2006ൽ രാജ്കുമാർ മരിച്ചപ്പോൾ നടുങ്ങിയ കന്നഡ ജനത; 46-ാം വയസ്സിലെ മകന്റെ വിയോഗം ഉൾക്കൊള്ളനാകാതെ പൊട്ടിക്കരയുന്നു; കർണ്ണാടക നിശ്ചലം; താരത്തെ സമാധാനപൂർവ്വം യാത്രയാക്കാൻ അഭ്യർത്ഥന; പുനീത് രാജ്കുമാർ യാത്രയാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ബെംഗളുരു : കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി കർണ്ണാടക. നടന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന റിപ്പോർട്ട് അറിഞ്ഞ ഉടൻ തന്നെ ആരാധകർ ആശുപത്രിക്കു മുന്നിൽ എത്തിച്ചേർന്നിരുന്നു. മരണം സ്ഥിരീകരിച്ച ശേഷം ആരാധകരുടെ ഒഴുക്ക് കൂടി. ബെംഗളുരു നഗരം പൂർണമായും സ്തംഭിച്ച അവസ്ഥയിലാണ്. അനിഷ്ട സംഭവങ്ങൾ ആരാധകരുടെ ഭാഗത്ത് നിന്ന് ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ പൊലീസ് എടുക്കുന്നുണ്ട്. ഇന്നാണ് സംസ്കാരം.
മൃതദേഹം വിലാപയാത്രയായി കണ്ഠീരവ സ്റ്റേഡിയത്തിൽ എത്തിച്ചു. താരത്തെ അവസാനമായി ഒരു നോക്കുകാണാൻ റോഡിനിരുവശവും ആരാധകർ നിറഞ്ഞു. മൃതദേഹം പൊതുദർശനത്തിന് വെക്കുന്ന കണ്ഠീരവ സ്റ്റേഡിയത്തിലേക്കും ആരാധകർ ഒഴുകി എത്തി. ചുറ്റും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. കന്നഡ സിനിമാലോകവും സങ്കടക്കടലായി മാറിയിരിക്കുകയാണ്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് ബെംഗളുരുവിലെ വിക്രം ആശുപത്രിയിൽ നെഞ്ചുവേദനയെ തുടർന്ന് പുനീതിനെ പ്രവേശിപ്പിച്ചത്. പുനീത് ഗുരുതരാവസ്ഥയിലാണെന്ന വാർത്ത പ്രചരിച്ചതോടെ ആശുപത്രിക്ക് മുന്നിലും പുനീതിന്റെ വസതിക്കുമുന്നിലും ആരാധകർ തടിച്ചുകൂടി. ആശുപത്രിയുടെ കവാടത്തിനുമുന്നിൽ കയർ കെട്ടിയാണ് ആരാധകർ ആശുപത്രിയിൽ കയറുന്നത് പൊലീസ് തടഞ്ഞത്.
താരം ജിമ്മിൽ വ്യായാമത്തിൽ ഏർപ്പെട്ടിരുന്നപ്പോൾ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്നാണ് ബംഗളുരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യാതൊരുവിധത്തിലുമുള്ള ആരോഗ്യ പ്രശ്നങ്ങളും പുനീത് രാജുമാറിന് നേരത്തെ ഉണ്ടായിരുന്നില്ല. പൂർണ ആരോഗ്യവാനായിരുന്ന പുനീത് ഫിറ്റ്നസ്റ്റ് ഫ്രീക്കുമായിരുന്നു. പെട്ടന്നുള്ള വാർത്തയുടെ നടുക്കത്തിലാണ് ആരാധകരും വേണ്ടപ്പെട്ടവരും. കന്നഡയിലെ പ്രശസ്ത രാജ്കുമാർ കുടുംബത്തിലെ അംഗമാണ് പുനീത് രാജ്കുമാർ. അച്ഛൻ രാജ്കുമാറിന്റെ പാരമ്പര്യം പിൻതുടർന്ന് ബാലതാര വേഷങ്ങളിലൂടെയാണ് സിനിമയിൽ എത്തിയത്. മൂന്ന് തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ഉൾപ്പടെ നിരവധി ഫിലിം ഫെയർ പുരസ്കാരവും പുനീത് നേടിയിട്ടുണ്ട്. 'യുവരത്ന'യാണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. മോഹൻലാൽ പ്രധാനവേഷത്തിലെത്തിയ കന്നഡ ചിത്രമായ 'മൈത്രി'യിൽ അതിഥി താരമായി അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
2006ഏപ്രിൽ 12നു കന്നഡ സിനിമയിലെ ഇതിഹാസതാരം ഡോ.രാജ്കുമാർ അന്തരിച്ചപ്പോൾ നടുങ്ങിയ കന്നഡ ജനത ഏറെക്കുറെ സമാനമായ അവസ്ഥയിലാണിന്നും. ഡോ.രാജ് എന്ന് അവർ സ്നേഹാദരപൂർവം വിളിച്ച ഡോ.രാജ്കുമാർ. ഡോ.രാജിന്റെ ഇളയ മകൻ കന്നഡ സിനിമയിലെ യുവ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ വിയോഗവാർത്ത കേട്ട ഞെട്ടലിൽ നിശ്ചലമാണു കർണാടക. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും മുതിർന്ന നേതാക്കളും പുനീതിന്റെ ജ്യേഷ്ഠ സഹോദരങ്ങളായ സൂപ്പർ താരം ശിവരാജ് കുമാറും നടൻ രാഘവേന്ദ്ര രാജ്കുമാറുമെല്ലാം ജനങ്ങളോടും പുനീതിന്റെ ആരാധകരോടും ആവർത്തിച്ച് അഭ്യർത്ഥിക്കുകയാണ് പുനീതിനെ സമാധാനപൂർവം യാത്രയയയ്ക്കണമെന്ന്.
