ദുബായ് ഭരണാധികാരി ഒരു കടയിൽ കയറി ചായ ആവശ്യപ്പെട്ടു; അത് കണ്ട് അന്തിച്ച് നിൽക്കുമ്പോൾ തിരിച്ചറിഞ്ഞു ഞാൻ എത്തിയത് ശരിയായ ഇടത്ത്; മോഹൻലാലിന് ഒപ്പം അറബ് സിനിമയുടെ ഗോഡ് ഫാദറിന്റെ ചിരി: അഹമ്മദ് ഗോൾച്ചിന്റെ കഥ
മറുനാടൻ ഡെസ്‌ക്
ദുബായ്: ഒരു പക്ഷേ മോഹൻലാലും ഒത്തുള്ള ചിത്രത്തിലും ആദ്യം നമ്മൾ ശ്രദ്ധിക്കുക ആ തുറന്ന ചിരിയാകും. പറഞ്ഞുവരുന്നത് അഹമ്മദ് ഗോൾച്ചിനെ കുറിച്ചുതന്നെ. അറബ് സിനിമയുടെ ഗോഡ് ഫാദർ ആണ് ഗോൾച്ചിൻ. യുഎഇയിലെ ഏറ്റവും വലിയ സിനിമാ ഡിസ്ട്രിബ്യൂഷൻ കമ്പനിയായ ഫാർസ് ഫിലിംസിന്റെ അധിപൻ. കേരളത്തിൽ മരക്കാറിന്റെ പേരിൽ 'തല്ലും ബഹളവും' നടക്കുമ്പോൾ ദുബായിൽ മോഹൻലാൽ നേരിട്ടാണ് കാര്യങ്ങൾ നീക്കിയത്. ഗോൾച്ചിനുമായുള്ള കൂടിക്കാഴ്ചയിൽ ചിത്രത്തിന്റെ ഗൾഫ് റിലീസിൽ തീരുമാനം എടുത്തിരുന്നു.
ഡിസംബർ രണ്ടിന് തന്നെ ചിത്രം തിയേറ്ററിൽ എത്തുന്നതിന് പിന്നിൽ വലിയൊരു ട്വിസ്റ്റും ഒളിഞ്ഞിരിപ്പുണ്ട്. മരയ്ക്കാർ ഡിസംബർ രണ്ടിന് ലോകമെമ്പാടും എത്തുകയാണ്. ആ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. യു എ ഇ തങ്ങളുടെ അൻപതാം ദേശീയ ദിനം ആചരിക്കുന്ന ദിവസം. സുവർണ ജൂബിലിയോട് അനുബന്ധിച്ച് ഒരാഴ്‌ച്ചത്തെ ആഘോഷമാണ് രാജ്യത്ത് നടക്കുന്നത്. ഈ ദിവസം തന്നെ ദുബായിലെ എല്ലാ തിയേറ്ററിലും ചിത്രമെത്തും. ഗോൾച്ചിനെ കണ്ട് ഇതുറപ്പിച്ചിട്ടാണ് ലാൽ കേരളത്തിലേക്ക് എത്തിയത്.
ആരാണ് ഈ ഗോൾച്ചിൻ?
ചിരി പോലെ തന്നെ സരസനാണ് അഹമ്മദ് ഗോൾച്ചിൻ. തന്റെ ജീവിതകഥ ഇയാൻ ഫ്‌ളമിങ്ങിന്റെ ജെയിംസ് ബോണ്ട് പടം പോലെയോ അതുക്കും മീതെയോ ആണെന്നാണ് ഗോൾച്ചിൻ തന്നെ പറയാറുള്ളത്. യുഎഇയിലെ വിജയഗാഥ തുടങ്ങിയിട്ട് 57 വർഷം. ഇതിനോട് ഇടയ്ക്ക് എന്തെല്ലാം മാറ്റങ്ങൾ. 1964 ൽ ആദ്യമായി ദുബായിൽ ലാൻഡ് ചെയ്യുമ്പോൾ അൽ നാസ്സർ സ്‌ക്വയറിൽ ഒരു സിനിമാ തിയേറ്റർ മാത്രം. ടിക്കറ്റിന് രണ്ടുരൂപ. സിനിമ കളിക്കുന്നത് രാത്രിയിൽ മാത്രം.
