ഒരോ ഗ്രാമങ്ങളിലേക്കും കൊല്ലാനുള്ള ക്വാട്ട കൊടുക്കുക; കർഷകർ ജോലിക്ക് വന്നില്ലെങ്കിൽ കുടുംബാംഗങ്ങളെ വെടിവെച്ച് കൊല്ലുക; പീഡിപ്പിച്ചും പട്ടിണിക്കിട്ടും കൊന്നത് 5 ലക്ഷത്തോളംപേരെ; കോൺസൻട്രേഷൻ ക്യാമ്പുകളുടെ തലതൊട്ടപ്പൻ; കേരളത്തിലെ വിപ്ലവ പോസ്റ്റർ ബോയ് ലെനിൻ ക്രൂരതയുടെ പര്യായമോ? ഒക്ടോബർ വിപ്ലവത്തിന്റെ ഒരു വാർഷികം കൂടി കടന്നുപോകുമ്പോൾ
എം റിജു
'ലോകത്തിലെ പിടിച്ചുകുലുക്കിയ ആ പത്തുദിനങ്ങൾ'-ഇരുപതാനൂറ്റാണ്ടിലെ ഏറ്റവും പ്രധാന സംഭവങ്ങളുടെ ഒരു ലിസ്റ്റ് എടുത്താൽ അതിൽ ആദ്യ പത്തിൽ വരിക ഒക്ടോബർ വിപ്ലവം ആയിരിക്കും. വ്ളാദിമിർ ലെനിന്റെ നേതൃത്വത്തിൽ റഷ്യയിൽ ബാൾഷെവിക്കുകൾ 1917 നവംബർ ഏഴിനാണ് താൽക്കാലിക ഗവൺമെന്റിൽനിന്ന് അധികാരം പിടിച്ചെടുക്കാനായി മുന്നേറ്റത്തിന് തുടക്കമിട്ടത്. പഴയ റഷ്യൻ കലണ്ടർ പ്രകാരം ഒക്ടോബറിൽ നടന്നതിനാലാണ് ഒക്ടോബർ വിപ്ലവം എന്നറിയപ്പെടുന്നത്. അത് പ്രകാരം ഒക്ടോബർ വിപ്ലവത്തിന്റെ 104ാം വാർഷികമാണ് ഇപ്പോൾ കടന്നുപോകുന്നത്.
ഈ വാർഷിക ദിനം കേരളത്തിൽ സൈബർ സഖാക്കൾ അടക്കം വലിയ ആവേശത്തോടെ കൊണ്ടാടുമ്പോൾ, അങ്ങ് റഷ്യയിലടക്കം കാര്യമായ യാതൊരു പ്രതികരണവും കിട്ടിയില്ല. മാത്രമല്ല ക്രൂരതയുടെ ഇരുണ്ടകാലമായാണ് ഇന്ന് റഷ്യാക്കാർ അതിനെ കരുതുന്നത്. ബോൾഷെവിക്ക് വിപ്ലവത്തിന്റെ പേരിൽ കാട്ടിക്കൂട്ടിയ കൂട്ടക്കൊലകളുടെ വെളിപ്പെടുത്തലുകൾ ഈ പതിറ്റാണ്ടിലാണ് ഏറ്റവും കൂടുതൽ പുറത്തുവന്നിരിക്കുന്നത്. വിപ്ലവകാരികൾക്ക് അനകൂല നിലപാട് എടുത്ത പാവപ്പെട്ട കർഷകരെയും തൊഴിലാളികളുമാണ് റഷ്യൻ വിപ്ലവത്തിന്റെ തിക്താനുഭവങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടിവന്നതും. അതുകൊണ്ടുതന്നെ യൂറോപൻ സ്വതന്ത്രചിന്തകൾ 'അൺ മാസ്‌ക്കിങ്ങ് ബോൾഷെവിക്ക് റെവല്യൂഷൻ' എന്ന ടാഗ്ലൈനോടെയാണ് ഈ വാർഷികം ആചരിച്ചത്.
ഈ വിപ്ലവം വലിയ യുദ്ധമായിരുന്നോ?
ഒന്നാം ലോകമഹായുദ്ധത്തിന്റെ കെടുതികളിൽ പൊറുതിമുട്ടിയിട്ടാണ് ജനങ്ങൾ യഥാർത്ഥത്തിൽ സാർ ചക്രവർത്തിക്കെതിരെ തിരിഞ്ഞത്. ഒരു കാരണവുമില്ലാതെ നീണ്ടുപോകുന്ന, ലക്ഷങ്ങൾ മരണപ്പെടുന്ന യുദ്ധം എന്തിനാണ് ചെയ്യുന്നതെന്ന് പോലും സാമാന്യജനത്തിന് അറിയില്ലായിരുന്നു. അങ്ങനെയാണ് പട്ടാളക്കാരും കർഷകരും, കമ്യൂണിസ്റ്റുകളുമൊക്കെച്ചേർന്ന് സാർ ചക്രവർത്തിയെ താഴെയിറക്കിയത്. ആദ്യം എല്ലാവരും ചേർന്നാണ് ചക്രവർത്തിയെ സ്ഥാനഭൃഷ്ടനാക്കിയതെങ്കിലും പതിയെ അധികാരം കമ്യൂണിസ്റ്റ് പാർട്ടിയിൽ കേന്ദ്രീകരിക്കയായിരുന്നു.
1917 ലെ ഒക്ടോബർ വിപ്ളവത്തിന് കമ്യൂണിസ്റ്റുകൾ പാടിനടക്കുന്ന വലിയ യുദ്ധമൊന്നും ലെനിന് ചെയ്യേണ്ടി വന്നിട്ടില്ല. അപ്പോഴേയ്ക്ക് പെട്രോഗ്രാഡ് സോവിയറ്റ് (സെന്റ് പീറ്റേഴ്സ്ബർഗ് നഗര കൗൺസിൽ എന്ന് വിശാല അർത്ഥത്തിൽ പറയാം) തലവനായി ബോൾഷെവിക് നേതാവ് ട്രോട്സ്‌കി അധികാരത്തിലെത്തിയിരുന്നു. ഇടക്കാല ഗവണ്മെന്റ് അപ്പോഴേയ്ക്ക് വളരെ ദുർബലമായിരുന്നു. കുറച്ചാളുകൾ വിന്റർ പാലസിലേയ്ക്ക് കയറിച്ചെന്നു ഇവിടം പിടിച്ചടക്കുന്നെന്ന് പ്രഖ്യാപിക്കുകയും, ലെനിൻ പെട്രോഗ്രാഡ് സോവിയറ്റിൽ ഒരു പൊതുപ്രസംഗം നടത്തി ഇടക്കാല ഗവണ്മെന്റ് ഇന്നുമുതൽ ഇല്ലാതായെന്നും പറഞ്ഞു. അത്രമാത്രം. ഒരുപാട് പേരൊന്നും എതിർക്കാനുണ്ടായിരുന്നില്ല. ആരും യുദ്ധം ചെയ്യാനും ചെന്നില്ല. പക്ഷേ കമ്യൂണിസ്റ്റ് സാഹിത്യത്തിലെല്ലാം ഒക്ടോബർ വിപ്ളവം എന്ന് വച്ചാൽ എന്തോ വലിയ യുദ്ധമെന്ന നിലയിലാണ് അവതരിപ്പിക്കുന്നത്. പക്ഷേ യഥാർത്ഥ യുദ്ധം തുടങ്ങാൻ പോകുന്നതേയുണ്ടായിരുന്നുള്ളൂ. ജനങ്ങളോടുള്ള യുദ്ധം.
