നികുതിപ്പണം വെട്ടിച്ച അഴിമതിക്കാരെ ഭരണകൂടം സംരക്ഷിക്കുന്നു; കർശന നടപടി സ്വീകരിക്കാത്തത് സിപിഎമ്മിനുവേണ്ടി കള്ളവോട്ട് ചേർത്തവരായതിനാൽ; ബിജെപി കൗൺസിലർമാർ നടത്തിയ സമരം ജനങ്ങളുടെ വിജയമെന്ന് വി വി രാജേഷ്
ന്യൂസ് ഡെസ്ക്
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ വീട്ടുകരം തട്ടിയെടുത്ത അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് ഭരണകൂടം സ്വീകരിച്ചതെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ വി വി രാജേഷ്. സിപിഎമ്മിനുവേണ്ടി വ്യാപകമായി കള്ളവോട്ട് ചേർക്കുന്നതും, സിപിഎം ഇതര പാർട്ടിക്കാരുടെ വോട്ടുകൾ വെട്ടിമാറ്റുന്നതും ഈ ഉദ്യോഗസ്ഥരാണ്. അതിനാലാണ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാട് ഇടത് ഭരണകൂടം സ്വീകരിച്ചതെന്ന് വി വി രാജേഷ് ആരോപിച്ചു.
ആ കള്ളവോട്ടിന്റെ കൂടി ബലത്തിലാണ് തുടർച്ചയായി ഇടതുഭരണമുണ്ടാകുന്നത്.അതുകൊണ്ട് ഉദ്യോഗസ്ഥരെ സംരക്ഷിക്കുക മാത്രമല്ല അവരാവശ്യപ്പെടുന്നിടത്ത് നിയമിക്കുക കൂടിചെയ്യും.പകരം ഓരോ ദ്യോഗസ്ഥരും തട്ടിപ്പു നടത്തിയുണ്ടാക്കുന്ന പണത്തിന്റെ കൃത്യമായ വിഹിതം ഭരണാധികാരികൾക്ക് എത്തിച്ചു നല്ലും. തിരഞ്ഞെടുപ്പ് ചെലവും വഹിക്കും.
സംസ്ഥാനം പിണറായിയുടെ നേതൃത്വത്തിൽ വൻഭൂരിപക്ഷത്തോടെ എൽഡിഎഫ് ഭരിക്കുമ്പോൾ,കോർപ്പറേഷൻ ഇടതുമുന്നണി ഭരിക്കുമ്പോൾ,സി പി എമ്മിന്റെ അജ്ഞാനുവർത്തികളായ പൊലീസുദ്യോഗസ്ഥർ തിരുവനന്തപുരത്ത് വാഴുമ്പോൾ,കോർപ്പറേഷനിൽ സിപിഎം അനുകൂല തൊഴിലാളി സംഘടനയ്ക്ക് മൃഗീയ ഭൂരിപക്ഷമുള്ളപ്പോൾ സിപി എം,ഭരണകൂട,ഉദ്യോഗസഥ,പൊലീസ് കൂട്ടുകെട്ടിനെതിരെയാണ് നിരായുധരായി ഇച്ഛാശക്തിയുള്ള മനസുമായി ബിജെപിയുടെ കൗൺസിലർമാർ ജനങ്ങൾ നൽകിയ അവകാശവുവായി പോരാടി വിജയിച്ചത്.
സെപ്റ്റംബർ 29 -ന് കൗൺസിൽഹാളിൽ ബിജെപി കൗൺസിലർമാർ ആരംഭിച്ച സത്യാഗ്രഹ സമരം 29 ദിവസവും,നിരാഹാര സമരം 8 ദിവസവും പൂത്തിയാർത്തിയാക്കി വിജയകരമായി കഴിഞ്ഞ ദിവസം അവസാനിച്ചത്.