ഇന്നോ യുഎഇയിൽ മൾട്ടിപ്ലക്‌സുകളുടെ പട തന്നെയുണ്ട്. ഇതിൽ പലതും സ്ഥാപിച്ചത് മറ്റാരുമല്ല, ഗോൾച്ചിൻ തന്നെ. കുറച്ചുസ്ഥലവും, നാല് മൺചുവരുകളും ആയി സിനിമ യുഎഇയിൽ തുടങ്ങിയ കാലം. ഓപ്പൺ എയർ തിയേറ്ററിൽ തടിക്കസേരകളായിരുന്നു. മറ്റു ചിലർ, മണ്ണിൽ തന്നെ കുത്തിയിരുന്നു സിനിമ കാണും.
തിയേറ്ററിന്റെ ഭിത്തിയിൽ ഒരു ചെറിയ തുളയുണ്ടാകും. അതാണ് ടിക്കറ്റുകൾ വിൽക്കാനുള്ള ബോക്‌സ് ഓഫീസ്. സിനിമ തുടങ്ങുന്നതിന് അഞ്ച് മിനിറ്റ് മുമ്പ് ബെൽ അടിക്കും. അതോടെ ആളുകൾക്ക് അകത്ത് കടന്നിരിക്കാം.സിനിമ തീരുന്നതിന് അഞ്ച് മിനിറ്റ് മുമ്പും ബെല്ലടിക്കും.
പേർഷ്യൽ-ഹിന്ദി ചിത്രങ്ങളായിരുന്നു അന്ന് ജനപ്രിയം. സങ്കടവും, കരച്ചിലും, ദേഷ്യവുമായി വികാരങ്ങളുടെ വേലിയേറ്റമായിരുന്നു ആ സിനിമകളിൽ. ചിലപ്പോൾ കണ്ണീർ, ചിലപ്പോൾ കണ്ണുകളിൽ നിന്ന് തീപാറും. അന്നൊക്കെ, പെപ്‌സി, ഗ്ലാസ് ബോട്ടിലുകളിൽ ആണ് കൊടുത്തിരുന്നത്. ചിലപ്പോൾ, ചില സീനുകൾ കണ്ട് ദേഷ്യം വരുന്ന മാത്രയിൽ ഈ കുപ്പി ബോട്ടിലുകൾ സ്‌ക്രീനിലേക്ക് പറക്കുന്നത് കാണാം, ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഗോൾച്ചിൻ ചിരിച്ചുകൊണ്ട് പറയുന്നു. അതോട പെപ്‌സി പ്ലാസ്റ്റിക് ബോട്ടിലുകളിലാക്കി.
കുട്ടിക്കാലത്തെ സ്വന്തം കാലിൽ നിൽക്കാൻ ശ്രമം
1942 ൽ ഇറാനിലാണ് ഗോൾച്ചിൻ ജനിച്ചത്. രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരി കൊണ്ട കാലം. അച്ഛന്റെ മൂന്നാമത്തെ ഭാര്യയിൽ ജനിച്ച മകന് സ്വപ്നങ്ങൾ മാത്രമായിരുന്നു കൂട്ട്. അച്ഛൻ കടുത്ത മതവിശ്വാസിയായികുന്നു. സിനിമ കാണാൻ വിലക്കുണ്ടായിരുന്നു, 80 കാരൻ പറയുന്നു. തനിക്ക് അഞ്ച് വയസ് ഉള്ളപ്പോൾ അച്ഛൻ അമ്മയെ ഡിവോഴ്‌സ് ചെയ്തു. അന്നുമുതൽ ഇന്നുവരെ സ്വന്തം കാലിൽ നിൽക്കാനാണ് ശ്രമിച്ചത്.തനിക്ക് താനും പുരയ്ക്ക് തൂണും എന്ന് പറയാറില്ലേ....അതുപോലെ.
