'നിങ്ങൾ ഇസ്രയേലിലെ ഏറ്റവും ജനപ്രിയനായ വ്യക്തിയാണ്; വരൂ, എന്റെ പാർട്ടിയിൽ ചേരൂ'; ആദ്യ ഔദ്യോഗിക കൂടിക്കാഴ്ച നരേന്ദ്ര മോദിയെ ക്ഷണിച്ച് ഇസ്രയേൽ പ്രധാനമന്ത്രി
ന്യൂസ് ഡെസ്ക്
ഗ്ലാസ്ഗോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്റെ പാർട്ടിയിൽ ചേരാൻ ക്ഷണിച്ച് ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. ഗ്ലാസ്ഗോയിൽ നടക്കുന്ന ലോക കാലവസ്ഥാ ഉച്ചകോടിയുടെ ഭാഗമായി ഇരുനേതാക്കളും നടത്തിയ ഉഭയകക്ഷി ചർച്ചയ്ക്കിടെയാണ് ഹൃദ്യമായ ക്ഷണം.
ഇസ്രയേലി മാധ്യമങ്ങൾ പങ്കുവെച്ച വീഡിയോയിൽ ഇസ്രയേലി പ്രധാനമന്ത്രി മോദിയോട് പറയുന്നത് കേൾക്കാം.' നിങ്ങൾ ഇസ്രയേലിലെ ഏറ്റവും ജനപ്രിയനായ വ്യക്തിയാണ്. വരൂ, എന്റെ പാർട്ടിയിൽ ചേരൂ'. പൊട്ടിച്ചിരിച്ചുകൊണ്ടാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ക്ഷണത്തോട് പ്രധാനമന്ത്രി മോദി മറുപടി നൽകിയത്.
Israel's PM Bennett to @narendramodi: You are the most popular man in Israel. Come and join my party pic.twitter.com/0VH4jWF9dK
— Amichai Stein (@AmichaiStein1) November 2, 2021
മിനുട്ടുകൾ നീണ്ട കൂടിക്കാഴ്ചയിലെ ഒരു സൗഹൃദ രംഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം വൈറലാകുകയാണ്.
'നിങ്ങൾ ഇസ്രയേലിൽ വളരെ പ്രശസ്തനാണ്, വന്ന് എന്റെ പാർട്ടിയിൽ ചേരാമോ'- എന്ന് പ്രധാനമന്ത്രി മോദിയോട് ഇസ്രയേൽ പ്രധാനമന്ത്രി ചോദിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. സ്വതസിദ്ധമായ പൊട്ടിച്ചിരിയോടെയാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ രസകരമായ പരാമർശം പ്രധാനമന്ത്രി മോദി കേൾക്കുന്നത് എന്നതും വീഡിയോയിൽ ദൃശ്യമാണ്.
'താങ്കളോട് നന്ദി പറയുന്നു, താങ്കളാണ് ഇന്ത്യ ഇസ്രയേൽ ബന്ധം വീണ്ടും നല്ല രീതിയിലാക്കിയത്. ഇന്ത്യ ഇസ്രയേൽ ബന്ധം വളരെ മനോഹരമായ രണ്ട് സംസ്കാരങ്ങളായ ഇന്ത്യൻ സംസ്കാരവും, യഹൂദ സംസ്കാരവും തമ്മിലുള്ള ഹൃദയകൊണ്ടുള്ള ബന്ധമാണ്'- ഇസ്രയേൽ പ്രധാനമന്ത്രി പ്രധാനമന്ത്രി മോദിയോട് പറഞ്ഞു.
'ഇത് താൽപ്പര്യങ്ങൾക്ക് പുറത്തുള്ളതല്ല. താങ്കളുടെ ഇസ്രയേലുമായുള്ള ബന്ധത്തിലെ ദൃഢാവിശ്വാസവും, കരുതലും ഞങ്ങളുടെ രാജ്യത്തിന് മനസിലാകും. അതിനാൽ തന്നെ ഇപ്പോൾ ആരംഭിച്ച ഈ പുതിയ ബന്ധത്തിന് എല്ലാ നന്ദിയും ഉണ്ട്'- ഇസ്രയേൽ പ്രധാനമന്ത്രി തുടർന്നു. പ്രധാനമന്ത്രി മോദിക്കും ഇന്ത്യക്കാർക്കും ദീപാവലി ആശംസകളും ഇസ്രയേൽ പ്രധാനമന്ത്രി നേർന്നു.
ഇസ്രയേലുമായുള്ള ബന്ധത്തിൽ ഇന്ത്യ ഏറെ മൂല്യം നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി മോദിയും ഘ്രസ്വമായ കൂടിക്കാഴ്ചയ്ക്കിടയിൽ ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെനറ്റിനോട് സൂചിപ്പിച്ചു.
ഗ്ലാസ്കോയിലെ ഇന്ത്യ ഇസ്രയേൽ പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ച ഇരു രാജ്യങ്ങളുടെയും ബന്ധം ദൃഢമാകുന്നു എന്ന സൂചനയാണ് നൽകുന്നത്. ഇസ്രയേലിലെ ഭരണമാറ്റം ഇന്ത്യയുമായുള്ള ബന്ധത്തിൽ യാതൊരു ഉലച്ചിലും തട്ടിയിട്ടില്ലെന്ന് വ്യക്തമായെന്ന് നയതന്ത്ര നിരീക്ഷകർ പറയുന്നു. കഴിഞ്ഞ മാസം വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇസ്രയേലിൽ സന്ദർശനം നടത്തിയിരുന്നു.
അതേ സമയം ഇസ്രയേൽ പ്രധാനമന്ത്രി അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാനുള്ള സാധ്യതയും ഉണ്ടെന്നാണ് ചില ഏജൻസി റിപ്പോർട്ടുകൾ പറയുന്നത്.
ബെഞ്ചമിൻ നെതന്യാഹു സ്ഥാനം ഒഴിഞ്ഞ് നെഫ്താലി ബെന്നറ്റ് ഇസ്രയേൽ പ്രധാനമന്ത്രി ആയ ശേഷം മോദിയുടെ ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയാണിത്. ഹൈ-ടെക്നോളജി, നവീകരണം മേഖലകളിൽ സഹകരണം വിപുലീകരിക്കുന്നത് സംബന്ധിച്ച് മോദിയും ഇസ്രയേൽ പ്രധാനമന്ത്രിയും ചർച്ച നടത്തിയതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിച്ചതിൽ നെഫ്താലി ബെന്നറ്റ് പ്രധാനമന്ത്രി മോദിക്ക് നന്ദി അറിയിച്ചതായും മന്ത്രാലയം കൂട്ടിച്ചേർത്തു.
2014-ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതോടെയാണ് ഇസ്രയേൽ ബന്ധം തന്ത്രപരമായ സഖ്യത്തിലേക്ക് വളർന്നത്. രാഷ്ട്രപതി പ്രണബ്മുഖർജി, ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് എന്നിവർ ഇസ്രയേൽ സന്ദർശിച്ചതോടെ ബന്ധം കൂടുതൽ ദൃഢമായി. ഇക്കാലയളവിൽ ഇസ്രയേലിന്റെ മനുഷ്യാവകാശലംഘനങ്ങളെ അപലപിക്കുന്ന ആറ് യു.എൻ. പ്രമേയങ്ങളുടെ വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നു.
തന്ത്രപരമായ സഹകരണത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേലിന് പരോക്ഷപിന്തുണ നൽകുന്ന നടപടിയായിരുന്നു അത്. ഇതിന്റെ തുടർച്ചയായാണ് ഇന്ത്യൻ പ്രധാനമന്ത്രി 2017 ജൂലൈയിൽ ഇസ്രയേൽ സന്ദർശിച്ചത്. 'കഴിഞ്ഞ 70 വർഷമായി ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനായി ഞങ്ങൾ കാത്തിരിക്കുകയായിരുന്നു' എന്നാണ് അന്ന് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞത്. ഇസ്രയേൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു മോദി. 2006-ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ മോദി ഇസ്രയേൽ സന്ദർശിച്ചിരുന്നു.
