കുമ്മനം രാജശേഖരൻ എന്താണ് ചെയ്തത്? അന്നു സുരേന്ദ്രനും മുരളിയും അല്ലല്ലോ...; കുമ്മനം അപമാനിച്ചു... സുരേന്ദ്രനെ വിലക്കി; താൻ ചവിട്ടിയിലെ 'യൂസ് മി' പോലെ; സംഘത്തിന്റെ പ്രതിജ്ഞയാണ് എനിക്ക് പ്രധാനം; പരിവാറിൽ നിന്ന് മാറാനില്ലെന്ന് പിപി മുകുന്ദൻ; പറയുന്നത് ബിജെപിയോടുള്ള അതൃപ്തിയും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ബിജെപിയുടെ ഇപ്പോഴത്തെ നേതൃത്വത്തിനോടുള്ള അതൃപ്തി വ്യക്തമാക്കി മുതിർന്ന നേതാവ് പിപി മുകുന്ദൻ. മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ തന്നെ കുമ്മനം രാജശേഖരൻ അപമാനിച്ചുവെന്ന് പിപി മുകുന്ദൻ പറയുന്നു. സംഘപരിവാർ വിട്ട് മറ്റൊരു പാർട്ടിയിലും താൻ പോകില്ലെന്നും ഈ അഭിമുഖത്തിൽ മുകുന്ദൻ വിശദീകരിക്കുന്നു.
അതിനു മുൻപ് കുമ്മനം രാജശേഖരൻ എന്താണ് ചെയ്തത്? അന്നു സുരേന്ദ്രനും മുരളിയും അല്ലല്ലോ. തിരുവനന്തപുരത്ത് എത്തണമെന്ന് കുമ്മനം പറഞ്ഞ പ്രകാരം ഞാൻ ചെന്നു. ഓഫിസിൽ എത്തിയപ്പോൾ അവിടെയുള്ള എല്ലാവരും സ്ഥലം വിട്ടു. അത് ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ്. വിളിച്ചു വരുത്തി അപമാനിക്കലായിരുന്നു. തിരഞ്ഞെടുപ്പായതുകൊണ്ട് കുമ്മനം പ്രചാരണത്തിനു പോയി എന്നു വിചാരിക്കുക. അതുകൊണ്ട് ഓഫിസിലുള്ള മറ്റുള്ളവരെയും മാറ്റിക്കളയുമോ? സ്റ്റാഫിലെ രണ്ടു പേരാണ് ആകെ ഉണ്ടായത്. അതുകൊണ്ട് ഞാൻ അപമാനിക്കപ്പെട്ടില്ല. ചെയ്തവരാണ് സ്വയം വിലയിരുത്തേണ്ടത്. തറവാട്ടിലേക്ക് വരാൻ എനിക്കെന്തിനാണ് വേറെ അവിടെ ആള് എന്നു ഞാൻ പത്രക്കാര് ചോദിച്ചപ്പോൾ പറഞ്ഞു. ഞങ്ങളെല്ലാവരും ചേർന്ന് ഉണ്ടാക്കിയതാണ് 'മാരാർജി ഭവൻ' എന്ന ആ കെട്ടിടം. ആ നല്ല സ്ഥലത്തു തിരിച്ചെത്തിയപ്പോൾ ആത്മനിർവൃതി തോന്നി.
താങ്കൾക്ക് മിസ്ഡ് കോൾ അംഗത്വം എടുക്കാമെന്ന് അതിനിടയിൽ വി.മുരളീധരൻ പറഞ്ഞതു കേട്ടപ്പോൾ എന്തു തോന്നിയെന്ന ചോദ്യത്തിനും പിപി മുകുന്ദൻ മറുപടി നൽകുന്നുണ്ട്. കുട്ടികൾ എന്തെങ്കിലും അബദ്ധം കാണിക്കുന്നതിനെ അങ്ങനെ കണ്ടാൽ മതി. പത്രത്തിൽ ഒരു വാർത്ത വന്നിട്ടുണ്ടാകും. അതിനപ്പുറം ആരും കണ്ടില്ല. ഞാൻ അപ്പോൾതന്നെ ബിജെപി അംഗമാണ്. പിന്നെ എന്തിനു മിസ്ഡ് കാൾ അടിച്ച് അംഗമാകണം. എനിക്ക് ചിലതെല്ലാം പറ്റുന്നില്ല. എന്നാൽ പിന്നെ സാധിക്കുന്നവർക്ക് മിസ്ഡ് കാൾ എന്നാണ്-ഇതാണ് ആ മറുപടി.
ബിജെപി സംഘടനാ ജനറൽ സെക്രട്ടറി എന്ന നിലയിൽ അതിശക്തനായിരുന്ന താങ്കൾ എന്തുകൊണ്ടാണ് പ്രസ്ഥാനത്തിന് അനഭിമിതനായത് എന്ന ചോദ്യത്തിന് ഉത്തരം കിട്ടാത്ത ചോദ്യമാണ് അത് എന്നാണ് മറുപടി. ഞാൻ വേണ്ടെന്ന് ബിജെപിയിൽ ആരും എന്നോട് പറഞ്ഞില്ല. ഒഴിവാക്കപ്പെട്ടപ്പോൾ രാജ്നാഥ് സിങ്ങായിരുന്നു ബിജെപി ദേശീയ അധ്യക്ഷൻ. 'എന്തു പറ്റി മുകുന്ദൻജി' എന്നാണ് അദ്ദേഹം ചോദിച്ചത്. ബിജെപിയുടെ ദേശീയ നേതൃത്വത്തിന് ഇക്കാര്യം അറിയില്ലായിരുന്നു. മാറ്റുന്നതു സംബന്ധിച്ച് വ്യക്തിപരമായി സംസാരിച്ചിരുന്നുവെങ്കിൽ എനിക്കു വിഷമം ഉണ്ടാകില്ലായിരുന്നു. ഇന്നുവരെ തിരിച്ചു വിളിക്കണമെന്ന് ആരോടും അഭ്യർത്ഥിച്ചിട്ടില്ല. തിരിച്ചു കൊണ്ടുവരുമെന്ന് പിന്നീടുള്ള പ്രസിഡന്റുമാരെല്ലാം പറഞ്ഞു കൊണ്ടിരിക്കുന്നുണ്ട്. തീരുമാനിക്കേണ്ടത് ബിജെപിയാണ് എന്നാണ് ആർഎസ്എസും ചൂണ്ടിക്കാട്ടിയത്.
ദാവൂദ് ഇബ്രാഹിമുമായി വരെ താങ്കൾക്കു ബന്ധമുണ്ടെന്ന തരത്തിൽ അടുത്ത സഹപ്രവർത്തകനായിരുന്ന ഒ.രാജഗോപാൽ ആരോപിച്ചത് വേദനിപ്പിച്ചോ എന്ന ചോദ്യത്തിനുമുണ്ട് മറുപടി. ആ അഭിമുഖം നടത്തിയ പത്രപ്രവർത്തകനോട് ഞാൻ ചോദിച്ചു. ഞാനായിട്ട് അങ്ങോട്ട് ചോദിച്ചതല്ലെന്ന് അദ്ദേഹം പറഞ്ഞു. പിന്നെ അന്വേഷിച്ചില്ല. അദ്വാനിയുടെ ശ്രദ്ധയിൽപ്പെടുത്തി. അദ്വാനി രാജഗോപാലിനോട് സംസാരിച്ചിട്ടുണ്ടാകും. എന്തായാലും രാജഗോപാൽ ഖേദം പ്രകടിപ്പിച്ചു പ്രസ്താവന ഇറക്കി. ഒരാളെ കളയാൻ എളുപ്പമാണ്. മുകളിൽ കയറുമ്പോൾ ഒന്നു തട്ടിയാൽ മതി. പക്ഷേ കയറി വരാൻ വലിയ പ്രയാസമാണ്.
സംഘം ഒരു അഭിപ്രായ വ്യത്യാസവും എന്നോട് പറഞ്ഞിട്ടില്ല. അവർക്ക് എന്നെ ഉപയോഗപ്പെടുത്തണമെങ്കിൽ അതു ചെയ്യാം. നമ്മൾ വീട്ടിലേക്കു കയറുമ്പോൾ പുറത്ത് ഒരു ചവിട്ടി കാണുമല്ലോ. ആ ചവിട്ടിയിൽ 'യൂസ് മി' എന്ന് എഴുതിയിട്ടുണ്ടാകും. അതു പോലെ എന്റെ പുറത്ത് 'യൂസ് മി' എന്ന് ഉണ്ട്. ഉപയോഗപ്പെടുത്തണോ എന്ന് അവരാണ് ആലോചിക്കേണ്ടത്.
എബിവിപിയിലും യുവമോർച്ചയിലും സുരേന്ദ്രനെ നേതൃതലത്തിലേക്ക് ഉയർത്തിയതിൽ താങ്കൾക്ക് പങ്കുണ്ടോ എന്ന ചോദ്യത്തിന് അയാളെ കൊണ്ടുവന്നത് പി.കെ.കൃഷ്ണദാസാണ്. അദ്ധ്യാപകനായിരുന്ന കൃഷ്ണദാസ് അവധിയെടുത്താണ് അന്ന് സംഘടനയിൽ വന്നത്. ദാസ് മുഖേനയാണ് സുരേന്ദ്രൻ എന്റെ അടുക്കൽ എത്തുന്നത്. മോന്തായം വളഞ്ഞാൽ സർവതും വളയും എന്നേ ഇപ്പോൾ പറയാനുള്ളൂ-പിപി മുകുന്ദൻ പറയുന്നു.
കുഴൽപ്പണക്കേസ് പ്രതിയോഗികൾക്ക് അത് ഒരു ആയുധമായി മാറി. എന്താണ് സത്യം എന്നത് സംശയത്തിൽ നിൽക്കുകയാണ്. പ്രധാന കണ്ണിയായ ധർമരാജൻ തന്നെ നാലു തവണ മാറ്റിപ്പറഞ്ഞു. ഒരു സംഘടനയെ കൊണ്ടു നടക്കുക എളുപ്പമല്ല. മീൻ പിടിക്കാൻ പോകുന്ന ആൾക്കു മീൻ കിട്ടണം. അതിനായി ആദ്യം അയാൾ ചെയ്യുന്നത് വലയുടെ കണ്ണികൾ മുറുക്കുകയാണ്. പഴയ ആളുകളെയും പുതിയ ആളുകളെയും കൂട്ടിയിണക്കുകയായിരുന്നു സുരേന്ദ്രൻ ആദ്യം ചെയ്യേണ്ടിയിരുന്നത്. സുരേന്ദ്രൻ സ്ഥാനമേറ്റ് വൈകാതെ തിരഞ്ഞെടുപ്പുകൾ വന്നു, പിന്നാലെ കോവിഡായി. അതിന്റെയെല്ലാം ചില പരിമിതികൾ ഉണ്ടായി. പക്ഷേ ഞാൻ ഞാൻ തന്നെ ആണെന്നു കരുതി നീങ്ങണം.
രാഷ്ട്രീയത്തിന് അതീതമായും ബന്ധം പുലർത്താൻ കഴിയണം. കെ.കരുണാകരൻ മുതൽ പന്ന്യൻ രവീന്ദ്രനും ചെറിയാൻ ഫിലിപ്പും വരെ ഉള്ളവരുമായി എനിക്ക് നല്ല സൗഹൃദമുണ്ടായി. മറ്റു പാർട്ടികളിൽ പെട്ടവർ നമ്മുടെ ശത്രുക്കളല്ല, രാഷ്ട്രീയ പ്രതിയോഗികളാണ്. ഇന്നത്തെ കമ്യൂണിസ്റ്റുകാരൻ നാളത്തെ ബിജെപിക്കാരനാകും എന്ന മനസ്സോടെയാണ് അവരെയും സമീപിക്കേണ്ടത്. അഭിപ്രായ ഐക്യം ഇല്ലായ്മയുണ്ട്. അതിനെ എന്തു വിളിച്ചാലും തരക്കേടില്ല. പല കാര്യങ്ങളിലും ഏകാഭിപ്രായമില്ല. വൈസ് പ്രസിഡന്റ് സ്ഥാനം പോരാ, ദേശീയ നിർവാഹകസമിതി അംഗത്വം നഷ്ടപ്പെടുത്തി എന്നെല്ലാം ശോഭാ സുരേന്ദ്രനു തോന്നിയില്ലേ? അങ്ങനെ തോന്നാൻ പാടില്ല എന്നത് ഒരു കാര്യം. തോന്നിക്കാൻ പാടില്ല എന്നതു മറു വശം.
തന്ത്രങ്ങളുടെ ആശാനായ പി.പി.മുകുന്ദൻ എന്നെങ്കിലും ബിജെപിയിലേക്ക് തിരിച്ചുവന്ന് സജീവമാകുമെന്ന് പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിനും മറുപടിയുണ്ട്. എല്ലാ ജില്ലകളിലും പഴയ കാല പ്രവർത്തകർ തഴയപ്പെടുന്നു. അവരെ കൂട്ടിയോജിപ്പിക്കാൻ സാധിക്കണം. അതിനു ഞാൻ വേണമെന്നില്ല. 'ഞാനെന്ന ഭാവമിഹ തോന്നായ്ക വേണമിഹ' എന്നാണല്ലോ. പാർട്ടിയിൽനിന്ന് ആരെങ്കിലുമെല്ലാം പോയിട്ടുണ്ടെങ്കിൽ അത് ആശയപരമായ ഭിന്നത കൊണ്ടല്ല. കൊണ്ടു നടക്കുന്നതിലെ അപാകത മൂലമാണ്. സി.കെ.പത്മനാഭൻ പ്രസിഡന്റായിരുന്നപ്പോൾ പ്രധാന പ്രതിപക്ഷമാണ് ബിജെപി എന്നു വരെ ചിലരെല്ലാം വിശേഷിപ്പിച്ചിരുന്നു. അതുപോലെ പല ആൾക്കാരുമില്ലേ. സംഘടന ദുർബലമാണെന്നു പറയുമ്പോൾ മുഖം തിരിച്ചിട്ടു കാര്യമില്ല.
ഇക്കാലത്തിനിടെ മറ്റു പാർട്ടികളിൽനിന്ന് എനിക്കു ക്ഷണങ്ങൾ ഉണ്ടായിട്ടുണ്ട്. ഏതു പാർട്ടി എന്നു പറയില്ല. പക്ഷേ സംഘത്തിന്റെ പ്രതിജ്ഞയാണ് എനിക്ക് പ്രധാനം. 'ഈ വ്രതം ഞാൻ ആജന്മം പാലിക്കും' എന്നുള്ളതാണ് അത്. ഈ വ്രതം ഞാൻ പാലിക്കുക തന്നെ ചെയ്യും.-മുകുന്ദൻ പറയുന്നു
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്