പ്രവാചക നിന്ദ ആരോപിച്ച് ഫ്രഞ്ച് എംബസി അടച്ചുപൂട്ടണം; ഫ്രാൻസുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കുക; ഫ്രഞ്ച് ഉൽപന്നങ്ങൾ ബഹിഷ്കരിക്കുക തുടങ്ങിയവയും ആവശ്യങ്ങൾ; പാക്കിസ്ഥാന്റെ തെരുവുകളെ കലുഷിതമാക്കി നിരവധി പേരുടെ ജീവനെടുത്ത് രക്തരൂഷിത പ്രക്ഷോഭം; ടിഎൽപി തലവേദനയാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കറാച്ചി: പാക്കിസ്ഥാന്റെ തെരുവുകളെ കലുഷിതമാക്കി നിരവധി പേരുടെ ജീവനെടുത്ത് രക്തരൂഷിതമായ പ്രക്ഷോഭം. പാക്കിസ്ഥാന് നിരോധിത സംഘടനയായ തെഹ്രീകെ ലബൈക് പാക്കിസ്ഥാൻ (ടിഎൽപി) ആണ് തലവേദനയായിരിക്കുന്നത്. ടിഎൽപിയുടെ ആയിരക്കണക്കിന് അനുയായികൾ തലസ്ഥാനനഗരത്തിലേക്കു നടത്തുന്ന പ്രതിഷേധ റാലികൾ ഇമ്രാൻ ഭരണകൂടത്തിന് തലവേദനയാണ്.
ഏതു വിധേന നേരിടണമെന്ന് തലപുകയ്ക്കുകയാണ് ഇമ്രാൻ ഭരണകൂടം. ഒരാഴ്ചയ്ക്കിടെ സംഘർഷത്തിൽ എട്ടു പൊലീസുകാർ ഉൾപ്പെടെ 19 പേരാണു കൊല്ലപ്പെട്ടത്. നൂറുകണക്കിന് ആളുകൾക്കു പരുക്കേറ്റു. പ്രവാചക നിന്ദ ആരോപിച്ച്, ഫ്രഞ്ച് എംബസി അടച്ചുപൂട്ടണമെന്നാണ് സംഘടനയുടെ ആവശ്യം. ഇത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് പാക്ക് സർക്കാർ ഉറപ്പിച്ചു പറഞ്ഞുകഴിഞ്ഞു.
ഫ്രാൻസുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കുക, ഫ്രഞ്ച് ഉൽപന്നങ്ങൾ ബഹിഷ്കരിക്കുക തുടങ്ങിയ ടിഎൽപിയുടെ ആവശ്യങ്ങൾ പരിശോധിക്കുമെന്നും സർക്കാർ ഉറപ്പു നൽകിയിരുന്നുവെന്നാണ് നേതാക്കൾ പറയുന്നത്. എന്നാൽ രാജ്യാന്തര എതിർപ്പ് ഭയന്ന് അത്തരത്തിലൊരു പ്രമേയം അവതരിപ്പിക്കുന്നതിൽനിന്ന് പാക്ക് സർക്കാർ പിന്നാക്കം പോകുകയായിരുന്നു. ഇത് ടിഎൽപിയെ ചൊടിപ്പിച്ചു. ഇതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം.
തടവിലുള്ള ടിഎൽപി മേധാവി സാദ് റിസ്വിയെ മോചിപ്പിച്ചില്ലെങ്കിൽ നഗരം സ്തംഭിപ്പിക്കുമെന്നാണു ഭീഷണി. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ലഹോറിനു സമീപം തമ്പടിച്ചിട്ടുള്ള പതിനായിരക്കണക്കിനു പ്രതിഷേധക്കാർ, പാക്കിസ്ഥാനിലെ ഏറ്റവും തിരക്കേറിയ ദേശീയപാതയായ ഗ്രാൻഡ് ട്രങ്ക് റോഡിലൂടെയാണു ഇസ്ലാമാബാദ് ലക്ഷ്യമാക്കി നീങ്ങുന്നത്. ഇസ്ലാമാബാദ് ആകെ സ്തംഭിപ്പിക്കുമെന്നാണ് ടിഎൽപി ഭീഷണി മുഴക്കുന്നത്.
ലാഹോറിൽനിന്ന് 80 കിലോമീറ്റർ അകലെ ഗുജ്രൻവാലയിലാണ് പ്രക്ഷോഭകർ ഇപ്പോഴുള്ളത്. വൻ സുരക്ഷാ സന്നാഹമാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. ഒരു കാരണവശാലും പ്രക്ഷോഭകരെ ഇസ്ലാമാബാദിലേക്കു കടക്കാൻ അനുവദിക്കില്ലെന്നും സർക്കാർ വ്യക്തമാക്കുന്നു. ടിഎൽപിയെ ഭീകരസംഘടനയായി കണക്കാക്കി പ്രതികരിക്കാനാണ് മന്ത്രിസഭാ തീരുമാനമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ടിഎൽപി എല്ലാ സീമകളും ലംഘിച്ചുവെന്നും സർക്കാരിന്റെ ക്ഷമയെ പരീക്ഷിക്കുകയാണെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൊയീദ് യൂസഫ് പറഞ്ഞു. പൊലീസുകാരെ കൊല്ലുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തവരെ ഭീകരരായി കണക്കാക്കി യാതൊരു ദാക്ഷിണ്യവും കൂടാതെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ സുരക്ഷയെ ബാധിക്കുന്ന ഒരു നീക്കവും വച്ചുപൊറുപ്പിക്കില്ലെന്നും മൊയീദ് യൂസഫ് ട്വീറ്റ് ചെയ്തു.
തെഹ്രീകെ ലബൈക് യാ റസൂൽ അല്ലാ പാക്കിസ്ഥാൻ എന്ന പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ വിഭാഗമാണ് തെഹ്രീകെ ലബൈക് പാക്കിസ്ഥാൻ (ടിഎൽപി). ഇപ്പോഴത്തെ മേധാവി സാദ് റിസ്വിയുടെ പിതാവ് ഖാദിം ഹുസൈൻ റിസ്വിയാണ് പ്രസ്ഥാനം ആരംഭിച്ചത്. ദൈവനിന്ദ ആരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രിസ്ത്യൻ വനിത അസിയ ബീബിയെ പിന്തുണച്ച പഞ്ചാബ് പ്രവിശ്യയിലെ ഗവർണർ സൽമാൻ തസീറിനെ 2011 ൽ വെടിവച്ചുകൊന്ന മുംതാസ് ഖ്വാദ്രിയെ 2016 ൽ തൂക്കിലേറ്റിയതിൽ പ്രതിഷേധിച്ചാണ് സംഘടനയുടെ നീക്കങ്ങൾ രൂപപ്പെട്ടത്.
2018 ൽ പാക്ക് സുപ്രീംകോടതി കുറ്റവിമുക്തയാക്കിയ അസിയ ബീബി ഒരു വർഷത്തിനു ശേഷം രാജ്യംവിട്ടത് ടിഎൽപി പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. പ്രവാചകനിലുള്ള വിശ്വാസം സംബന്ധിച്ച് തിരഞ്ഞെടുപ്പ് അപേക്ഷയിലുണ്ടായിരുന്ന വാക്ക് മാറ്റിയതിനെ ചൊല്ലി 2017 ൽ ടിഎൽപി ശക്തമായ പ്രതിഷേധം നടത്തിയിരുന്നു.
പാക്ക് നിയമമന്ത്രി രാജിവച്ചതോടെയാണ് പ്രതിഷേധം ഒടുങ്ങിയത്. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാൻ കഴിഞ്ഞില്ലെങ്കിലും നാല് ശതമാനം വോട്ട് നേടി രാജ്യത്തെ വലിയ നാലാമത്തെ കക്ഷിയായി. സിന്ധ് പ്രവിശ്യാ തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റ് നേടുകയും ചെയ്തു. പാക്കിസ്ഥാനിലെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളൊന്നും ടിഎൽപിയെ പിന്തുണയ്ക്കുന്നില്ലെങ്കിലും വലിയ തോതിൽ ജനസമ്മതി നേടാൻ അവർക്കു കഴിഞ്ഞിട്ടുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
മതവിശ്വാസത്തിലൂന്നിയുള്ള പ്രസ്ഥാനമാണെങ്കിലും രാജ്യത്തു നിലനിൽക്കുന്ന രൂക്ഷമായ സാമ്പത്തിക അസമത്വം യുവാക്കളെ കൂടുതലായി ടിഎൽപിയിലേക്ക് അടുപ്പിക്കുന്നുവെന്നാണ് റിപ്പോർട്ട്. പ്രവാചകന്റെ കാർട്ടൂണുകൾ പ്രസിദ്ധീകരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഫ്രഞ്ച് അംബാസഡറെ രാജ്യത്തുനിന്ന് പുറത്താക്കണം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങളാണ് സംഘടന മുന്നോട്ടുവയ്ക്കുന്നത്.
രക്തരൂഷിതമായ പ്രക്ഷോഭം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് സംഘടനാ മേധാവി മേധാവി സാദ് റിസ്വിയെ ഏപ്രിലിൽ അറസ്റ്റ് ചെയ്തത്. റിസ്വിയുടെ മോചനത്തിനായി കൂടുതൽ പേർ തെരുവിലിറങ്ങിയതോടെ ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള സർക്കാർ ടിഎൽപിയെ നിരോധിച്ചു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- നെസ്ലെയുടെ സെറിലാക്കിൽ അമിത അളവിൽ പഞ്ചസാര; ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിൽ വിൽക്കുന്നതിന്റെ ചേരുവയും വികസിത രാജ്യങ്ങളിലെ ചേരുവയും വ്യത്യസ്തം; യുകെയിലും യുഎസിലും മികച്ച ബേബിഫുഡ് നൽകുമ്പോൾ വികസ്വര രാജ്യങ്ങളിൽ മോശം ഉൽപ്പന്നം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