Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മഹാപ്രളയവും കോവിഡ് മഹാമാരിയും കടുത്ത പ്രതിസന്ധികൾ സൃഷ്ടിച്ചപ്പോൾ സമൂഹത്തിന് കൈത്താങ്ങായത് സഹകരണ മേഖലയെന്ന് മന്ത്രി വാസവൻ; സഹകരണ വാരാഘോഷത്തിന് ഞായറാഴ്ച തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; സമാപനം കോഴിക്കോട്

മഹാപ്രളയവും കോവിഡ് മഹാമാരിയും കടുത്ത പ്രതിസന്ധികൾ സൃഷ്ടിച്ചപ്പോൾ സമൂഹത്തിന് കൈത്താങ്ങായത് സഹകരണ മേഖലയെന്ന് മന്ത്രി വാസവൻ; സഹകരണ വാരാഘോഷത്തിന് ഞായറാഴ്ച തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; സമാപനം കോഴിക്കോട്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്ച നിർവഹിക്കും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് തിരുവനന്തപുരത്ത് ആർഡിആർ ഹാളിൽ ചേരുന്ന ഉദ്ഘാടന ചടങ്ങിൽ ഓൺലൈൻ വഴിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുക. 68-ാമത് സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നിരവധി പരിപാടികൾ ആസൂത്രണം ചെയ്തിട്ടു്. സഹകരണ മേഖല നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന സിമ്പോസിയങ്ങൾ, സെമിനാറുകൾ എന്നിവ താലൂക്ക് തലത്തിൽ നടക്കും. സഹകരണ യൂണിയനാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. 14ന് എല്ലാ സ്ഥാപനങ്ങളിലും സഹകരണ പതാക ഉയർത്തും. കർശനമായ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും പരിപാടികൾ സംഘടിപ്പിക്കുകയെന്ന് സഹകരണം, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.

സഹകരണ മേഖലയിൽ വലിയ മുന്നേറ്റങ്ങൾ നടത്തിയ വേളയിലാണ് ഇത്തവണത്തെ സഹകരണ വാരാഘോഷം സംഘടിപ്പിക്കുന്നത്. സഹകരണ ബാങ്കിങ് രംഗത്ത് വലിയ മാറ്റങ്ങളാണ് കേരളത്തിൽ നടപ്പിലായിട്ടുള്ളത്. മാറി നിന്ന മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കൂടി കേരള ബാങ്കിന്റെ ഭാഗമാകുന്നതോടെ കേരളത്തിന്റെ സ്വന്തം ബാങ്കെന്ന സ്വപ്നം യാഥാർത്ഥ്യമാകുകയാണ്. ആദ്യഘട്ടത്തിൽ കേരള ബാങ്കിലേയ്ക്കുള്ള മലപ്പുറം ജില്ലാ ബാങ്കിനെ എതിർത്തിരുന്ന പ്രതിപക്ഷം നിയമസഭയിൽ ബിൽ അവതരിപ്പിക്കുന്ന വേളയിൽ പിന്തുണയ്ക്കുകയായിരുന്നു. അതുകൊു തന്നെ ഐക്യ കണ്ഠേന ബിൽ പാസാക്കാനായി. സഹകരണ രംഗത്ത് ഭരണ പ്രതിപക്ഷ ഐക്യം എല്ലാക്കാലത്തും പ്രകടിപ്പിക്കപ്പെട്ടിട്ടു്. അതാണ് കേരളത്തിലെ സഹകരണ മേഖല വലിയ മുന്നേറ്റം നടത്തുന്നതിനും കാരണമായത്.

