പരിശീലക സ്ഥാനം ഒഴിഞ്ഞ് രവി ശാസ്ത്രി; സ്വന്തം ബാറ്റുകൾ സമ്മാനിച്ച് വിരാട് കോലിയും രോഹിത്ത് ശർമയും; ഐ.സി.സി കിരീടങ്ങളില്ല; നേട്ടങ്ങളുടെ പട്ടികയിൽ ഓസ്ട്രേലിയൻ മണ്ണിലേതടക്കം ടെസ്റ്റ് പരമ്പര വിജയങ്ങൾ
സ്പോർട്സ് ഡെസ്ക്
ദുബായ്: ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരത്തിനു പിന്നാലെ ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് രവി ശാസ്ത്രി. തങ്ങളുടെ ബാറ്റ് സമ്മാനമായി നൽകിയാണ് വിരാട് കോലിയും രോഹിത് ശർമയും രവി ശാസ്ത്രിക്ക് യാത്രയയപ്പ് ഒരുക്കിയത്. ശാസ്ത്രിക്കൊപ്പം ബൗളിങ് കോച്ച് ഭരത് അരുണും ഫീൽഡിങ് കോച്ച് ആർ. ശ്രീധറും സ്ഥാനമൊഴിഞ്ഞിരുന്നു.
ലോകകപ്പിൽ ആദ്യ രണ്ടു മത്സരങ്ങളിൽ പാക്കിസ്ഥാനോടും ന്യൂസീലൻഡിനോടും തോറ്റതോടെ ഇന്ത്യയ്ക്ക് ടൂർണമെന്റിന്റെ സെമിയിൽ കടക്കാൻ സാധിച്ചിരുന്നില്ല. ശാസ്ത്രി ലോകകപ്പോടെ സ്ഥാനമൊഴിയുമെന്ന് ബിസിസിഐ നേരത്തെ അറിയിച്ചിരുന്നു. രാഹുൽ ദ്രാവിഡിനെ പുതിയ ക്യാപ്റ്റനായി നിയമിക്കുകയും ചെയ്തു.
ലോകകപ്പിൽ നമീബിയക്കെതിരായ മത്സരത്തിനു ശേഷം ഡ്രസ്സിങ് റൂമിൽ ഒത്തുചേർന്നപ്പോഴാണ് ശാസ്ത്രിക്ക് കോലിയും രോഹിത്തും തങ്ങളുടെ ബാറ്റുകൾ സമ്മാനിച്ചത്. ഈ ബാറ്റുകളുമായി ശാസ്ത്രി പരിശീലക സംഘത്തിനൊപ്പം നിൽക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്.
Virat Kohli and Rohit Sharma gifted their bat to Ravi Shastri. pic.twitter.com/BJd7rfQj5j
— CricketMAN2 (@man4_cricket) November 9, 2021
ഇന്ത്യൻ ടീമിനൊപ്പമുണ്ടായിരുന്ന അവസാന ടൂർണമെന്റിന് ശേഷം ശാസ്ത്രിക്ക് കോലിയും രോഹിത്തും തങ്ങളുടെ ബാറ്റ് സമ്മാനമായി നൽകി യാത്രയയപ്പ് ഒരുക്കിയത്. 2017 മുതൽ ഇന്ത്യൻ ടീമിന്റെ പരിശീലകനായ ശാസ്ത്രിയുടെ കീഴിൽ ഓസ്ട്രേലിയൻ മണ്ണിലടക്കം ടെസ്റ്റ് പരമ്പര നേടാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു.
ഈ ലോകകപ്പ് തുടങ്ങുമ്പോൾ കിരീടം നേടാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെട്ടത് ഇന്ത്യയ്ക്കായിരുന്നു. അടുത്തകാലത്ത് ട്വന്റി 20 ഫോർമാറ്റിൽ ഇത്രയേറെ ശോഭിച്ച മറ്റൊരു ടീം ഉണ്ടായിരുന്നോ എന്ന കാര്യം സംശയമാണ്. ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും ന്യൂസീലൻഡിലും ടീം പരമ്പരകൾ നേടി. ടീമിൽ അങ്ങോളമിങ്ങോളം ട്വന്റി 20 സ്പെഷ്യലിസ്റ്റുകളും ഉണ്ടായിരുന്നു. അത്തരമൊരു ടീമാണ് ലോകകപ്പിന്റെ നോക്കൗട്ട് സ്റ്റേജിലെത്താതെ മടങ്ങിയത്. 2012-ന് ശേഷം ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യ നോക്കൗട്ടിലെത്താതെ പുറത്താകുന്നത് ആദ്യമായിരുന്നു.
ലോകകപ്പിലെ പുറത്താകലിനു ശേഷം പ്രമുഖർ അടക്കം വിലയിരുത്തിയത് പോലെ ഒന്നോ രണ്ടോ മോശം മത്സരങ്ങൾ കൊണ്ട് ഈ ഇന്ത്യൻ ടീമിനെ വിലയിരുത്താനാകില്ല. കോലിയുടെയും ശാസ്ത്രിയുടെയും നേതൃത്വത്തിൽ ടീം എത്തിപ്പിടിച്ച നേട്ടങ്ങൾ അത്രയ്ക്ക് അധികമാണ്. ടീം തോൽവിയിൽ പതറിയപ്പോൾ മനപ്പൂർവം മറുന്നു എന്നതാണ് യാഥാർത്ഥ്യം.
ഒരു ഐ.സി.സി. ട്രോഫിയുടെ അഭാവം കോലി-ശാസ്ത്രി യുഗത്തിലെ ബ്ലാക്ക് മാർക്ക് ആണെങ്കിലും ഇരുവരുടെയും കീഴിൽ ടീം എത്തിപ്പിടിച്ച നേട്ടങ്ങൾ എങ്ങനെ കണ്ടില്ലെന്ന് നടിക്കാനാകും. ഇവർക്കു കീഴിൽ ടെസ്റ്റിൽ 43 മത്സരങ്ങളിൽ 25ഉം, 64 ട്വന്റി 20 മത്സരങ്ങളിൽ 42ഉം, 183 ഏകദിനങ്ങളിൽ 118ഉം ജയം നേടാൻ ഇന്ത്യയ്ക്കായിരുന്നു.
ഇന്ത്യൻ ടീം അത്ര സുഖകരമല്ലാത്ത ഒരു അവസ്ഥയിലൂടെ കടന്നുപോകുന്നതിനിടെയാണ് ശാസ്ത്രിക്ക് ടീമിന്റെ ചുമതല ലഭിക്കുന്നത്. 2017-ൽ അന്നത്തെ പരിശീലകനായിരുന്ന അനിൽ കുംബ്ലെയും കോലിയും തമ്മിലുള്ള ബന്ധം വഷളായ സമയം. കുംബ്ലെയുടെ രീതികൾക്കെതിരേ കോലി പരസ്യമായി രംഗത്ത് വരികയും ടീമിൽ ഒന്നടങ്കം ഒരു മോശമായ അന്തരീക്ഷം കടന്നുവരികയും ചെയ്ത കാലമായിരുന്നു അത്.
2017-ലെ ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി ഫൈനലിലെ പരാജയത്തിനു ശേഷം അപ്രതീക്ഷിതമായാണ് കുംബ്ലെയ്ക്ക് സ്ഥാനചലനമുണ്ടാകുന്നത്. പോകുന്നതിനു മുമ്പ് കോലിയുമായി അത്ര നല്ല ബന്ധത്തിലായിരുന്നില്ലെന്ന് തുറന്നുപറഞ്ഞാണ് അദ്ദേഹം ടീം വിട്ടത്.
ടീമിലെ അന്തരീക്ഷം പ്രക്ഷുബ്ധമായ ഈ അവസരത്തിലാണ് ശാസ്ത്രി ടീമിന്റെ ഭാഗമാകുന്നത്. സച്ചിൻ, ഗാംഗുലി, ലക്ഷ്മൺ എന്നിവരടങ്ങിയ ഉപദേശക സമിതി കോലിയുടെ കൂടി അഭിപ്രായം ആരാഞ്ഞ ശേഷമാണ് ഈ തീരുമാനത്തിലേക്കെത്തുന്നത്.
അതിനു മുമ്പ് 2014 മുതൽ 2016 വരെ ശാസ്ത്രി ഇന്ത്യൻ ടീമിന്റെ ഡയറക്ടറായി ഒപ്പമുണ്ടായിരുന്നു. 2014-ൽ നടന്ന ഓസ്ട്രേലിയൻ പര്യടനത്തിൽ കോലി ആദ്യമായി ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായി ചുവടുവെയ്ക്കുമ്പോൾ ശാസ്ത്രി ഒപ്പമുണ്ടായിരുന്നു. അഡ്ലെയ്ഡിൽ നടന്ന ആ ടെസ്റ്റിൽ ക്യാപ്റ്റൻ എം.എസ് ധോനിയുടെ അഭാവത്തിലായിരുന്നു കോലി നായകസ്ഥാനം ഏറ്റെടുത്തത്.