വിട്ടുവീഴ്ചയില്ലാത്ത സമരങ്ങൾക്കൊടുവിൽ മുഖ്യപ്രതിയെ അറസ്റ്റ്ചെയ്യേണ്ടിവന്നു.അതോടെ പലരും ചോദിച്ചു സമരമവസാനിപ്പിക്കുന്നില്ലേയെന്ന്. ഒരു വ്യക്തിയുടെ അറസ്റ്റിനു വേണ്ടിയായിരുന്നില്ല ബിജെപി സമരമാരംഭിച്ചത്.മറിച്ച് ഒരു വ്യക്തിയുടെ ജനനം മുതൽ മരണം വരെയെല്ലാകാര്യങ്ങൾക്കും ജനങ്ങളാശ്രയിക്കുന്ന തദ്ദേശസ്ഥാപനത്തിന്റെ ഭരണം അപക്വവും,അഴിമതിയും മുഖമുദ്രയാക്കിയ സി പി എം ഭരണ സമിതിയുടെ കീഴിൽ കുത്തഴിയുന്നതിനെതിരെയുള്ള ബിജെപിയുടെ രാഷ്ട്രീയ നിലപാടായിരുന്നു ഈസമരമെന്നും തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വി വി രാജേഷ് പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
തിരു:നഗരസഭയിലെ വീട്ടുകരം തട്ടിപ്പിനെതിരെ സെപ്റ്റംബർ 29 -ന് കൗൺസിൽഹാളിൽ ബിജെപി കൗൺസിലർമാർ ആരംഭിച്ച സത്യാഗ്രഹ സമരം 29 ദിവസവും,നിരാഹാര സമരം 8 ദിവസവും പൂത്തിയാർത്തിയാക്കി വിജയകരമായി കഴിഞ്ഞ ദിവസം അവസാനിച്ചു.വീട്ടുകരം തട്ടിയെടുത്തവരെ അറസ്റ്റ്ചെയ്ത് വിചാരണ നടത്തണമെന്ന പ്രമേയം ഭരണ പ്രതിപക്ഷങ്ങൾ ഒരുമിച്ച് ചേർന്ന് പാസാക്കണമെന്നും,അതിലൂടെ തിരു:നഗരസഭ അഴിമതിയ്ക്കെതിരാണെന്ന നല്ലസന്ദേശം ജനങ്ങൾക്ക് നല്കാം എന്ന നിർദ്ദേശം ബിജെപി മുന്നോട്ട് വച്ചു.ഭരണ സമിതി ആനിർദ്ദേശം അംഗീകരിച്ചില്ല.എന്നാൽ ഈ അഴിമതിയുമായി ബന്ധപ്പെട്ടകാര്യങ്ങൾ ചർച്ച ചെയ്യുവാൻ അരമണിക്കൂറനുവദിക്കണമെന്ന ബിജെപിയുടെ തികച്ചും ന്യായമായ ആവശ്യം പോലും അംഗീകരിക്കുവാനുള്ള ജനാധിപത്യസമീപനം ഭരണ പക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല.ഇടതുപക്ഷ യൂണിയൻ പ്രവർത്തകരായ അഴിമതിക്കാരെ സംരക്ഷിക്കുകയാണ് ഭരണപക്ഷത്തിന്റെ ലക്ഷ്യമെന്നുമനസ്സിലായതോടെ ജനങ്ങളുടെ നികുതിപ്പണം സംരക്ഷിക്കുവാൻ സമരമല്ലാതെ മറ്റൊരു മാർഗ്ഗവും ബിജെപിക്കു മുന്നിലില്ലാതായി.അവിടെനിന്നാണ് കൗൺസിൽത്തന്നെ തുടർന്നുകൊണ്ട് ഭരണപക്ഷത്തെ തിരുത്തിക്കുക എന്ന ദൗത്യം ബിജെപി ഏറ്റെടുത്തത്.8 ദിവസത്തെ നിരാഹാരമുൾപ്പെടെ 29 ദിവസം പിന്നിട്ട്,കേരളത്തിലെ അഴിമതിവിരുദ്ധപ്പോരാട്ടരംഗത്ത് പുതുചരിത്രരചനനടത്തി വിജയകരമായി ഈ സമരമവസാനിക്കുമ്പോൾ തുടർഭരണത്തിന്റെ മറവിൽ പശ്ചിമബംഗാളിലും ,ത്രിപുരയിലും നടത്തിയ തീവെട്ടിക്കൊള്ളകൾ കേരളത്തിലാവർത്തിക്കുവാൻ സിപിഎം നേതാക്കന്മാരെ ബിജെപിഅനുവദിക്കില്ല എന്ന സന്ദേശം കൂടി വ്യക്തമാകുന്നു.