ഒമ്പതാം വയസിൽ ഒരപകടത്തിൽ ഒരുകണ്ണിന്റ കാഴ്ച നഷ്ടമായെങ്കിലും, പോക്കറ്റ് മണി ഉണ്ടാക്കാൻ സൂത്രങ്ങൾ ഒപ്പിച്ചു. ഏതുവിധേയനയും ജീവിക്കുക, അതായിരുന്നു ലക്ഷ്യം. വീടുകൾ തോറും നടന്ന്, ആളുകൾ വായിക്കാതെ ഉപേക്ഷിക്കുന്ന പുസ്തകങ്ങൾ ശേഖരിച്ച് വിറ്റാണ് ഓരോ രാത്രിയും സിനിമയ്ക്കുള്ള കാശ് കണ്ടെത്തിയത്.
ആദ്യം കണ്ട സിനിമ
1956 ൽ മോബിഡിക്കാണ് ഗോൾച്ചിൻ ആദ്യമായി കണ്ട സിനിമ. പത്രങ്ങൾ വിറ്റും, മറ്റുമാണ് അക്കാലത്ത് ജീവിച്ചത്. പിന്നീട് പുസ്തക പ്രസാധനത്തിലേക്ക് കടന്നു. 140 ഓളം പുസ്തകങ്ങൾ അങ്ങനെ പ്രസിദ്ധീകരിച്ചു. എന്നാൽ, ഏതാനും ചില പുസ്തകങ്ങളുടെ പേരിൽ ചില അപകടകാരികളായ ടീംസുമായി ഉടക്കേണ്ടി വന്നു. ജീവൻ തന്നെ പോകുമെന്ന അവസ്ഥയായപ്പോൾ ഗോൾച്ചിൻ, 1964 ൽ ഇറാനിൽ നിന്ന് കപ്പൽ കയറി. ചില പ്രാദേശിക കടൽ കൊള്ളക്കാരുടെ സഹായത്തോടെയാണ് യുഎഇയിലേക്ക് കടൽ കടന്നത്.
യുഎഇയിൽ എത്തിയപ്പോൾ
മരണഭയത്തോടെയായിരുന്നു കടൽകൊള്ളക്കാർക്കൊപ്പം ഉള്ള യാത്ര. ആകെ ആശ്വാസം യുഎഇയിൽ സ്വപ്ന സാക്ഷാത്കാരത്തിന് ഇറങ്ങിപ്പുറപ്പെട്ട ഏഴുപേർ കൂടി ഒപ്പമുണ്ടായിരുന്നു എന്നുമാത്രം. എന്തായാലും ഒരുവൈകുന്നേരം 7 മണിക്കാണ് ഒരു സൂട്ട്കേസും പിടിച്ച താൻ ദുബായിൽ എത്തിയതെന്ന് ഗോൾചിൻ ഓർക്കുന്നു. അൽ നാസർ സ്‌ക്വയറിലെ ഗസ്ററ് ഹൗസിൽ ഒരു മുറി കിട്ടി. ലഗേജിൽ, താൻ കഷ്ടപ്പെട്ട് സമ്പാദിച്ച പണവും, 35 എംഎം മെക്സിക്കൻ പടം 'ഫൈറ്റ് ടു ഡെത്തിന്റെ' പേർഷ്യൻ ഡബ്ഡ് വേർഷനും ഉണ്ടായിരുന്നു. അടുത്ത ദിവസം പുലർച്ചെ സൂട്ട്കേസ് തുറന്നപ്പോൾ ഞെട്ടി പോയി. പണം മാത്രമല്ല, പാസ്പോർട്ടും ആരോ അടിച്ചുമാറ്റിയിരിക്കുന്നു. എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥ.
ആകെ ആശ്വാസം, ഗസ്റ്റ് ഹൗസ് ഉടമ ദയാലുവായിരുന്നു എന്നതാണ്. അടുത്തുള്ള ഒരു കോഫി ഷോപ്പിൽ പോയി ഒരാളെ കണ്ട് പുതിയ പാസ്പോർട്ടിനുള്ള അപേക്ഷ എഴുതിക്കാൻ പറഞ്ഞു. പിന്നീട് ജീവിക്കാൻ ഒരു ജോലി ആയിരുന്നു ആവശ്യം. കുട്ടിക്കാലത്ത് പഠിച്ച ചില വിദ്യകൾ ഇവിടെ ഗോൾചിന്റെ സഹായത്തിന് എത്തി. മതപരമായ ചുവർ ചിത്രങ്ങൾ ഉണ്ടാക്കി വിറ്റ് തൽക്കാലം അന്നം മുട്ടാതെ കഴിഞ്ഞു. പാസ്പോർട്ട് കിട്ടിയാൽ, യുഎസിലേക്കോ, യുകെയിലേക്കോ പോകാനായിരുന്നു പ്ലാൻ. എന്നാൽ, ദുബായ് ഭരണാധികാരിയായിരുന്ന ഷേക് റാഷിദ് ബിൻ സായിദ് അൽ മക്തൂമിനെ ഒരുദിവസം യാദൃശ്ചികമായി കണ്ടതോടെ കാര്യങ്ങൾ മാറി മറിഞ്ഞു.
ദുബായ് ഭരണാധികാരിയെ കണ്ടുമുട്ടുന്നു
പുലർച്ചെ ആറ് മണി. കടൽ തീരത്ത് രാവിലെ കുളിക്കാൻ എത്തിയതായിരുന്നു ഗോൾചിൻ. കുറച്ച് ദൂരെ നിന്നായി സംഗീതം അലയടിക്കുന്നത് കേട്ടു. ബീച്ചിൽ ബ്രിട്ടീഷ് സൈനികരുണ്ടായിരുന്നു. അവർ എന്തോ സംഗീതം ആസ്വദിക്കുകയായിരുന്നു. അപ്പോഴാണ്, എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് ഷേക് റാഷിദ് അവിടേക്ക് കടന്നുവന്നത്. അദ്ദേഹം അവിടുത്തെ ടെക്സ്റ്റൈൽ ഷോപ്പുകളിലൂടെ ചുറ്റിയടിച്ചു. ബിസിനസൊക്കെ എങ്ങനെ പോകുന്നു എന്ന് കച്ചവടക്കാരോട് ആരാഞ്ഞു. ഒരു കടയിൽ കയറി ചായ ആവശ്യപ്പെട്ടു. അതെ ദുബായി ഭരണാധികാരി കടയിൽ കയറി ചായ കുടിക്കുന്ന കാഴ്ചയ്ക്കും അന്ന് ഗോൾചിൻ സാക്ഷിയായി. .
അവിടെ അദ്ദേഹം വ്യാപാരികളോട് സംസാരിക്കുന്നതും ബിസിനസ് വികസിപ്പിക്കാനുള്ള ആശയങ്ങൾ ചോദിക്കുന്നതും ഒക്കെ കണ്ടപ്പോൾ ഗോൾചിന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി. അതെ, ഞാൻ ശരിയായ ഇടത്ത്, ശരിയായ ആളുടെ അടുത്ത് എത്തിയിരിക്കുന്നു.
സിനിമ എന്ന മായികലോകത്തിലേക്ക്
യുഎഇയിൽ ആളുകൾ വിനോദത്തിനായി കൊതിക്കുന്നുണ്ടെന്ന് ഗോൾചിന് തോന്നി, അല്ല മനസ്സിലായി. അന്ന് പ്രാദേശികമായി അച്ചടിക്കുന്ന പത്രങ്ങൾ ഉണ്ടായിരുന്നില്ല. ടെലിവിഷനുകൾ അവിടെയും ഇവിടെയും ചലത് മാത്രം. തങ്ങളുടെ സമ്പാദ്യത്തിൽ മിച്ചം വരുന്നത് ചെലവഴിക്കാൻ അവിടെ സിനിമ മാത്രമായിരുന്നു ഒരു മാർഗ്ഗം. ഗോൾചിൻ അവിടെ തുടങ്ങി.
