Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്രന്യൂനമർദം വടക്കൻ തമിഴ്‌നാട്ടിൽ ചെന്നൈയ്ക്ക് സമീപത്തുകൂടി കരയിൽ പ്രവേശിച്ചു; നാളെ തെക്കൻ ആൻഡമാൻ കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാനും സാധ്യ; കേരളത്തിൽ മഴക്കെടുതി തുടരും; അഞ്ച് ദിവസം കൂടി പേമാരി തുടരുമെന്ന് മുന്നറിയിപ്പ്; തെക്കൻ കേരളത്തിൽ അതീവ ജാഗ്രത

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്രന്യൂനമർദം വടക്കൻ തമിഴ്‌നാട്ടിൽ ചെന്നൈയ്ക്ക് സമീപത്തുകൂടി കരയിൽ പ്രവേശിച്ചു; നാളെ തെക്കൻ ആൻഡമാൻ കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാനും സാധ്യ; കേരളത്തിൽ മഴക്കെടുതി തുടരും; അഞ്ച് ദിവസം കൂടി പേമാരി തുടരുമെന്ന് മുന്നറിയിപ്പ്; തെക്കൻ കേരളത്തിൽ അതീവ ജാഗ്രത

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്രന്യൂനമർദം വടക്കൻ തമിഴ്‌നാട്ടിൽ ചെന്നൈയ്ക്ക് സമീപത്തുകൂടി കരയിൽ പ്രവേശിച്ച സാഹചര്യത്തിൽ കേരളം വീണ്ടും മഴ പേടിയിൽ. ഇന്നലെ വൈകിട്ട് 5.30നും 6.30നും ഇടയിൽ വടക്കൻ തമിഴ്‌നാട്, തെക്കൻ ആന്ധ്രാപ്രദേശ് തീരത്ത് ചെന്നൈയ്ക്ക് സമീപത്തു കൂടിയാണ് കരയിൽ പ്രവേശിച്ചത്. പടിഞ്ഞാറു, വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചിക്കുന്ന തീവ്രന്യൂനമർദം, വെള്ളിയാഴ്ച രാവിലെ ശക്തി ക്ഷയിച്ചു ന്യൂനമർദമായി മാറാനാണ് സാധ്യത. അല്ലാത്ത പക്ഷം അതിശക്തമായ പേമാരിയാകും സംഭവിക്കുക.

അഞ്ച് ദിവസം കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. 24 മണിക്കൂറിൽ 115.6 മി.മീ മുതൽ 204.4 മി.മീ വരെ മഴ ലഭിച്ചേക്കും. വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. വരും മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ്.

ഈ ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മി.മീ മുതൽ 115.5 മി.മീ വരെയുള്ള മഴ ലഭിച്ചേക്കും. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദം കഴിഞ്ഞ ആറ് മണിക്കൂറായി നാല് കി.മീ വേഗതയിൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച്, ചെന്നൈയിൽനിന്ന് 130 കി.മീ കിഴക്കു-തെക്കുകിഴക്കായും പുതുച്ചേരിയിൽനിന്ന് 150 കി.മീ കിഴക്ക്- വടക്കുകിഴക്കായുമാണ് സ്ഥിതി ചെയ്യുന്നത്. ഈ സാഹചര്യത്തിൽ കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച, വടക്ക് തമിഴ്‌നാട് തീരം, തെക്ക് തമിഴ്‌നാട് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.

ഇന്നു മുതൽ തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്.

അതിനിടെ നവംബർ 13 ഓടെ തെക്കൻ ആൻഡമാൻ കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തുടർന്നുള്ള 48 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. അതേസമയം, കനത്ത മഴയിൽ ചെന്നൈ നഗരത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം വെള്ളത്തിനടിയിലായി. ബുധനാഴ്ച ഉച്ചയ്ക്കു തുടങ്ങിയ മഴയ്ക്കു വ്യാഴാഴ്ച നാലു മണിക്കു ശേഷമാണു ശമനമുണ്ടായത്. ചെമ്പരപാക്കം, പുഴൽ, പൂണ്ടി തടാകങ്ങളിൽനിന്ന് കൂടുതൽ വെള്ളം ഒഴിക്കിവിടുന്നതു തുടരുന്നു.

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച, വടക്ക് തമിഴ്‌നാട് തീരം, തെക്ക് തമിഴ്‌നാട് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP