മോൻസൻ മാവുങ്കൽ പ്രതിയായ പോക്സോ കേസിൽ മറ്റൊരു ഉന്നതനുണ്ടോ? വനിതാ ഡോക്ടറുമായി സംസാരിക്കവേ മുറിയിലേക്ക് ഇടിച്ചുകയറി വനിതാ പൊലീസ് ആ പെൺകുട്ടിയെ വലിച്ചിഴക്കാൻ പ്രേരിപ്പിച്ച താൽപ്പര്യമെന്ത്? ഡോക്ടർ പരാതി നൽകിയിട്ടും നടപടിയെടുക്കാതെ പൊലീസും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: നിരവധി ഉന്നതർ ആരോപണ വിധേയരായ കേസാണ് മോൻസൻ മാവുങ്കലിന്റേത്. മോൻസൻ നടത്തിയ പുരാവസ്തു തട്ടിപ്പിനേക്കാൾ ഗൗരവമുള്ള ആരോപണവം മോൻസനെതിരെ ഉയർന്ന പീഡന പരാതിയാണ്. പ്രായപൂർത്തിയാക്കാതെ പെൺകുട്ടിയെ മോൻസൻ പീഡിപ്പിച്ചെന്ന ആരോപണം ഇതിൽ ഏറെ ഗൗരവമുള്ളതാണ് താനും. എന്നാൽ, പലപ്പോഴും ഉന്നതരുടെ ചിത്രങ്ങളിലേക്ക് വാർത്ത തിരിയുമ്പോൾ മോൻസന്റെ പീഡന കേസുകൾ വേണ്ട വിധത്തിൽ പരിശോധിക്കുന്നില്ലേ എന്ന സംശയവും ശക്തിപ്പെടുന്നു.
മോൻസൻ പ്രതിയായ പീഡന കേസിൽ മൂന്നാമത് ഒരു ഉന്നതന്റെ സാന്നിധ്യമുണ്ടോ എന്നു പോലും സംശയിക്കുന്ന വിധത്തിലാണ് കാര്യങ്ങൾ. മോൻസൻ പ്രതിയായ പോക്സോ കേസിന്റെ തെളിവെടുപ്പു ഘട്ടത്തിൽ എറണാകുളം മെഡിക്കൽ കോളജിൽ നടന്നത് തീർത്തും കേട്ടുകേൾവി ഇല്ലാത്ത കാര്യങ്ങളാണ്. ഒക്ടോബർ 27നായിരുന്നു മെഡിക്കൽ കോളജിലെ അടച്ചിട്ട മുറിയിൽ തീർത്തും അസാധാരണമായ സംഭവം നടന്നത്.
ഉത്തരേന്ത്യയിൽ പീഡന കേസുകളിൽ ഇരയാക്കപ്പെട്ടവർക്ക് നീതികിട്ടാത്ത സംഭവങ്ങളെ കുറിച്ചുള്ള വാർത്തകൾ നിരവധി പുറത്തുവന്നിട്ടുണ്ട്. അതിനെയും കടത്തിവെട്ടുന്ന വിധത്തിലുള്ള അട്ടിമറി നീക്കാണ് അന്ന് ആശുപത്രിയിൽ നടന്നത്. പോക്സോ കേസിലെ മുഖ്യസാക്ഷിയായ പെൺകുട്ടിയോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി നിയമപ്രകാരമുള്ള വിവരശേഖരണം നടത്തുകയായിരുന്നു മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗം അസി.പ്രഫസർ ഡോ. വി.പ്രിയ. പെൺകുട്ടിയിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ വൈദ്യപരിശോധനാ റിപ്പോർട്ടിന്റെ ഭാഗമാക്കുകയാണ് ചെയ്യാറ്.
