വാട്സ് ആപ്പും ടെലിഗ്രാമും അത്യവശ്യത്തിന് മാത്രം; സോഷ്യൽ മീഡിയയിൽ സജീവമല്ല; ഒറ്റയിരിപ്പിനുള്ള പഠനം എന്ന രീതിയല്ല; പാഠഭാഗങ്ങൾ ഹൃദ്യസ്ഥമാക്കുന്നത് കൃത്യമായ ഇടവേളകളെടുത്ത്;പഠനത്തെ സ്വാധീനിച്ചത് ലോക്ഡൗണും; നീറ്റ് നീറ്റായതിന്റെ രഹസ്യങ്ങൾ പറഞ്ഞ് മൃണാളും കാർത്തികയും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ലോക്ഡൗണിൽ പഠനം ഓൺലൈനിലേക്ക് മാറിയതോടെ മൊബൈൽ ഫോണിലേക്കും കമ്പ്യൂട്ടറിലേക്കും ടിവിയിലേക്കുമൊക്കെ കുട്ടികൾ കൂടുതലായി ആകർഷിക്കപ്പെട്ടുവെന്നും ഇത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്തുവെന്നുമൊക്കെയാണ് നിലവിൽ വിലയിരുത്തപ്പെടുന്നത്.എന്നാൽ ലോക്ഡൗണും ഓൺലൈൻ പഠനവും ദോഷമല്ല മറിച്ച് ഗുണമായിരുന്നെന്ന് പറയുകയും തെളിയിക്കുകയും ചെയ്തിരിക്കുകയാണ് മിടുക്കരായ രണ്ട് വിദ്യാർത്ഥികൾ... മറ്റാരുമല്ല..നീറ്റ് ദേശീയതലത്തിൽ ഒന്നാം റാങ്ക് പങ്കിട്ട കാർത്തിക ജി.നായരും മൃണാൾ കുറ്റേരിയുമാണ് ഈ താരങ്ങൾ.
ഇന്നത്തെക്കാലത്ത് സോഷ്യൽ മീഡിയയിൽ അക്കൗണ്ടില്ലാത്ത യുവ തലമുറ എന്ന് പറയുന്നത് തന്നെ ചിലപ്പോൾ അത്ഭുതമാകും.എന്നാൽ ഇവർ രണ്ടുപേരും അത്തരത്തിൽ അത്ഭുതമാണ്.മാത്രമല്ല ഒരുപാട് സമയം പുസ്തകത്തിന് മുന്നിലിരുന്ന് പുസ്തക പുഴു ആകുന്നതല്ല ഇവരുടെ രീതി..പഠനത്തിന് കൃത്യമായ ഇടവേള നൽകി എന്നാൽ പഠിക്കുന്ന സമയം കൃത്യമായി പഠിച്ചാണ് ഇവർ നീറ്റിനെ നീറ്റാക്കിയെടുത്തത്.ഒപ്പം ലോക്ഡൗണിൽ കിട്ടിയ സമയങ്ങളെ വെറുതെ കളയാതെ പഠനത്തിലേക്കായി ഇൻവെസ്റ്റ് ചെയ്യുകയായിരുന്നു ഇവർ.
കണ്ണൂർ ജില്ലയിലെ കരിവെള്ളൂരും മാങ്ങാട്ടിടത്തുമുള്ള കുടുംബങ്ങളിൽ നിന്നുള്ളവാണ് ഇരുവരും.സെക്കന്തരാബാദിലെ ഗീതാഞ്ജലി ദേവ്ശാല സ്കൂളിലായിരുന്നു പത്താം ക്ലാസ് വരെ മൃണാൾ പഠിച്ചത്. പത്തുവർഷവും സ്കൂൾ ടോപ്പറായിരുന്നു മൃണാൾ. സ്പെൽ ബി കോമ്പറ്റീഷനിൽ പങ്കെടുത്തും ഒട്ടേറെ സമ്മാനങ്ങൾ നേടി. ജെയിൻ ഹെറിറ്റേജ് സ്കൂളിലായിരുന്നു പ്ലസ് ടു പഠനം. ഐസിഎസിഇയിൽ തെലങ്കാന സംസ്ഥാനത്തെ രണ്ടാം റാങ്കുകാരനായാണ് മൃണാൾ പ്ലസ് ടു ജയിച്ചത്. അതിനൊപ്പം തന്നെയായിരുന്നു നീറ്റിനുള്ള തയ്യാറെടുപ്പ്.
ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ എൻജിനീയറാകണമെന്നായിരുന്നു മൃണാളിന്റെ ആഗ്രഹം. രസതന്ത്രം ഇഷ്ടമായതുകൊണ്ട് കെമിക്കൽ എൻജിനീയറിങ്ങായിരുന്നു ലക്ഷ്യം. പിന്നീടെപ്പോഴോ മനസ്സുമാറി. ഡോക്ടറായി സൈന്യത്തിൽ ചേരാൻ മോഹമുദിച്ചു. സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് ഡോക്ടറാകണമെന്ന ആഗ്രഹത്തിലേക്കു നയിച്ചത്. കോവിഡിന്റെ അടച്ചിടൽക്കാലത്ത് ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ അക്ഷീണം യത്നിക്കുന്നതു കണ്ടപ്പോൾ തന്റെ വഴി അതുതന്നെയെന്നു മൃണാൾ മനസ്സിലുറപ്പിച്ചു.
തെലങ്കാനയിൽ എച്ച്ആർ സ്ഥാപനം നടത്തുകയാണ് കണ്ണൂർ കൂത്തുപറമ്പ് മാങ്ങാട്ടിടം സ്വദേശിയായ അച്ഛൻ മുരളീധർ കുറ്റേരി. സെമികണ്ടക്ടർ കമ്പനിയിൽ കൺസൽറ്റന്റാണ് കൊല്ലം മയ്യനാട് സ്വദേശിയായ അമ്മ രതി രവീന്ദ്രൻ. പതിറ്റാണ്ടുകൾക്കു മുൻപ് ആന്ധ്രയിൽ ജോലി ലഭിച്ച് എത്തിയതാണ് മുരളീധറിന്റെയും രതിയുടെയും മാതാപിതാക്കൾ. മലയാളി കുടുംബങ്ങൾ എന്നനിലയിൽ തെലങ്കാനയിൽ വിവാഹിതരായ ഇവരിപ്പോൾ സെക്കന്ദരാബാദിലെ സഫിൽഗുഡയിലാണ് താമസിക്കുന്നത്.
ചിട്ടയായ പഠനം തന്നെയാണ് വിജയരഹസ്യമെന്നും മൃണാൾ പറയുന്നു. പുസ്തകപ്പുഴുവിനെപ്പോലെ മണിക്കൂറുകളോളം ചടഞ്ഞിരുന്നു പഠിക്കുന്ന പതിവില്ല. ഒറ്റയിരിപ്പിൽ പരമാവധി മുക്കാൽ മണിക്കൂർ വരെയേ പുസ്തകത്തിനു മുന്നിലിരിക്കാൻ കഴിയാറുള്ളൂ. പിന്നെ പത്തോ പതിനഞ്ചോ മിനിറ്റ് ടിവി കാണുകയോ വിഡിയോ ഗെയിം കളിക്കുകയോ ചെയ്യും. അതുകഴിഞ്ഞ് വീണ്ടും വന്നിരുന്നു പഠിക്കും.ഇതാണ് രീതി.എൻസിഇആർടി പുസ്തകങ്ങളാ ണ് നീറ്റ് പഠനത്തിന് അടിസ്ഥാനമാക്കിയത്. പരീക്ഷ അടുത്തതോടെ സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കുന്നത് കുറച്ചിരുന്നെങ്കിലും എല്ലാവരുമായുമുള്ള ബന്ധം നിലനിർത്തുന്നുണ്ടായിരുന്നു.
ക്ലാസ് മുറികളിൽ നിന്നു പഠനം ലാപ്ടോപ്പിനു മുന്നിലേക്കു മാറ്റേണ്ടി വന്നത് തുടക്കത്തിൽ പ്രയാസമുണ്ടാക്കിയിരുന്നു. ഇന്റർനെറ്റിനു മുന്നിൽ ശ്രദ്ധ പതറാൻ സാധ്യതയും ഏറെയാണ്. പ്രൈം വിഡിയോയും നെറ്റ്ഫ്ളിക്സുമെല്ലാം ശീലങ്ങളുടെ ഭാഗമായതും അങ്ങനെയാണ്. എങ്കിലും ഏതെങ്കിലും ഒരു പാഠഭാഗം പഠിച്ചു തീർക്കണമെന്നു നിശ്ചയിച്ചാൽ അത് അന്നുതന്നെ മനസ്സിലാക്കി പഠിച്ച് പൂർത്തിയാക്കും. മാറ്റിവയ്ക്കുന്ന ശീലമുണ്ടായിരുന്നില്ല.അമ്മയുടെ മൊബൈൽ വഴിയാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള മെസേജുകളും നോട്ടുകളുമെല്ലാം ലഭിച്ചിരുന്നത്. സ്വന്തമായി വാട്സാപ് ഉപയോഗിച്ചിരുന്നില്ലെന്നും മൃണാൾ വ്യക്തമാക്കുന്നു.
പഠനത്തിൽ മികവു തുടരുമ്പോൾ കളിക്കളത്തിലും ഒട്ടും പിന്നിലായിരുന്നില്ല ഈ മിടുക്കൻ. ഫുട്ബോളിലും ക്രിക്കറ്റിലുമെല്ലാം സ്കൂൾ ടീമിൽ അംഗമായിരുന്നു മൃണാൾ. ഏതു കോഴ്സ് പഠിക്കണമെന്നും ഏതു ജോലി തിരഞ്ഞെടുക്കണമെന്നുമെല്ലാമുള്ള കാര്യങ്ങൾ അവന്റെ ആഗ്രഹത്തിനുതന്നെ വിട്ടുകൊടുത്തിരിക്കുകയാണ് ഈ മാതാപിതാക്കൾ. അവർക്ക് അത്ര വിശ്വാസമാണ് മൃണാളിനെ. അനിയൻ നമൻ കുറ്റേരി ഒൻപതാം ക്ലാസ്സിൽ പഠിക്കുന്നു.
സമാനരീതി തന്നെയാണ് കാർത്തികയ്ക്കും പറയുവാനുള്ളത്.പൻവേലിലെ ന്യൂ ഹൊറൈസൻ സ്കൂളിലായിരുന്നു പത്താം ക്ലാസ് വരെ പഠിച്ചിരുന്നത്. പൻവേലിലെ ഡിഎവി പബ്ലിക് സ്കൂളിലായിരുന്നു പ്ലസ് വൺ, പ്ലസ് ടു പഠനം. ഡോക്ടറാകണെന്ന ആഗ്രഹമുള്ളതുകൊണ്ടുതന്നെ ബയോളജി സയൻസ് ഗ്രൂപ്പാണ് പഠിച്ചത്.
അതിരാവിലെ എഴുന്നേറ്റു പഠിക്കാൻ മടിയുള്ള കൂട്ടത്തിലാണ്. അതുകൊണ്ടുതന്നെ രാത്രി ഏറെനേരം ഇരുന്നു പഠിക്കുമായിരുന്നു. ആ സമയത്ത് നല്ല ഏകാഗ്രത ലഭിക്കും. രാവിലെ പലപ്പോഴും നന്നായി ഉറങ്ങി, വൈകിയാണ് എഴുന്നേറ്റിരുന്നത്.ലോക്ഡൗൺ എത്തിയപ്പോൾ ക്ലാസ് മുറികളിൽ നിന്നു പെട്ടന്നുള്ള മാറ്റം തുടക്കത്തിൽ പ്രയാസമുണ്ടാക്കിയിരുന്നു. എന്നാൽ മൊബൈലിലും ലാപ്ടോപ്പിലും ക്ലാസുകൾ ശീലമായതോടെ കാര്യങ്ങൾ എളുപ്പമായി.
പതിവായി ക്ലാസിലെത്താൻ ശ്രദ്ധിക്കാറുണ്ടായിരുന്നു. ഒരു ക്ലാസ് പോലും മുടക്കിയിട്ടില്ല. ലോക്ഡൗണിൽ ലാപ്ടോപ്പിലേക്കും മൊബൈലിലേക്കും ക്ലാസുകൾ മാറിയെങ്കിലും എല്ലാദിവസവും പൂർണമായും ക്ലാസുകൾ ശ്രദ്ധിച്ചു.ഒട്ടേറെ മാതൃകാ പരീക്ഷകൾ എഴുതി. തെറ്റുകൾ സംഭവിക്കുന്നതെല്ലാം തിരുത്താനും കൂടുതൽ പഠിക്കാനും മനസ്സിലാക്കാനുമുള്ള അവസരങ്ങളായാണ് കണക്കാക്കിയത്. അതുകൊണ്ടുതന്നെ മോഡൽ ടെസ്റ്റുകൾ എഴുതാനുള്ള അവസരങ്ങളൊന്നും നഷ്ടപ്പെടുത്തിയില്ല. ഉത്തരം കണ്ടെത്താനുള്ള വേഗം വർധിക്കാനും ഈ പരിശീലനം സഹായിച്ചുവെന്നും കാർത്തിക പറയുന്നു.
വീട്ടിൽ നിന്നു പുറത്തിറങ്ങാൻ പറ്റാത്ത രീതിയിൽ ലോക്ഡൗൺ നിലവിൽ വന്നതോടെ അത്രയും സമയം പഠനത്തിനായി നന്നായി പ്രയോജനപ്പെടുത്തി. വിഡിയോ ലക്ചറുകൾ, നോട്ടുകൾ എന്നിവയെല്ലാം സംശയ നിവാരണത്തിനു സഹായിച്ചു.ബയോളജിയാണ് ഏറ്റവും എളുപ്പമുള്ള വിഷയം. സുവോളജിയാണ് അതിൽത്തന്നെ ഏറ്റവും ഇഷ്ടം. ഫിസിക്സാണ് അൽപം വിഷമമുള്ളതെന്നും കാർത്തിക വിശദീകരിക്കുന്നു.അത്യാവശ്യത്തിനു വാട്സാപും ടെലിഗ്രാമും ഉപയോഗിക്കുന്നുണ്ടെങ്കിലും ഫേസ്ബുക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയ ആപ്പുകളിലൊന്നും അക്കൗണ്ടില്ല. ധാരാളം വായിക്കാറുണ്ട്. ഇംഗ്ലിഷ് ക്രൈം ത്രില്ലറുകളാണ് വായിക്കാൻ ഏറെയിഷ്ടെമെന്നും കാർത്തിക പറഞ്ഞു നിർത്തി.
പൻവേൽ റെയിൽവേ സ്റ്റേഷനിൽ നിന്നു വളരെ അകലെയല്ല, കാർത്തിക താമസിക്കുന്ന വീട്. മുംബൈയിലെ ടെക്നോവ എന്ന സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ് അച്ഛൻ കണ്ണൂർ കാലിക്കടവ് സ്വദേശിയായ ഗംഗാധരൻ കെ.നായർ. അമ്മ കാലിക്കടവ് സ്വദേശിയായ ടി.വി.ശ്രീവിദ്യ പൻവേലിലെ പിള്ളൈ കോളജിലെ അദ്ധ്യാപിക. 20 വർഷം മുൻപാണ് ഇവർ മുംബൈയിലെത്തിയത്.
ചേച്ചിയുടെ തിളക്കമാർന്ന നേട്ടം ആറാംക്ലാസ്സുകാരി യായ സഹോദരി ഗീതിക കെ.നായർക്കും പ്രോത്സാഹനമാണ്. ചേച്ചിയുടെ വഴിയേ ഡോക്ടറാകാൻ തന്നെയാണ് ഗീതികയുടെയും ആഗ്രഹം. കുഞ്ഞുനാൾ മുതൽ പഠിച്ചതും വളർന്നതും മുംബൈയിലാണെങ്കിലും വർഷത്തിൽ രണ്ടോ മൂന്നോ തവണ മാതാപിതാക്കൾക്കും സഹോദരിക്കുമൊപ്പം കണ്ണൂരിലെത്താറുണ്ട് കാർത്തിക.
Stories you may Like
- നീറ്റ് പരീക്ഷയിൽ തോൽവി: വിദ്യാർത്ഥിയും അച്ഛനും ജീവനൊടുക്കി
- രാഷ്ട്രീയ മാറ്റമുണ്ടാകും; നീറ്റ് എന്ന തടസം ഇല്ലാതാകും; ഉറപ്പുനൽകി എംകെ സ്റ്റാലിൻ
- യുഎഇയിലും ഒമാനിലും ഖത്തറിലും കുവൈറ്റിലും സൗദിയിലും ബഹ്റിനിലും നീറ്റ് പരീക്ഷാ കേന്ദ്രങ്ങൾ
- എന്റെ വഴികാട്ടിയും സുഹൃത്തും പ്രിയപ്പെട്ട നടനുമാണ് ദുൽഖർ സൽമാൻ
- നീറ്റ് പിജി 2023: കട്ട് ഓഫ് ശതമാനം പൂജ്യം ആയി തുടരും; ഹർജി തള്ളി സുപ്രീംകോടതി
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്