അതൊരു കൊടുംചതിയുടെ കഥയാണ്; എന്റെ സ്ഥാനാർത്ഥിത്വം തെറിപ്പിക്കുന്നതിന് ആസൂത്രണം ചെയ്ത ഗൂഢാലോചന; നട്ടപ്പാതിരായ്ക്ക് ഒരു സ്വർണക്കട തുറപ്പിച്ചു 10 പവന്റെ നെക്ലസാണ് പാരിതോഷികം നൽകിയത്; നടിയുടെ ശരീരത്തിൽ സ്പർശിച്ചത് കുറുപ്പല്ല! കൊല്ലത്തെ പഴയ കഥയ്ക്ക് പുതിയ ഭാഷ്യവുമായി 'ഇന്നലെയുടെ തീരത്ത്'
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: അഷ്ടമുടിക്കായലിൽ അരങ്ങേറിയ പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തിനിടെ ചലച്ചിത്ര നടിയോട് അന്നത്തെ എംപി എൻ.പീതാംബരക്കുറുപ്പ് അപമര്യാദയായി പെരുമാറിയെന്ന വിവാദത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയെന്ന് ആരോപണം. അടുത്ത തിരഞ്ഞെടുപ്പിൽ കുറുപ്പിന്റെ സ്ഥാനാർത്ഥിത്വം തെറിപ്പിക്കുന്നതിന് ആസൂത്രണം ചെയ്ത വിവാദമായിരുന്നേ്രത അത്. മുതിർന്ന കോൺഗ്രസ് നേതാവ് പ്രഫ. ജി.ബാലചന്ദ്രൻ എഴുതിയ 'ഇന്നലെയുടെ തീരത്ത്' എന്ന പുസ്തകത്തിലാണു ഈ വെളിപ്പെടുത്തൽ ഉള്ളത്. കുറുപ്പിനെ ഉദ്ദരിച്ചാണ് ആ കഥ ബാലചന്ദ്രൻ പറയുന്നത്. കോൺഗ്രസിലെ തലമുതിർന്ന നേതാക്കളിൽ ഒരാളാണഅ പ്രഫ ബാലചന്ദ്രൻ. എകെ ആന്റണിയുടെ പഴയ വിശ്വസ്തൻ.
കുറുപ്പ് പറഞ്ഞതായി പ്രഫ.ബാലചന്ദ്രൻ എഴുതുന്നത് ഇങ്ങനെ: 'അതൊരു കൊടുംചതിയുടെ കഥയാണ്. എന്റെ സ്ഥാനാർത്ഥിത്വം തെറിപ്പിക്കുന്നതിന് ആസൂത്രണം ചെയ്ത ഗൂഢാലോചന. നട്ടപ്പാതിരായ്ക്ക് ഒരു സ്വർണക്കട തുറപ്പിച്ചു 10 പവന്റെ നെക്ലസാണ് പാരിതോഷികം നൽകിയത്. കലാഭവൻ മണിയും നടിയും വന്നപ്പോൾ സദസ്സിനു ഹരമായി. കയ്യടിച്ചും ആർത്തുവിളിച്ചും അവർ മുന്നോട്ടാഞ്ഞു. അവരെ നിയന്ത്രിക്കാൻ ഞാനടക്കം സംഘാടകരെല്ലാം കിണഞ്ഞു ശ്രമിച്ചു. ആരുടെയോ കൈപ്പിഴ എന്റെ ഗ്രഹപ്പിഴയായി.
ഞാൻ പിന്നീട് അറിഞ്ഞത്, ഒരു റിട്ട. അദ്ധ്യാപകൻ ഉണ്ടാക്കിയ കുസൃതിയാണ് കറങ്ങിത്തിരിഞ്ഞ് എന്റെ തലയിലായത്. അന്നു ഡിസിസി പ്രസിഡന്റ് ജി.പ്രതാപവർമ തമ്പാനാണ്. അദ്ദേഹം സത്യാവസ്ഥ അറിയാൻ എസ്പിയോടൊപ്പം എല്ലാ ഫൊട്ടോഗ്രാഫർമാരുടെയും ഫോട്ടോ പരിശോധിച്ചു. അതിലെങ്ങും ഞാൻ തെറ്റു ചെയ്ത ചിത്രമില്ല. തമ്പാൻ അപ്പോൾതന്നെ പീതാംബരക്കുറുപ്പു കുറ്റവാളിയല്ലെന്നു പറഞ്ഞു പ്രസ്താവന കൊടുത്തു.
സത്യാവസ്ഥ അറിയാതെ കേട്ടപാടെ നടിക്ക് അനുകൂലമായി മഹിളാ കോൺഗ്രസ് നേതാക്കൾ പ്രസ്താവന നൽകിക്കഴിഞ്ഞിരുന്നു. കോൺഗ്രസിൽ തിരിമറികളും മറിമായങ്ങളും സാധാരണമാണ്. അപ്രതീക്ഷിതമായതിനെ രാഷ്ട്രീയക്കാരൻ എപ്പോഴും പ്രതീക്ഷിക്കണം. ഒരിക്കൽ വീണാൽ പിന്നെ പിടിച്ചുകയറാൻ പ്രയാസമാണ്'-കുറുപ്പ് പറഞ്ഞതായി പുസ്തകത്തിൽ വിശദീകരിക്കുന്നു.
2013 നവംബർ ആദ്യം അഷ്ടമുടിക്കായലിൽ ജലോത്സവം അരങ്ങേറിയപ്പോൾ ഉണ്ടായ സംഭവമാണു പിന്നീട് വിവാദമായത്. നടിയുടെ പരാതിയിൽ പൊലീസ് കേസെടുത്തെങ്കിലും കേസ് എങ്ങുമെത്താതെ പോയി. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലും പീതാംബരക്കുറുപ്പ് തന്നെ മത്സരിക്കുമെന്നു ഉറപ്പായിരുന്നുവെന്നും എന്നാൽ ഈ സംഭവത്തോടെ കുറുപ്പിനെ മാറ്റി സീറ്റ് ആർഎസ്പിക്കു കൊടുക്കുകയായിരുന്നുവെന്നും പ്രഫ. ബാലചന്ദ്രൻ എഴുതുന്നു.
പ്രഫ. ബാലചന്ദ്രൻ പുസ്തകത്തിൽ പറയുന്നു: 'അതിനിടയ്ക്കാണ് അഷ്ടമുടിക്കായലിൽ ഗംഭീരമായ ഒരു വള്ളംകളി മത്സരം നടത്തിയത്. ചടങ്ങ് കൊല്ലം ബോട്ടുജെട്ടിക്കു അടുത്തുവച്ചായിരുന്നു. വമ്പിച്ച ആൾക്കൂട്ടവും ആഘോഷവും. 2013 നവംബർ 3 ാം തീയതി ഒരു സിനിമാ നടിയും കലാഭവൻ മണിയും അവിടേക്കു കടന്നുവന്നു. അവരെ ക്ഷണിച്ചിരുന്നില്ല. കൂട്ടിക്കൊണ്ടുവന്നതുകൊല്ലത്തെ ഒരു ഹോട്ടലുടമയാണ്. ജനങ്ങൾ ആവേശം കൊണ്ടു ഇളകി. വിഡിയോക്കാരും ഫൊട്ടോഗ്രാഫർമാരും പത്രക്കാരും അവരെ പൊതിഞ്ഞു.
നടിയുടെ ശരീരത്തിൽ ആരോ സ്പർശിച്ചു. അവർ അരിശത്തോടെ നോക്കി. പത്രക്കാർ അതു ക്യാമറയിൽ പകർത്തി. എംപി എന്ന നിലയിൽ പ്രധാന സംഘാടകനായി പീതാംബരക്കുറുപ്പ് നിൽക്കുകയാണ്. അദ്ദേഹം അവിടെ കൂടുതൽ ഷൈൻ ചെയ്തതു സത്യമാണ്. എല്ലാവരെയും സ്വീകരിക്കാനും ഇരുത്താനും ഉത്സാഹം കാണിച്ചു. നടിക്കും കലാഭവൻ മണിക്കും ഇരിപ്പിടം കൊടുത്തു. പീതാംബരക്കുറുപ്പ് തോളിൽ ഒരു ഷാൾ ഇട്ടിരുന്നു. അതുകൊണ്ടു വിയർപ്പു തുടച്ചും കസേര തുടച്ച് അതിഥികളെ ഇരുത്തിയും ചടങ്ങിൽ നിറഞ്ഞു നിൽക്കുകയാണ്.
അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ല. ഈ ചടങ്ങുമായി ബന്ധപ്പെട്ടു ഒരു വിവാദം ഉയർന്നു വരികയുണ്ടായി. അദ്ദേഹത്തെക്കുറിച്ചു അപവാദം പ്രചരിപ്പിക്കുന്നതിൽ ചില കോൺഗ്രസുകാരും വ്യഗ്രത കാട്ടി. എതിർ പാർട്ടികൾ രാഷ്ട്രീയ പകപോക്കൽ നടത്തി. പലരും പീതാംബരക്കുറുപ്പിന്റെ കോലം കത്തിച്ചു. പിറ്റേന്നത്തെ പത്രങ്ങൾ പാവം പീതാംബരക്കുറുപ്പിന്റെ നേരെ വിരൽ ചൂണ്ടി. ഉയരത്തിൽനിന്നു കുറുപ്പ് നിലം പതിച്ചു. അടുത്ത തിരഞ്ഞെടുപ്പിലും പീതാംബരക്കുറുപ്പ് തന്നെ മത്സരിക്കുമെന്ന് ഉറപ്പായിരുന്നു. പക്ഷേ യുഡിഎഫ് തിരിച്ചും മറിച്ചും ആലോചിച്ചു.
കുറ്റാരോപിതനായ പീതാംബരക്കുറുപ്പിനെ സ്ഥാർഥിത്വത്തിൽനിന്നു മാറ്റി സീറ്റ് ആർഎസ്പിക്കു കൊടുത്തു. എൻ.കെ.പ്രേമചന്ദ്രൻ സ്ഥാനാർത്ഥിയായി. പീതാംബരക്കുറുപ്പിന്റെ ഇടനെഞ്ചു പൊട്ടിപ്പോയി. അദ്ദേഹത്തിന്റെ കണ്ണിലൂടെ ഒഴുകിയതു കണ്ണീരല്ല, ചോരയാണ്...' -പുസ്തകം വിശദീകരിക്കുന്നു. വിവാദത്തോടെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ടാമതും മത്സരിക്കാൻ അവസരം നിഷേധിക്കപ്പെട്ട എൻ.പീതാംബരക്കുറുപ്പ് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ചാത്തന്നൂർ മണ്ഡലത്തിൽനിന്നു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
പ്രഫ. ജി.ബാലചന്ദ്രൻ കെപിസിസി നേതൃത്വത്തിലുള്ള രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് സ്റ്റഡീസ് സ്ഥാപക ഡയറക്ടറാണ്. തോന്നയ്ക്കൽ ആശാൻ സ്മാരകം പ്രസിഡന്റ്, ആലപ്പുഴ ഡിസിസി പ്രസിഡന്റ്, സമന്വയം പത്രാധിപർ, കാപ്പെക്സ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ വയലാർ രാമവർമ മെമോറിയൽ ട്രസ്റ്റ് വൈസ് പ്രസിഡന്റാണ്. 1988ൽ ആലപ്പുഴ നഗരസഭ മുല്ലയ്ക്കൽ വാർഡിൽനിന്നു കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിലും മത്സരിച്ചു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