മുഖ്യസാക്ഷിയായ പെൺകുട്ടി വളരെ സഹകരണ മനോഭാവത്തോടെ ചോദ്യങ്ങൾക്കു കൃത്യമായും വ്യക്തമായും മറുപടി നൽകുകയായിരുന്നു. ഇതിനിടെ തീർത്തും അപ്രതീക്ഷിതമായ കാര്യം നടന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെ ആ മുറിയിലേക്ക് ഇടിച്ചു കയറിയ 2 വനിതാ പൊലീസ് ഉദ്യോഗസ്ഥർ നടപടിക്രമങ്ങൾ തടസ്സപ്പെടുത്തിയതും പെൺകുട്ടിയെ ബലമായി പുറത്തേക്കു വലിച്ചുകൊണ്ടു പോയതും. ഈ മൊഴി നൽകിയതും ഡോക്ടർ പ്രിയയാണ്. മെഡിക്കൽ കോളജ് സൂപ്രണ്ടിനും പിന്നീടു കളമശേരി പൊലീസിനും പരാതി എഴുതി നൽകുകയും ചെയ്തു.
ഇന്ത്യൻ തെളിവു നിയമപ്രകാരം കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ നൽകുന്നതിനേക്കാൾ രാജ്യത്തെ മുഴുവൻ കോടതികളും മുഖവിലയ്ക്കെടുക്കുന്ന മൊഴികളാണു അതിജീവിച്ചവരും സാക്ഷികളുമായി ബന്ധപ്പെട്ട് അവരെ പരിശോധിക്കുന്ന ഡോക്ടർമാർ നൽകുന്ന മൊഴി. കുറ്റകൃത്യത്തിന് ഇരയായി മരിക്കാൻ സാധ്യതയുള്ള ഒരാൾ ഡോക്ടർക്കു നൽകുന്ന മൊഴികൾക്കു തെളിവു നിയമത്തിൽ മരണമൊഴിയുടെ അതേ വിലയാണ്. ഇന്ത്യയിലെ ഡോക്ടർമാരുടെ ഉന്നത നിലവാരവും സത്യസന്ധതയും കണക്കിലെടുത്താണ് രാജ്യത്തെ കോടതികൾ ഇത്തരം മൊഴികൾക്കു വിധിന്യായത്തിൽ വലിയ വില കൽപിക്കുന്നത്.
കേരളാ പൊലീസിലെ ഒരുദ്യോഗസ്ഥയ്ക്കും അറിയാത്ത കാര്യമല്ലിത്. എന്നിട്ടും വനിതാ ഡോക്ടറുടെ നേതൃത്വത്തിൽ നടത്തിയ വിവരശേഖരണം തടസ്സപ്പെടുത്താൻ 2 വനിതാ പൊലീസ് ഉദ്യോഗസ്ഥർ എന്തുകൊണ്ടു തയാറായി എന്ന ചോദ്യമാണ് ഉയരുന്നത്. അതിന് ഉത്തരം തേടുമ്പോഴാണ് ഉന്നതരിലേക്ക് അന്വേഷണം നീളുമെന്ന സൂചനകളുള്ളത്. പോക്സോ കേസിൽ മോൻസനെതിരെ മൊഴി നൽകിയ കൂട്ടത്തിൽ പെൺകുട്ടി പൊലീസിന് അങ്കലാപ്പുണ്ടാക്കുന്ന തരത്തിൽ മറ്റാരുടെയോ പേര് ഡോക്ടർമാരോടു പരാമർശിച്ചു കാണുമെന്ന വിധത്തിലുള്ള നിഗമനങ്ങളുമുണ്ട്. പോക്സോ കേസിൽ പൊലീസിനു തിരിച്ചടിയാവുന്ന എന്തെങ്കിലും വെളിപ്പെടുത്തൽ അതിജീവിത ഡോക്ടർമാരോടു നടത്തിയെന്ന സംശമാണ് മറ്റൊന്ന്. സംശയങ്ങളും അനുമാനങ്ങളുമല്ല കോടതിക്കു മുന്നിലെത്തേണ്ടത്.
അതേസമയം പോക്സോ കേസുകളിലെ അതിജീവിതയായ മുഖ്യസാക്ഷിയോ അവരുടെ അടുത്തബന്ധുക്കളോ വൈദ്യപരിശോധന നടത്തുന്ന ഡോക്ടറെ കുറിച്ചോ ഡോക്ടർമാരെ കുറിച്ചോ എന്തെങ്കിലും പരാതി പറഞ്ഞാൽ കേസെടുത്ത് അന്വേഷിക്കേണ്ടതു പൊലീസിന്റെ ഉത്തരവാദിത്തമാണ്. പരാതിയിൽ കഴമ്പുണ്ടെന്നു വ്യക്തമായാൽ മാത്രമാണു ഡോക്ടർമാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാറുള്ളത്. ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തുന്നതും സ്വാഭാവിക നിയമനടപടിയാണെന്നാണ് പൊലീസിന്റെ വിശദീകരണം.
അതേസമയം ഡോക്ടർമാർക്കെതിരെ ഉയർന്ന ആരോപണം നിഷേധിച്ചു കൊണ്ട് കേരള ഗവൺമെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ, എറണാകുളം യൂണിറ്റും രംഗത്തുവന്നു. എറണാകുളം ഗവ. മെഡിക്കൽ കോളജിൽ മെഡിക്കോ-ലീഗൽ കേസുമായി ബന്ധപ്പെട്ട വൈദ്യപരിശോധനയ്ക്കായി പൊലീസ് കൊണ്ടുവന്ന യുവതിയെ മുറിയിൽ പൂട്ടിയിട്ടുവെന്നും ഡോക്ടർമാർ അയാളോട് മോശമായി പെരുമാറിയെന്നുമുള്ള തരത്തിൽ മാധ്യമങ്ങളിൽ വന്ന വാർത്തയും ഇപ്പോൾ ക്രൈംബ്രാഞ്ച് ഡോക്ടർമാർക്കെതിരെ കേസെടുത്തുവെന്നുള്ള വാർത്തയും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. മേൽപറഞ്ഞ ആരോപണങ്ങളെല്ലാം തന്നെ അടിസ്ഥാനരഹിതമാണെന്ന് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ വ്യക്തമാക്കുന്നു.
കഴിഞ്ഞ 27ന് ഉച്ചസമയത്താണു പോക്സോ കേസുമായി ബന്ധപ്പെട്ട, അതിജീവിതയായ യുവതിയെ വൈദ്യപരിശോധനയ്ക്കായി ആലുവ ജനറൽ ആശുപത്രിയിൽ നിന്നു റഫർ ചെയ്ത സാഹചര്യത്തിൽ പൊലീസ് എറണാകുളം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലേക്കു കൊണ്ടുവരുന്നത്. ഒപി വിഭാഗത്തിലെ രേഖകൾ പ്രകാരം ഉച്ചയ്ക്ക് 1.30 മണിയോടെയാണു പൊലീസ് ഗൈനക്കോളജി വിഭാഗത്തിൽ പരിശോധനയ്ക്കായി എത്തിയിട്ടുള്ളത്. ഗൈനക്കോളജി വിഭാഗം മേധാവിയുടെ നിർദ്ദേശപ്രകാരം അന്നു ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അസി.പ്രഫസർ ഈ യുവതിയെ പരിശോധിക്കുന്നതിനുള്ള നടപടികൾ കാലതാമസമില്ലാതെ എടുത്തിരുന്നു. ഇത്തരം ലൈംഗിക-അതിക്രമ കേസുകളിൽ നടത്തുന്ന പരിശോധനയുടെ ഭാഗമായി അതിക്രമവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെപ്പറ്റി വിശദമായ വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കേണ്ടതും അതു പോക്സോ കേസുമായി ബന്ധപ്പെട്ടു നൽകുന്ന സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തേണ്ടതുമുണ്ടെന്നും അസോസിയേഷൻ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
പല പ്രമാദമായ കേസുകളിലും ഇത്തരത്തിൽ രേഖപ്പെടുത്തുന്ന കാര്യങ്ങൾ വിചാരണവേളയിൽ വളരെ പ്രാധാന്യമേറിയ പങ്കുവഹിക്കാറുണ്ട്. ഇത്തരം കാര്യങ്ങളെപ്പറ്റിയുള്ള അന്വേഷണങ്ങൾ പീഡനത്തിനിരയായ വ്യക്തിയുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ടും അന്യവ്യക്തികളിൽനിന്ന് അകലം പാലിച്ചുകൊണ്ടും നടത്തണമെന്നാണു നിയമം അനുശാസിക്കുന്നത്. അക്കാരണങ്ങളാൽത്തന്നെ ഇത്തരം മെഡിക്കോ-ലീഗൽ പരിശോധനകൾ ഒരു സാക്ഷിയുടെ സാന്നിധ്യത്തിൽ ഇതിനായി പ്രത്യേകം സജ്ജീകരിച്ച അടച്ചിട്ട മുറികളിലാണു നടത്തിവരുന്നത്.
ഉച്ചയ്ക്കു 2 മണിയോടെ തുടങ്ങിയ പരിശോധനയുടെ ഭാഗമായുള്ളതും മേൽപ്പറഞ്ഞ സാഹചര്യങ്ങളെപ്പറ്റിയുള്ളതുമായ വിശദമായ അന്വേഷണത്തിനിടയിൽ ഏകദേശം മൂന്നു മണിയോടടുപ്പിച്ച് പൊലീസ് ഈ യുവതിയെ പരിശോധന പൂർത്തിയാക്കാൻ സമ്മതിക്കാതെ നിർബന്ധമായി ആശുപത്രിയിൽനിന്നു കൊണ്ടുപോവുകയായിരുന്നു എന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ വ്യക്തമാക്കിയിട്ടുള്ളത്. പരിശോധന നടത്താൻ കഴിയാതിരുന്ന ഈ സാഹചര്യത്തിൽ ഇക്കാര്യത്തെപ്പറ്റി ഡ്യൂട്ടി ഡോക്ടർ അന്നുതന്നെ മെഡിക്കൽ കോളജ് അധികൃതർക്ക് രേഖാമൂലം പരാതിയും നൽകിയിട്ടുണ്ട്. മെഡിക്കൽ കോളജിലെ രേഖകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താവുന്നതാണ്.
മേൽപറഞ്ഞ വിഷയത്തിൽ നിയമപരമായ കൃത്യനിർവഹണം നടത്തിയ ഡോക്ടർമാർക്കെതിരെ കേസെടുക്കാനുള്ള ക്രൈംബ്രാഞ്ചിന്റെ തീരുമാനം പ്രതിഷേധാർഹമാണ്. ഡോക്ടർമാരുടെ മേൽ ഇത്തരത്തിൽ അനാവശ്യമായി അടിച്ചേൽപ്പിക്കപ്പെടുന്ന കെട്ടിച്ചമച്ച കേസുകൾക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് കെജിഎംസിടിഎ മുന്നറിയിപ്പു നൽകുന്നു. അതുപോലെ മെഡിക്കൽ കോളജിന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ വീഴ്ചകളൊന്നുംതന്നെ സംഭവിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ മാധ്യമങ്ങളിൽ ഇത്തരത്തിൽ വാർത്തകൾ വരുന്നത് അപലപനീയമാണ്. മെഡിക്കൽ കോളജിനും ഡോക്ടർമാർക്കെതിരെയുമുള്ള ഇത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതിൽനിന്നു മാധ്യമങ്ങൾ വിട്ടുനിൽക്കണമെന്നും സംഘടന ശക്തമായി ആവശ്യപ്പെടുന്നതായും ഡോ: എ.കെ. ഉന്മേഷും ഡോ: എ.എ. ഫൈസൽ അലി, സെക്രട്ടറിയും പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നു.
Stories you may Like
- മോൻസൻ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പുകേസ്; കെ സുധാകരനെ രണ്ടാം പ്രതിയാക്കി കുറ്റപത്രം
- ശരിയായി അന്വേഷിച്ചാൽ ഡിഐജി വരെ അകത്താകും: മോൻസൺ മാവുങ്കൽ
- കെപിസിസി അധ്യക്ഷനെ തളയ്ക്കാൻ രണ്ടും കൽപ്പിച്ചത് ക്രൈംബ്രാഞ്ച്; പൊലീസ് ഭീഷണിയും ചർച്ചയിൽ
- പോക്സോ കേസിലല്ല, സുധാകരനെ വിളിപ്പിച്ചത് തട്ടിപ്പു കേസിലെന്ന് ക്രൈംബ്രാഞ്ച്
- വിദേശത്തുള്ള ഡോക്ടറുടെ മൊഴി ഓൺലൈനിൽ രേഖപ്പെടുത്താൻ നീക്കം
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്