ഈ സമരമാരംഭിക്കുന്ന സമയത്ത് അഴിമതി നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കോർപ്പറേഷൻ ഭരണസമിതിയൊരു പരാതിപോലും പൊലീസിൽ നല്കിയിരുന്നില്ല.രണ്ടാംദിവസം ബിജെപി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതിനല്കിയശേഷമാണ് കോർപ്പറേഷൻ പരാതി നല്കുവാൻ നിർബന്ധിതരായത്.പിറ്റേന്ന് ബിജെപി നേമം മണ്ഡലംകമ്മിറ്റി പൊലീസ്സ്റ്റേഷന്മാർച്ച് നടത്തിയശേഷമാണ് പൊലീസ് FIR രജിസ്റ്റർ ചെയ്യുവാൻ തയ്യാറായത്.ബിജെപി സമരത്തിന് മാധ്യമങ്ങളുടെയും ,സമൂഹത്തിന്റെയും പിന്തുണ വർദ്ധിച്ചപ്പോഴാണ് ദിവസങ്ങൾകഴിഞ്ഞ് യുഡിഎഫ് സമരമാരംഭിച്ചത്.ബിജെപി സമരം വീണ്ടും ശക്തിയാർജിക്കുകയും ,കൂടുതൽതെളിവുകൾ പുറത്തുവരികയും ചെയ്തപ്പോഴാണ് വീട്ടുകരത്തിൽ അഴിമതിനടന്നുവെന്ന് ഭരണസമിതിക്ക് സമ്മതിക്കേണ്ടി വന്നത്.ഒക്ടോബർ 2 ഗാന്ധിജയന്തിദിനത്തിൽ കൗൺസിൽഹാൾ വൃത്തിയാക്കിക്കൊണ്ട് സമരവേദി മാതൃകയായി.മഹാനവമി,വിജയദശമിനാളുകളിൽ കൗൺസിലർമാർ കൗൺസിൽ ഹാളിനുമുന്നിൽ പൂജവയ്പ്നടത്തി ആചാരങ്ങൾ മുടങ്ങാതെനോക്കി.ദിവസങ്ങൾ പിന്നിട്ട് സമരം ശക്തമായി മുന്നോട്ട്പോയപ്പോൾ കുറഞ്ഞതുകകൾതട്ടിയെടുത്ത ഏറ്റവും ചെറിയ ചുമതലകൾ വഹിക്കുന്ന ഉദ്യോഗസ്ഥരെ അറസ്റ്റ്ചെയ്ത് സമരത്തിന്റെ ഗതിതിരിച്ചു വിടാനും,ഇടതുയൂണിയൻനേതാവായ മുഖ്യപ്രതിയെസംരക്ഷിക്കുവാനും കോർപ്പറേഷനും,എൽഡിഎഫും ശ്രമിച്ചു.ഇതു മനസിലാക്കിയ ബിജെപി സത്യാഗ്രഹ സമരത്തിന്റെ തീവ്രത വർദ്ധിപ്പിച്ച് വനിതകളുൾപ്പെടെ മുഴുവൻപേരും നിരാഹാരസമരത്തിലേയ്ക്ക് മാറി.അനുനിമിഷം ജനപിന്തുണകൂടിവന്നു.വീട്ടുകരം തട്ടിപ്പിന് വിധേയരായവരെല്ലാം സമരവേദിയിലെത്തി പിന്തുണയർപ്പിച്ചുകൊണ്ടിരുന്നു.ബിജെപി നേമം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാത്രിയിൽ നേമം പൊലീസ്സ്റ്റേഷൻ ഉപരോധിച്ച് പ്രതിഷേധജ്വാലതെളിയിച്ചു.വിട്ടുവീഴ്ചയില്ലാത്ത സമരങ്ങൾക്കൊടുവിൽ മുഖ്യപ്രതിയെ അറസ്റ്റ്ചെയ്യേണ്ടിവന്നു.