മുസ്ലിംലീഗ് വരച്ച വരയിൽ കോൺഗ്രസ്! സമ്മർദ്ദം കടുത്തപ്പോൾ വോട്ടെടുപ്പ് ഒരു മാസം നീട്ടിവച്ചേ മതിയാകൂവെന്ന നിലപാടിൽ സർക്കാർ; കോടതിയിൽ സത്യവാങ്മൂലം നൽകും; തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാടുകൾ സംശയകരമെന്ന് മന്ത്രി സഭായോഗവും യുഡിഎഫും; പഞ്ചായത്തുകളിൽ ഭരണ പ്രതിസന്ധിക്ക് സാധ്യത
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ കാര്യത്തിൽ മുസ്ലിംലീഗിന്റെ ഭാഗത്തു നിന്നുള്ള കടുത്ത സമ്മർദ്ദങ്ങൾക്ക് വഴങ്ങി സംസ്ഥാന സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഏറ്റുമുട്ടലിന്റെ വഴിയേ നീങ്ങുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന നിലപാടിലേക്ക് സംസ്ഥാന സർക്കാർ എത്തിച്ചേർന്നിട്ടുണ്ട്. ഇക്കാര്യം ഹൈക്കോടതിയിൽ ഉന്നയിക്കാൻ തീരുമാനിച്ചു. ഒരു മാസത്തേക്ക് തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്നാണ് സർക്കാറിന്റെ ആവശ്യം. പുതുതായി രൂപം നൽകിയ 28 മുൻസിപ്പാലിറ്റികളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടത്താൻ സാധിക്കില്ലെന്ന നിലപാട് ഇലക്ഷൻ കമ്മീഷൻ സ്വീകരിച്ചതോടെയാണ് സർക്കാർ ഇക്കാര്യത്തിൽ പിടിവാശി തുടരാൻ തീരുമാനിച്ചത്. ഒരു മാസത്തേക്ക് തിരഞ്ഞെടുപ്പ് നീട്ടണമെന്ന് കോടതിയിൽ ആവശ്യപ്പെടാനാണ് ഇന്നു ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്.
മന്ത്രിസഭാ യോഗത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന് നേരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. ലീഗ് മന്ത്രിമാരായിരുന്നു കൂടുതൽ വിമർശനം നടത്തിയത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാടുകൾ സംശയങ്ങൾ ഉണർത്തുന്നതാണെന്നും ഇക്കാര്യത്തിൽ കമ്മിഷൻ അനാവശ്യ പിടിവാശി കാണിക്കുകയാണെന്നും മന്ത്രിമാർ വിമർശിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് തീരുമാനിക്കാൻ സർക്കാറും തെരഞ്ഞെടുപ്പ് കമീഷനും നടത്തിയ രണ്ടാംവട്ട ചർച്ചയിലും ധാരണയായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കോടതിയെ സമീപിക്കാനുള്ള തീരുമാനം. പുതിയ 28 മുനിസിപ്പാലിറ്റികളും കണ്ണൂർ കോർപറേഷനും യാഥാർഥ്യമാകണമെന്ന് സർക്കാറും കൃത്യസമയത്തുതന്നെ തെരഞ്ഞെടുപ്പ് നടത്തണമെന്ന് കമീഷനും നിലപാടെടുക്കുമ്പോൾ വിഷയം വലിയ ഭരണഘടനാ പ്രതിസന്ധിയിലേക്ക് എത്തും.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രത്തിൽ ആദ്യമാണ് ഇത്തരത്തിലൊരു പ്രതിസന്ധി ഉടലെടുക്കുന്നത്. നവംബർ 1ന് ഇപ്പോഴത്തെ സമിതികൾ അസാധുവാകും. തെരഞ്ഞെടുപ്പ് വൈകിയാൽ ഉദ്യോഗസ്ഥ ഭരണവും അനിവാര്യമാകും. ഇത് ഒഴിവാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾ. എന്നാൽ മുമ്പത്തെ വാർഡുകൾ ഇടത് സർക്കാർ വിഭജിച്ചവയാണ്. അവിടെ സിപിഎമ്മിന് വ്യക്തമായ സ്വാധീനമുണ്ട്. അതുകൊണ്ട് തന്നെ പുതിയ വാർഡുകൾ വേണം. മുസ്ലിം ലീഗിനാണ് ഇക്കാര്യത്തിൽ പിടിവാശി. പ്രത്യേകിച്ച് മലബാറിലെ വാർഡ് വിഭജനത്തിലൂടെ വ്യക്തമായ രാഷ്ട്രീയ മുൻതൂക്കം നേടാൻ ലീഗിന് കഴിയുമെന്നാണ് വിലയിരുത്തൽ.
ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ നിലനിൽക്കുന്ന കേസിൽ സെപ്റ്റംബർ മൂന്നിനാണ് വാദം തുടങ്ങുക. ഈ ഘട്ടത്തിൽ മുനിസിപ്പാലിറ്റികളുടെ കാര്യത്തിൽ കോടതിയുടെ തീർപ്പ് തേടാനാണ് തീരുമാനം. കഴിഞ്ഞ ദിവസത്തെ ചർച്ചയിൽ 28 പുതിയ മുനിസിപ്പാലിറ്റികളും കണ്ണൂർ കോർപറേഷനും കോടതി അംഗീകരിച്ചതാണെന്നും അവയിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നും സർക്കാർ കമീഷനോട് ആവശ്യപ്പെട്ടു. എന്നാൽ, നവംബർ ഒന്നിന് പുതിയ ഭരണസമിതി അധികാരമേൽക്കുംവിധം തെരഞ്ഞെടുപ്പ് ഷെഡ്യൂൾ കമീഷണർ യോഗത്തിൽ വിശദീകരിച്ചു. സെപ്റ്റംബർ 16ന് വിജ്ഞാപനം പുറപ്പെടുവിച്ച് ഒക്ടോബർ 27ന് നടപടികൾ പൂർത്തിയാക്കും വിധമായിരുന്നു ഇത്.
എന്നാൽ, മുനിസിപ്പാലിറ്റികളുടെ കാര്യത്തിൽ സർക്കാർ വിട്ടുവീഴ്ചക്ക് തയാറായില്ല. രണ്ട് മണിക്കൂറോളം നീണ്ട ചർച്ചയിൽ കമീഷനും മന്ത്രിമാരും തമ്മിൽ ഇക്കാര്യത്തിൽ രൂക്ഷമായ തർക്കം നടന്നു. തെരഞ്ഞെടുപ്പ് നടത്താതെ പോകുന്ന കമീഷണറാകുമെന്ന അഭിപ്രായം വന്നപ്പോൾ താനതിനെ ഭയക്കുന്നില്ലെന്ന് കമീഷണർ മറുപടി നൽകി. ഇരുപക്ഷവും നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. ബ്ളോക് വിഭജനം വേണ്ടിവരുന്നതിനാൽ അതിന് സമയം നൽകണമെന്ന് കോടതിയോട് ആവശ്യപ്പെടാൻ സർക്കാർ കമീഷനോട് നിർദേശിച്ചു. ഇതിന് തയാറാകാതിരുന്ന കമീഷൻ സർക്കാർ തന്നെ കോടതിയെ സമീപിക്കണമെന്ന നിലപാടെടുത്തു. സർക്കാർ നിലപാടിനെ കോടതിയിൽ എതിർക്കില്ലെന്ന് കമീഷൻ അറിയിച്ചു. എന്നാൽ, മൂന്നാം തീയതിക്കുശേഷം കാത്തിരിക്കില്ലെന്ന് കമീഷൻ മുന്നറിയിപ്പ് നൽകി.
പുതിയ നഗരസഭകൾ വന്നാൽ തെരഞ്ഞെടുപ്പ് വൈകാൻ കാരണമാകുമെന്നാണ് കമീഷൻ നിലപാട്. ഇത് ചെയ്താൽ ബ്ളോക് പഞ്ചായത്ത് പുനഃസംഘടനയും വാർഡ് പുനർവിഭജനവും വേണം. അതിനുശേഷമേ ജില്ലാ പഞ്ചായത്ത് വാർഡ് വിഭജനം നടക്കൂ. ഏറെ നടപടികൾ ഇതിന് വേണ്ടിവരുമെന്ന നിലപാട് കമീഷൻ കൈക്കൊണ്ടു. പുതിയ മുനിസിപ്പാലിറ്റികളും കണ്ണൂർ കോർപറേഷനും റദ്ദാക്കി പുതിയ വിജ്ഞാപനം ഇറക്കാനാകുമെന്നും ഇതിന് അധികാരമുണ്ടെന്നും കമീഷൻ ചൂണ്ടിക്കാട്ടി. പുതിയ നഗരസഭകൾ ഇനി പഞ്ചായത്തുകളാക്കാൻ കഴിയില്ലെന്ന നിലപാടായിരുന്നു സർക്കാറിന്. പുതിയ നഗരസഭകൾ ഇല്ലാതായാൽ കേന്ദ്ര ഫണ്ടിൽ നഷ്ടംവരുമെന്ന് ഗവൺമെന്റ് സെക്രട്ടറിമാർ ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പ് കമ്മിഷൻ വിളിച്ച വാർത്താ സമ്മേളനം റദ്ദാക്കി
അതിനിടെ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മന്ത്രിമാർ നടത്തിയ വിമർശനത്തിന് മറുപടി പറയുന്നതിന് വേണ്ടി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ വിളിച്ച വാർത്താ സമ്മേളനം റദ്ദാക്കി. ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിക്കായിരുന്നു കമ്മിഷൻ വാർത്താ സമ്മേളനം വിളിച്ചിരുന്നത്. എന്നാൽ, പന്ത്രണ്ട് മണിയോടെ വാർത്താ സമ്മേളനം റദ്ദാക്കിയതായി കമ്മിഷൻ അറിയിക്കുകയായിരുന്നു. വാർത്താ സമ്മേളനം നടത്തുന്നത് ഉചിതമല്ലെന്ന നിയമോപദേശത്തെ തുടർന്നാണ് കമ്മിഷൻ പിന്മാറിയതെന്നാണ് സൂചന. വാർഡ് വിഭജനം റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീലിൽ സെപ്റ്റംബർ മൂന്നിന് കോടതി വിധി പറയുന്നുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് വാർത്താ സമ്മേളനം നടത്തുന്നത് ഉചിതമല്ലെന്ന് കമ്മിഷന് നിർദ്ദേശം ലഭിച്ചത്.
കമ്മിഷനെ ശാസിച്ച കുഞ്ഞാലിക്കുട്ടിയുടെ നടപടി ധിക്കാരപരം: വി എസ്
സ്വതന്ത്രവും നിഷ്പക്ഷവുമായി പ്രവർത്തിക്കുന്ന ഭരണഘടനാസ്ഥാപനമായ തെരഞ്ഞെടുപ്പു കമ്മീഷനെ ശാസിച്ച മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നടപടി ധിക്കാരപരമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ്.അച്യുതാനന്ദൻ അഭിപ്രിയാപ്പെട്ടു. രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങൾ നടപ്പാക്കുന്നതിനു വേണ്ടി ഭരണഘടനാ സ്ഥാപനങ്ങളെയും ജുഡീഷ്യറിയെയുമെല്ലാം ഭീഷണിപ്പെടുത്തി സ്വന്തം വരുതിയിലാക്കാനുള്ള ഉമ്മൻ ചാണ്ടി സർക്കാരിന്റെയും യു.ഡി.എഫ് നേതാക്കളുടെയും ശ്രമങ്ങൾ അപലപനീയവും പ്രതിഷേധാർഹവുമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറെ മുഖ്യമന്ത്രിയുടെ ചേംബറിൽ വിളിച്ചുവരുത്തി കുഞ്ഞാലിക്കുട്ടി അദ്ദേഹത്തെ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് ജനാധിപത്യത്തിന് വിരുദ്ധമാണ്. കമ്മീഷനെ ശാസിക്കാനും കമ്മീഷന് നിർദേശങ്ങൾ നൽകാനും മുഖ്യമന്ത്രിക്കോ സർക്കാരിനോ നിയമപരമായി ഒരധികാരവുമില്ല. അതുപോലെ മന്ത്രി കെ.സി.ജോസഫും കമ്മീഷനെ വിമർശിച്ചു. 30 വർഷം മുമ്പുള്ള കമ്മീഷണറുടെ രാഷ്ട്രീയ ചായ്വിനെപറ്റി ഗവേഷണം നടത്തുകയാണ്. നേരത്തെ, പാമോലിൻകേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ വിധി പറഞ്ഞതിന്റെ പേരിൽ വിജിലൻസ് ജഡ്ജിയെ പാക്കിസ്ഥാൻകാരനെന്ന് ആക്ഷേപിച്ച് ഓടിച്ചുവെന്നും വി എസ് പറഞ്ഞു.