ഈ വിപ്ലവം എന്നാൽ ലെനിന്റെ കഥയാണ്
'അഞ്ചടി അഞ്ചിഞ്ചു മാത്രം ഉയരം. ഭൂമിയിൽ ജീവിച്ചത് ആകെ 53 വർഷം. അതിനിടെ ആ മനുഷ്യൻ എന്തെല്ലാം ചെയ്തു! ഇരുപതാംനൂറ്റാണ്ടിലെ ഏറ്റവും ചർച്ചചെയ്യപ്പെട്ട മനുഷ്യരിൽ ഒന്ന് അയാൾ തന്നെയായാണ്.'- എന്നും ഇടതുപക്ഷത്തെ വിമർശിക്കാറുള്ള ന്യൂയോർക്ക് ടൈംസ്പോലും ഒരിക്കൽ ഇങ്ങനെ എഴുതി. ഒക്ടോബർ വിപ്ലവത്തിന്റെ ചരിത്രം എന്നാൽ ലെനിന്റെ ചരിത്രം കൂടിയാണ്. കാരണം ലെനിൻ ഇല്ലായിരുന്നെങ്കിൽ ഒക്ടോബർ വിപ്ലവം പോയിട്ട്, മാർക്സും ഏംഗൽസും ഓർമ്മിക്കപ്പെടുകപോലും ഉണ്ടായിരുന്നില്ല. യഥാർത്ഥനാമം വ്ളാദിമിർ ഇല്ലിച്ച് ഉല്യാനോവ് എന്നായിരുന്നെങ്കിലും, സൈബീരിയയിലെ ഒരു വൻനദിയായ 'ലെന'യുടെ പേരിൽ അദ്ദേഹം സ്വയം സ്വീകരിച്ച തൂലികാനാമമായ 'ലെനിൻ' എന്നത് പിന്നീട് ജനങ്ങളുടെ നാവിൽ ഉറച്ചു പോവുകയായിരുന്നു.
മാർക്‌സിന്റെ മരണത്തിനും ഏഴുവർഷങ്ങൾക്കപ്പുറം വ്ളാദിമിർ ലെനിൻ എന്ന റഷ്യൻ വിപ്ലവകാരിയുടെ മുന്നിലേക്ക് 'ദാസ് കാപ്പിറ്റൽ'(മൂലധനം) എന്ന കൃതി ആകസ്മികമായി വന്നെത്തിയിരുന്നില്ല എങ്കിൽ, മാർക്‌സിനോടൊപ്പം തന്നെ വിസ്മരിക്കപ്പെടുമായിരുന്നു അദ്ദേഹത്തിന്റെ ചിന്താപദ്ധതികളും. എന്നാൽ, മൂലധനം വായിച്ച് അതിൽ ആകൃഷ്ടനായ ലെനിൻ തന്റെ സ്നേഹിതരുടെയും അണികളുടെയും മുന്നിൽ ചെന്നുനിന്ന് താനൊരു 'മാർക്സിസ്റ്റ്' ആണെന്ന് പ്രഖ്യാപിച്ചതോടെയാണ് കാൾ മാർക്‌സ് എന്ന പേര് വീണ്ടും സമൂഹത്തിന്റെ ഓർമ്മയിലേക്ക് വന്നത്. അവിടെ നിന്നാണ് പിന്നീട് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും ഫ്രഡറിക് ഏംഗൽസും ഒക്കെ ചർച്ചയിലേക്ക് എത്തുന്നതും ജനങ്ങളുടെ ജീവിതത്തിൽ കാര്യമായ സ്വാധീനം ചെലുത്തുന്നതും.
ലെനിന്റെ നേതൃത്വത്തിൽ നടന്ന ഒക്ടോബർ വിപ്ലവം അടക്കമുള്ള കാര്യങ്ങൾ കേരളത്തിലടക്കം ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. പക്ഷേ അതിനുശേഷം എന്ത് സംഭവിച്ചുവെന്നാണ് പ്രധാനം. മഹത്തായ ഒരു ലക്ഷ്യം മുൻനിർത്തി ലെനിന് പിന്തുണ നൽകിയ തൊഴിലാളികൾക്കും കർഷകർക്കും തന്നെതാണ് പിന്നീടുള്ള കമ്യൂണിസ്റ്റ് ഭരണം കൊണ്ട് ഏറ്റവും കൂടുതൽ നഷ്ടം ഉണ്ടായത്!
ലെനിന്റെ ഇമേജ് തകർത്ത ടെലിഗ്രാമുകൾ
മാർക്വിസ്റ്റ് വ്യാഖ്യാന ഫാക്ടറികളുടെ തള്ളുകൾ മാറ്റിവെച്ച് നിഷ്്പക്ഷമായി നോക്കിയാൽ സ്റ്റാലിനെപ്പോലെ ശരിക്കും ഏകാധിപതി തന്നെയായിരുന്നു ലെനിനും. അധികാരത്തിലെത്തിയപ്പോൾപ്പോലും എല്ലാ പാർട്ടികളേയും ഉൾക്കൊള്ളിക്കുന്ന ഒരു ജനാധിപത്യവ്യവസ്ഥ അംഗീകരിക്കാമെന്ന് കമ്യൂണിസ്റ്റുകാരല്ലാത്തവരോട് ഉറപ്പ് കൊടുത്ത ലെനിൻ , അധികാരം തനിക്ക് ഭദ്രമെന്നായപ്പോൾ ഏക പാർട്ടി കമ്യൂണിസ്റ്റ് ഭരണകൂടം സ്ഥാപിക്കുകയാണെന്നാണ് പ്രഖ്യാപിച്ചത്. അപ്പോഴും പലയിടത്തുനിന്നായി എതിർപ്പുകൾ ഉയർന്നുകൊണ്ടിരുന്നു. എതിർപ്പുകളേയെല്ലാം അടിച്ചമർത്തുന്നതിനായി 1917 ഡിസംബർ 20നു ചെക്ക എന്ന രഹസ്യപ്പൊലീസ് സംഘടന രൂപപ്പെടുത്തിയതായി ലെനിൻ പ്രഖ്യാപിച്ചു.
ലോകമനസാക്ഷിയെ ഞെട്ടിച്ച കൊടും ക്രൂരതകളുടെ ആരംഭമായിരുന്നു അത്. ചുവപ്പ് ഭീകരത എന്നറിയപ്പെടുന്ന ആ കാലത്ത് എതിർത്തവരെയെല്ലാം യാതൊരു കരുണയുമില്ലാതെ കൊന്നൊടുക്കാൻ ലെനിൻ തന്റെ സഖാക്കൾക്ക് ടെലിഗ്രാമുകൾ അയച്ചു. ഇപ്പോൾ ഈ ടെലിഗ്രാമുകളാണ് ലെനിന്റെ ഇമേജിന് ഏറ്റവും കോട്ടം തട്ടിയത്. ഇത് പിന്നീട് ബി.ബി.സി പ്രസിദ്ധീകരിച്ചു. ഇതിൽ ഓരോ ഗ്രാമങ്ങളിലേക്കും കൊല്ലേണ്ട ആളുകൾക്ക് ലെനിൻ ക്വാട്ട നിശ്ചയിച്ച് കൊടുക്കയാണ്! അതിൽ ഒരു പൂജ്യം കൂടിപ്പോയെന്നും ലെനിന്റെ ഒരു ക്ലറിക്കൽ എററിന്റെ പേരിൽ ആയിരക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നും പിന്നീട് വാർത്തകൾ പുറത്തുവന്നിരുന്നു!
തനിക്കെതിരെ തിരിയാൻ സാധ്യതയുള്ളവരെയെല്ലാം ലെനിൻ കൊല ചെയ്തു. വിചാരണകൂടാതെ നൂറുകണക്കിന് ആളുകളെ നിരത്തി നിർത്തി വെടിവച്ചു കൊന്നു. ചിലരെ കൂട്ടത്തോടെ നദികളിൽ മുക്കിക്കൊന്നു. സാർ ചക്രവർത്തിയുടെ കുടുംബത്തിലെ എല്ലാവരേയു,ം കുഞ്ഞുകുട്ടികളേയും സ്ത്രീകളേയുമുൾപ്പെടെ കൊലപ്പെടുത്തി. വെടിയേറ്റ് അർധ പ്രാണനായി കിടന്ന സാർ ചക്രവർത്തിയുടെ കുട്ടികളെ പട്ടാളം ലൈംഗികമായി ഉപയോഗിച്ചതായും പിൽക്കാലത്ത് വാർത്തകൾ പുറത്തുവന്നു. ആസിഡൊഴിച്ച് വികൃതമായി പലയിടത്തായി കുഴച്ചിട്ടും സർ നിക്കോളസിന്റെയും മക്കളുടെയും കഴിമാടങ്ങൾ വർഷങ്ങൾക്കുശേഷം കണ്ടെടുത്തു. ലെനിന്റെ ഇമേജിനും ഒക്ടോബർ വിപ്ലവത്തിനും വല്ലാതെ കോട്ടം തട്ടിച്ച ഒന്നായിരുന്നു അത്.
കമ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരേ തിരിയുമോ എന്ന് ഭയമുള്ളവരെയെല്ലാം പിടികൂടി തടവിലാക്കാനും ഉന്മൂലനം ചെയ്യുവാനും ലെനിനും അദ്ദേഹത്തിന്റെ വലം കൈയും രഹസ്യപ്പൊലീസിന്റെ തലവനുമായിരുന്ന ഫീലിക്സ് എഡ്മൻടോവിച്ച് ഡിറൻസ്‌കിയും ചേർന്ന് തീരുമാനിച്ചു. ബുദ്ധിജീവികൾ, ചിന്തകർ, ഉയർന്ന ഉദ്യോഗത്തിലിരുന്നവർ എന്നിവരെയെല്ലാം അറസ്റ്റ് ചെയ്തു തടവിലാക്കി. എതിർക്കുന്നവരെയെല്ലാം ജനശത്രുക്കൾ എന്ന് മുദ്രകുത്തിയാണ് ലെനിൻ അടിച്ചമർത്തിയത്.
1918 ഓഗസ്റ്റ് 15നു മെൻഷെവിക് പാർട്ടിയിലെ പ്രമുഖരായ നേതാക്കളെയല്ലാം ലെനിൻ അറസ്റ്റ് ചെയ്തു. ഇത്തരം അക്രമങ്ങളേയും കൊലപാതകപരമ്പരകളേയും ലെനിൻ ന്യായീകരിച്ചത് ബൂർഷ്വാ ജനാധിപത്യത്തിന്റേയും ബൂർഷ്വാ നീതിന്യായവ്യവസ്ഥയുടേയും സഹായം തൊഴിലാളി വിപ്ലവത്തിന് ആവശ്യമില്ല എന്ന് പറഞ്ഞായിരുന്നു. റുഡോൾഫ് സീവേഴ്സ് എന്ന കമ്യൂണിസ്റ്റ് നേതാവിന്റെ നേതൃത്വത്തിൽ ബോൾഷെവിക്കുകളോട് സഹകരിക്കുകയില്ല എന്ന് കരുതിയ നൂറോളം പട്ടാളക്കാരെ ബന്ധനസ്ഥരാക്കി ജീവനോടെ തിളയ്ക്കുന്ന ലോഹച്ചൂളകളിലേക്ക് വലിച്ചെറിഞ്ഞു. ഒരുപാട് നാവികരെ കടലിൽ കെട്ടിത്താഴ്‌ത്തി! നോക്കുക ഹിറ്റ്ലറും ലെനിനും തമ്മിൽ ഫലത്തിൽ എന്താണ് വ്യത്യാസം.
ചെറുകിട കർഷകർ വർഗശത്രുക്കൾ
ശരീരഭാഗങ്ങൾ മുറിച്ച് മാറ്റിയും ക്രൂരമായി പീഡിപ്പിച്ചും കൊലപ്പെടുത്തനായി ക്യാമ്പുകളും ഉണ്ടായിരുന്നു. നാസി ജർമ്മനിക്കും ഹിറ്റ്ലർക്കും കോൺസൻട്രേഷൻ ക്യാമ്പുകൾ എന്ന ആശയവും എതിർക്കുന്നവരുടെ ഉന്മൂലനത്തിനു അവയെ ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാം എന്ന ആശയവും വേറേയെവിടെ നിന്നുമല്ല കിട്ടിയത്. വർഗ്ഗസമരത്തിൽ തൊഴിലാളിവർഗ്ഗം ഏത് വിധേനയും മുതലാളിവർഗ്ഗത്തിനെതിരേ പ്രതികാരം ചെയ്യുന്നതിനെ ലെനിൻ സർവാത്മനാ അനുകൂലിച്ചു. സ്വന്തമായി ചെക്ക യൂണിറ്റുകൾ തുടങ്ങാൻ ഡിറൻസ്‌കി എല്ലാ സോവിയറ്റുകളോടും ആവശ്യപ്പെട്ടു. മിക്കയിടത്തും കൊള്ളയടി സംഘങ്ങളായി അത് മാറി.
കൊള്ളയടിയും ജനങ്ങളെ അടിച്ചമർത്തലും നടത്തുന്നതിനിടയിൽ രാജ്യത്തെ സാമ്പത്തികരംഗം ആകെ തകർന്നടിഞ്ഞു. ക്ഷാമം മൂലം ജനങ്ങൾ പട്ടിണി കിടക്കാൻ തുടങ്ങി. ജനങ്ങൾ പട്ടിണി കിടക്കുന്നതിനേക്കാൾ പട്ടാളക്കാർക്കും ചെക്ക എന്ന രഹസ്യപ്പൊലീസിൽ ഉള്ളവർക്കും ആവശ്യത്തിനു ഭക്ഷണം പോലും എത്തിക്കാനാവുന്നില്ല എന്ന് നേതാക്കൾ വിലപിച്ചു. അവർ എതിരായാൽ രംഗം വഷളാകും എന്ന് നേതാക്കന്മാർക്ക് ഉറപ്പുണ്ടായിരുന്നു. തൊഴിലാളികൾക്കും പട്ടാളക്കാർക്കും ഒപ്പം കമ്യൂണിസ്റ്റുകാരുടെ കൂടെ നിന്ന് ബോൾഷെവിക്കുകൾക്ക് അധികാരം നേടിക്കൊടുത്തവരാണ് ചെറുകിട കർഷകർ. വളരെച്ചെറിയ ഒരു വയലോ ഒരു കഷണം ഭൂമിയോ മാത്രം കയ്യിലുള്ള പാവങ്ങൾ. 1918 സോവിയറ്റുകളുടെ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ സാക്ഷാൽ ലെനിൻ ഇങ്ങനെ പ്രഖ്യാപിച്ചു.
'ചെറുകിടകർഷകർ മുതലാളികൾക്കെതിരെയും ജന്മിമാർക്കെതിരേയും തൊഴിലാളിവർഗ്ഗത്തോടൊപ്പം നിന്ന് പൊരുതിയവർ തന്നെയാണ്. എന്നാൽ ഇന്ന് അവരുടേയും നമ്മുടേയും വഴികൾ പിരിഞ്ഞിരിക്കുന്നു. അവർക്ക് അച്ചടക്കത്തേയും വ്യവസ്ഥിതിയേയും എന്നും ഭയമായിരുന്നു. അവരോട് ഒരു കരുണയും ദയയുമില്ലാത്തവിധം പെരുമാറാനുള്ള സമയമെത്തി. അവർക്കെതിരെ നാം തിരിയേണ്ട സമയമായിരിക്കുന്നു''. - കമ്യൂണിസ്റ്റുകാരെ വളരാനും അധികാരം പിടിച്ചെടുക്കാനും ഏറ്റവും സഹായിച്ച ചെറുകിട കർഷകർ ഒറ്റ ദിവസം കൊണ്ട് ചെറുകിട കർഷകരെ വർഗ്ഗശത്രുക്കളായി പ്രഖ്യാപിച്ചു. കമ്യൂണിസ്റ്റുകാർ കർഷകരെ ഭീഷണിപ്പെടുത്താൻ തുടങ്ങി. പാർട്ടിക്കാർ പറയുന്ന വിളകൾ പറയുന്ന സമയത്ത് വിളവെടുത്ത് നൽകാനുള്ള അടിമകൾ മാത്രമായി കർഷകർ. അവർക്കിഷ്ടപ്പെട്ട വിളകൾ നട്ടുവളർത്താനോ അധികം വരുന്ന ധാന്യം പൊലും സ്വന്തമായി സൂക്ഷിക്കാനോ അവർക്ക് അധികാരമില്ലാതായി. കർഷകർ ഉണ്ടാക്കുന്ന ഒരു വിളയിലും അവർക്ക് അവകാശം ഉണ്ടായിരുന്നില്ല. ധാന്യങ്ങൾ, പാൽ, മുട്ട, പാലുൽപ്പന്നങ്ങൾ ഒക്കെ ഓരോ ഗ്രാമങ്ങളിലും ശേഖരിച്ചയയ്ക്കണം. ഇതേ രീതിതന്നെയാണ് പിൽക്കാലത്ത് സ്റ്റാലിനും ചൈനയിൽ മാവോയും പിന്തുടർന്നത്.
കർഷകരെ ബന്ദിയാക്കുന്നു; കൊള്ളയടിക്കുന്നു
ഗ്രാമപ്രദേശങ്ങളിൽ നിന്ന് കൂട്ടമായി ജനങ്ങളെ അടിമപ്പണിയെടുക്കാൻ പിടിച്ചുകൊണ്ട് പോകാൻ തുടങ്ങി. ഒളിച്ചോടിയവരെ തെരഞ്ഞ് പിടിച്ച് കൊലപ്പെടുത്തി. എന്നാലും ഏതാണ്ട് ഇരുപത് ലക്ഷത്തോളം ഗ്രാമീണർ അധികാരികളുടെ കയ്യിലകപ്പെടാതെ ഒളിച്ച് നടന്നിരുന്നു.അപ്പോഴാണ് ലെനിൻ കുപ്രസിദ്ധമായ 'ബന്ദിയാക്കൽ' പദ്ധതി കൊണ്ട് വരുന്നത്. കർഷകർ ജോലിക്ക് വന്നില്ലെങ്കിൽ അവരുടെ വീടുകളിലെ കുടുംബാംഗങ്ങളെ പിടിച്ച് വെടിവച്ച് കൊല്ലാൻ ലെനിൻ ഉത്തരവിറക്കിയതോടെയാണ് അതിന്റെ തുടക്കം. അടിമപ്പണിയിൽ നിന്ന് ആരെങ്കിലും രക്ഷപെടുന്നെന്ന് തോന്നിയാൽ അവരുടെ കുടുംബാംഗങ്ങളെ തിരഞ്ഞ് പിടിച്ച് പരസ്യമായി കൊലപ്പെടുത്തുകയോ ബന്ദികളായി തടവിലാക്കുകയോ ചെയ്തു.
റഷ്യയുടെ പലഭാഗത്തായി ഇങ്ങനെയുള്ളവരെ പാർപ്പിക്കാൻ കോൺസൺട്രേഷൻ ക്യാമ്പുകൾ തുടങ്ങി. കർഷകരിൽ ചിലരെല്ലാം ഇതിനെ എതിർക്കാനും ബോൾഷെവിക്കുകളുടെ ക്രൂരതകൾ അവസാനിപ്പിക്കുവാനും സ്വന്തമായി സമരസംഘടനകൾ തുടങ്ങി. അതി ക്രൂരമായാണ് കമ്യൂണിസ്റ്റ് ഭരണകൂടം അവരെ അടിച്ചമർത്തിയത്. കൊസാക്കുകൾ എന്നറിയപ്പെടുന്ന ഗോത്രങ്ങൾ ബോൾഷെവിക്കുകൾക്കെതിരാണ് എന്ന ഭീതിയാൽ അവരെ വംശഹത്യ ചെയ്യാൻ കമ്യൂണിസ്റ്റുകാർ തീരുമാനിച്ചു. കൊസ്സാക്ക് ഗ്രാമങ്ങൾ തിരഞ്ഞ് പിടിച്ച് തീവച്ചു. പുരുഷന്മാരിൽ ആരോഗ്യമുള്ളവരെ അടിമപ്പണിയെടുപ്പിക്കാൻ ലേബർ ക്യാമ്പുകളിലയച്ചു. സ്ത്രീകളെയും വൃദ്ധരേയും കുട്ടികളേയും ആ ഗ്രാമങ്ങളിൽ നിന്ന് ആട്ടിപ്പായിക്കുകയും അവരുടെ സമ്പത്ത് മുഴുവൻ കൊള്ളയടിക്കുകയും ചെയ്തു.
ഏതാണ്ട് അമ്പതിനായിരത്തോളം കൊസക്കുകളെ കൊലചെയ്തെന്നാണ് കരുതുന്നത്. ഏതാണ്ട് മുഴുവൻ കൊസാക്ക് ഗ്രാമങ്ങളും വിജനമായി. ഗ്രീൻ ആർമി എന്ന കർഷകസംഘടനയിലുള്ളവരെ വിപ്പവത്തിനെതിരെ നിൽക്കുന്നവർ എന്ന് ആരോപിച്ച് കൂട്ടമായി കൊലപ്പെടുത്തി. അവരിൽ ചിലർ ഒളിവിൽപ്പോയപ്പോൾ അവരുടെ കൊച്ചു കുട്ടികളുൾപ്പെടെയുള്ള കുടുംബാംഗങ്ങളെ നിരത്തി നിർത്തി വെടിവച്ചു കൊന്നു. അടുത്ത ഊഴം തൊഴിലാളികളുടേതായിരുന്നു. കമ്യൂണിസ്റ്റ് പീഡനവും ശമ്പളമില്ലായ്മയും റേഷൻ കിട്ടാത്തതും കാരണം തൊഴിലാളി നേതാക്കൾ രാജ്യവ്യാപകമായ സമരങ്ങൾക്ക് ആഹ്വാനം നൽകി. കമ്യൂണിസ്റ്റുകാർ നോക്കിനിന്നില്ല.
കർഷകസമരത്തെ അടിച്ചമർത്തിയത് പോലെതന്നെ തൊഴിലാളി സമരത്തേയും അവർ അടിച്ചമർത്തി. റേഷനായി റൊട്ടി കൂടൂതൽ തരണം എന്ന ആവശ്യവുമായി ഉപവാസ സമരം ചെയ്ത തൊഴിലാളി സമരക്കാർക്കെതിരെ ചെക്ക വെടിയുതിർത്ത് മോസ്‌കോയിൽ പത്ത് പേരെ കൊലപ്പെടുത്തി. വേറെയൊരിടത്ത് അതേ ദിവസം ബോൾഷെവിക് കമ്മിസാർമാർക്കെതിരേ യോഗം ചേർന്ന തൊഴിലാളികൾക്കെതിരേ ചുവപ്പുസേന വെടിയുതിർത്ത് പതിനഞ്ച് തൊഴിലാളികൾ മരണപ്പെട്ടു. അതേ മാതൃകയിൽ രാജ്യമെമ്പാടും സമരങ്ങൾ അടിച്ചമർത്തി ആയിരക്കണക്കിനു തൊഴിലാളികളെ തടവിലാക്കി. പുടിലോവ് ഫാക്ടറിയിൽ സമരം ചെയ്ത തൊള്ളായിരം സമരക്കാരെ ചെക്ക അറസ്റ്റ് ചെയ്തു. അതിൽ കുറഞ്ഞത് ഇരുനൂറു പേരെയെങ്കിലും വിചാരണകൂടാതെ വധശിക്ഷയ്ക്ക് വിധേയരാക്കി.
വ്യാപാരസ്ഥാപനങ്ങളും പട്ടാളവത്ക്കരിക്കുന്നു
കമ്യൂണിസ്റ്റ് പാർട്ടിയിലെ ലെനിനൊപ്പം വലിയ നേതാവായ ട്രോട്സ്‌കിയുടെ നേതൃത്വത്തിൽ 1920കളുടെ തുടക്കത്തോടെ വ്യാപാര വ്യവസായ സ്ഥാപനങ്ങൾ പട്ടാളവൽക്കരിക്കാൻ തുടങ്ങി. ട്രോട്സ്‌കിയുടെ കണ്ടുപിടിത്തം മനുഷ്യൻ സ്വാഭാവികമായും മടിയൻ ആണെന്നായിരുന്നു.മുതലാളിത്ത സമൂഹത്തിൽ തൊഴിൽ നഷ്ടപ്പെടുമെന്ന ഭീതിയിൽ മനുഷ്യൻ ജോലി കൂടുതൽ ചെയ്യാൻ നിർബന്ധിതനാകുമ്പോൾ കമ്യൂണിസ്റ്റ് സമൂഹത്തിൽ അവൻ കൂടുതൽ മടിയനായിത്തീരും എന്നായിരുന്നു അയാളുടെ സിദ്ധാന്തം.അതുകൊണ്ട് എല്ലാ ഫാക്ടറികളിലും പട്ടാളച്ചിട്ട കൊണ്ട് വരണമെന്നും പട്ടാളക്കാർ മേലധികരികളെ അനുസരിക്കുന്നതുപോലെ ഫാക്ടറികളിലെ തൊഴിലാളികളും വായടച്ച് പണിയെടുക്കണമെന്നുമായിരുന്നു ട്രോട്സ്‌കിയുടെ കണ്ടെത്തൽ. ഫാക്ടറികൾ പട്ടാളക്യാമ്പുകളെപ്പോലെയായി. യൂണിയനുകൾ കമ്യൂണിസ്റ്റ് കമ്മിറ്റികൾക്കപ്പുറം സംസാരിക്കാനോ അവരെ ചോദ്യം ചെയ്യാനോ പാടില്ലെന്ന് നിയമം വന്നു. സമരങ്ങൾ നിരോധിച്ചു.
''മഞ്ഞപ്പരാദങ്ങളായ സമരക്കാർക്ക് ഏറ്റവും നല്ല സ്ഥാനം കോൺസൻട്രേഷൻ ക്യാമ്പുകളാണ്''- 1920 ഫെബ്രുവരി 12ലെ പ്രവ്ദ പത്രം പ്രഖ്യാപിച്ചു.ഓർക്കുക നാഴികയ്ക്ക് നാപ്പതുവട്ടം ജനകീയ സമരങ്ങളെന്ന് പറഞ്ഞ് വേണ്ടതിനും വേണ്ടാത്തതിനും തൊഴിലാളികളേക്കൊണ്ട് പണിമുടക്കിക്കുന്ന കമ്യൂണിസ്റ്റുകളുടെ യഥാർത്ഥ മുഖം.
ഭരണത്തിലേറി രണ്ട് കൊല്ലം തികയുന്നതിനു മുന്നേ കമ്യൂണിസ്റ്റുകാരെ അധികാരത്തിലെത്തിച്ച ചെറുകിട കർഷകരേയും, തൊഴിലാളികളേയും അടിമകളേക്കാൾ താഴ്ന്ന സ്വാതന്ത്യമുള്ള ജനതയായി അവർ മാറി. പാർട്ടി പത്രത്തിൽ നിറയെ ആയിരക്കണക്കിനു പേരെ വർഗ്ഗസമരം ജയിക്കാൻ കൊലപ്പെടുത്തിയതിന്റേയും ബന്ദികളായി പിടിച്ചതിന്റേയും കോൺസൺട്രേഷൻ ക്യാമ്പുകളിലയച്ചതിന്റേയും വിവരണമായിരുന്നു. എതിർക്കുന്നവർ സാമ്രാജ്യത്തത്തിന്റെ കുഴലൂത്തുകരും മുതലാളിത്ത ചാരന്മാരും ആയി മുദ്രകുത്തപ്പെട്ടു. ഒരുപാട് പേർ റഷ്യ വിട്ട് അഭയാർത്ഥികളായി ലോകത്തിന്റെ പല ഭാഗങ്ങളിലേയ്ക്ക് ഒളിച്ചോടി.
1921 ആയപ്പോഴേയ്ക്കും കുറഞ്ഞത് അഞ്ചുലക്ഷം പേരെയെങ്കിലും ലെനിനും കൂട്ടാളികളും കൊലപ്പെടുത്തിയിരുന്നു. അതിന്റെ എത്രയോ ഇരട്ടി നിരപരാധികൾ തടവിലാക്കപ്പെടുകയും കോൺസൻട്രേഷൻ ക്യാമ്പുകളിലടയ്ക്കപ്പെടുകയും ചെയ്തു.കൊന്നവരെ വലിയ കുഴികളിൽ കുഴിച്ച് മൂടി. ജയിലുകളിലും ക്യാമ്പുകളിലും വച്ച് അതിക്രൂരമായി ആൾക്കാരെ കൊലപ്പെടുത്തി. എത്രയോ പേരെ ബന്ദികളാക്കി പിടിച്ച് വച്ചു. റഷ്യയുടെയും ഉക്രൈന്റേയും ജോർജിയയുടേയുമൊക്കെ ചരിത്രത്തിൽ വലിയൊരു മുറിപ്പാടായി ചുവപ്പുഭീകരത ഇന്നും ഉണങ്ങാതെ നിൽക്കുന്നു. കുറച്ചു കഴിഞ്ഞതോടെ ശത്രുക്കളേക്കാൾ തങ്ങളുടെ കൂടെയുള്ളവരെ കമ്യൂണിസ്റ്റുകാർ സംശയത്തോടെ കാണാൻ തുടങ്ങി. ഒരുതരം സമൂഹ്യ സംശയ രോഗത്തിന്റെ പിടിയിലായിരുന്നു അവർ. അങ്ങനെയും ഒരുപാട് പേർക്ക് ജീവൻ പോയി.
ഒടുവിൽ സ്റ്റാലിന്റെ കൈയിലെ കളിപ്പാവ
അവസാനകാലത്ത് സ്റ്റാലിന്റെ കൈയിലെ വെറും കളിപ്പാവ മാത്രമായിരുന്നു ലെനിൻ. ലെനിൻ പാർട്ടിക്കുള്ളിലെ സമുന്നത നേതാവായി വിരാജിക്കുമ്പോൾ, ജോസഫ് സ്റ്റാലിന്റെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ.
ആദ്യഘട്ടത്തിൽ ലെനിനെ പരസ്യമായി എതിർക്കാൻ സ്റ്റാലിന് സാധിച്ചിരുന്നില്ല. പിന്നീട് ആരോഗ്യം ക്ഷയിച്ച് ലെനിൻ ശയ്യാവലംബിയായ സാഹചര്യത്തിലാണ് തന്റെ നയങ്ങൾ പാർട്ടിയിൽ വേരോട്ടമുണ്ടാക്കാൻ സ്റ്റാലിന് സാധിച്ചത്. സ്റ്റാലിന്റെ വിശ്വസ്തനും റഷ്യൻ രഹസ്യപൊലീസ് മേധാവിയുമായ ഫെലിക്സ് സെർസിൻസ്‌കിയുമായുള്ള ഒരു കടുത്ത വാഗ്വാദത്തിനൊടുവിലാണ് ലെനിനെ കിടപ്പിലാക്കിയ ആ പക്ഷാഘാതമുണ്ടാകുന്നത്. വംശീയ വേർതിരിവോടെ പെരുമാറിയ രഹസ്യപൊലീസ് ഒരു കസാക്കസിലെ ഒരു പൗരനെ ആക്രമിച്ചു പരിക്കേൽപ്പിച്ചതിന് സെർസിൻസ്‌കിയെ ശകാരിച്ചു ലെനിൻ അന്ന്. 'സ്റ്റാലിനുവേണ്ടി നിങ്ങൾ റഷ്യയിൽ ഷോവനിസം നടപ്പിലാക്കുകയാണോ ? ' എന്നാണ് അന്ന് ലെനിൻ സെർസിൻസ്‌കിയോട് ചോദിച്ചത്.
എന്നാൽ, പിന്നീടങ്ങോട്ട് ശയ്യാവലംബിയായ ലെനിനിലേക്ക് ഒരു തരത്തിലും രാഷ്ട്രീയ വാർത്തകൾ എത്താതിരിക്കാൻ സ്റ്റാലിൻ പരമാവധി ശ്രമിച്ചു. അതിന്റെ ഭാഗമായി ലെനിന്റെ ഭാര്യ നതാഷ്ദയെപ്പോലും സ്റ്റാലിൻ ശകാരിക്കുന്നുണ്ട്. ആ വിവരം ഭാര്യയിൽ നിന്നറിഞ്ഞ് കോപിഷ്ടനായ ലെനിൻ സ്റ്റാലിനെ കുറ്റപ്പെടുത്തിക്കൊണ്ട് കത്തെഴുതുകയുണ്ടായി. തന്നെയും റഷ്യയെയും സ്റ്റാലിന്റെ നീരാളിപ്പിടുത്തത്തിൽ നിന്ന് രക്ഷിക്കണമെന്നപേക്ഷിച്ചു കൊണ്ട് ലിയോൺ ട്രോട്സ്‌കിക്കും അദ്ദേഹം കത്തെഴുതി. അതായിരുന്നു ലെനിന്റെ അവസാനത്തെ ആശയവിനിമയം. 1923 മാർച്ച് 9 ന് ലെനിന് മൂന്നാമത്തെയും അവസാനത്തെയും പക്ഷാഘാതം ഉണ്ടാവുകയും, അദ്ദേഹത്തിന്റെ സംസാരശേഷി പൂർണ്ണമായും നഷ്ടപ്പെടുകയും ചെയ്തു. മൂന്നാമത്തെ പക്ഷാഘാതം, ലെനിനെ പൂർണ്ണമായും ശയ്യാവലംബനാക്കി. ഒടുവിൽ രോഗപീഡയുടെ പാരമ്യത്തിൽ, 1924 ജനുവരി 21 ന് ലെനിൻ ഇഹലോകവാസം വെടിഞ്ഞു.
സോവിയറ്റ് സാഹിത്യത്തിലൂടെ ബ്രയിൻവാഷിങ്ങ്
സോവിയറ്റ് യൂണിയന് ലെനിനെ വെളുപ്പിക്കുന്നതിന് അതി ബ്രഹ്ത്തായ ഒരു പ്രൊപ്പഗൻഡാ മാനേജ്മെന്റ് ഉണ്ടായിരുന്നു. കഥയും കവിതയും നോവലുമായി അവർ ലെനിന്റെ വാഴ്‌ത്തുപാട്ടുകൾ എവിടെയും നിറച്ചു. ലോകമെമ്പാടടേക്കും സോവിയറ്റ് യൂണിയൻ കയറ്റുമതി ചെയ്ത ബാലസാഹിതത്തിൽ പോലും ലെനിൻ കഥാപാത്രമായി. കവചിതവാഹനത്തിൽ കയറിനിന്ന് സൈനികരെയും തൊഴിലാളികളെയും കർഷകരെയും അഭിവാദ്യം ചെയ്യുന്ന ലെനിന്റെ ചിത്രം കുട്ടികളുടെ ബോധത്തിന്റെ ഭാഗമായി.
ലെനിനെക്കുറിച്ചുള്ള കഥകളായ ലെനിനും സ്റ്റൗമേക്കറും, ലെനിനും കുട്ടികളും, എങ്ങനെയാണ് ലെനിൻ പുകവലി അവസാനിപ്പിച്ചത് തുടങ്ങിയവ ബെസ്റ്റ് സെല്ലർ ആയിരുന്നു. കുട്ടികളുടെ പുസ്തകങ്ങൾക്ക് യു.എസ്.എസ്.ആറിൽ തുച്ഛമായ വിലയേ ഉണ്ടായിരുന്നുള്ളൂ. എല്ലാ സോവിയറ്റ് കടുംബങ്ങളിലും ഈ ബാലസാഹിത്യവായന നിർബന്ധമായിരുന്നു. അക്കാലത്തെ ഒരു പ്രൊപഗൻഡയെക്കുറിച്ച് സോവിയറ്റ് യൂണിയന്റെ തകർച്ചക്ക്ശേഷം സാഹിത്യകാരൻ ആന്ദ്ര കുറേക്കോവ് ഇങ്ങനെ എഴുതുന്നു. ''ലെനിന്റെ മാതാപിതാക്കൾ അദ്ദേഹത്തെയും സഹോദരങ്ങളെയും പാത്രത്തിലെ മുഴുവൻ ഭക്ഷണവും കഴിക്കാൻ നിർബന്ധിച്ചുവെന്നാണ് ഞങ്ങൾ പഠിച്ചിരുന്ന ഒരു കഥ. 'ക്ലീൻ പ്ലേറ്റ് സൊസൈറ്റി' എന്ന ആശയം തന്നെയുണ്ടായി. ലെനിന്റെ അച്ഛനമ്മമാർ ഭക്ഷണസമയത്ത് അത്തരമൊരു നിർബന്ധംവെച്ചിരുന്നോ എന്നതൊന്നും പ്രാധാന്യമുള്ള സംഗതിയേ ആയിരുന്നില്ല. ലെനിനെക്കുറിച്ചുള്ള ബാലകഥകൾ എഴുതിയിരുന്ന സോവിയറ്റ് കഥാകാരൻ വ്‌ളാദിമിർ ബോൺഷ് ബ്രൂവിച്ച് എന്താണോ എഴുതിയിരുന്നത് അത് നമ്മൾ വിശ്വസിച്ചുകൊള്ളണം എന്നേയുള്ളൂ. അതിന്റെ പരിണതഫലമെന്നോണം, ഞങ്ങളുടെ വീട്ടിൽ അച്ഛനും അമ്മയും 'ക്ലീൻ പ്ലേറ്റ് സൊസൈറ്റി' എന്ന ആശയത്തെക്കുറിച്ച് ഭക്ഷണസമയത്ത് ഒർമിപ്പിച്ചുകൊണ്ടേയിരുന്നു. ഞാനും ജ്യേഷ്ഠനും എന്താണോ കഴിക്കാൻ മടിച്ചിരുന്നത് അത് കഴിക്കാൻ അവർ ഞങ്ങളെ നിർബന്ധിച്ചുകൊണ്ടേയിരുന്നു.''- ഇങ്ങനെയാണ് സോവിയറ്റ് നാട്ടിൽ ലെനിനെനെക്കുറിച്ചുള്ള വീരാരാധന നിറച്ചത്. റഷ്യയിൽ മഴ പെയ്താൽ കുട പിടിക്കുന്ന ഉപഗ്രഹ രാഷ്ട്രങ്ങളിലൂടെ അത് കേരളത്തിലും എത്തി.
മഹാസാഹിത്യകാരനായ മാക്സിം ഗോർക്കിപോലും ലെനിനെ വല്ലാതെ പുകഴ്‌ത്തി എഴുതി. അല്ലെങ്കിൽ അദ്ദേഹം ലെനിന്റെ ഒരു മുഖം മാത്രമേ അറിഞ്ഞിട്ടുണ്ടാവൂ.
'ചെലവു കുറഞ്ഞ ഹോട്ടലിൽ കയറി കുറച്ചുമാത്രം ഭക്ഷണം കഴിക്കുന്ന ലെനിൻ, തൊഴിലാളി സഖാക്കൾക്ക് വേണ്ടത്ര ഭക്ഷണം കിട്ടിയോ ആർക്കും വിശക്കുന്നില്ലല്ലോ എന്ന് അന്വേഷിക്കുന്ന പ്രിയപ്പെട്ട സഖാവ്. എല്ലാവരും വിശന്നുവലയുമ്പോ പട്ടാളക്കാരും കൃഷിക്കാരും അയച്ചുകൊടുക്കുന്ന ഭക്ഷണം കഴിക്കാൻ ലെനിൻ ലജ്ജിച്ചു. യാതൊരു സുഖസൗകര്യങ്ങളുമില്ലാത്ത അദ്ദേഹത്തിന്റെ വാസസ്ഥലത്ത് തനിക്കു കിട്ടുന്ന ഭക്ഷണം രോഗികൾക്കോ ക്ഷീണം ബാധിച്ച സഖാക്കൾക്കോ കൊടുക്കാൻ തിടുക്കം കാട്ടി''- ഗോർക്കി എഴുതി.
പക്ഷേ ഇതെല്ലാം കമ്യൂണിസ്റ്റുകളുടെ കൃത്യമായ പ്രൊപ്പഗാൻഡ മനേജ്മെന്റ് മാത്രമാണെന്നും നിരപരാധികളായ ആയിരക്കണക്കിന് മനുഷ്യരെ വിപ്ലവത്തിന്റെ പേരിൽ കൊന്നൊടുക്കിയതിന്റെ ഉത്തരവാദിത്തത്തിൽനിന്ന് ലെനിനും മാറാൻ കഴിയില്ലെന്നാണ് ഇപ്പോഴത്തെ റഷ്യൻ എഴുത്തുകാരും ബുദ്ധിജീവികളും ചൂണ്ടിക്കാട്ടുന്നത്.
ലെനിനും തികഞ്ഞ ക്രൂരനും ഏകാധിപതിയും തന്നെ
സ്റ്റാലിനെപ്പോലെ തന്നെ തികഞ്ഞ ഏകാധിപത്യവാസനകൾ കാത്തുസൂക്ഷിച്ചിരുന്ന ഒരു രാഷ്ട്രീയനേതാവുതന്നെയായിരുന്നു ലെനിനുമെന്ന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാവും. ഏതൊരു വിമതസ്വരത്തെയും നിർദയം ഈ ഭൂമുഖത്തു നിന്നുതന്നെ തുടച്ചു നീക്കാൻ സ്റ്റാലിനെപ്പോലെ ലെനിനും മടിച്ചിട്ടില്ല. എന്നാൽ, ലെനിൻ ആ 'നീക്കം ചെയ്യലുകളെ', അതിനു വേണ്ടിയുള്ള നിഷ്‌കരുണമായ കൊലകളെ, തടസ്സം നീക്കാനുള്ള ഒഴിവാക്കാനാവാത്ത നടപടികൾ എന്നുമാത്രമേ കണ്ടിട്ടുള്ളൂ. സ്റ്റാലിനെപ്പോലെ പട്ടാളവേഷം അണിയുന്നതിൽ അഭിരമിക്കുകയോ, എതിരാളികളുടെ ചിത്രവധങ്ങൾക്ക് നേരിട്ട് സാക്ഷ്യംവഹിക്കുകയോ, അക്രമങ്ങളിൽ അഭിരമിക്കുകയോ ചെയ്തിട്ടില്ല ലെനിൻ. ഇരുവരുടെയും കൈകളിൽ ആയിരക്കണക്കിന് നിരപരാധികളുടെ രക്തം പുരണ്ടിട്ടുണ്ട്. സ്റ്റാലിനെ സംബന്ധിച്ചിടത്തോളം അദ്ദേഹം അത് ആസ്വദിച്ച് ചെയ്തിരുന്ന ഒരു പ്രവൃത്തിയായിരുന്നു, ലെനിന് അതങ്ങനെ ആയിരുന്നില്ല. ആ ഒരൊറ്റ വ്യത്യാസം മാത്രം.
കൂടെനിന്ന് അധികാരം പിടിച്ചെടുക്കാൻ സഹായിച്ച കർഷകർ, തൊഴിലാളികൾ, പട്ടാളക്കാർ എന്നിവരെത്തന്നെയാണ് ലെനിനും ലെനിനിസവും ആദ്യം ചതിച്ചത്. സ്റ്റാലിന്, മാവോ, പോൾപോട്ട് തുടങ്ങിയ സകല ഏകാധിപതികൾക്കും പിന്നീട് ഇത് മാതൃകയായെന്ന് ഡാനിയൽ ഡെന്നറ്റിനെപ്പോലുള്ള ചിന്തകർ ചൂണ്ടിക്കാട്ടുന്നു.
ലെനിന്റെ ആശയങ്ങൾ സ്റ്റാലിൻ തെറ്റായി നടപ്പാക്കുകയായിരുന്നു, അതുകൊണ്ടാണ് സോവിയറ്റ് യൂണിയൻ ഏകാധിപത്യത്തിലേക്ക് പോയതെന്ന കേരളത്തിൽ മാർകിസ്റ്റ് പാർട്ടിയടക്കം ഉന്നയിക്കുന്ന ന്യായീകരണങ്ങൾ ശരിയല്ലെന്ന് സോവിയറ്റ് ചരിത്രം പഠിച്ചാൽ വ്യക്തമാവും. ലെനിന്റെ ആശയങ്ങൾ തെറ്റായല്ല സ്റ്റാലിൻ നടപ്പാക്കിയത്്. മുതലാളിമാരെയും പിന്തിരിപ്പന്മാരെയും കൊന്നൊടുക്കണം എന്നത് ലെനിന്റെ നയം തന്നെയായിരുന്നു.
ലെനിന്റെ ഈ ആശയത്തിന്റെ അടിസ്ഥാനം മാർക്സിന്റെ ആശയങ്ങൾ ആണെന്നും ഡാനിൽ ഡെറ്ററ്റ് വ്യക്തമാക്കുന്നു. ''ബലപ്രയോഗത്തിലൂടെ അധികാരം പിടിച്ചെടുക്കാമെന്നാണ് മാർക്‌സ് പറയുന്നത്. സർവാധിപത്യം സ്വപ്നം കാണുന്ന ഏത് പ്രസ്ഥാനത്തെയും ഭയക്കണം. മാർക്‌സിസം തൊഴിലാളി വർഗത്തിന്റെ സർവാധിപത്യത്തിനാണ്. അതുതന്നെയാണ് ലെനിൻ നടപ്പാക്കിയത്. വിപ്ലവാനന്തരം അവശേഷിക്കുന്ന ബൂർഷ്വകളെ എന്ത് ചെയ്യണം എന്ന് മാർക്സും ഏംഗൽസും കൃത്യമായി എഴുതിയിട്ടുണ്ടായിരുന്നില്ല. എന്നാൽ ലെനിൽ അതിന് ഒരു തീർപ്പുണ്ടാക്കി. അവരെ കൊല്ലുക!''- ഡെന്നറ്റ് ചൂണ്ടിക്കാട്ടി.
