സാമൂഹ്യ മാധ്യമം വഴിയുള്ള പരിചയം പ്രണയമായി; 16 കാരി വീടുവിട്ടിറങ്ങിയത് കണ്ണൂരുകാരനായ 19കാരനൊപ്പം; ഫോൺ നമ്പറടക്കം 'തെളിവുകൾ' ഇല്ലാതാക്കി; ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്ത് ബസിൽ യാത്ര; ഇരുവരെയും കൊട്ടരക്കരയിൽ നിന്നും പിടികൂടി പൊലീസ്; പോക്സോ കേസ്
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട് പ്രണയത്തിലായ പത്തൊമ്പതുകാരനൊപ്പം പതിനാറുകാരി ഒളിച്ചോടിയത് ഒരു തെളിവും ബാക്കിവയ്ക്കാതെ. എന്നിട്ടും മണിക്കൂറുകൾക്കുള്ളിൽ ഇരുവരെയും കണ്ടെത്തി പൊലീസ്.
സ്കൂൾ തുറന്ന ദിനത്തിൽ രാവിലെ കാണാതായ പെൺകുട്ടിയെ കുറിച്ചുള്ള അന്വേഷണം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു പന്തീരാങ്കാവ് പൊലീസിന്. എന്നാൽ അന്വേഷണ സംഘം പെൺകുട്ടിയുമായി കടന്ന 19 കാരനെ നിഷ്പ്രയാസം പൊക്കി. കണ്ണൂർ ഉളിക്കൽ സ്വദേശി അജാസിനെയാണ് പന്തീരാങ്കാവ് പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
'ഒരു തെളിവും ലഭിക്കരുത്, ആരും അറിയരുത്. സുഖമായി എവിടെയെങ്കിലും പോയി ജീവിക്കാം.' സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും കൂട്ടി നാടുവിട്ട യുവാവിന്റെ പദ്ധതി ഇതായിരുന്നു. അതുകൊണ്ട് തന്നെ ഒരു തെളിവും എവിടെയും നൽകാൻ ഇവർ തയാറായില്ല.
ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്ന് അറിയാവുന്നതുകൊണ്ട് 19കാരനായ യുവാവും 16കാരിയായ പെൺകുട്ടിയും ഫോൺ നമ്പർ എവിടെയും പരസ്യപ്പെടുത്താതെ രഹസ്യമായി നാടുവിട്ടു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് ഇരുവരെയും പൊക്കി.
ലോക് ഡൗൺ കാലത്താണ് യുവാവ് പെൺകുട്ടിയുമായി സാമൂഹ്യ മാധ്യമം വഴി സൗഹൃദത്തിലായത്. ബൈക്ക് സ്റ്റൻഡർ എന്ന് പറഞ്ഞായിരുന്നു പരിചയപ്പെടുത്തൽ. അതിന് തെളിവായി ഫോട്ടോകളും അയച്ച് കൊടുത്തു. വീഡിയോ കോളിലൂടെ സൗഹൃദം വളർന്നു. അങ്ങനെ നേരിൽ ഒരിക്കൽ പോലും കാണാത്ത ഇവർ നാട് വിടാൻ തീരുമാനിക്കുന്നു. നാട് വിടുന്നത് പിടിക്കപ്പെടാതിരിക്കാൻ ഒരു തെളിവും എവിടെയും വെയ്ക്കാതെയായിരുന്നു ആസൂത്രണങ്ങൾ.
വിഡിയോ കോളിലൂടെയല്ലാതെ ഇരുവരും നേരിട്ട് കണ്ടില്ല. പെൺകുട്ടിക്ക് പുറത്തിറങ്ങാൻ മറ്റൊരു വഴിയും ഉണ്ടായില്ല. ആദ്യമായി കാണാൻ മാസങ്ങളോളം കാത്തിരുന്നു. മാസങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ഇരുവരും ഒളിച്ചോടാൻ തീരുമാനിച്ചത്. സ്കൂൾ തുറക്കുന്ന തീയതി തന്നെ ഒളിച്ചോടാൻ പദ്ധതിയിട്ടു.