സംസ്ഥാനത്ത് മിനി അടിയന്തരാവസ്ഥയെന്ന് കോടിയേരി
തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഏറ്റുമുട്ടൽ തുടരുന്ന സംസ്ഥാന സർക്കാർ നടപടിയെ വിമർശിച്ച് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തി. സംസ്ഥാനത്ത് മിനി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷണറെ ഭീഷണിപ്പെടുത്തി തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദഹം പറഞ്ഞു.
അടിയന്തരാവസ്ഥ കാലത്തേതിന് സമാനമായ നിലപാടാണ് തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ സർക്കാർ സ്വീകരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് വരെ തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടു പോകാനാണ് സർക്കാർ ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനെ നോക്കുകുത്തിയാക്കി തദ്ദേശ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നുവെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയം കളിക്കുന്നു: യുഡിഎഫ്
അതിനിടെ തദ്ദേശ കോവളത്ത് ചേർന്ന യുഡിഎഫ് യോഗത്തിലും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനം ഉയർന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഏകപക്ഷീയമായി രാഷ്ട്രീയം കളിക്കുകയാണെന്ന് യുഡിഎഫ് യോഗത്തിൽ വിമർശനം ഉയർന്നു. തിരഞ്ഞെടുപ്പ് വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയം കളിക്കുകയാണെന്ന് യു.ഡി.എഫ് യോഗത്തിൽ വിമർശനം. കോവളത്ത് ചേർന്ന യു.ഡി.എഫ് യോഗത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഏകപക്ഷീയമായി പെരുമാറുന്നുവെന്ന് പല നേതാക്കളും അഭിപ്രായപ്പെട്ടു. എന്നാൽ കമ്മീഷനുമായി ഏറ്റുമുട്ടൽ വേണ്ടെന്നും രാഷ്ട്രീയമായി തന്നെ നേരിടുകയാണ് വേണ്ടതെന്നുമാണ് യോഗത്തിലുയർന്ന പൊതുനിലപാട്.
വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് തങ്ങളുടെ അതൃപ്തി യോഗത്തിൽ അറിയിച്ചു. തുടർന്ന് ലീഗുമായി ഉഭയകക്ഷി ചർച്ചനടത്താനും തീരുമാനമായി. യു.ഡി.എഫിലെ ഘടകകക്ഷികളുമായുള്ള തർക്കങ്ങൾ എത്രയും വേഗം പരിഹരിക്കാനും ചർച്ചകളുണ്ടാകും. യു.ഡി.എഫ് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പ് നേരിടാൻ സജ്ജമായിക്കഴിഞ്ഞുവെന്ന് തങ്കച്ചൻ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ ഘടകകക്ഷകളുമായുള്ള സീറ്റ് ചർച്ച ആദ്യം നടത്തും. അത് കഴിഞ്ഞ ശേഷമായിരിക്കും കോൺഗ്രസിലെ ചർച്ചകളെന്നും തങ്കച്ചൻ പറഞ്ഞു.
Stories you may Like
- ബഹുസ്വരം അപസ്വരമല്ല: അലക്സിയോസ് മാർ യൗസേബിയസ്
- തെരഞ്ഞെടുപ്പ് വേളയിൽ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുന്നു
- പി വി അൻവറിന്റെ അനധികൃത ഭൂമി ഉടൻ തിരിച്ചു പിടിക്കണം
- കോടികൾ തുലച്ചിട്ടും ആവിയാവുന്ന രാഷ്ട്രീയക്കേസുകളുടെ കഥ
- കർണാടകത്തിൽ കോൺഗ്രസിനെ വീണ്ടും ബേജാറിലാക്കാൻ പുതിയ തന്ത്രവുമായി ബിജെപി
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്