അതോടെ പലരും ചോദിച്ചു സമരമവസാനിപ്പിക്കുന്നില്ലേയെന്ന്?ഒരു വ്യക്തിയുടെ അറസ്റ്റിനു വേണ്ടിയായിരുന്നില്ല ബിജെപി സമരമാരംഭിച്ചത്.മറിച്ച് ഒരു വ്യക്തിയുടെ ജനനം മുതൽ മരണം വരെയെല്ലാകാര്യങ്ങൾക്കും ജനങ്ങളാശ്രയിക്കുന്ന തദ്ദേശസ്ഥാപനത്തിന്റെ ഭരണം അപക്വവും,അഴിമതിയും മുഖമുദ്രയാക്കിയ സി പി എം ഭരണ സമിതിയുടെ കീഴിൽ കുത്തഴിയുന്നതിനെതിരെയുള്ള ബിജെപിയുടെ രാഷ്ട്രീയ നിലപാടായിരുന്നു ഈസമരം.സെപ്റ്റംബർ 29 -ന് അരമണിക്കൂർ ചർച്ച ആവശ്യപ്പെട്ടപ്പോൾ അനുവദിക്കാത്ത ഭരണപക്ഷത്തെക്കൊണ്ട് മുനിസിപ്പൽ ആക്ട് നല്കുന്ന പ്രതിപക്ഷത്തിന്റെ അവകാശമുപയോഗിച്ച് ഈ വിഷയം ചർച്ചചെയ്യുവാൻ മാത്രമായി സ്പെഷ്യൽ കൗൺസി വിളിപ്പിച്ചു. ആ കൗൺസിൽ യോഗത്തിൽ വച്ച് സെപ്തം:29 - ന് ഈ സമരം തുടങ്ങുമ്പോൾ കോർപ്പറേഷൻ തട്ടിപ്പുകാർക്കെതിരെ പൊലീസിൽ പരാതി നല്കിരിരുന്നില്ലയെന്നതുമുതൽ മുഖ്യ പ്രതിയുടെ അറസ്റ്റ് വരെ ഈ സമരത്തിന്റെ ഫലമായി ബിജെപി ജനങ്ങൾക്ക് വേണ്ടി നേടിയെടുത്ത കാര്യങ്ങൾ ബിജെപി നേതാക്കൾ ഭരണാധികാരികൾക്കും മാധ്യമപ്രവർത്തകർക്കും മുന്നിൽ അവതരിപ്പിച്ചു.29 ദിവസം നീണ്ടുനിന്ന സഹന സമരത്തിലൂടെ ജനാധിപത്യത്തിൽ ഇച്ഛാശക്തിയുള്ള പ്രതിപക്ഷമുണ്ടെങ്കിൽ അഴിമതിക്കാരായ ഭരണാധികാരികളെ തിരുത്തിക്കുവാൻ സാധിക്കുമെന്ന് ബിജെപി ഒരിക്കൽക്കൂടി തെളിയിച്ചു.ഇത് കേരളത്തിന് മാതൃകയാണ്.കഴിഞ്ഞ ഒരു മാസത്തിനിടയ്ക്ക് ഈ സമരമാരംഭിച്ച ശേഷം വലിയ വാർത്താ പ്രാധാന്യമുള്ള ധാരാളം വാർത്തകൾ വന്നുപോയി.ഉത്തർപ്രദേശിലെ കർഷകസമരം,പുരാവസ്തു തട്ടിപ്പ് ,പ്രശസ്ത ചലച്ചിത്രതാരം നെടുമുടിയുടെ വിയോഗം,ഉത്തരയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച കേസിന്റെ വിധി,നിയമസഭാ സമ്മേളനം,ദിവസങ്ങൾ നീണ്ടു നിന്ന കനത്തമഴയും വെള്ളപ്പൊക്കവും,ചലച്ചിത്ര അവാർഡ് പ്രഖ്യാപനം അങ്ങനെയുള്ള വാർത്തകളെല്ലാം ചാനലുകളിലും,പത്രങ്ങളിലും നിറഞ്ഞു നിന്നപ്പോഴും ബിജെപികൗൺസിലർമാർ സത്യം തെളിയിക്കുവാനുള്ള പോരാട്ടത്തിന്റെ പാതയിലായിരുന്നു.മാധ്യമവാർത്തകൾ പലപ്പോഴും സ്ഥലപരിമിതികൾ കാരണം കുറയുമ്പോഴും സമരം ശക്തമാകുകകായിരുന്നു.