പൊലീസ് പുറകെ വരുമെന്നതിനാൽ ഫോൺ നമ്പർ ആർക്കും നൽകിയില്ല. അതുകൊണ്ടു തന്നെ പെൺകുട്ടി ഫോൺ എടുത്തില്ല. യുവാവിനെക്കുറിച്ച് പരാതി വരില്ലെന്നും ഇരുവരുടെയും അടുപ്പം പെൺകുട്ടിയുടെ വീട്ടുകാർക്ക് അറിയാത്തതുകൊണ്ട് യുവാവിനെ ചുറ്റിപ്പറ്റി അന്വേഷണം വരില്ലെന്നും ഇവർ കരുതി. സ്കൂളിലേക്കാണെന്നു പറഞ്ഞിറങ്ങിയ കുട്ടി സ്കൂളിലെത്തിയില്ലെന്നു പറഞ്ഞു സഹപാഠികൾ അറിയിച്ചതിനെത്തുടർന്നാണ് കുട്ടിയെ കാണാതായ വിവരം വീട്ടുകാരറിയുന്നത്. അതോടെ ബന്ധുക്കൾ പന്തീരാങ്കാവ് പൊലീസിൽ പരാതി നൽകി.
തുമ്പൊന്നും ആർക്കും കിട്ടാതിരിക്കാൻ ഫോൺ നമ്പർ എവിടെയും നൽകാതെ യുവാവും കുട്ടിയും നേരത്തെ മുതൽ തന്നെ ശ്രമിച്ചിരുന്നു. നഗരത്തിലെയും പന്തീരാങ്കാവിലെയും സിസിടിവി ദൃശ്യങ്ങൾ പലതും പരിശോധിച്ചെങ്കിലും ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചില്ല. തുടർന്ന് റെയിൽവേ സ്റ്റേഷനിലെയും കെഎസ്ആർടിസി, മൊഫ്യുസിൽ ബസ് സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിലെയും സിസിടിവി പരിശോധിച്ചു. അതിനിടെ റെയിൽവേ സ്റ്റേഷനിൽ പെൺകുട്ടിയെ കണ്ടു. ഒപ്പം ഒരു പയ്യനും കൂടെയുണ്ടായിരുന്നു.
യുവാവിനെക്കുറിച്ച് ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ സഹപാഠികൾക്കോ അറിയില്ല. ഇരുവരും ട്രെയിൻ കയറി നാടുവിടാനായിരുന്നു പദ്ധതിയെന്ന് പൊലീസ് ഉറപ്പിച്ചു. യുവാവ് ടിക്കറ്റ് എടുത്ത സമയം സിസിടിവിയിൽ നോക്കി ആ സമയം റെയിൽവേയുടെ കംപ്യൂട്ടറിൽ പരിശോധിച്ച് എങ്ങോട്ടാണെന്ന് അന്വേഷിച്ചു. ആ സമയത്തുള്ള മൂന്ന് ടിക്കറ്റിൽ രണ്ടെണ്ണം കൊല്ലത്തേക്കെന്നു ബോധ്യമായി. ചാർട്ട്ലിസ്റ്റ് നോക്കി കംപാർട്മെന്റിൽ അന്വേഷിച്ചപ്പോൾ ആ ഒരു ട്രെയിനിൽ ഇരുവരും യാത്ര ചെയ്തില്ലെന്നു അറിഞ്ഞു. അന്വേഷണം വഴിമുട്ടി.
കൊല്ലത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും അവർ ആ ട്രെയിനിൽ യാത്ര ചെയ്തില്ലെന്നു മനസ്സിലാക്കിയ പൊലീസ് സമ്മർദത്തിലായി. പിന്നെ എങ്ങോട്ട് പോയിട്ടുണ്ടാകും എന്നുള്ള ചോദ്യം പൊലീസിനെ കുഴപ്പിച്ചു. യുവാവ് ആരാണെന്ന ചോദ്യവും പൊലീസിന് തലവേദനയായ. നാട്ടുകാരനും അല്ല, സഹപാഠിയും അല്ല, പിന്നെ ആര്?. ഫോൺ നമ്പർ നൽകാൻ മനസ്സു കാണിക്കാത്ത യുവാവ് തന്റെ യഥാർഥ പേര് നൽകിയായിരുന്നു ടിക്കറ്റ് എടുത്തത്. ഇല്ലെങ്കിൽ ടിടിആർ തിരിച്ചറിയൽ രേഖ ചോദിക്കുമെന്ന് അറിയാമായിരുന്നു. അതുവഴി പൊലീസ് ഒരു അന്വേഷണം നടത്തി.
ടിക്കറ്റ് ബുക്ക് ചെയ്ത യുവാവ് തന്റെ യഥാർഥ പേര് നൽകിയത് പൊലീസിനു തുമ്പായി. ഈ പേര് ഫേസ്ബുക്കിൽ പരിശോധിച്ചപ്പോൾ പെൺകുട്ടിയെ ഫ്രണ്ടായി കണ്ടു. സിസിടിവി ദൃശ്യങ്ങളിൽ പെൺകുട്ടിക്കൊപ്പം കണ്ട യുവാവു തന്നെയായിരുന്നു അത്. ഫേസ്ബുക് അക്കൗണ്ട് ആരംഭിക്കുമ്പോൾ യുവാവ് നമ്പർ നൽകിയിരുന്നു. ഈ നമ്പർ സൈബർ സെൽ പരിശോധിച്ചപ്പോൾ നമ്പർ പ്രവർത്തിക്കുന്നുണ്ടെന്നു മനസ്സിലായി. ഇതോടെ പൊലീസിന് ആശ്വാസമായി.
താനും പെൺകുട്ടിയുമായി ബന്ധപ്പെടുത്തുന്ന ഒരു തെളിവുകളും പൊലീസിനു ലഭിക്കില്ലെന്നായിരുന്നു യുവാവിന്റെ വിശ്വാസം. എന്നാൽ സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ ഫോൺ നമ്പർ ഉള്ളയാൾ കൊട്ടാരക്കര ഭാഗത്തുടെ യാത്ര ചെയ്യുകയാണെന്ന് മനസ്സിലായി. ഉടൻ തന്നെ കോഴിക്കോട് പൊലീസ് കൊട്ടാരക്കര പൊലീസിനു വിവരം നൽകി. കൊട്ടാരക്കര പൊലീസിനു ഇരുവരുടെയും ചിത്രങ്ങളും അയച്ചു നൽകി. അതോടെ പൊലീസ് കോഴിക്കോട് ഭാഗത്തുനിന്നു വരുന്ന ബസുകൾ പരിശോധിക്കാനും തുടങ്ങി. ഇതിനിടെ ഒരു ബസിൽനിന്ന് പെൺകുട്ടിയെയും യുവാവിനെയും പൊലീസ് പൊക്കി.
കോഴിക്കോട്ടെത്തിച്ച ഇരുവരെയും പൊലീസിനു മുന്നിൽ ഹാജരാക്കി. ആദ്യമായാണ് നേരിൽ കണ്ടതെന്നും ഒരുമിച്ച് ജീവിക്കാനായാണ് നാടുവിട്ടതെന്നും ഇരുവരും പൊലീസിനു മൊഴി നൽകി. 19കാരനായ യുവാവ് ഇതുവരെയും ജോലിക്ക് പോയിട്ടില്ല. പഠിക്കുകയാണ്. ലോക്ഡൗൺ സമയത്താണ് സമൂഹമാധ്യമം വഴി ഇരുവരും പരിചയത്തിലാകുന്നത്. ഏതെങ്കിലും നാട്ടിൽപോയി ജീവിക്കാനുള്ള പദ്ധതിയാണ് നിങ്ങൾ പൊളിച്ചതെന്നു പറഞ്ഞ് യുവാവ് പൊലീസിനെ ചീത്തവിളിച്ചു.
വിദ്യാർത്ഥികളായതിനാൽ ഇരുവർക്കും പ്രായത്തിന്റെ പക്വതക്കുറവാണെന്ന് പൊലീസിനും ബോധ്യമായി. എന്നാൽ പെൺകുട്ടി പ്രായപൂർത്തിയാകാത്തതിനാൽ പൊലീസ് യുവാവിന്റെ പേരിൽ കേസെടുത്തു. പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്യുകയും ചെയ്തു. ഉളിക്കൽ സ്വദേശി അജാസ് (19) നെയാണ് പൊലീസ് അറസ്റ്റു ചെയ്തു. പെൺകുട്ടിയെ ബന്ധുക്കൾക്കൊപ്പം വിട്ടയയ്ക്കുകയും ചെയ്തു.
പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ബൈജു കെ.ജോസ്, എസ്ഐ ടി.വി.ധനഞ്ജയൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഒപ്പം സ്റ്റേഷനിലെ സിപിഒ രഞ്ജിത്, പ്രഭാത്, മുരളീധരൻ തുടങ്ങി ഉദ്യോഗസ്ഥരും. മൂന്ന് ടീമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ് ചെയ്യാൻ സാധിച്ചത്.
Stories you may Like
- ആൺസുഹൃത്തിനെ കാണാൻ ലാഹോറിലേക്ക് കടക്കാനെത്തിയ 16കാരി ജയ്പുരിൽ പിടിയിൽ
- സഹോദരൻ മയക്കുമരുന്ന് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം. ആത്മഹത്യാ കുറിപ്പ്
- കാസർകോട് വിഷം കഴിച്ചു 16കാരി മരിച്ചു, യുവാവ് അറസ്റ്റിൽ
- ഇൻസ്റ്റഗ്രാം സൗഹൃദം, 17-കാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
- അമ്മയോട് പിണങ്ങി വീടുവിട്ടിറങ്ങി പതിനൊന്നു വയസ്സുകാരി
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്