യുഎഇയിലെ ആദ്യ സിനിമാ തിയേറ്റർ ഷാർജ പാരമൗണ്ടായിരുന്നു. ബ്രിട്ടീഷ് റോയൽ എയർഫോഴ്സ് അവരുടെ ഉദ്യോഗസ്ഥരുടെ ഉല്ലാസത്തിനായി 1940 കളിൽ പണി തീർത്ത ആദ്യ തിയേറ്റർ. പിന്നീട് സാധാരണക്കാർക്ക് വേണ്ടിയും അവർ അന്നത്തെ കൊട്ടകകൾ പണിതു. 1950 ൽ ഒരു ബഹ്റിൻകാരനായ ബിസിനസുകാരൻ അബ്ദള്ള അൽ റഹീം ദുബായിൽ സിനിമ തിയേറ്റർ തുറക്കാൻ പദ്ധതിയുമായി വന്നു. ഏറെ നാളത്തെ പരിശ്രമത്തിന് ശേഷം ഷെയ്ക് റാഷിദ് ദുബായിൽ അൽ നാസർ സ്‌ക്വയറിൽ തിയേറ്റർ നിർമ്മിക്കാൻ അബ്ദള്ളയ്ക്ക് അനുമതി നൽകി.
പിന്നീട് ജുമൈറയിലും സമാനമായ ഒരു തിയേറ്റർ വന്നു. ബഹറിനിലെ തന്റെ ബന്ധങ്ങൾ ഉപയോഗിച്ച് യുഎഇയിൽ സിനിമ്ാ വിതരണക്കാരനായി മാറി ഗോൾച്ചിൻ. രാജ് കപൂറിന്റെ ശ്രീ 420, ദിലീപ് കുമാറിന്റെ കണ്ണീർ പടം ഗംഗ ജമുന, നർഗീസിന്റെ മദർ ഇന്ത്യ ഇതൊക്കെ യുഎഇ പ്രേക്ഷകരെ പിടിച്ചിരുത്തുന്നത് ആയിരുന്നു. 35 എംഎം പ്രിന്റുകൾ അത്ര മെച്ചപ്പെട്ടതായിരുന്നില്ല. ഇന്ത്യയിലെ ഗ്രാമങ്ങളിൽ അടക്കം പ്രദർശിപ്പിച്ച ശേഷമാണ് ഹിന്ദി സിനിമകൾ ഗൾഫിലേക്ക് വന്നിരുന്നത്. ചില സീനുകൾ മുറിയുന്നതും, അടുത്തതിലേക്ക് എടുത്ത് ചാടുന്നതും മറ്റും സാധാരണമായിരുന്നു. എന്നിരുന്നാലും ഒരു സിനിമ കാണാൻ ഉണ്ടായിരുന്നു.
ഹിന്ദി ചിത്രങ്ങൾ കൂടാതെ പേർഷ്യൻ സിനിമകൾക്കും ഗൾഫിൽ കാഴ്ചക്കാരുണ്ടായിരുന്നു. തന്റെ ബന്ധങ്ങൾ ഉപയോഗിച്ച് 1967 ൽ ഇറാനിലേക്ക് പോയി ചില ജനപ്രിയ ചിത്രങ്ങൾ യുഎഇയിലേക്ക് കൊണ്ടുവന്നു. അടുത്ത വർഷം, 1967 ൽ ഫാർസ് ഫിലിംസ് പിറവി കൊണ്ടു. ദുബായിലെ നാഷണൽ തിയേറ്ററിന്റെ നടത്തിപ്പ് ഏറ്റെടുത്തതോടെ, ഓരോ രാത്രിയിലും സിനിമാ പ്രദർശനത്തിന് ശേഷം പ്രേക്ഷകരെ നേരിൽ കണ്ട് സംസാരിക്കുമായിരുന്നു. അവരുടെ അഭിരുചികൾ ആരായുമായിരുന്നു. സിനിമ ഇഷ്ടപ്പെട്ടോ എന്ന പതിവ് ചോദ്യത്തിന് അപ്പുറം. ഉത്തരങ്ങൾക്ക് അനുസരിച്ചായിരിക്കും പിറ്റേന്ന് ഏത് ചിത്രം പ്രദർശിപ്പിക്കണമെന്ന് തീരുമാനിക്കുക.
പടർന്ന് പന്തലിച്ച്..അങ്ങനെ..
1970 ആയപ്പോഴേക്കും കാനിലും മിലാനിലും ഒക്കെ സിനിമാ വിൽപ്പനക്കാരുമായി നേരിട്ട് ഇടപെടുന്ന സ്‌റ്റൈലിലേക്ക് ഗോൾചിൻ മാറി. ഒരുവർഷം കൂടി പിന്നിട്ടതോടെ, അന്താരാഷ്ട്ര വിപണിയിൽ ആകർഷകമായ സിനിമ വിതരണ ബിസിനസ് കെട്ടിപ്പടുക്കാൻ മിടുക്ക് കാട്ടി. കാനിലും, മിലാനിലും ഒക്കെ പുരസ്‌കാരം കിട്ടുന്ന ചിത്രങ്ങൾ യുഎഇയിലേക്ക് എത്തിച്ചെങ്കിലും, തിയേറ്ററുകൾ വിപുലീകരിക്കാതെ, ആരും കാഴ്ചക്കാരായി ഉണ്ടാവില്ലെന്ന് ഗോൾചിൻ തിരിച്ചറിഞ്ഞു. അൽഐനിലും, അൽ ഖെയ്മിയയിലും, സിനിമ അവതരിപ്പിക്കാനും, അജ്മനിൽ റോയൽ തിയേറ്റർ തുടങ്ങാനും കാരണക്കാനായെന്ന് പറയാം. എന്നാൽ, കാലം മാറുന്നതറിഞ്ഞ്, ഗോൾചിൻ യുഎഇയിലെ ആദ്യ എസി തിയേറ്ററായ ദെയ്റ സിനിമ തുറക്കുന്നതിന് പരിശ്രമിച്ചു. ഷെയ്ഖ് റാഷിദ് തന്നെയായിരുന്നു ഉദ്ഘാടനം. കുറച്ചുനാൾ ദെയ്റ സിനിമയുടെ നടത്തിപ്പും ഗോൾചിൻ നോക്കി. യുഎഇയിലെ മറ്റ് ജനപ്രിയ തിയേറ്ററുകൾ തുറക്കുന്നതിന് പിന്നിലും ഗോൾചിന്റെ കൈയുണ്ട്. അൽ നാസർ സിനിമ ഒരു ഉദാഹരണം.
80 കളും 90 കളും കടന്ന് ഗോൾച്ചിന്റെ പ്രയാണം തുടരുന്നു...
1989 ൽ സലിം റാമിയയുമായി ചേർന്ന് ഗൾഫ് ഫിലിംസ് തുടങ്ങി. ഹോളിവുഡ് പടങ്ങളും മറ്റ് അന്താരാഷ്ട്ര ചിത്രങ്ങളും ഗൾഫിലും, വടക്കൻ ആഫ്രിക്കയിലും മാർക്കറ്റ് ചെയ്യാനും വിതരണം ചെയ്യാനും വേണ്ടിയായിരുന്നു അത്. ടൈറ്റാനിക്കിന്റെ സൂപ്പർ പ്രദർശനം പോലൊന്ന് അതിന് മുമ്പ് യുഎഇ കണ്ടിട്ടില്ല എന്നാണ് ഗോൾചിൻ ഓർത്തെടുക്കുന്നത്. അത്രയ്ക്കായിരുന്നു ജനസമുദ്രം.
