Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാവിലെ ബൈക്കിൽ കറങ്ങി സ്ഥലങ്ങൾ കണ്ടുവെക്കും; രാത്രി മിനി ലോറിയുമായി വന്നു മോഷ്ടിക്കും; മലഞ്ചരക്ക് മോഷണക്കേസിൽ അറസ്റ്റിലായ റഫീഖും മുഹമ്മദാലിയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികൾ; മുഹമ്മദലി കാപ്പ ചുമത്തപ്പെട്ട് ഒരു വർഷത്തോളം ജയിൽവാസം അനുഭവിച്ചയാൾ

രാവിലെ ബൈക്കിൽ കറങ്ങി സ്ഥലങ്ങൾ കണ്ടുവെക്കും; രാത്രി മിനി ലോറിയുമായി വന്നു മോഷ്ടിക്കും; മലഞ്ചരക്ക് മോഷണക്കേസിൽ അറസ്റ്റിലായ റഫീഖും മുഹമ്മദാലിയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികൾ; മുഹമ്മദലി കാപ്പ ചുമത്തപ്പെട്ട് ഒരു വർഷത്തോളം ജയിൽവാസം അനുഭവിച്ചയാൾ

ജംഷാദ് മലപ്പുറം

മലപ്പുറം: രാവിലെ ബൈക്കിൽ കറങ്ങി സ്ഥലങ്ങൾ കണ്ടുവെച്ച. രാത്രി മിനി ലോറിയുമായി വ്യാപകമായി മലഞ്ചരക്ക് മോഷണം നടത്തിയ അന്തർജില്ലാ മോഷ്ടാക്കളായ രണ്ടു പേർ മലപ്പുറത്ത് പിടിയിൽ. എടവണ്ണ പൊലീസ് ഇൻസ്പെക്ടർ പി.വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇന്നലെ രാത്രി എടവണ്ണയിൽ വെച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്. ഒക്ടോബർ മാസം 28ന് രാത്രി എടവണ്ണ സ്റ്റേഷൻ പരിധിയിലെ ആമയൂരിലെ അടക്കാകർഷകനായ ഇരുപ്പുകണ്ടൻ ഉണ്ണി തെയ്യന്റെ വീടിനു പുറകുവശം ചാക്കിൽ കെട്ടി ഉണക്കി സൂക്ഷിച്ച ഒന്നര ലക്ഷം രൂപാ വിലവരുന്ന അടക്ക മോഷണം പോയതിന്് എടവണ്ണ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

തുടർന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിന്റെ നിർദ്ദേശ പ്രകാരം നിലമ്പൂർ ഡി.വൈ.എസ്‌പി സജു.കെ. അബ്രഹാമിന്റെ കീഴിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ മിനി പിക്കപ്പ് ലോറിയിൽ എത്തിയാണ് മോഷണം നടത്തിയതെന്ന് തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് സി.സി.ടി.വികൾകേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഈ വാഹനം വയനാട് ജില്ലയിലെ പടിഞ്ഞാറേത്തറ വരെ എത്തിയതയതായി വിവരം ലഭിച്ചു.

പിന്നീട് ദൃശ്യങ്ങൾ ലഭ്യമായില്ല. സമാനമായ രീതിയിൽ നവംബർ എട്ടിന് രാത്രി മലപ്പുറം സ്റ്റേഷൻ പരിധിയിലെ ചട്ടിപ്പറമ്പിനടുത്തുള്ള മുണ്ടക്കോട് നിന്നും അടക്കാ കളത്തിലെ ഷെഡിന്റെ പുട്ടുപൊളിച്ച് ഒരു ലക്ഷം രൂപയുടെ അടക്കകളവുപോയിരുന്നു. അവിടെ നിന്നും ലഭിച്ച സി്.സി.ടി.വിദൃശ്യങ്ങളിൽ നിന്നും സമാനവാഹനത്തിലെത്തിയാണ് മോഷണം നടത്തിയതെന്ന് വ്യക്തമായിരുന്നു. ഈ വാഹനവും വയനാട് പടിഞ്ഞാറേ തറയിലെത്തിയതായി അന്വേഷണത്തിൽ വ്യക്തമായി.

തുടർന്ന് പ്രത്യേക അന്വേഷണ സംഘം ദിവസങ്ങളോളം പടിഞ്ഞാറേതറയിൽ രഹസ്യമായി താമസിച്ച് പ്രദേശവാസികളോടും, ഓട്ടോ ടാക്സി തൊഴിലാളികളുടെ ഇടയിലും നടത്തിയ അന്വേഷണത്തിൽ മലപ്പുറം ജില്ലയിൽ നിന്നും വന്ന് പടിഞ്ഞാറേ തറയിലെത്തി വീട് വാടകക്കെടുത്ത് അടക്ക വ്യാപാരം നടത്തുന്ന സംഘത്തെ കുറിച്ച് സൂചന ലഭിച്ചത്. ഇവർ മുൻപ് നിരവധി കളവു കേസ്സുകളിൽ ഉൾപ്പെട്ടവരാണെന്നും പേലീസിന് സൂചന ലഭിച്ചു.