അന്ന് ഓസീസിനെ ഞെട്ടിച്ച ശേഷമാണ് ഇന്ത്യ കീഴടങ്ങിയത്. അവസാന ദിനം ഓസീസ് ഉയർത്തിയ 364 റൺസ് ചേസ് ചെയ്ത ഇന്ത്യ, മുരളി വിജയിയുടെ 99 റൺസ്, കോലിയുടെ 141 റൺസ് ഇന്നിങ്സുകളുടെ ബലത്തിൽ ഓസീസിനെ വിറപ്പിച്ച ശേഷമാണ് 48 റൺസിന്റെ തോൽവി വഴങ്ങിയത്.
2018 നും 2021 നും ഇടയ്ക്ക് ഇന്ത്യൻ ടീമിനെ ക്രിക്കറ്റ് ലോകത്തെ തന്നെ വമ്പൻ ശക്തിയാക്കി മാറ്റാൻ കോലിക്കും ശാസ്ത്രിക്കും സാധിച്ചു. വിദേശമണ്ണിൽ നേട്ടങ്ങൾ കൊയ്യാൻ ഇന്ത്യ പ്രാപ്തരായതും എണ്ണം പറഞ്ഞ മികച്ച ഫാസ്റ്റ് ബൗളർമാരുടെ സംഘമായി ഇന്ത്യ ടീം ഉയരുന്നതും ഈ കാലഘട്ടത്തിലായിരുന്നു.
ഓസീസ് മണ്ണിൽ ഇന്ത്യ 2018-19 സീസണിലെ ടെസ്റ്റ് പരമ്പര ജയിച്ചുകയറി. ലോകത്തിലെ തന്നെ മികച്ച പര്യടന ടീമുകളിലൊന്നായി ഇന്ത്യ ഉയരുകയായിരുന്നു. ഏത് ഘട്ടത്തിലും വിജയം പിടിച്ചുവാങ്ങാൻ ഏതറ്റംവരെയും പോകുമെന്ന തരത്തിലേക്ക് ടീം ഒന്നടങ്കം മാറി. ലോകത്തെ ഏത് പിച്ചിലും ഏത് വമ്പൻ ബാറ്റിങ് നിരയേയും വിറപ്പിക്കാൻ പോന്ന തരത്തിലേക്ക് ഇന്ത്യൻ ഫാസ്റ്റ് ബൗളിങ് യൂണിറ്റ് ഉയർന്നു.
ഈ വർഷം ആദ്യം ഗാബയിൽ ഋഷഭ് പന്ത് ഓസീസ് ബൗളിങ് നിരയെ തരിപ്പണമാക്കി വിജയം തട്ടിയെടുക്കുമ്പോൾ ചരിത്രത്തിൽ ഇടംപിടിച്ച തുടർച്ചയായ രണ്ടാം ടെസ്റ്റ് പരമ്പര വിജയം ഇന്ത്യ ഓസീസ് മണ്ണിൽ ആഘോഷിക്കുകയായിരുന്നു.
2018-ൽ കഴിഞ്ഞ 15 വർഷത്തിനിടെ ടീം ഇന്ത്യ കണ്ട ഏറ്റവും മികച്ച വിദേശ പര്യടന സംഘമെന്ന് ഈ ടീമിനെ ശാസ്ത്രി വിശേഷിപ്പിച്ചപ്പോൾ പലരും നെറ്റി ചുളിച്ചിരുന്നു. ടെസ്റ്റിൽ വലിയ മുന്നേറ്റങ്ങൾ നടത്തിയപ്പോളും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ തോൽവി ഈ സംഘത്തിന്റെ വലിയ ദുഃഖങ്ങളിൽ ഒന്നാണ്. പിന്നീട് നടന്ന ഇംഗ്ലണ്ട് പര്യടനത്തിൽ ലീഡ് ചെയ്യുമ്പോഴും ആ ഫൈനൽ തോൽവി മറക്കാൻ ടീമിനായിട്ടില്ല.
2019 ലോകകപ്പിലെ സെമി ഫൈനൽ തോൽവിയും കോലി-ശാസ്ത്രി കൂട്ടുകെട്ട് മറക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ്. പ്രധാന ഐ.സി.സി. ടൂർണമെന്റുകളിൽ നിർണായക ഘട്ടങ്ങളിൽ ടീം ഇടറുന്നത് പക്ഷേ മാറ്റിമറിക്കാൻ ഇരുവർക്കും സാധിച്ചില്ല. ഒടുവിലിപ്പോഴിതാ ട്വന്റി 20 ലോകകപ്പിലും അതേ ദുർവിധി ഇരുവർക്കും നേരിടേണ്ടതായി വന്നു എന്നതാണ് ക്രിക്കറ്റ് ആരാധകരെ വേദനിപ്പിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