2006 ഏപ്രിലിൽ ഡോ.രാജ്കുമാറിന്റെ ഭൗതിക ശരീരം ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ പൊതുദർശനത്തിനുവച്ചപ്പോഴുണ്ടായ അക്രമസംഭവങ്ങളാകാം അവരുടെ മനസ്സിൽ. അന്നു ബെംഗളൂരു നഗരമാകെ അക്രമപരമ്പരകൾ അരങ്ങേറിയിരുന്നു. ബന്ദായിരുന്നു ആ ദിവസങ്ങളിൽ കർണാടകയിൽ. ഇതരഭാഷാ ചാനലുകളടക്കം എല്ലാ ചാനലുകളിലും ദുഃഖഗീതം. കാവേരി വിഷയത്തിലും വീരപ്പൻ ഡോ.രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയപ്പോഴും മാത്രമാണു കർണാടക അതിനു മുൻപ് അങ്ങനെ നിശ്ചലമായത്.
ഡോ.രാജ്കുമാറിന്റെ തനിപ്പകർപ്പെന്ന ഖ്യാതിയായിരുന്നു പുനീത് രാജ്കുമാറിന്. മൂത്ത മകൻ ശിവരാജ് കുമാർ എന്ന 'ശിവണ്ണയും' രണ്ടാമത്തെ മകൻ രാഘവേന്ദ്രയുമെല്ലാം നടന്മാർതന്നെയെങ്കിലും കുടുംബത്തിന്റെ ഓമന എന്നും ഇളയ മകനായിരുന്നു. 2006 ഏപ്രിലിൽ ഡോ.രാജ്കുമാറിന്റെ ഭൗതികശരീരം പൊതുദർശനത്തിനുവച്ച അതേ കണ്ഠീരവ സ്റ്റേഡിയത്തിലാണ് ഇപ്പോൾ 15 വർഷത്തിനിപ്പുറം പുനീത് രാജ്കുമാറെന്ന നാൽപ്പത്തിയാറുകാരന്റ ഭൗതികശരീരവും പൊതുദർശനത്തിനു വച്ചത്.
ആറു മാസം മാത്രം പ്രായമുള്ളപ്പോൾ സിനിമയിൽ മുഖം കാണിച്ചുതുടങ്ങിയ താരമാണു പുനീത്. അച്ഛൻ സിനിമാത്തിരക്കിൽ മദ്രാസിലായിരുന്ന കാലത്തു പുനീതിന്റെ ജനനവും അവിടെയായിരുന്നു. 1975 മാർച്ച് 17ന്. 1985ൽ പുനീതിനെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം തേടിയെത്തി. 'ബെട്ടദ ഹൂവു' എന്ന ചിത്രത്തിനായിരുന്നു അത്. 'ചാലിസുവ മോദഗളു', 'എരഡു നക്ഷത്രഗളു' എന്നീ ചിത്രങ്ങൾക്കു മികച്ച ബാലതാരത്തിനുള്ള കർണാടക സംസ്ഥാന പുരസ്കാരവും ലഭിച്ചു. 2002ൽ അപ്പു എന്ന ചിത്രത്തിലാണ് ആദ്യമായി നായകനായത്. അതോടെ കന്നഡ ജനതയ്ക്കു പുനീത് പ്രിയപ്പെട്ട അപ്പുവുമായി.
വി.സോമശേഖറിന്റെ 'പ്രേമദ കാണിക്കെ' എന്ന ചിത്രത്തിലാണ് 1976ൽ വെറും 6 മാസം പ്രായമുള്ളപ്പോൾ പുനീത് അഭിനയിച്ചത്. ഒന്നാം വയസ്സിൽ 'ആരതി', 'സാനദി അപ്പണ്ണ' എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. പിന്നെയും ഒട്ടേറെ ബാലതാരവേഷങ്ങൾ. 89ൽ 'പരശുറാം' എന്ന ചിത്രത്തിലാണ് അവസാനമായി ബാലതാരമായി അഭിനയിച്ചത്. ബാലതാരമായി പതിനഞ്ചോളം ചിത്രങ്ങൾ. 2002 മുതൽ നായകനടനായി മാറി.
കെജിഎഫ് ചാപ്റ്റർ 1 എന്ന ചിത്രം 2018ൽ പുറത്തിറങ്ങുംവരെ പുനീതിനെ നായകനാക്കി സന്തോഷ് ആനന്ദ്റാം തയാറാക്കിയ 'രാജകുമാര' ആയിരുന്നു കന്നഡയിൽ റെക്കോർഡ് സാമ്പത്തിക ലാഭമുണ്ടാക്കിയ ചിത്രം. വാണിജ്യ വിജയങ്ങളായ ഒട്ടേറെ ചിത്രങ്ങളിലെ നായകനായിരുന്നു പുനീത്. മോഹൻലാലിന്റെ കടുത്ത ആരാധകനായിരുന്നു പുനീത്. ഇത് പലപ്പോഴും തുറന്നുപറഞ്ഞിട്ടുമുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