്