അഞ്ജു ബോബി ജോർജ്ജിനെയും ബോബി അലേഷ്യസിനെയും കണ്ടെത്തി വളർത്തിയ പരിശീലകൻ ടി പി ഔസേപ്പിന് ദ്രോണാചാര്യ പുരസ്ക്കാരം അർഹതയ്ക്കുള്ള അംഗീകാരമായി; മേരി കോമിനൊപ്പം തിളക്കമുണ്ടായിട്ടും തഴയപ്പെട്ട കെ സി ലേഖയ്ക്കും നീതിയായി ധ്യാൻചന്ദ് പുരസ്ക്കാരം; മെറിറ്റ് മാനദണ്ഡമായപ്പോൾ കായിക പുരസ്ക്കാരങ്ങൾ അവ ഏറ്റുവാങ്ങേണ്ട കൈകളിലേക്ക് തന്നെ
സ്പോർട്സ് ഡെസ്ക്
ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ കായിക പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഇക്കുറി ഏറെ പ്രത്യേകതകളുണ്ട്. മെറിറ്റ് മാനദണ്ഡമായതോടെയാണ് ഇക്കുറി 12 പേർക്ക് ഖേൽരത്ന അടക്കം ലഭിച്ചതിരിക്കുന്നത്. ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കല മെഡൽ ജേതാവായ ശ്രീജേഷിന് ഇക്കുറി ഖേൽരത്ന ലഭിക്കുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. ശ്രീജേഷിന്റെ മികവിൽ നിരവധി ടൂർണമെന്റുകൾ ഇന്ത്യ വിജയിച്ചിരുന്നു എന്നതു തന്നെയാണ് ഇതിനു കാരണം. പതിവിൽ നിന്നും വ്യത്യസ്തമായി ഇത്തവണത്തെ കായിക പുരസ്ക്കാരങ്ങൾ അത് അർഹിച്ച കൈകളിലേക്ക് എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. അതുകൊണ്ട് തന്നെ മോദി സർക്കാറിന്റെ കായിക രംഗത്തെ തീരുമാനങ്ങൾക്ക് കൈയടിക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങൾ.
മുൻകാലങ്ങളിൽ കായിക മികവിനേക്കാൾ സ്വാധീനമായിരുന്നു എല്ലാം തീരുമാനിച്ചിരുന്നത് എങ്കിൽ ഇക്കുറി ആ സ്ഥിതിക്ക് മാറ്റം വന്നു. മെറിറ്റ് മാനദണ്ഡമായപ്പോൾ ശ്രീജേഷിനെ കൂടാതെ മൂന്ന് മലയാളികൾക്കും സുപ്രധാന പുരസ്ക്കാരം തേടിയെത്തി. 75ാം വയസിൽ ദ്രോണാചാര്യാ പുരസ്ക്കാരം തേടിയെത്തിയ ടി പി ഔസേപ്പാണ് കേന്ദ്രസർക്കാറിന്റെ നീതിക്ക് പാത്രമായ സുപ്രധാന വ്യക്തി. അതുപോലെ തന്നയാണ് മേരി കോമിനോളം മികവുണ്ടായിരുന്ന ബോക്സർ കെ സി ലേഖയും. മുൻകാലങ്ങളിൽ അവഗണനകൾ നേരിട്ട ലേഖയെ തേടി ധ്യാൻചന്ദ് പുരസ്ക്കാരമാണ് എത്തിയത്.
ഇന്ത്യയിലെ സുപ്രധാന കായിക നേട്ടങ്ങളിൽ മുഖ്യ പങ്കുവഹിച്ച വ്യക്തിയാണ് ടി പി ഔസേപ്പ് എന്ന പരിശീലകൻ. ടി.പി.ഔസേപ്പിനു കീഴിൽ പരിശീലിച്ചു ദേശീയ, അന്തർദേശിയ മെഡൽ നേടിയ താരങ്ങളുടെ പട്ടിക വളരെ നീണ്ടതാണ്. പല കായികതാരങ്ങളുടെ ജീവിതത്തിൽ വഴിത്തിരിവായിരുന്നത് ഔസേപ്പാണ്. കരിയറിന്റെ തുടക്കത്തിൽ ലോങ്ജംപിൽ അഞ്ജു ബോബി ജോർജിനെയും ഹൈജംപിൽ ബോബി അലോഷ്യസിനെയും ഒരുക്കിയ ഔസേപ്പിന്റെ പരിശീലനമാണ്. കാലങ്ങളായി തുടങ്ങിയ അദ്ദേഹത്തിന്റെ പ്രയാണം ഇപ്പോഴും തുടരുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ ലോങ്ജംപിലെ നിലവിലെ ദേശീയ ജൂനിയർ ചാംപ്യൻ സാന്ദ്ര ബാബുവാണ് ഔസേപ്പിന്റെ പുതിയ കണ്ടെത്തൽ.
കഴിഞ്ഞ 43 വർഷമായി അത്ലറ്റിക്സ് പരിശീലന രംഗത്തെ സജീവ സാന്നിധ്യമായ ഈ 75 വയസ്സുകാരനോളം അനുഭവ സമ്പത്തുള്ള പരിശീലകർ ഇന്ത്യൻ കായികരംഗത്തു വിരളം. കായികതാരങ്ങളെ കണ്ടെത്തി, വളർത്തി, നേട്ടങ്ങളിലേക്കു നയിക്കുന്നതിനായി ജീവിതം സമർപ്പിച്ചതിനാണ് ആജീവനാന്ത മികവിനുള്ള ദ്രോണാചാര്യ പുരസ്കാരം ടി.പി.ഓസേപ്പിനു ലഭിച്ചത്. കഴിഞ്ഞ ഏതാനും വർഷമായി ദ്രോണാചാര്യ പുരസ്കാരത്തിൽ നിന്നു അദ്ദേഹം തഴയപ്പെട്ടിരുന്നു. മോദി സർക്കാർ അധികാരത്തിൽ എത്തിയതോടെ കാലം അദ്ദേഹത്തോട് കടം വീട്ടുകയാണ്.
ഓരോ പരിശീലന മുറകളും ഇനങ്ങളും കൃത്യമായി പഠിച്ച് അത് തന്റെ ശിഷ്യരിലേക്ക് പകരുകയാണ് ഔസേപ്പിന്റെ ശൈലി. 1978ൽ ഇന്ത്യൻ വ്യോമസേനയുടെ പരിശീലകനായി തുടങ്ങിയ ടി.പി.ഔസേപ്പ് 75ാം വയസ്സിൽ ഇപ്പോൾ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ടീമിന്റെ ജംപിങ് പരിശീലകനാണ്. 1994 മുതൽ 4 വർഷക്കാലും ഇന്ത്യൻ ദേശീയ അത്ലറ്റിക് ടീമിന്റെ പരിശീലകനായിരുന്നു. കരിയറിന്റെ തുടക്കത്തിൽ ലോങ്ജംപിൽ അഞ്ജു ബോബി ജോർജിനെയും ഹൈജംപിൽ ബോബി അലോഷ്യസിനെയും ഒരുക്കി. ലേഖ തോമസ്, എസ്.മുരളി, ജിൻസി ഫിലിപ് എന്നിവരുൾപ്പെടെ രാജ്യാന്തര തലത്തിൽ മെഡൽ നേടിയ ശിഷ്യരുടെ നീണ്ടനിര അദ്ദേഹത്തിനുണ്ട്. ശിഷ്യരിൽ 16 പേർ ഇപ്പോൾ അത്ലറ്റിക്സ് പരിശീലകരാണ്.
കെസി ലേഖയ്ക്ക് വൈകിയെത്തിയ നീതി
മേരിക്കോമിനേക്കാൾ മികവു പുലർത്തിയ താരമായിരുന്നു കെ സി ലേഖ എന്ന മലയാളി ബോക്സർ. അക്കാലത്ത് ഇന്ത്യയിൽ വനിതാ ബോക്സിങ് അത്രയ്ക്ക് ശ്രദ്ധ നേടിയിരുന്നില്ലെന്ന മാത്രം. ആ വേദിയിൽ ചുവടുവെച്ച് തൊട്ടതെല്ലാം പൊന്നാക്കിയ താരമായിരുന്നു ലേഖ. ബോക്സിങ്ങിൽ ലോകചാംപ്യനായിട്ടും പുരസ്കാരങ്ങളിൽനിന്നു തഴയപ്പെട്ട കെ.സി.ലേഖയ്ക്ക് ഒടുവിൽ ധ്യാൻചന്ദ് പുരസ്കാരത്തിലൂടെ രാജ്യം ആദരിക്കുന്നത് വലിയ കാര്യം തന്നെയാണ്.
ലോക ചാംപ്യൻഷിപ്പിൽ സ്വർണം, ഏഷ്യൻ ചാംപ്യൻഷിപ്പിൽ ഒരു സ്വർണമടക്കം 3 മെഡലുകൾ. 9 വർഷം തുടർച്ചയായി ദേശീയ ചാംപ്യൻ. നേട്ടങ്ങളുടെ പട്ടിക ഇങ്ങനെ നീളുന്നതായിരുന്നെങ്കിലും കെ.സി.ലേഖയിൽ നിന്ന് അർജുന അവാർഡ് പല തവണ വഴിമാറിപ്പോയിരുന്നു. ആ മുറിപ്പാടാണു കായിക രംഗത്തെ ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്കാരത്തിലൂടെ ഇന്ത്യൻ കായികലോകം ഇന്നലെ മായ്ച്ചത്. പിൽക്കാലത്ത് മേരി കോമിനെ തേടി ഈ പുരസ്ക്കാരങ്ങളെല്ലാമെത്തി. എന്നാൽ, ലേഖ തഴയപ്പെടുകയും ചെയ്തു.
ഒരു കായിക ഇനത്തിൽ ലോക ചാംപ്യനാകുന്ന ആദ്യ മലയാളിയെന്ന വിശേഷണം മാത്രം മതി കെ.സി.ലേഖയുടെ നേട്ടങ്ങളുടെ വലിപ്പമറിയാൻ. 2006ൽ ഡൽഹിയിൽ നടന്ന ലോക ബോക്സിങ് ചാംപ്യൻഷിപ്പിൽ 75 കിലോ വിഭാഗത്തിലായിരുന്നു ലേഖയുടെ 'പഞ്ചുള്ള' ജയം. അന്നത്തെ ഫൈനലിൽ ലേഖ തോൽപിച്ച ജപ്പാൻകാരി ജിൻസ്സി ലി പിന്നീട് ഏഷ്യൻ ഗെയിംസിൽ സ്വർണവും ഒളിംപിക്സിൽ വെങ്കലവും നേടിയതോടെയാണു ലേഖയുടെ വിജയത്തിന്റെ മാറ്റ് ഇന്ത്യ തിരിച്ചറിഞ്ഞത്. അന്നു ലേഖയ്ക്കൊപ്പം സ്വർണം നേടിയ എം.സി.മേരികോമിനെയും സരിതാ ദേവിയെയും അർജുന പുരസ്കാരത്തിനായി തിരഞ്ഞെടുത്തെങ്കിലും അർഹതപ്പെട്ട അംഗീകാരം തേടിയുള്ള ലേഖയുടെ അപേക്ഷകൾ പലതവണയായി തഴയപ്പെട്ടു. 2005ൽ ഏഷ്യൻ ചാംപ്യൻഷിപ്പിൽ സ്വർണം നേടിയ ലേഖ 2003, 2008 വർഷങ്ങളിൽ വെള്ളി നേട്ടത്തോടെ വീണ്ടും തിളങ്ങി.
കണ്ണൂർ പെരുമ്പടവ് ചാത്തമംഗലം സ്വദേശിനിയായ ലേഖ 2016ലാണ് ബോക്സിങ്ങിൽനിന്നു വിരമിച്ചത്. ധനകാര്യ വകുപ്പിൽ അക്കൗണ്ട്സ് ഓഫിസറാണ്. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗവുമാണ്. ഇപ്പോൾ പുരസ്ക്കാരം തേടി എത്തുമ്പോൾ അത് ലേഖയ്ക്ക് വൈകി എത്തിയ നീതി എന്നേ പറയാൻ സാധിക്കൂ.
അത്ലറ്റിക്സിൽ സ്വർണം നേടിയ ഇന്ത്യയുടെ മുഖ്യ പരിശീലകൻ എന്ന നിലയിലാണ് പി രാധാകൃഷ്ണൻ നായരെ തേടി ദ്രോണാചാര്യ പുരസ്ക്കാരം എത്തുന്നത്. ലോക അത്ലറ്റിക്സ് ചാപ്യൻഷിപ്, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് എന്നിവ അടുത്തവർഷം നടക്കാനിരിക്കുകയാണ്. ഒളിംപിക്സിൽ ചീഫ് കോച്ചിന്റെ നേതൃത്വത്തിൽ തുടങ്ങിവച്ച അദ്ഭുത നേട്ടങ്ങൾ അത്ലറ്റിക്സ് സംഘം ഇനിയും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ കായിക ലോകം.
ആലപ്പുഴ ചേർത്തല കഞ്ഞിക്കുഴി സ്വദേശിയായ രാധാകൃഷ്ണൻ നായർ 19-ാം വയസ്സിൽ വ്യോമസേനയിൽ ചേർന്നതാണ്. തുടക്കത്തിൽ വ്യോമസേന, കേരള സർവകലാശാല ടീമുകളെ പരിശീലപ്പിച്ചു. പിന്നീട് മാലദ്വീപ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ദേശീയ ടീമുകളുടെ പരിശീലകനുമായി.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