2000 ആയപ്പോഴേക്കും മൾട്ടിപ്ലക്സുകളുടെ കാലമായി. ഗ്രാൻഡ് സിനിമാസ് ആയിരുന്നു ആ വകയിലെ ആദ്യത്തെ തുടക്കം. മിക്കവാറും എല്ലാ മാളുകളിലും ഗോൾച്ചിൻസ് തിയേറ്റേഴ്സ് ഉണ്ടായിരുന്നു. ഇബ്ൻ ബട്ടുട്ട മാൾ ആലോചിക്കുന്ന സമയത്ത് തന്നോട് എത്ര സ്‌ക്രീൻ സ്പേസ് വേണമെന്ന് ചോദിച്ചപ്പോൾ 44 എന്നാണ് മറുപടി പറഞ്ഞതെന്ന് ഓർക്കുന്നു ഗോൾചിൻ. പിന്നീട് രാജ്യത്തെ ആദ്യ ഐമാക്സ് അടക്കം 21 സ്‌ക്രീനുകൾ സെറ്റ് ചെയ്തു.
2012 ൽ റാമിയയും ഗോൾച്ചിനും രണ്ടാവാൻ തീരുമാനിച്ചു. ഗ്രാൻഡ് സിനിമാസിനെ ഖത്തർ മീഡിയ സർവീസസിന് വിറ്റു. പിന്നീട് സിനിമാ വിതരണത്തിലും പ്രൊഡക്ഷനിലും മാത്രമായി ശ്രദ്ധ. 2008 ൽ ഡാനി ബോയിലിന്റ സ്ലം ഡോഗ് മില്ല്യനയർ ആദ്യം കണ്ടത് ഗോൾചിൻ ഇപ്പോഴും ഓർക്കുന്നു. ഷാരൂഖ്, ഖാനോ, സൽമാൻ ഖാനോ ആമിർ ഖാനോ ഇല്ല. അനിൽ കപൂറിനെ കാണാൻ ആരുവരും? എന്നാൽ, പദ്ധതിയുടെ ഭാഗമായി സിനിമ കണ്ടപ്പോൾ അന്തം വിട്ടുപോയി. തങ്ങളുടെ തിയേറ്ററുകളിൽ നിന്ന് മറ്റ് എല്ലാ സിനിമകളും മാറ്റാനും, സ്ലം ഡോഗ് മില്യനയർ കാണിക്കാനും തീരുമാനിച്ചപ്പോൾ തന്റെ പങ്കാളി പോലും കരുതി തനിക്ക് ഭ്രാന്താണാന്ന്. എന്നാൽ, തന്റെ തീരുമാനം ശരിയായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു.
80 പിന്നിട്ട ഗോൾചിൻ റിട്ടയർ ചെയ്യാനുള്ള മൂഡിലാണെന്ന് കരുതരുത്. സ്ഥിരോത്സാഹിയാണ് ഈ മനുഷ്യൻ. ഇത്രയും നാൾ നേടിയതിൽ അഭിമാനമുണ്ട്. എന്നാൽ, ഇനിയും കൂടുതലായി എന്തൊക്കെയോ ചെയ്യാൻ ബാക്കി. ഇപ്പോഴും താൻ ചെറുപ്പമാണെന്നും സ്വ്പ്നങ്ങൾ പലതും യാഥാർഥ്യമാക്കാൻ ഉണ്ടെന്നും പറയും ഗോൾചിൻ. മോഹൻലാലിനെ പോലുള്ളവർ മരക്കാർ ഡിസംബർ രണ്ടിന് ദുബായിലെ എല്ലാ തിയേറ്ററിൽ എത്തിക്കാൻ ഗോൾചിനെ നേരിൽ കാണുമ്പോൾ തന്നെ അറിയാമല്ലോ, ആളുടെ വില. അതെ അറബ് സിനിമയുടെ ഗോഡ്ഫാദറാണ് അഹമ്മദ് ഗോൾചിൻ.
കടപ്പാട്: ഗൾഫ് ന്യൂസ്
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