വാർത്തകൾ കുറയുമ്പോൾ പലരും ചോദിച്ചിരുന്നു 'ചർച്ചയ്ക്ക് ഇതുവരെ സർക്കാർ വിളിച്ചില്ലേ?എവിടെക്കൊണ്ടീസമരം അവസാനിപ്പിക്കും?' ചർച്ചചെയ്ത് അവസാനിപ്പിക്കുവാനല്ലയീസമരമാരംഭിച്ചത്,ജനങ്ങൾക്ക് നീതികിട്ടുവാനാണ്.യാതൊരാശങ്കയുമില്ല,ഇതായിരുന്നു എപ്പോഴും ബിജെപിയുടെ മറുപടി.മാത്രമല്ല അഴിമതിനടത്തിയവരെ സംരക്ഷിക്കുന്ന ഒരു ചർച്ചയ്ക്കും ബിജെപി തയ്യാറുമല്ലായിരുന്നു.എന്തുകൊണ്ടായിരുന്നു ഈ അഴിമതിക്കാരെ ഭരണകൂടം സംരക്ഷിക്കുന്നത്?കാരണം ലളിതം.തദ്ദേശതെരഞ്ഞെടുപ്പിൽവോട്ട്ചേർക്കുന്നത് അതാത് സ്ഥാപനത്തിലെ ഉദ്യോഗസ്ഥരാണ്.സി പി എമ്മിനുവേണ്ടി വ്യാപകമായി കള്ളവോട്ട് ചേർക്കുന്നതും, സി പി എം ഇതര പാർട്ടിക്കാരുടെ വോട്ടുകൾ വെട്ടിമാറ്റുന്നതും ഈ ഉദ്യോഗസ്ഥരാണ്.ആ കള്ളവോട്ടിന്റെ കൂടി ബലത്തിലാണ് തുടർച്ചയായി ഇടതുഭരണമുണ്ടാകുന്നത്.അതുകൊണ്ട് ഈ ഉദ്യോഗസ്ഥരെ സംരക്ഷിക്കുക മാത്രമല്ല അവരാവശ്യപ്പെടുന്നിടത്ത് നിയമിക്കുകകൂടിചെയ്യും.പകരം ഓരോ ദ്യോഗസ്ഥരും തട്ടിപ്പു നടത്തിയുണ്ടാക്കുന്ന പണത്തിന്റെ കൃത്യമായ വിഹിതം ഭരണാധികാരികൾക്ക് എത്തിച്ചു നല്ലും,തെരഞ്ഞെടുപ്പ് ചെലവും വഹിക്കും.സംസ്ഥാനം പിണറായിയുടെ നേതൃത്വത്തിൽ വൻഭൂരിപക്ഷത്തോടെ LDF ഭരിക്കുമ്പോൾ,കോർപ്പറേഷൻ LDF ഭരിക്കുമ്പോൾ,സി പി എമ്മിന്റെ അജ്ഞാനുവർത്തികളായ പൊലീസുദ്യോഗസ്ഥർ തിരുവനന്തപുരത്ത് വാഴുമ്പോൾ,കോർപ്പറേഷനിൽ CPM അനുകൂല തൊഴിലാളി സംഘടനയ്ക്ക് മൃഗീയ ഭൂരിപക്ഷമുള്ളപ്പോൾ സിപി എം,ഭരണകൂട,ഉദ്യോഗസഥ,പൊലീസ് കൂട്ടുകെട്ടിനെതിരെയാണ് നിരായുധരായി ഇച്ഛാശക്തിയുള്ള മനസുമായി ബിജെപിയുടെ ആദർശധീരരായ കൗൺസിലർമാർ ജനങ്ങൾ നല്കിയ അവകാശവുവായി പോരാടി വിജയിച്ചത്.ഈ സമരനാളുകളിൽ മൂന്ന് കൗൺസിൽ യോഗങ്ങൾ കഴിഞ്ഞു,ബിജെപിയുടെയും,വിവിധമോർച്ചകളുടെയും നിരവധി മാർച്ചുകൾ കോർപ്പറേഷനിലേയ്ക്കും,പൊലീസ്കമ്മീഷണറോഫീസിലേയ്ക്കും നടന്നു.ഒരു കടലാസുപോലും കീറിയിട്ടില്ല,ഒരു വാഹനവും തടഞ്ഞില്ല,ഒരിടത്തും ചില്ലുകൾപൊട്ടിയില്ല,ഒരു രൂപയുടെപോലും പൊതുമുതൽ നശിച്ചില്ല,29 ദിവസം സമരം ചെയ്തിട്ടും കോർപ്പറേഷനിലെ ഒരു പ്രവൃത്തി ദിനവും നഷ്ടപ്പെട്ടില്ല,ഒരുദ്യോഗസ്ഥരെയും ആരും തടഞ്ഞില്ല.