മഹാപ്രളയവും കോവിഡ് മഹാമാരിയും കടുത്ത പ്രതിസന്ധികൾ സൃഷ്ടിച്ചപ്പോൾ സമൂഹത്തിന് കൈത്താങ്ങായി സഹകരണ മേഖല നിന്നു. മുഖ്യമന്ത്രിയുടെ ദൂരിതാശ്വാസ നിധിയിലേയ്ക്കുള്ള സംഭാവനയായും ഭവന രഹിതർക്കും പുതിയ വീടുകൾ നിർമ്മിച്ചു നൽകുന്ന കാര്യത്തിലായാലും വാക്സിൻ ചലഞ്ചിന്റെ കാര്യത്തിലായാലും വലിയ ഇടപെടലുകളാണ് സഹകരണ മേഖല നടത്തിയിട്ടുള്ളത്. മാതൃകാപരമായ ഈ ഇടപെടലുകളിൽ നിന്നും സഹകരണ മേഖലയുടെ സാമൂഹ്യ പ്രതിബദ്ധത വ്യക്തമാണ്. വനിതാ സംരംഭകത്വം, ഓൺലൈൻ വിദ്യാഭ്യാസത്തിന് ആവശ്യമായ സാമഗ്രികൾ വാങ്ങുന്നതിനുള്ള സഹായം, യുവജന സഹകരണ സംഘങ്ങൾ ഇത്തരത്തിൽ സജീവമായ സഹകരണ മേഖല കുതിപ്പ് തുടരുകയാണ്. കാർഷിക രംഗത്ത് നടത്തുന്ന ഇടപെടലുകൾ മാതൃകാപരമാണ്. നെല്ല് സംഭരണ, സംസ്‌കരണ, വിപണന സഹകരണ സംഘവും സംഘത്തിനു കീഴിലുള്ള റൈസ് മില്ലുകളും, ക്ഷീര കർഷക സഹകരണ സംഘങ്ങളിലെ ഭാരവാഹി സ്ഥാനങ്ങളിലെ വനിതാ സംവരണം തുടങ്ങി മാതൃകാപരമായ നിരവധി മുന്നേറ്റങ്ങൾ നടത്താൻ സംസ്ഥാന സഹകരണ വകുപ്പിന് കഴിഞ്ഞു. ഗുണകരമായ ഈ പ്രവർത്തനങ്ങളുടെ വിലയിരുത്തലും പുതിയ പ്രവർത്തനങ്ങളെ കുറിച്ചുള്ള ചർച്ചകളും സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ചർച്ചകളിൽ ഉയർന്നു വരുമെന്നന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

ഞായറാഴ്ച രാവിലെ 9.30 ന് സഹകരണ സംഘം രജിസ്ട്രാർ പി.ബി. നൂഹ് പതാക ഉയർത്തുന്നതോടെ വാരാഘോഷ പരിപാടികൾ ആരംഭിക്കും. പത്തിന് ഇടപ്പഴിഞ്ഞി ആർഡിആർ ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ സഹകരണ മന്ത്രി വി.എൻ. വാസവൻ അദ്ധ്യക്ഷനായിരിക്കും. മന്ത്രിാരായ വി.ശിവൻകുട്ടി, ആന്റണിരാജു, ജി.ആർ. അനിൽ എന്നിവർ മുഖ്യാതിഥികളായിരിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ മികച്ച സഹകരണ പരിശീലന കോളെജിനുള്ള സമ്മാനദാനം സഹകരണ മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. മേയർ ആര്യാ രാജേന്ദ്രൻ, എംപിമാരായ ശശി തരൂർ, അടൂർ പ്രകാശ്, എംഎൽഎമാരായ ഒ.എസ്. അംബിക, കെ. ആൻസലൻ, സി.കെ. ഹരീന്ദ്രൻ, വി.ജോയ്, ഡി.കെ. മുരളി, വി.കെ. പ്രശാന്ത്, വി.ശശി, ഐ.ബി. സതീഷ്,. അഡ്വ. ജി. സ്റ്റീഫൻ, എം.വിൻസന്റ് എന്നിവരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ്‌കുമാറും പങ്കെടുക്കും.

ഉദ്ഘാടനത്തിന് ശേഷം സഹകരണ മേഖല : പ്രശ്നങ്ങളും പ്രതിവിധികളും എന്ന വിഷയത്തിൽ സെമിനാർ നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും താലൂക്ക് കേന്ദ്രങ്ങളിലും വിവിധ സെമിനാറുകൾ നടക്കും. പ്രമുഖ വ്യക്തികൾ സംസാരിക്കും. നംവബർ 20ന് കോഴിക്കോട് സമാപന സമ്മേളനം ചേരും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP