കിംസ് വിഷയത്തിൽ മറുനാടൻ വാർത്ത നിഷേധിക്കാതെ ദൗർഭാഗ്യമെന്ന് ചൂണ്ടിക്കാട്ടി ഐഎംഎയുടെ പത്രക്കുറിപ്പ്; കിംസിന്റെ സമ്മർദ്ദത്തിനു വഴങ്ങിയ സംഘടന പറയാതെ പറയുന്നത് വാർത്ത ശരിയാണെന്ന് തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കിംസ് മാനേജ്മെന്റ് പിരിച്ചുവിട്ട ഗ്യാസ്ട്രോഎൻഡോളജിസ്റ്റ് ഡോ.ഷേണായി കിംസിനെതിരെ ഉയർത്തിയ ആരോപണങ്ങളുമായി ബന്ധപ്പെട്ട് മറുനാടൻ മലയാളി നൽകിയ വാർത്ത ശരിവച്ച് ഡോക്ടർമാരുടെ സംഘടനയായ ഐ.എം.എ.യുടെ കുറ്റപ്പെടുത്തൽ. മറുനാടൻ മലയാളി നൽകിയ വാർത്ത ദൗർഭാഗ്യകരമെന്ന് വിശദീകരിച്ചാണ് പത്രക്കുറിപ്പ്. എന്നാൽ ഡോക്ടർ ഷേണായിയും കിംസുമായി തൊഴിൽ തർക്കം ഉണ്ടായിരുന്നുവെന്നും ഇതേ തുടർന്ന് തൊഴിൽപരമല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടിരുന്നുവെന്നും ഐഎംഎയുടെ വാർത്താകുറിപ്പിലുണ്ട്.
കിംസ് മാനേജ്മെന്റും ഡോക്ടറും നടത്തിയ ആരോപണങ്ങളിൽ ഐ.എം.എ ഇടപെടുകയും പരിഹരിക്കുകയും ചെയ്തതാണെന്നും പത്രക്കുറിപ്പ് വിശദീകരിക്കുന്നു. മറുനാടൻ മലയാളി നൽകിയ വാർത്തയെ നിഷേധിക്കാതെ ദൗർഭാഗ്യമെന്ന് വിശേഷിപ്പിച്ചതിലൂടെ വാർത്തയുടെ സത്യാവസ്ഥ ശരിവയ്ക്കുകയാണ് ഈ പത്രകുറിപ്പ്. ഡോ.ഷേണായി പിരിച്ചു വിട്ടുകൊണ്ട് കിംസ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ.സഹദുള്ളയുടെ ഇ-മെയിലും അതിന് ഡോ.ഷേണായി നൽകിയ മറുപടിയുമാണ് മറുനാടൻ മലയാളി പ്രസിദ്ധീകരിച്ചത്. ഇതുമൂലം അപകീർത്തിയുണ്ടായെന്നാണ് കിംസ് ആശുപത്രിയുടെ വിശദീകരണം.
കിംസ് ആശുപത്രിയിൽ നടന്ന മരണങ്ങളെ കുറിച്ച് അന്വേഷിക്കണമെന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് മറുപടി കത്തിലൂടെ ഡോ.ഷേണായി ഉന്നയിച്ചിരുന്നത്. കിംസിനെ കുറിച്ചുള്ള വിവാദം അനാവശ്യമെന്ന തലക്കെട്ടോടു കൂടിയാണ് ഐ.എം.എ പത്രക്കുറിപ്പ് ഇറക്കിയിരിക്കുന്നത്. എന്നാൽ ഡോക്ടർമാർ തമ്മിലുള്ള ആരോപണങ്ങൾ സംഘടന ഇടപെട്ട് പിൻവലിപ്പിക്കുകയും ഒത്തുതീർപ്പിലെത്തുകയും ചെയ്തുവെന്ന് പത്രക്കുറിപ്പിൽ അവകാശപ്പെടുന്നു. പ്രമുഖമായ ആശുപത്രി എങ്ങനെയാണ് കച്ചവടം കൊഴുപ്പിക്കുന്നത് എങ്ങനെയാണെന്ന് വ്യക്തമാക്കുന്നതായിരുന്നു മറുനാടൻ വാർത്ത. ഇത് സൈബർലോകത്ത് വൻചർച്ചയാവുകയും ചെയ്തു.
യാഥാർത്ഥത്തിൽ ആരോഗ്യ രംഗത്തെ കള്ളക്കളികളാണ് ഡോക്ടറുടേയും ആശുപത്രി മാനേജ്മെന്റിന്റേയും ഇമെയിലുകളിൽ ഉള്ളത്. ശക്തമായ നടപടികൾ ആശുപത്രിയ്ക്കെതിരെ എടുക്കാൻ പോന്ന ആരോപണമാണ് ഡോക്ടർ ഷേണായി നടത്തിയിരിക്കുന്നത്. എന്നാൽ അതൊന്നും ചെയ്യാതെ എല്ലാം ഒത്തുതീർപ്പാക്കാൻ ഉന്നതരും ഡോക്ടർമാരുടെ സംഘടനയും ശ്രമിച്ചു. വെറുമൊരു തൊഴിൽ പ്രശ്നത്തിനപ്പുറമുള്ള പ്രസക്തി ഡോക്ടറുടെ മെയിലിനുണ്ട്. മെയിലിൽ പറയുന്ന കാര്യങ്ങൾ തെറ്റാണെങ്കിൽ ഡോക്ടർക്കെതിരെ കിംസ് ആശുപത്രി നടപടി സ്വീകരിക്കുകയായിരുന്നു വേണ്ടത്. എന്നാൽ ഒത്തുതീർപ്പിന് വഴങ്ങിയതോടെ ഇ മെയിലിലെ ആരോപണങ്ങൾ ശരിവയ്ക്കുക കൂടിയാണ് ആശുപത്രി ചെയ്തിരിക്കുന്നത്. എന്താണ് ഒത്തു തീർപ്പെന്ന് വിശദീകരിക്കേണ്ട ബാധ്യത ഐഎംഎയ്ക്കുമുണ്ട്. അവരും അത് രഹസ്യമാക്കി വയ്ക്കുകയാണെന്നാണ് ലഭിക്കുന്ന സൂചന.
ഇതിനൊപ്പം സോഷ്യൽ മീഡിയയിലുയർന്ന ഗൗരവ സൗഭാവത്തോടെയുള്ള ആക്ഷേപങ്ങളിൽ ഐഎംഎ പ്രതികരിക്കുന്നുമില്ല. ആതുര ശുശ്രൂഷാ മേഖലയിലെ എത്തിക്സിന് വിരുദ്ധമായ പലതും നടക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന ഇ-മെയിലാണ് കിംസ് മാനേജ്മെന്റിന് ഡോക്ടർ ഷെണായി അയച്ചത്. ഇക്കാര്യത്തിൽ ഗൗരവതരമായ അന്വേഷണം നടത്തുകയാണ് വേണ്ടത്. എന്നാൽ അതുണ്ടായില്ല. സ്വാധീനം ഉപയോഗിച്ച് പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്തുവെന്നാണ് ഐഎംഎയുടെ പത്രക്കുറിപ്പും വ്യക്തമാക്കുന്നത്. ഗൗരവ സ്വഭാവത്തോടെയുള്ള പലതും സ്വകാര്യ ആശുപത്രികളിൽ നടക്കുന്നുണ്ടെന്ന് ഈ പത്രക്കുറിപ്പും വ്യക്തമാക്കുന്നു. ഇത്തരം ഇടപെടലുകളാണോ രോഗികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കേണ്ട ഐഎംഎ നടത്തേണ്ടതെന്നതാണ് ഉയരുന്ന ചോദ്യം.
ഡോക്ടർ ഷേണായിയുടെ ഇമെയിലുമായി ബന്ധപ്പെട്ട വാർത്ത വന്ന ഉടൻ കിംസിൽ നിന്നും ആദ്യം എത്തിയത് അനുനയിപ്പിക്കുന്ന കോളുകൾ ആയിരുന്നു. എന്നിട്ടും വാർത്ത മാറാതെ വന്നതോടെ മന്ത്രിമാരുടെ അടക്കമുള്ള ഓഫീസിൽ നിന്നും സമ്മർദ്ദനമുണ്ടായി. ഈ അനുനയ ശ്രമങ്ങളിൽ ഒന്നും വഴങ്ങാതെ വന്നതോടെ ഭീഷണിയുടെ സ്വരത്തിലായിരുന്നു പിന്നീടുള്ള ഫോൺകോളുകൾ. പ്രൈവറ്റ് നമ്പരുകളിൽ നിന്നും വിളിച്ചു കിംസിനെ തൊട്ടാൽ നീ വിവരം അറിയും എന്ന പേരിൽ എഡിറ്റർക്കും റിപ്പോർട്ടർക്കുമാണ് ഭീഷണികോളുകൾ എത്തിയത്. മാനേജ്മെന്റിലെ ചില പ്രമുഖരും ഭീഷണി സ്വരത്തിൽ സംസാരിച്ചു. എന്നാൽ ഭീഷണിപ്പെടുത്തി വാർത്ത പിൻവലിക്കാനാവില്ലെന്ന് മനസിലായതോടെ കിംസ് അധികൃതർ പൊലീസിനെ ഉപയോഗിക്കാനായിരുന്നു ശ്രമം. സൈബർ പൊലീസിൽ വാർത്തയുമായി ബന്ധപ്പെട്ട പരാതി നൽകുകയുമുണ്ടായി.
മറുനാടൻ മലയാളിയിൽ വാർത്ത പ്രസിദ്ധീകരിച്ചതിനു ശേഷം നിരവധി ആരോപണങ്ങളാണ് കിംസിനെതിരെ സോഷ്യൽ മീഡിയകളിലൂടെ വന്നത്. കിംസ് ആശുപത്രിയിൽ ചികിത്സയിൽ സംഭവിക്കുന്ന കാര്യങ്ങൾ എങ്ങനെയാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ പ്രതികരണങ്ങൾ. ആതുരസേവന രംഗത്തെ എങ്ങനെയാണ് ആശുപത്രികൾ കച്ചവടമാക്കുന്നത് എന്ന് വ്യക്തമാക്കുന്നതായിരുന്നു സോഷ്യൽ മീഡിയയിൽ ഉണ്ടായ പ്രതികരണങ്ങളും.കിംസിനെതിരെ ഉയർന്ന പല ആരോപണങ്ങളെയും ശരിവയ്ക്കുന്ന തരത്തിലുള്ള കമന്റുകളായിരുന്നു സോഷ്യൽ മീഡിയകളിൽ. ഈ പ്രതികരണങ്ങളൊന്നും മറുനാടൻ കണ്ടുപിടിച്ചതല്ല. മറുനാടൻ മലയാളിയുടെ വായനക്കാരുടെ അനുഭവങ്ങളാണ് ഈ വാർത്തയ്ക്ക് അനുബന്ധമായി അവർ രേഖപ്പെടുത്തിയത്.
കിംസിൽ ചികിത്സയിൽ കഴിഞ്ഞ പലരുടേയും ബന്ധുക്കൾ മറുനാടൻ മലയാളി വാർത്തയുമായി പങ്കുവച്ച അനുഭവങ്ങൾ ഇങ്ങനെയാണ്. കിംസിലെ ചികിത്സയെ കുറിച്ചോ സൗകര്യങ്ങളെ കുറിച്ചോ അല്ല ഞങ്ങൾ റിപ്പോർട്ട് ചെയ്തത്. കിംസിൽ ജോലി ചെയ്തിരുന്ന ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ് ഡോ.ഷേണായിയെ പുറത്താക്കി കൊണ്ടുള്ള കിംസ് സി.എം.ഡി ഡോ.സഹാദുള്ളയുടെ ഇമെയിലും അതിന് ഡോ.ഷേണായി കാര്യകാരണം സഹിതം ഡോ.സഹാദുള്ളയ്ക്ക് നൽകിയ മറുപടിയെ കുറിച്ചുമാണ് വാർത്ത നൽകിയത്. ഡോ.ഷേണായി ഇപ്പോൾ കിംസിൽ ജോലി ചെയ്യുന്നില്ല എന്നത് വാസ്തവം ആണ്.
ഡോ.ഷേണായിയുടെ ഇമെയിലിലെ ആരോപണങ്ങൾ കിംസ് മാനേജ്മെന്റ് നിഷേധിച്ചിട്ടുമില്ല. ജൂലൈ 4നാണ് ഡോ.സഹാദുള്ളയുടെ ഔദ്യോഗിക മെയിൽ ഐഡിയിൽ നിന്ന് ഡിസ്മിസൽ ലെറ്റർ അയയ്ക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