'കമ്യൂണിസം ക്രിസ്ത്യാനിറ്റിയിൽ നിന്ന് ഉണ്ടായതെന്ന് '
ബോൾഷെവിക്ക് വിപ്ലവത്തിന് ഒരു നൂറ്റാണ്ടു കഴിഞ്ഞപ്പോഴേക്കും റഷ്യയുടെ സാമൂഹിക സാഹചര്യം കാര്യമായ പരിവർത്തനങ്ങൾക്ക് വിധേയമായിട്ടുണ്ട്. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു നൂറ്റാണ്ടായുള്ള നിലപാടിന് കടകവിരുദ്ധമായി നിൽക്കുന്ന, ഇപ്പോഴത്തെ പാർട്ടി നേതാവ് ഗെന്നഡി സ്യുഗാനോവ് പറയുന്ന കാരണങ്ങൾ പലർക്കും അങ്ങ് ദഹിച്ചു എന്നുവരില്ല. 'മതം മനുഷ്യനെ മയക്കുന്ന കറുപ്പ്' എന്ന മാർക്സിയൻ സങ്കല്പമൊക്കെ തോട്ടിലെറിഞ്ഞ് സ്യുഗാനോവ് പറഞ്ഞുകൊണ്ടുവരുന്നത് 'കമ്യൂണിസം സത്യത്തിൽ ക്രിസ്ത്യാനിറ്റിയിൽ നിന്നുത്ഭവിച്ചതാണ്...' എന്നാണ്. 'ഞാൻ ബൈബിൾ വായിച്ചപ്പോൾ, അതിൽ പോൾ എന്ന അപോസ്തലന്റെ വചനങ്ങൾ പഠിച്ചപ്പോൾ, അതിൽ ഞാൻ കണ്ടത് കമ്യൂണിസത്തിന്റെ പ്രധാന മുദ്രാവാക്യങ്ങളിൽ ഒന്നായിരുന്നു. 'പണിയെടുക്കാത്തവൻ കഴിക്കുന്നില്ല' എന്ന് അതിൽ പറയുന്നുണ്ട്.' സ്യുഗാനോവ് പറഞ്ഞു, 'സത്യം പറഞ്ഞാൽ, കമ്യൂണിസത്തിന്റെ കട്ടകൾ അടുക്കിവെച്ചിട്ടുള്ളത് ബൈബിളിന്റെ അസ്തിവാരത്തിന്മേലാണ്'.
റഷ്യൻ ഓർത്തഡോക്സ് സഭാധ്യക്ഷനും സഭയിലെ മറ്റംഗങ്ങൾക്കും സ്യുഗാനോവിന്റെ ഈ വാക്കുകൾ കാതിൽ തേന്മഴയായി അനുഭവപ്പെട്ടേക്കാം എങ്കിലും, ലെനിന്റേയും സ്റ്റാലിന്റെയും പിന്നീട് ക്രൂഷ്‌ചേവിന്റെയും കാലത്ത് റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടി ക്രിസ്ത്യാനികൾക്കെതിരെ നടത്തിയ ഹിംസ, പുരോഹിതന്മാരെയും വിശ്വാസികളെയും പള്ളിക്കാരെയും അവർ നിർദാക്ഷിണ്യം കൊന്നുതള്ളിയത് ഒന്നും അത്രയെളുപ്പത്തിൽ മറന്നുകൊണ്ട് അവരോടടുക്കാൻ റഷ്യയിലെ മതവിശ്വാസികൾക്ക് സാധിച്ചുകൊള്ളണമെന്നില്ല. നേരത്തെ 'യേശുക്രിസ്തുവാണ് ലോകത്തെ ആദ്യത്തെ കമ്യൂണിസ്റ്റുകാരൻ' എന്ന വിവാദപ്രസ്താവന നടത്തിയതും സഖാവ് സ്യുഗാനോവ് തന്നെയായിരുന്നു.
സോവിയറ്റ് യൂണിയന്റെ രൂപീകരണത്തിന് മുമ്പ് റഷ്യ മതവിശ്വാസികളുടെ പറുദീസയായിരുന്നു. സർക്കാരിന്റെ ഭാഗം പോലുമായിരുന്നു ഓർത്തഡോക്സ് സഭ അക്കാലത്ത്. എന്നാൽ, റഷ്യൻ വിപ്ലവത്തിന് ശേഷം വന്ന കമ്യൂണിസ്റ്റ് സർക്കാരുകളുടെ ഔദ്യോഗിക നയം തന്നെ 'നിരീശ്വരവാദം' ആയിരുന്നു. വർഷങ്ങളെടുത്ത് പാഠപുസ്തകങ്ങളിലൂടെയും, പാർട്ടി കോൺഗ്രസുകളിലൂടെയും, ലഘുലേഖകൾ അച്ചടിച്ചും ഒക്കെ നടത്തിയ പ്രൊപ്പഗണ്ടകൾക്ക് ഒടുവിൽ റഷ്യൻ ജനതയുടെ മനസ്സുകളിൽ നിന്നുപോലും മതം എന്ന സങ്കൽപം ഏറെക്കുറെ അസ്തമിച്ചു തുടങ്ങിയിരുന്നു. യു.എസ്.എസ്.ആറിന്റെ പതനം മതങ്ങളുടെ ശക്തമായ തിരിച്ചുവരവിന് കാരണമായി. അതോടെ അതുവരെ പുറമേക്ക് കടുത്ത കമ്യൂണിസ്റ്റ് നാസ്തികരായിരുന്ന പലരും ഒരുസുപ്രഭാതത്തിൽ തങ്ങളുടെ മതാഭിമുഖ്യം വെളിപ്പെടുത്തി രംഗത്തുവന്നു. ഇന്ന് റഷ്യൻ ജനതയുടെ 80 ശതമാനവും മതവിശ്വാസികളാണ്. അതുകൊണ്ടുതന്നെ കമ്യൂണിസവും മതവിശ്വാസവും തോളോടുതോൾ ചേർന്ന് മുന്നോട്ടുപോകുന്ന ഒരു കാഴ്ചയാണിന്ന് റഷ്യയിൽ കാണുന്നത്.
അതായത് റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടിപോലും കാര്യമായി മാറിയിരിക്കുന്നു. അവർ ഇന്ന് ഒക്ടോബർ വിപ്ലവമൊന്നും കാര്യമായി ആഘോഷിക്കാറില്ല. എന്നിട്ടും റഷ്യയിൽ മഴപെയ്താൽ ഇവിടെ കുടപിടിക്കുന്ന അവസ്ഥ കേരളത്തിൽ തുടരുന്നു!
കടപ്പാട്:
ലെനിൻസ് സീക്രിട്ട് ഫയൽസ്- ഡ്യോക്യുമെന്റി ഡിസ്‌ക്കവറി ചാനൽ
ഡേവിഡ് മോർസെ- എനിമീസ് ഓഫ് പീപ്പിൾ
ക്ലിയോൺ സകൗസെൻ - ദ നേക്കഡ് കമ്മ്യുണിസം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