തുടർന്ന് പ്രതികളെ നിരീക്ഷിച്ചു വരവെ വീണ്ടും അടക്ക മോഷണം നടത്തുന്നതിനായി സ്ഥലങ്ങൾ കണ്ടുവെക്കാൻ ബൈക്കിൽ കറങ്ങി നടക്കവെയാണ് ഇന്നലെ രാത്രി എടവണ്ണയിൽ വെച്ച് പിടിയിലായത്. പ്രതികളെ ചോദ്യം ചെയ്തതിൽ ആമയൂരിലേയും, ചട്ടിപറമ്പിലേയും മോഷണം നടത്തിയത് തങ്ങളാണെന്നും, വീണ്ടും മോഷണത്തിനായി സ്ഥലങ്ങൾ കണ്ടു വെക്കുന്നതിനാണ് ബൈക്കിൽ വന്നതെന്നും ചോദ്യം ചെയ്തതിൽ പ്രതികൾ സമ്മതിച്ചു.

ആമയൂരിൽ നിന്നും മോഷ്ടിച്ച അടക്ക വയനാട്ടിലെ വാടക വീട്ടിൽ സൂക്ഷിച്ചതായും, ചട്ടി പറമ്പിൽ നിന്നും മോഷ്ടിച്ച അടക്ക താമരശ്ശേരി പൂനൂരിൽ വിൽപ്പന നടത്തിയതായും അറിയാൻ കഴിഞ്ഞു. ഇതിനായി ഉപയോഗിക്കുന്ന ദോസ്ത് മിനി വാൻ കേടായതു റിപ്പയറിനായി അങ്ങാടിപ്പുറം വർക് ഷോപ്പിൽ പണിക്കു നിർത്തിയതയുംപൊലീസ് കണ്ടെത്തി.

റഫീഖ് 2008-10 കാലഘട്ടങ്ങളിൽ പട്ടാമ്പി പെരിന്തൽമണ്ണ വളാഞ്ചേരി പരപ്പനങ്ങാടി സ്റ്റേഷനുകളിൽ ആരാധനാലയങ്ങൾ, ആക്രിക്കടകൾ തുടങ്ങിയവയിൽ മോഷണം നടത്തിയതിന് പിടിയിലായി ജയിൽവാസം അനുഭവിച്ച യാളും,ഇപ്പോൾ വിവിധ കോടതികളിൽ വിചാരണ നേരിടുന്നയാളുമാണ്. പുതുതായി വാങ്ങിയ വാഹനത്തിന്റെ തിരിച്ചടവിന് പണം കണ്ടെത്താനും, കേസ്സ് നടത്താനുള്ള ചെലവിനുമാണ് മോഷണം നടത്തിയതെന്ന് റഫീഖ് പൊലീസിനോട് പറഞ്ഞു. മലപ്പുറം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ഏഴോളം കഞ്ചാവു കേസ്സുകളിൽ പ്രതിയും കാപ്പ ചുമത്തപ്പെട്ട് ഒരു വർഷത്തോളം ജയിൽവാസം അനുഭവിച്ചയാളുമാണ് മുഹമ്മദാലി @അലിപ്പു . ബത്തേരിയിൽ വാഹനമോഷണത്തിനും വാഹനം തീവെച്ച് നശിപ്പിച്ചതിന് പെരിന്തൽമണ്ണയിലും കേസ്റ്റ് നിലവിലുണ്ട്.

ഇത്തരത്തിൽ ജില്ലയിൽ കൂടുതൽ മോഷണം നടന്നതായി വിവരം കിട്ടിയിട്ടുണ്ട് , അതിൽ പ്രതികളുടെ പങ്കിനെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് ഡി.വൈ.എസ്‌പി: സാജു കെ. അബ്രഹാം അറിയിച്ചു. തൊണ്ടിമുതലകൾ കണ്ടെടുക്കുന്നതിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു . പ്രത്യേക അന്വേഷണ സംഘത്തിലെ എസ്‌ഐ എം.അസൈനാർ, അഭിലാഷ് കൈപ്പിനി, ദിനേശ് ആമയൂർ, ആശിഫ് അലി. കെ.ടി, ടി. നിബിൻദാസ്, ജിയോ ജേക്കബ് എടവണ്ണ സ്റ്റേഷനിലെ എസ്‌ഐ രമേശ് ബാബു, എഎസ്ഐ ഇ.രമേശ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ മനേഷ് കുമാർ പി, സി.ഡി. സുരേഷ്, അബൂബക്കർ , കുരുവിള .കെ.വി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത് തുടരന്വേഷണം നടത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP