ഫിയോക്കിനെ തകർക്കാൻ ചെയർമാനും; മരയ്ക്കാർ തർക്കത്തിൽ മനംനൊന്ത് കേശു ഈ വീടിന്റെ നാഥനും ഒടിടിയിലേക്ക്; ദിലീപ്-നാദിർഷാ ചിത്രവും തിയേറ്ററിനെ കൈവിടുന്നതിന് പിന്നിൽ വിജയകുമാറിനോടുള്ള അതൃപ്തി; മോഹൻലാലിനെ തള്ളിപ്പറഞ്ഞതിന്റെ പ്രതികാരം വീട്ടാൻ 'ജനപ്രിയ നായകനും'
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ലിബർട്ടി ബഷീറിനെ തോൽപ്പിക്കാൻ തുടങ്ങിയ തീയറ്റർ ഉടമകളുടെ തലപ്പത്ത് തമ്മിലടി മൂത്തു. ഫിയോക്കിന്റെ ചെയർമാനായ ദിലീപും തന്റെ സിനിമ ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. സംഘടനയുടെ വൈസ് ചെയർമാൻ ആന്റണി പെരുമ്പാവൂരിന്റെ സിനിമ ഒടിടി റിലീസിന് വിട്ടതിന് പിന്നാലെയാണ് ദിലീപ് ചിത്രമായ കേശു ഈ വീടിന്റെ നാഥനും ഒടിടി റിലീസിന് തയ്യാറെടുക്കുന്നത്. സംഘടനയുടെ പ്രസിഡന്റായ വിജയകുമാറിനോടുള്ള അതൃപ്തി കൂടിയാണ് ദിലീപ് ചിത്രവും ഒടിടിക്ക് വിടാൻ ഒരുങ്ങുന്നതിന്റെ പിന്നിലെന്നാണ് സൂചനകൾ. മരയ്ക്കാർ അറബിക്കടലിന്റെ സിംഹം സിനിമയെ ചൊല്ലി വലിയ കടുംപിടുത്തമാണ് വിജയകുമാർ നടത്തിയത്. എന്നാൽ, നിർമ്മാതാക്കൾ കൂടിയായ ദിലീപിനും ആന്റണി പെരുമ്പാവൂരിനും ഇക്കാര്യം അംഗീകരിക്കാൻ സാധിക്കുന്ന കാര്യം ആയിരുന്നില്ല.
ആന്റണിയെ സ്വന്തം സംഘടന തന്നെ ഉപരോധിച്ചത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ്. ദിലീപ് ചിത്രവും ഒടിടിയിലേക്ക് പോകുന്നത്. ഇതുമായി ബന്ധപ്പെട്ട് അനുമതി തേടി ചിത്രത്തിന്റെ നിർമ്മാതാക്കൾ സിനിമാ സംഘടനകൾക്ക് കത്ത് നൽകി. ദിലീപിനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം നാദിർഷ ഒരുക്കുന്ന ചിത്രം കൂടിയാണ് കേശു ഈ വീടിന്റെ നാഥൻ.
ചിത്രത്തിലെ ദിലീപിന്റെ മെയ്ക്കോവർ ഏറെ ശ്രദ്ധ നേടിയിരുന്നു. രണ്ട് ഗെറ്റപ്പുകളിൽ ദിലീപ് പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ ഒന്ന് അറുപത് കഴിഞ്ഞ കഥാപാത്രമാണ്. ഉർവശിയാണ് ചിത്രത്തിലെ നായിക. സജീവ് പാഴൂർ തിരക്കഥയെഴുതുന്ന ചിത്രം നാഥ് ഗ്രൂപ്പ് നിർമ്മിക്കുന്നു. ഛായാഗ്രഹണം അനിൽ നായർ. ബി.കെ. ഹരിനാരായണൻ, ജ്യോതിഷ്, നാദിർഷ എന്നിവരുടെ വരികൾക്ക് നാദിർഷ തന്നെ സംഗീതം പകരുന്നു. സിദ്ദിഖ്, സലീംകുമാർ, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, ശ്രീജിത്ത് രവി, ജാഫർ ഇടുക്കി, കോട്ടയം നസീർ, ഗണപതി, അനുശ്രീ, സ്വാസിക തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.കുടുംബപശ്ചാത്തലത്തിൽ നർമത്തിൽ ചാലിച്ച കഥയാണ് ചിത്രം പറയുന്നത്.
ഫിയോക്കിന്റെ ചെയർമാന്റെ ചിത്രവും ഒടിടിയിലേക്ക് പോകുന്നതോടെ സംഘടനയുടെ നിലനിൽപ്പ് തന്നെ ചോദ്യം ചിഹ്നം ആയിട്ടുണ്ട്. ലിബർട്ടി ബഷീറിന്റെ ഏകാധിപത്യത്തിൽ നിന്നും തിയേറ്ററുകാരെ രക്ഷിച്ച് കൂട്ടായ തീരുമാനങ്ങളിലേക്ക് കാര്യങ്ങളെത്തിക്കാനുള്ള ദിലീപ് -ആന്റണി കൂട്ടുകെട്ട് ഫിയോക്ക് തുടങ്ങിയത്. ഫിയോക് എന്ന സംഘടനയുടെ ചെയർമാനാണ് ദിലീപ്. വൈസ് ചെയർമാൻ ആന്റണിയും. ഇരുവരും ഭരണഘടന പ്രകാരം ആജീവനാന്ത ചുമതലക്കാരാണ്. എന്നാൽ ഇപ്പോൾ സംഘടനയുടെ പൂർണ്ണ നിയന്ത്രണം വിജയകുമാറിനാണ്. ആന്റണിയേയും ദിലീപിനേയും പുകച്ച് പുറത്തു ചാടിച്ച് ഫിയോക്കിൽ പിടിമുറുക്കാനാണ് ശ്രമം.
അതാണ് മരയ്ക്കാറെ തിയേറ്ററിൽ നിന്ന് അകറ്റിയതെന്നാണ് സിനിമാക്കാരിൽ ബഹുഭൂരിഭാഗവും പറയുന്നത്. മോഹൻലാലിനെ കച്ചവടക്കാരനെന്നും കലാകാരനല്ലെന്നും പറഞ്ഞ് വിജയകുമാർ അപമാനിച്ചു. ആന്റണിയെ ഉപരോധിക്കാൻ പദ്ധതിയിട്ടു. ഇതെല്ലാം കടന്ന ഇടപെടലുകളായിരുന്നു. ഇതെല്ലാം ദിലീപിനേയും വേദനിപ്പിച്ചിട്ടുണ്ട്.
താരസംഘടനയായ അമ്മയുടേയും സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയുടേയുമെല്ലാം പിന്തുണയോടെയാണ് ഫിയോക് എന്ന സംഘടനയുമായി ദിലീപും ആന്റണി പെരുമ്പാവൂരും എത്തുക. തിയേറ്റർ സമരം ഇല്ലാതാക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ഈ സംഘടനയെത്തിയത്. സിനിമയിലെ കൊച്ചി ലോബിയും തിരുവനന്തപുരം ലോബിയും ഒരുമിച്ചു നടത്തിയ നീക്കം. ഇത് ഫലം കാണുകയും തിയേറ്ററുകളുടെ നിയന്ത്രണം സിനിമാക്കാരിലേക്ക് തന്നെ എത്തുകയും ചെയ്തു. ഇത് ലിബർട്ടി ബഷീറിനെ അപ്രസക്തനാക്കുകയും ചെയ്തു. എന്നാൽ ഫിയോക്കിൽ ദിലീപിനും ടീമിനും പിന്തുണ നഷ്ടമാകുമ്പോൾ വീണ്ടും തിയേറ്ററുകാരുടെ വില പേശലും എത്തുന്നുവെന്ന് സിനിമാക്കാർ തിരിച്ചറിയുകയാണ്.
മരയ്ക്കാറെ തിയേറ്ററിൽ നിലനിർത്താൻ ഇടപെടലിന് ദിലീപ് രംഗത്തു വന്നിരുന്നു. മോഹൻലാലിന്റെ അടുത്ത സുഹൃത്തു കൂടിയായ ജി സുരേഷ് കുമാർ ചർച്ചകൾക്ക് എത്തി. വിട്ടുവീഴ്ചകൾക്ക് മോഹൻലാലും ആന്റണിയും തയ്യാറായി. എന്നാൽ വിജയകുമാർ കടുംപിടിത്തത്തിലായിരുന്നു. ലിബർട്ടി ബഷീറും അദ്ദേഹത്തിന്റെ ഫെഡറേഷനും പോലും ആന്റണിയെ അവസാനം പിന്തുണച്ചു. എന്നാൽ ഫിയോക്കിനെ പ്രസിഡന്റിന്റെ ചുമതലയിൽ ഇരുന്ന് നയിക്കുന്ന വിജയകുമാർ ഏകാധിപതിയായി. ഇതോടെ ദിലീപും ഒത്തുതീർപ്പിൽ നിന്ന് പിന്മാറി. ഇതിന് ശേഷമാണ് സിനിമാ മന്ത്രി സജി ചെറിയാനും പോലും പരിഹരിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് തർക്കം മാറിയത്. മരയ്ക്കാറെ ഓടിടിക്ക് കൊടുക്കാൻ ആന്റണി തീരുമാനിക്കുകയും ചെയ്തു.
അതായത് ഫിയോക്കിന്റെ നിയന്ത്രണം ദിലീപിന് എല്ലാ അർത്ഥത്തിലും നഷ്ടമാകുകയാണ്. കലക്കവെള്ളത്തിൽ മീൻപിടിക്കാൻ ശ്രമിക്കുന്ന ലിബർട്ടി ബഷീർ മറ്റൊരു ഭാഗത്തും. മോഹൻലാൽ കലാകാരനല്ലെന്നും കച്ചവടക്കാരനാണെന്നുമൊക്കെ പറയാൻ വിജയകുമാറിന് എന്ത് അവകാശമാണുള്ളത്. തിയേറ്ററുടമകൾ കലയെ പറ്റി ചന്തിക്കാറേ ഇല്ല. പല മികച്ച സിനിമകൾക്കും കച്ചവട മൂല്യമില്ലെന്ന് പറഞ്ഞ് പ്രദർശനത്തിന് അനുമതി പോലും കൊടുക്കാത്തവരാണ് തിയേറ്ററുകാർ. അവർ മോഹൻലാലിനെ കലാകാരനല്ലെന്ന് പറയുന്നതിനെ എങ്ങനെ അനുവദിക്കാനാകുമെന്നാണ് സിനിമാക്കാർ പോലും ഉയർത്തുന്ന ചോദ്യം. ഫിയോക്കിലെ ബഹുഭൂരിപക്ഷം തിയേറ്ററുകളും ഇപ്പോൾ വിജയകുമാറിനൊപ്പമാണെന്നും അവർ പറയുന്നു.
2018ലെ ക്രിസ്മസുകാലത്ത് ലിബർട്ടി ബഷീർ ഉണ്ടാക്കിയതിന് സമാനമായ പ്രതിസന്ധിയാണ് വിജയകുമാറും പിടിവാശിയിലൂടെ ഉണ്ടാക്കുന്നതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. എന്നാൽ ഒടിടി വ്യവസായം തിയേറ്ററുകളെ തകർക്കുമെന്നും അതിനെതിരെയാണ് പോരാട്ടമെന്ന് വിജയകുമാറും പറയുന്നു. ഏതായാലും ദുൽഖർ സൽമാന്റെ കുറുപ്പ് തിയേറ്ററിൽ എത്തുന്നതോടെ എല്ലാം വ്യക്തമാകുമെന്നാണ് പലരുടേയും പ്രതീക്ഷ. തിയേറ്ററിൽ ആളുകൾ എത്തുമോ എന്ന് അപ്പോഴറിയാം. അതാകും മലയാള സിനിമയുടെ തിയേറ്ററിലെ ഭാവി നിശ്ചയിക്കുകയെന്നും സിനിമാക്കാർ സമ്മതിക്കുന്നു.
മരയ്ക്കാർ റിലീസിന്റെ പേരിൽ മലയാള സിനിമയിൽ പോര് മുറുകുന്നു. മരയ്ക്കാർ മാത്രമല്ല ഇനിയുള്ള ആശീർവാദ് ഫിലിംസിന്റെ പല ചിത്രങ്ങളും ഒടിടിയിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ആന്റണി പെരുമ്പാവൂർ. നേരത്തെ തന്നെ ഇനി തിയേറ്ററുകൾക്ക് മരയ്ക്കാർ വേണ്ടെന്ന് പ്രഖ്യാപിച്ചിരുന്നു ഫിയോക്. ഇതിനുള്ള മറുപടിയെന്നോണമാണ് ആന്റണി അടുത്ത റിലീസുകളെല്ലാം ഒടിടിക്ക് കൊടുക്കുമെന്ന് പ്രഖ്യാപിച്ചത്. അതേസമയം മറ്റ് റിലീസുകളുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണ് തിയേറ്റർ ഉടമകൾ. ദുൽഖർ സൽമാന്റെ കുറുപ്പാണ് വമ്പൻ റിലീസിനായി മലയാളത്തിൽ തയ്യാറെടുക്കുന്നത്.
മരയ്ക്കാർ ഒടിടിയിൽ തന്നെ റിലീസ് ചെയ്യുമെന്ന് ഫിലിം ചേമ്പർ പ്രസിഡന്റ് സുരേഷ് കുമാറാണ് വ്യക്തമാക്കിയത്. ചിത്രത്തിന്റെ തിയേറ്റർ റിലീസിനായുള്ള ചർച്ചകൾ അവസാനിപ്പിച്ചുവെന്നും ഫിലിം ചേമ്പർ പ്രസിഡന്റ് സുരേഷ് കുമാർ വ്യക്തമാക്കി. മരയ്ക്കാർ തിയേറ്റർ റിലീസ് ചെയ്യണമെങ്കിൽ അഡ്വാൻസ് തുക വേണമെന്നായിരുന്നു ആന്റണി പെരുമ്പാവൂർ ആവശ്യപ്പെട്ടത്. ഇത് നൽകാനാവില്ലെന്ന് തിയേറ്റർ ഉടമകളുടെ പറഞ്ഞിരുന്നു. നൂറ് കോടിയാണ് മരയ്ക്കാറിന്റെ ബജറ്റ്. 15 കോടി വരെ നൽകാമെന്നാണ് ഫിയോക് നേരത്തെ പറഞ്ഞിരുന്നത്. മൂന്നാഴ്ച്ച ഓപ്പൺ റിലീസ് നൽകാമെന്നും അറിയിച്ചിരുന്നു. നാലാഴ്ച്ചത്തേക്ക് പടം മാറ്റരുതെന്നായിരുന്നു ആന്റണിയുടെ ആവശ്യം.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