അങ്ങനെയീ സമരം വിജയിച്ചപ്പോൾ KM മാണിയുടെ ബജറ്റ് തടഞ്ഞ നിയമ സഭയ്ക്കുള്ളിലെ സമരം കണ്ട് ശീലിച്ച കേരളത്തിന് ഇതും പുതിയൊരനുഭവമായി.അവിടെയും ജനപ്രതിനിധികഓണ്,ഇവിടെയും ജനപ്രതിനിധികളാണ്. കൗൺസിലിനുള്ളിൽ വളരെയധികം ജനശ്രദ്ധയാകർഷിച്ചസമരം നടന്നപ്പോൾപ്പോലും പ്രതിഷേധം ശക്തമായ മുദ്രാവാക്യങ്ങളിൽ മാത്രമൊതുക്കി.അവിടെ സിപിഎമ്മും,എൽഡിഎഫുമാകുമ്പോൾ ഇവിടെ ബിജെപിയാണെന്നതാണ് വ്യത്യസം.ഒരാദർശത്തിന്റെയും,ഇച്ഛാശക്തിയുടെയും,ജനങ്ങളുടെയും വിജയമാണീ സമരം.നേമം കൗൺസിലർ ദീപികയുടെ മകൻ ഒന്നര വയസ്സുള്ള കേശുവിന്റെ മുതൽ മുഴുവൻ കൗൺസിലർമാരുടെയും കുടുബാംഗങ്ങളുടെയും പിന്തുണയാണീ സമര വിജയത്തിന്റെ രഹസ്യം,കൗൺസിലർമാർ വിശന്ന് തളർന്നുറങ്ങുമ്പോൾ രാത്രികാലങ്ങളിൽ ഉറങ്ങാതെ അവരെ പരിചരിച്ച മഹിളാമോർച്ചയുടെയും,യുമോർച്ചയുടെയും പ്രവർത്തകരുടെ അർപ്പണബോധമാണ് ഈ സമരത്തിന്റെ വിജയ രഹസ്യം,സർവ്വോപരി പാർട്ടി തീരുമാനമെടുത്താൽ മുൻപിൻനോക്കാതെ തെരുവിലിറങ്ങുന്ന പ്രവർത്തകരുടെ സാന്നിദ്ധ്യമാണ് ഈ സമരത്തിന്റെവിജയം.പിന്തുണനല്ലിയ പാർട്ടി സംസ്ഥാന ,ദേശീയ നേതൃത്വം,മുതിർന്ന പ്രവർത്തകർ,സംഘപരിപാർപ്രസ്ഥാനങ്ങൾ,ഡോക്ടർമാർ,നഴ്സുമാർ,ആശുപത്രി ജീവനക്കാർ,മാധ്യമപ്രവർത്തകർ,കൃത്യമായി വിവരങ്ങൾ നല്കിയ അഴിമതിക്കാരല്ലാത്ത കോർപ്പറേഷൻ ഉദ്യോഗസ്ഥർ,സമാധാനപരമായി സമരം ചെയ്യുവാൻ സഹായിച്ച പൊലീസുദ്യോഗസ്ഥർ എല്ലാവരും ഒരുപക്ഷേ അറിയാതെയാണെങ്കിൽപ്പോലും ഈ ജനകീയ മുന്നേറ്റത്തിന്റെ ഭാഗമായിക്കഴിഞ്ഞു.സഹായിച്ച എല്ലാവർക്കും നന്ദി. അഴിമതിയ്ക്കെതിരായ പോരാട്ടങ്ങൾ അവസാനിക്കുന്നില്ല
Stories you may Like
- വാളയാറിലെ നീതിമാനെ എത്തിക്കാൻ കുടുംബം; വണ്ടിപ്പെരിയാറിൽ അപ്പീലിൽ നീതിയെത്തുമോ?
- വണ്ടിപ്പെരിയാറിലും കുടുംബത്തിന് വേണ്ടത് ഈ പോരാളിയെ
- രാജേഷ് പൈലറ്റിനെതിരായ ബിജെപിയുടെ ആരോപണം, പ്രതികരിച്ച് ഗെലോട്ട്
- നടൻ രാജേഷ് മാധവന് പ്രണയസാഫല്യം; വധു അസിസ്റ്റന്റ് ഡയറക്ടർ ദീപ്തി കാരാട്ട്
- യുവതിയുമായി പ്രണയബന്ധം; 40കാരനെ കൊലപ്പെടുത്തിയ ബന്ധു അറസ്റ്റിൽ
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്