'സ്വാഗതം സുഹൃത്തേ' എന്ന് ഹിന്ദിയിൽ പറഞ്ഞുകൊണ്ടാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അന്ന് മോദിയെ സ്വാഗതംചെയ്തത്. പ്രധാനമന്ത്രി വിമാനത്താവളത്തിൽ നേരിട്ടെത്തി മോദിയെ സ്വീകരിച്ചതിൽനിന്ന് ഈ സന്ദർശനത്തിന് ഇസ്രയേൽ നൽകുന്ന പ്രാധാന്യം വ്യക്തമാണ്. ഇതിനുമുമ്പ് അമേരിക്കൻ പ്രസിഡന്റിനും മാർപാപ്പയ്ക്കും മാത്രമാണ് ഇത്തരമൊരു ആദരം ലഭിച്ചത്. ഈ സന്ദർശനം ചരിത്രംകുറിക്കുന്നതാണെന്നും മോദി ഇന്ത്യയുടെ മഹാനായ നേതാവും ലോകനേതാവും ആണെന്നും ഇസ്രയേൽ പ്രധാനമന്ത്രി പ്രകീർത്തിച്ചിരുന്നു.
ഇന്ത്യ-ഇസ്രയേൽ-അമേരിക്ക സഖ്യം ഭീകരവിരുദ്ധയുദ്ധത്തിൽ 1998 മുതൽ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. അമേരിക്ക സന്ദർശനം പൂർത്തിയാക്കി മോദി ഇസ്രയേലിലേക്ക് പറന്നത് പ്രതീകാത്മകമായിരുന്നു. ട്രംപിന്റെ ആദ്യ വിദേശസന്ദർശനം സൗദി അറേബ്യയിലേക്കായിരുന്നു. സുന്നി അറബ് രാജ്യങ്ങളും ഇസ്രയേലും ചേർന്ന ഐക്യനിര രൂപപ്പെടുത്താൻ ട്രംപിന്റെ പശ്ചിമേഷ്യൻ സന്ദർശനത്തിന് കഴിഞ്ഞു. ഈ കൂട്ടുകെട്ടിലേക്ക് ഇന്ത്യയും അണിനിരക്കുന്നു എന്ന സൂചനയാണ് അന്ന് മോദിയുടെ ഇസ്രയേൽ-അമേരിക്ക സന്ദർശനങ്ങളിലൂടെ ലഭിച്ചത്.
ശാസ്ത്രസാങ്കേതികവിദ്യ, കൃഷി, ജലവിനിയോഗം, സാംസ്കാരിക ബന്ധങ്ങൾ എന്നീ മേഖലകളിൽ വിപുലമായ ആദാനപ്രദാനങ്ങൾ ഇരുരാജ്യങ്ങൾക്കുമിടയിൽ നിലവിലുണ്ട്. 2016-ൽ 4.2 ബില്യൺ യു.എസ്. ഡോളറിന്റെ വ്യാപാരമാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ ഉണ്ടായത്.
പക്ഷേ, തന്ത്രപരമായ സഹകരണവും ആയുധവ്യാപാരവും പ്രതിരോധരംഗത്തെ സംയുക്തസംരംഭങ്ങളുമാണ് ഇസ്രയേൽ ബന്ധത്തിന്റെ കേന്ദ്രസ്ഥാനത്ത് നിൽക്കുന്നത്. അതിർത്തികടന്ന ഭീകരാക്രമണങ്ങളെ ചെറുക്കാൻ ഇസ്രയേലിന്റെ പരിശീലനവും യുദ്ധതന്ത്രവും ഇന്ത്യ ഉപയോഗിക്കുന്നുണ്ട്. പാക്കിസ്ഥാനിൽ ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്ക് ഇസ്രയേൽ മാതൃകയിൽനിന്ന് കടംകൊണ്ടതാണെന്ന് ഹിമാചൽപ്രദേശിൽ നടത്തിയ ഒരു പ്രസംഗത്തിൽ മോദി സൂചിപ്പിക്കുകയുണ്ടായിരുന്നു.
ചൈന-പാക്കിസ്ഥാൻ അതിർത്തിമേഖലയിലെ യുദ്ധതന്ത്രത്തിലും പ്രതിരോധത്തിലും ഭീകരതയ്ക്കെതിരായ യുദ്ധത്തിലും ഇസ്രയേലിന്റെ തന്ത്രങ്ങൾ, യുദ്ധരീതി, സാങ്കേതികവിദ്യ, ആശയപ്രചാരണം എന്നിവ ഇന്ത്യ സ്വീകരിക്കുന്നു. ഇസ്രയേൽ ഏറ്റവുമധികം ആയുധങ്ങൾ കയറ്റി അയയ്ക്കുന്ന രാജ്യം ഇന്ത്യയാണ്. അമേരിക്ക കഴിഞ്ഞാൽ ഇന്ത്യയുടെ ആയുധ ഇറക്കുമതിയിൽ രണ്ടാം സ്ഥാനത്താണ് ഇസ്രയേൽ.
ഇസ്രയേലിലെ റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റവുമായി 500 മില്യൺ ഡോളറിന്റെ കരാറിലാണ് നാം ഒപ്പുവെച്ചിട്ടുള്ളത്. സ്പൈക്ക് ടാങ്ക്വേധ മിസൈലുകൾ, രാത്രിയുദ്ധത്തിനുള്ള സംവിധാനങ്ങൾ, സൈബർ യുദ്ധവും പ്രതിരോധവും, ചാരവൃത്തിക്കുള്ള ഉപകരണങ്ങൾ എന്നിവയെല്ലാം ഇസ്രയേലിൽനിന്ന് ഇറക്കുമതിചെയ്യുന്നുണ്ട്. ഭാരത് ഇലക്ട്രോണിക്സും ഇസ്രയേൽ എയ്റോ സ്പേസ് ഇൻഡസ്ട്രീസും സഹകരിച്ച് പ്രവർത്തിക്കുന്നു. ബാരക്ക് മിസൈലുകൾ, മിസൈൽവേധ സംവിധാനം എന്നിവ സംയുക്തമായി വികസിപ്പിക്കുന്ന പദ്ധതിയാണിത്.
'ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെയും പിന്നീട് അമേരിക്കയുടെയും പിന്തുണയോടെ അറബികളുടെ ഭൂമി കൈവശപ്പെടുത്തി സ്ഥാപിച്ച കോളനിരാഷ്ട്രം' എന്ന നിലയിലാണ് ഇസ്രയേലിനെ ഇന്ത്യ കണ്ടത്. തന്മൂലം ഇസ്രയേലിനെ രൂപമെടുത്ത് രണ്ടുവർഷത്തിനുശേഷം 1950 സെപ്റ്റംബർ 17-ൽ മാത്രമാണ് ഇന്ത്യ അവരെ അംഗീകരിച്ചത്.
ഇന്ത്യക്കും ഇസ്രയേലിനുമിടയിൽ പാക്കിസ്ഥാന്റെ നേതൃത്വത്തിൽ ഒരു 'ഇന്ത്യാവിരുദ്ധ ഇസ്ലാമിക ബ്ലോക്ക്' രൂപപ്പെടുമെന്ന ഭീതിയും ഇന്ത്യൻ മുസ്ലിംകളെ വൈകാരികമായി സ്വാധീനിക്കുന്ന പ്രശ്നം എന്ന പരിഗണനയും ഇസ്രയേലുമായി അകന്നുനിൽക്കാൻ കാരണമായി. എന്നാൽ, 1962-ലെ ചൈനാ ആക്രമണം ഇന്ത്യ-ഇസ്രയേൽ ബന്ധത്തിൽ ദിശാമാറ്റത്തിന് കാരണമായി. പശ്ചിമേഷ്യയിൽ ഇന്ത്യയുടെ ഏറ്റവുമടുത്ത സുഹൃത്തായ ഈജിപ്ത് അടക്കമുള്ള രാജ്യങ്ങൾ ചൈനയുടെ ഏകപക്ഷീയമായ ആക്രമണത്തിൽ സമദൂരനയം സ്വീകരിച്ചപ്പോൾ ആയുധങ്ങളും സാങ്കേതികവിദ്യയും നൽകി ഇസ്രയേൽ സഹായിച്ചു.
സയണിസത്തെ വംശീയതയായി പ്രഖ്യാപിച്ച 1975-ലെ യു.എൻ. പ്രമേയം 3379 പിൻവലിക്കാനുള്ള പ്രമേയത്തിന് 1991-ൽ ഇന്ത്യ അനുകൂലമായി വോട്ടുചെയ്തതോടെ ഇന്ത്യ-ഇസ്രയേൽ ബന്ധത്തിന് പുതിയ തുടക്കമായത്. ഇതിന്റെ തുടർച്ചയായി നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കേ 1992 ജനുവരിയിൽ ഇന്ത്യ ഇസ്രയേലുമായി സമ്പൂർണ നയതന്ത്രബന്ധങ്ങൾ സ്ഥാപിച്ചിരുന്നു. നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയതോടെ ബന്ധം കൂടുതൽ ദൃഢമാക്കാൻ സാധിച്ചു.
ഇന്ത്യ-ഇസ്രയേൽ ബന്ധത്തിൽ ആകാശമാണ് അതിര് എന്ന് മോദി പറയുകയുണ്ടായി. ഇതു സൂചിപ്പിച്ചുകൊണ്ട് 'ഇന്ത്യ-ഇസ്രയേൽ ബന്ധം ആകാശത്തിന്റ അതിരും കടന്നെന്ന്' നെതന്യാഹു പ്രഖ്യാപിച്ചു. ഇന്ത്യ-ഇസ്രയേൽ സംയുക്ത ബഹിരാകാശ പദ്ധതികളെ ഉദ്ദേശിച്ചാണ് 'അതിരുകടന്ന' പ്രയോഗം അദ്ദേഹം നടത്തിയത്.
ഇന്ത്യയും യഹൂദരും തമ്മിൽ സഹസ്രാബ്ദങ്ങളുടെ ഊഷ്മളമായ ബന്ധങ്ങളാണുള്ളത്. സോളമൻ രാജാവിന്റെ കാലംമുതൽ ഇന്ത്യയും യഹൂദരും തമ്മിൽ വ്യാപാരബന്ധങ്ങളുണ്ട്. ജറുസലേം ദേവാലയനിർമ്മിതിക്ക് ഉപയോഗിച്ച തേക്ക് മലബാറിൽനിന്ന് കൊണ്ടുപോയതാണെന്ന് ചരിത്രകാരന്മാർ കരുതുന്നു. പേർഷ്യൻ-അസീറിയൻ-റോമൻ അധിനിവേശങ്ങളെത്തുടർന്ന് വിവിധ കാലഘട്ടങ്ങളിൽ ഫലസ്തീനിൽനിന്ന് ചിതറപ്പെട്ട യഹൂദർ ഇന്ത്യയിലെത്തിയിട്ടുണ്ട്.
1492-ലെ 'റീ കോൺക്വിസ്റ്റ'യ്ക്കുശേഷം ഹിസ്പാനിക് ഉപദ്വീപായ മേഖലയിൽനിന്ന് പുറത്താക്കപ്പെട്ട യഹൂദർ കൊച്ചിയിലെത്തുകയും 'പരദേശി യഹൂദർ' എന്ന പേരിൽ വിപുലമായ ഒരു സമൂഹമായിത്തീരുകയും ചെയ്തു. മതപരവും സാംസ്കാരികവുമായ സ്വാധികാരത്തോടെ നൂറ്റാണ്ടുകളായി യഹൂദർക്ക് ജീവിക്കാൻസാധിച്ച ഏകസ്ഥലം ഇന്ത്യയാണ്. എ.ഡി. 1000-ൽ ചേരരാജാവായ ഭാസ്കരരവിവർമ യഹൂദമുഖ്യനായ ജോസഫ് റബ്ബാന് പ്രഭുപദവിയും മറ്റു സവിശേഷാധികാരങ്ങളും ചാർത്തിനൽകിയ യഹൂദചെമ്പുപട്ടയം കേരളത്തിൽ യഹൂദസമൂഹം നേടിയ സാമൂഹികപദവിയെ കുറിക്കുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്